സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചായി. ളുഹർ ബാങ്ക് വിളിക്കുന്നത് വരെ എന്റെ ആ തനിച്ചിരുത്തം തുടർന്നു. അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.ബാങ്ക് കേട്ടപ്പോൾ ഞാൻ പള്ളിയിലേക്ക് പോയി. നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ സമീപനവും പെരുമാറ്റവും.അവരുടെ മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവം പ്രകടമായിരുന്നില്ല. തികച്ചും മാന്യമായ ഭാവം.അവരുടെ ഹൃദയാന്തരങ്ങളിലേക്ക് എന്നെ സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ ജനിച്ചു വളർന്ന നാടിനേക്കാൾ ഉത്തമമാണ് ആ നാടും നാട്ടുകാരുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ള്വുഹർ നിസ്കാരം നിർവഹിച്ച ശേഷം ഞാൻ വീണ്ടും മദ്രസയിൽ പോയി തനിച്ചിരുന്നു. കുറേ കഴിഞ്ഞപ്പോൾ ഞാൻ മദ്രസ്സയുടെ ഓഫീസിൽ നിന്നും വരാന്തയിലേക്കിറങ്ങി. തുറന്നിട്ട ജനലിന്റെ അഴികൾക്കിടയിലൂടെ മദ്രസ്സാ ഹാളിലെ ചുമരിലെ ഘടികാരത...
പെയ്തിടും പേമാരി പെയ്യാതിരുന്നെങ്കിൽ മരുഭൂമിയാവാൻ നിമിഷം മതി പെയ്തിടും പേമാരി തോരാതിരുന്നാലോ ബഹ്റാവാനും നിമിഷം മതീ. നൂഹിന്റെ കാലത്ത് ഭൂമിയകിലവും ബഹ്റായപ്പോൾ നീ മാത്രം തണീ അല്ലാഹ് എപ്പോഴും നീ തണീ. (ഹസ്ബു.......) പെയ്തിടും.......) രാപ്പാടി കിളികൾ പോലും പാടും നിത്യം നിൻമദ്ഹ് കുളിർ കോരി വീശുന്ന കാറ്റും കോളും നിൻ ഖദ്റ്-2 സീമകളാൽ പരിമിതിയില്ലാ നിൻ ഖുദ്റത്തിന്ന്. ആദ്യവും അന്ത്യവുമില്ല നിന്നുടെ ദാത്തിന്ന്. (ഹസ്ബുന....) പരമകാരുണികനും കരുണാമയനും ആയോനെ ഈ ഭൂമിയിലില്ലൊരു ജീവിയും നിന്നുടെ ബാദ്ധ്യതയില്ലാതെ അഖിലവും പരിപാലിക്കും റബ്ബുൽ ആലമീൻ റഹ്മാനും റഹീമുമായ ഹയ്യുൽ ഖയ്യൂമേ (ഹസ്ബു....) (പെയ്തിടും പേമാരി...) (ഇശൽ:നീ തരും ഔദാര്യം...) December|06|2025