Skip to main content

Posts

ജന്മം കൊണ്ടിവൾ മകളാണ് (ഗാനം )

ജന്മം കൊണ്ടിവൾ മകളാണ്  കർമം കൊണ്ടിവൾ താങ്ങാണ് പെരുമാറ്റത്തിൽ കുളിരാണ് ഓർമ്മയിലെന്നും  കനവാണ് ബുദ്ധയിലെന്നും മികവാണ് നർമം കലർന്നൊരു ഖൗലാണ് ഉമ്മുഹബീബാ ഈ ദിനമിൽ പൂന്തേനുണ്ണാനാളു വരും (ജന്മം കൊ......) കൈ കൊട്ടി പാടുക തോഴികളേ കസവിൽ മൂടിയ മെയ്യാണ് പളപള തിളങ്ങ്ണ തട്ടമിത് മുടിയിൽ ചൂടിയ രാവാണ് മണിയറക്കുള്ളിലെ റാണിയിവൾ പുതു പുതു സ്വപ്നം നെയ്യുന്നു മാരനെയൊന്ന് വരവേൽക്കാൻ  ഖൽബിന്റെ ബാബ് തുറക്കുന്നു (ജന്മം കൊണ്ടിവൾ...) മകളുടെ ജീവിതം തളിരണിയാൻ ഉമ്മയുമുപ്പയും പ്രാർത്ഥനയിൽ പഞ്ചിരിയും പുതു കനവുകളും സന്തോഷത്തിൻ ചിറകാണ് നാളുകളെല്ലാം കൊഴിയുമ്പോൾ ഇന്നുകൾ കൈയിലിരിപ്പുണ്ട് നാളകളിൽ പുതു പൂവിരിയാൻ നാളുകളേറെ തുണയുണ്ട് (ജന്മം കൊണ്ടിവൾ.....)
Recent posts

മൈലാഞ്ചി ചോപ്പിൽ(ഗാനം)

മൈലാഞ്ചി ചോപ്പിൽ ചമഞ്ഞ് നിൽക്കുന്ന പെണ്ണേ നീ വെണ്ടക്ക പോലുള്ള  കൈവിരലിൽ വരച്ചല്ലേ? (മൈലാഞ്ചി ചോപ്പിൽ,.......) വല്ലാത്ത സന്തോഷം  ഖൽബിൽ മദ്ദളം കൊട്ടുന്നു ശൗഖക്കടലിന്ന് വരനെ  കാത്ത് തുടിക്കുന്നു  (മൈലാഞ്ചി.....) മൈലാഞ്ചി രാവിലെ  പൂരമാണിന്നീ വീട്ടില്  കല്യാണ പൂരത്താൽ നിക്കാഹിന്ന് മറക്കല്ലേ  (മൈലാഞ്ചി....) വരുമല്ലൊ മാരനും നിന്നെ തേടി നിൻ ചാരത്ത് പുഞ്ചിരിയാലെ നീ  ചീരണി വെച്ച് വിളമ്പണേ (മൈലാഞ്ചി......)

ഇന്നല്ലോ മൈലാഞ്ചി(ഗാനം)

രീതി :മിസ്റിലെ രാജൻ  ഇന്നല്ലോ മൈലാഞ്ചി  കല്യാണത്തിന്റെ പൂരം നാൾ  ഖൽബ് തുടി കൊട്ടും  ആദ്യ രാവിന്നായ് കാതോർത്ത് (ഇന്നല്ലോ......) മൈലാഞ്ചി കൈവള ചാർത്തി  മൊഞ്ചത്തി നിൽപ്പുണ്ടേ മൊഞ്ചുള്ള പെണ്ണിന്റെ  ഖൽബ് കെഞ്ചുന്നു മാരന്നായ്  (ഇന്നല്ലോ മൈലാഞ്ചി...) പൈങ്കിളിയാൾക്കിന്ന് പൂത്തു  ഖൽബിൽ കിനാക്കളും നാളത്തെ രാവാണ്  ഇരുമെയ്യൊന്നായ് മയങ്ങുവാൻ  (ഇന്നല്ലോ.....) മൈലാഞ്ചി ചോപ്പിൽ ചമഞ്ഞ് നിൽക്കുന്ന പെണ്ണേ നീ  വെണ്ടക്ക പോലുള്ള  കൈവിരലിൽ വരച്ചില്ലേ? (ഇന്നല്ലോ....)

ആയത്തുൽ കുർസിയ്യിൻറെ മഹത്വങ്ങൾ

ആയത്തുൽകുർസിയ്യ്പതിവാക്കിയാൽ ഇരുലോകവിജയവും ബഹുമാനവും അനുസരണവും,മനുഷ്യമനസ്സിൽ സ്നേഹവും,സന്തോഷവും ലഭിക്കും. ഏതൊരു നിലയിലും ആയത്തുൽകുർസിയ്യിനേക്കാൾ മഹത്വവും പുണ്യവുമുള്ള ഒരു സൂക്തവും,ഖുർആനിലോ ഇതര വേദഗ്രന്ഥങ്ങളിലോ ഇല്ല.ആയത്തുൽകുർസിയ്യ് നമ്മോട് ശത്രുതയോടെ പെരുമാറുന്നവരിൽ നിന്നും,ദുഷ്ടസ്വഭാവക്കാരിൽ നിന്നും ശൈത്വാനിൽ നിന്നും,ഭരണാധികാരികളിൽ നിന്നും നിർഭയത്വം ലഭിക്കുന്നതാണ്.ദാരിദ്ര്യത്തിൽ നിന്ന് മോചനവും,കടങ്ങൾ വീടുന്നതിനും ഉപകരിക്കുന്നതാണ്.ആയത്തുൽകുർസിയ്യ് പതിവാക്കുന്നവർക്ക് അതിൻറെ പ്രതിഫലം ദുനിയാവിൽ വെച്ചും,ആഖിറത്തിൽവെച്ചും ലഭിക്കുന്നതാണ്.എല്ലാനിസ്കാരത്തിൻറെയും പിറകെ ആയത്തുൽകുർസിയ്യ് പതിവാക്കിയാൽ അവന്റെ റൂഹിനെ പിടിക്കുന്നകാര്യം അല്ലാഹു ഏറ്റെടുക്കുന്നതാണ്.നമ്മോട് ശത്രുതയോടെ പെരുമാറുന്നവരിൽ നിന്നും,ദുഷ്ടസ്വഭാവക്കാരിൽ നിന്നും നമുക്ക് നേടിയെടുക്കേണ്ടുന്ന ആവശ്യങ്ങൾ എളുപ്പത്തിൽ കരസ്ഥമാക്കാൻ ആയത്തുൽ കുർസിയ്യ് പതിവാക്കുന്നതിലൂടെ സാധ്യമാകുന്നതാണ്.കുടംബ ജീവിതത്തിലും,മറ്റും സ്നേഹബന്ധം ഉഷ്മളമാവാനും ഐക്യബോധം നിലനിൽക്കാനും,അസ്വാരസ്സ്യങ്ങളും പിണക്കവും കെടുത്തി,നന്മയുടേയും സ്നേഹത്തിൻറേയും,പവിത്ര ബന്ധം ഉണ്ടായി...

മാമരങ്ങൾ നിഴൽ വിരിച്ചൂ(ഗാനം)

മാമരങ്ങൾ നിഴൽ വിരിച്ചൂ  കാറ്റു വീശി കുളിർ ചൊരിഞ്ഞൂ  താഴെ നോക്കി മാനത്തമ്പിളീ  ഭൂമിയോട് പുഞ്ചിരിച്ചൂ. (മാമരങ്ങൾ......) മഞ്ഞ്പെയ്യും രാത്രിയില് നിദ്ര പൂണ്ട പൂക്കളോട് കുളിർ ചൊരിയും കാറ്റ് വന്ന്  കിന്നാരം പറഞ്ഞതെന്ത്? (മാമരങ്ങൾ.....) കുളിർ ചൊരിയാം പൂവുകളേ ഇതൾ നിവർത്തി വിടരുക നീ  മാനത്തർക്കനെ നോട്ടമിട്ട് പുഞ്ചിരിയോടെ വിടരുക നീ  (മാമരങ്ങൾ....)

ഷഷ്ഠി പൂർത്തിയായപ്പോൾ(ഗാനം)

രീതി :മഹബൂബറഞ്ഞിടുവാൻ   ഷഷ്ഠി പൂർത്തിയായപ്പോൾ   ഓർമ്മകൾ മായുന്നില്ല     പയ്യൻ പിറായത്തിലെ    ഓർമ്മകൾ പൂക്കുന്നല്ലോ (ഷഷ്ഠി...) അയലത്തെ ഹാജിക്കാന്റെ മാവിൽ കയറിയതും കൊമ്പ് കുലുങ്ങിയപ്പോൾ മാമ്പഴം വീണതെല്ലാം (ഷഷ്ഠി,...)  മുക്കം യതീം ഖാനേന്റെ   അങ്കണ മാവിൻ ചോട്ടിൽ  വരിയായി നിന്നിട്ടന്ന് ഉപദേശം കേട്ടതെല്ലാം (ഷഷ്ഠി,....) വയലിൽ മോയിഹാജീന്റെ പേരമകനായുള്ള മൊയ്‌ദീൻ കോയഹാജീന്റെ സാന്ത്വനം കേട്ടതെല്ലാം (ഷഷ്ഠി.,.)

ഒരു കവിത വിരിഞ്ഞപ്പോൾ

ഞാൻ മുക്കം മുസ്ലിം യതീം ഖാനയിലെ മദ്രസ്സ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം.എന്റെ കൂടെ വളാഞ്ചേരിക്കാരൻ കമ്മുക്കുട്ടി എന്നൊരു സഹപാഠിയുണ്ട്.ഞാനും കമ്മുക്കുട്ടിയും മദ്രസ്സയിൽ ഏഴാം തരത്തിൽ. അദ്ദേഹത്തിന്റെ ബുക്ക് പൊതിഞ്ഞത് 'അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന ഉറുദുകവിയുടെ ഫോട്ടോയുള്ള പേപ്പർ കൊണ്ടാണ്.അത് എന്റെ ശ്രദ്ധയിൽ പെട്ടു.അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്,"ആകാശവും, ഭൂമിയും,നക്ഷത്രങ്ങളും പഴയത്.എനിക്കുവേണ്ടത്‌ പുതിയൊരുലോകം എന്നാണ്. പുതിയൊരുലൊകം എന്നത് കൊണ്ട് കവിയെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല.ആ അടിക്കുറിപ്പ് രണ്ട്, മൂന്നാവർത്തി ഞാൻ വായിച്ചപ്പോൾ എന്റെ മനസ്സിൽ കവിയുടെ 'പുതിയൊരു ലോകം' എന്ന ആശയത്തെ സംബന്ധിച്ച് മറുപടി വന്നു.അതിങ്ങിനെയാണ്. "ഭൂമിയും സൂര്യനും സൗരയൂഥങ്ങളും- എല്ലാം പഴയതായ് ശോഭിക്കുന്നു. മന്ദ മന്ദം കാല മെത്രനീങ്ങിയാലും വിദ്യയാം ഗോളം പുതുതാകുന്നു. ആകാശവും, ഭൂമി എല്ലാം പഴയത്, മർത്ത്യന്ന് വിദ്യ പുതിയതെന്നും. ഇതാണ്‌ ആ വരികൾ.അന്ന് യതീംഖാനയിലുണ്ടായിരുന്ന ' അൽ-ഹിലാൽ'കൈയെഴുത്തു മാസികയിൽ അക്കാലത്ത് അത് പ്രസിദ്ധീകരിച്ചു.ഈ കവിതക്ക് ഞാൻ സ്കൂൾ എട്ടാം ക്ലാസ്സിൽ ...

സക്കാത്ത് നൽകാത്തവർക്കുള്ള മുന്നറിയിപ്പ്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബ്ബന്ധ ദാനം. ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചുകാര്യങ്ങളിലാണ്.അതിൽമൂന്നാമത്തെതാണ് സക്കാത്ത്.എന്നാൽ പണം വളർത്തണമെൻന ഉദ്ദേശത്തോടെ പലിശക്ക് കൊടുക്കുന്ന ധനം അല്ല്വാഹുവിന്റെയടുക്കൽ വളരുന്നില്ല. അല്വാഹുവിന്റെ പ്രീതി കാംഷിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകുന്ന സക്കാത്ത് അല്ല്വാഹുവിന്റെയടുക്കൽ വളരുന്നതുമാണ്.           അനുവദനീയ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതിൽ നിന്നും ഒരു ഈത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്താൽ അല്ല്വാഹു തന്റെ വലതു കൈ കൊണ്ടത് സ്വീകരിക്കുകയും നിങ്ങൾ നിങ്ങളുടെ കുതിരക്കുട്ടികളെ വളർത്തുന്നത് പോലെ വളർത്തി ഒരുമലയോളം വലുപ്പത്തിലാക്കുകയും ചെയ്യും.         അല്ല്വാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സമ്പത്തിൽ നിന്ന് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്കത്  വിനയായി മാറുന്നതാണ്. അവർ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യ നാളിൽ ഒരുമലയായി അവരുടെ കഴുത്തുകളിൽ ചാർത്തപ്പെടുന്നതാണ്.          നബി(സ:അ)പറഞ്ഞതായി അബൂ ഹുറൈയിറ(റ:അ)റിപ്പോർട്ട് ചെയ്തു. ആർക്കെങ്കിലും അല്ല്വാഹു ധനം ന...

രണ്ട് ഭ്രാന്തന്മാർ (മിനിക്കഥ)

ഒരു ഡോക്ടർ രണ്ടു ഭ്രാന്തന്മാരെ ചികിത്സിച്ചു.കുറേ ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ തന്റെ ചികിത്സാ പുരോഗതി വിലയിരുത്താൻ വേണ്ടി തീരുമാനിച്ചു.       ഒരുദിവസം ഡോക്ടർ രണ്ട് ഭ്രാന്തന്മാർക്കും ഓരോ കസേര കൊടുത്തിട്ട് പറഞ്ഞു   "ഇത് സൈക്കിളാണ് നിങ്ങൾ രണ്ട് പേരും ഇതിൽ കയറി സഞ്ചരിച്ചോളൂ".  ഒരു ഭ്രാന്തൻ കസേരയിലിരുന്ന് സാധാരണ സൈക്കിൾ ചവിട്ടുന്നതുപോലെ രണ്ട് കാല്കൊണ്ടും  ചവിട്ടിക്കൊണ്ടേയിരുന്നു.മറ്റേ ഭ്രാന്തൻ ഒന്നും ചെയ്യാതെ വെറുതെ യിരുന്നു.അപ്പോൾ ഡോക്ടർ വിലയിരുത്തി സൈക്കിൾ ചവിട്ടുന്നവന്റ ഭ്രാന്തിന് മാറ്റമൊന്നുമില്ല.ചുമ്മാ ഇരിക്കുന്നവന്റെ ഭ്രാന്തിന് അല്പം ശമനമുണ്ടെന്ന്.ഡോക്ടർ വെറുതെയിരുന്ന ഭ്രാന്തനോട് ചോദിച്ചു."നീയെന്താണ് സൈക്കിൾ ചവിട്ടാത്തത് നിന്റെ കൂടെയുള്ളവൻ ഏറെ മുന്നിലെത്തിയല്ലോ?"  അപ്പോൾ അയാൾ പറഞ്ഞു"ഞാനിപ്പോൾ ഇറക്കത്തിലാണുള്ളത്".

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്കുത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്. അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്.  പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?, പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നിസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി...

രീതി:ഒയ്യെയെനിക്കുണ്ട്(ഗാനം)

പയ്യെ പറയട്ടെ ഒരു ഗ്രാമ ദേശത്തിൽ ഒരു കുടിലിൽ പാർത്തുള്ള കരിമിഴിയാള്-തിങ്കൾ പോലെയവൾ പുഞ്ചിരിയാൽ കിളിമൊഴി തൂകും        (പയ്യെ...,) അരിയൻ കല്ലെന്നുള്ള നാടിന്റെ തേജസ്സായ് തേജസ്സ്വിനി പുഴയുടെ ഒരു  കര തന്നിൽ -നല്ല മൊഞ്ച് പെരുത്തുള്ളൊരു നിറമുള്ളോള് (പയ്യെ....) അരയന്ന പിടപോലെ അടിവെച്ച നടത്തവും കണ്ണുകളിൽ കിനാവിന്റെ മധുരത്തേനാർ-അവളുടെ അഴകൊഴുകും പുഞ്ചിരിയിൽ  വിടരും പൂക്കൾ  (പയ്യെ....)

പയ്യെ പറയട്ടെ(പാട്ട്)

പയ്യെ പറയട്ടെ നമ്മുടെ നാട്ടിലെ  കല്ല്യാണ നാളിലെ പേക്കൂത്തുകൾ-നന്നായ്  വാഴ്ത്തുന്നൂ പെണ്ണിനെ  സംഗീതത്താൽ (പയ്യെ പ.....) പാടുവാനാളുണ്ട് വാദ്യക്കാർ കൂടെയും ആടുവാൻ കെട്ട്യൊളും കുട്ടികളും -നന്നായ്  താളത്താലാമോദം പൂണ്ടവരും (പയ്യെ പ....) പതിനാലാം രാവെന്നും തേൻ പ്രഭയാണെന്നും തുമ്പപ്പൂ പല്ലുള്ള തേൻ കനിയെന്നും-പാടി  പാടി പുകഴ്ത്തിയെ  പാട്ടുകാരും (പയ്യെ പറ.....) പിറ്റേന്ന് രാവിലെ  സുബഹിക്കുണർന്നില്ല കൽബിന്റെ സംസ്കാരം എന്നോർത്തില്ല-ആരും ള്വുഹ്റിന്ന് കല്യാണത്തിൻ  തിരക്കും (പയ്യെ പ......)

വിശപ്പ് (കഥ)

 ഉച്ചയൂണിന്ശേഷം റാവുത്തർ മുതലാളി ഉമ്മറത്തെ ചാരു കസേരയിലിരുന്ന് അല്പം മയങ്ങുന്നതിനിടയിൽ അദ്ദഹത്തെ തോണ്ടി വിളിച്ചു കൊണ്ട് ചോദിച്ചു. "ഇക്കാ അല്പം ഊണ് തെര്വോ, വല്ലാതെ വിശക്കുന്നു ".      അയാൾ കണ്ണുതുറന്നു. മുന്നിൽ വെളുത്ത് മെലിഞ്ഞ ഏകദേശം എട്ടോ ഒൻപതോ വയസ്സ് തോൻനിക്കുന്നൊരു ബാലൻ!.ദയനീയ ഭാവം. റാവുത്തർ മുതലാളിയുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. അയാളുടൻ ഭാര്യയെ വിളിച്ച് പയ്യന് ഊണ് കൊടുക്കാൻ പറഞ്ഞു. ഭാര്യ അവന് ഊൺ കൊടുത്തു. വയറ് നിറയെ ഊണ് കഴിച്ചയുടൻ  അവനെഴുന്നേറ്റ് കൈകഴുകി. വീണ്ടും ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന മുതലാളിയുടെ അടുത്ത് ചെന്ന് "ഇക്കാ ഞാൻ പോട്ടെ". ചോറ് തന്നതിന് നന്ദിയെന്നും പറഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെ അവനയാൾക്ക് നെറ്റിയിലൊരുമ്മയും കൊടുത്ത് പോകാൻ ഭാവിച്ചു.    "നിൽക്ക് എവിടേക്കാണ് യാത്ര?"    അയാൾ ചോദിച്ചു. "അറിയില്ല, അടുത്ത വിശപ്പാകുമ്പോഴേക്കും മറ്റേതെങ്കിലും വീട്ടിലെത്തണം". അവൻ പറഞ്ഞു. "മോന്റെ പേരെന്താ?." സ്നേഹ പൂർവ്വമയാളാരാഞ്ഞു. "ഇഖ്ബാൽ". അവൻ പറഞ്ഞു. "അച്ഛനുമമ്മയുമില്ലേ?" അയാൾ ചോദിച്ചു. "അച്ഛനെക്കുറിച്ചറിയില്...

മന്ത്ര വാദിനി(കഥ)

ഏതാനും ദിവസം കുടുമ്പക്കാരും,അയൽക്കാരും, നാട്ടുകാരും അവളുടെ വീട് സന്ദർശിക്കലും, സാന്ത്വന വാക്ക് പറയലും മുറപോലെ നടന്നു.ക്രമേണ എല്ലാം പാടേ നിലച്ചു.        അങ്ങിനെ അവളൊരുന്നാൾ മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി. "എന്തൊക്ക്യാ സുലൈഖാ വർത്താനം?"  സുലൈഖയെ കണ്ടപ്പോൾ  മീനാക്ഷിയമ്മ ചോദിച്ചു. എനക്കെന്ത് വർത്താനം മീനാക്ഷ്യമ്മേ?" സുലൈഖ തിരിച്ചു ചോദിച്ചു. "വിഷമിക്കാതെ സുലൈഖേ എന്തെങ്കിലും പരിഹാരമുണ്ടാക്കാമോയെന്ന് നമുക്കൊന്ന് നോക്ക്യാലെന്താ?". മീനാക്ഷിയമ്മ ചോദിച്ചു.മീനാക്ഷയമ്മയുടെ വാക്ക് കേട്ടപ്പോൾ സുലൈഖക്കൊരു പ്രതീക്ഷ.സുലൈഖ മീനാക്ഷിയമ്മയുടെ കോലായിലുള്ള പീഠമെടുത്ത് തൂണിന്റെ അരികിൽ വെച്ച് അതിന്മേൽ തൂണും ചാരിയിരുന്നു. "മീനാക്ഷ്യമ്മേ എന്ത് പരിഹാരമാണ് നിങ്ങളുദ്ദേശിക്കുന്നത്?" ആകാംക്ഷയോടെ സുലൈഖ ചോദിച്ചു. "പറയാം സുലൈഖേ ക്ഷമിക്ക്.ഞാൻ ചായയുണ്ടാക്കട്ടെ.അതുംകുടിച്ച് നമുക്ക് കര്യങ്ങൾ പറയാം." മീനാക്ഷിയമ്മ പറഞ്ഞു.മീനാക്ഷിയമ്മ വേഗത്തിൽ നല്ല പശുവിൻ പാൽ ചേർത്ത ചായ സുലൈഖക്ക് കൊടുത്തു.ഒരു ബസ്സിയിൽ അവിലെടുത്ത് അതിന്റെ മീതെ തേങ്ങ ചിരകിയത് പഞ്ചസാര ചേർത്തതും സുലൈഖക്ക് വെച്ച് കൊടുത്ത്....

യൂനുസ് നബി (അ) യുടെ പ്രാർത്ഥന

ഒരിക്കൽ നബി(സ്വ:അ)ശിക്ഷ്യൻമാരോട് ചോദിച്ചു. "നിങ്ങൾക്ക് വല്ല ആപത്തും സംഭവിച്ചാൽ രക്ഷ നേടാൻ ഒരു പ്രാർത്ഥന പറഞ്ഞു തരട്ടയോ?" അത് എന്റെ സഹോദരൻ യൂനുസ് നബി(അ)ചൊല്ലിയ പ്രാർത്ഥനയാണ്. 'ലാഇലാഹ ഇല്ലാ അന്ത സുബ്ഹാനക്ക ഇന്നീ കുന്തു മിനല്ല്വാലിമീൻ'എന്നാണ് ആ പ്രാർത്ഥന. മത്സ്യവയറ്റിലെ അന്തകാരങ്ങളിൽ നിന്നു്‌ അല്ല്വാഹുവിനെ വിളിച്ചു ചെയ്ത പ്രാർത്ഥന. 'നാഥാ നീയല്ലാതെ ഒരാരാദ്ധ്യനില്ല,നീ എത്ര പരിശുദ്ധൻ ഞാൻ അക്രമികളിൽ പെട്ടു പോയിരിക്കുന്നു.ഇതാണ് ആ പ്രാർത്ഥനയുടെ സാരം. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് ഉത്തരം ചെയ്തു. അദ്ദേഹത്തെ ദു:ഖത്തിൽ നിന്നു മോചിപ്പിച്ചു.'അങ്ങിനെയാണു്‌ നാം വിശ്വാസികളെ മോചിപ്പിക്കുക.എന്നു്‌ അല്ലാഹു ഖുർആനിലൂടെ വിളമ്പരം ചെയ്തു.  ഈ പ്രാർത്ഥന പതിവാക്കുന്നവർക്കുള്ള ഒരു വാഗ്ദാനം കൂടിയാണിത്. തിന്മകളെ തടുക്കാനും നന്മ കൈവരിക്കാനും ഫലപ്രദം.ഇത് കൊണ്ട് പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.ഇത് കൊണ്ട് പ്രാർത്ഥിച്ചില്ലായിരുന്നുവെങ്കിൽ അവസാന നാൾ വരെ യൂനുസ് നബി(അ)മത്സ്യ വയറ്റിൽ തന്നെ അവശേഷിക്കുമായിരുന്നു.ഈ പ്രാർത്ഥന മുസ്ലിമായ ഏതൊരാൾ ചൊല്ലിയാലും അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.

അദ്ഹമിന്റെയും ആമിനയുടേയും കഥ(കഥ)

പണ്ടൊരിക്കൽ ഈജിപ്തിൽ ഒര വഴിയോര കച്ചവടക്കാരൻ തന്റെ ചരക്കുകൾ വിൽക്കാൻ വേണ്ടി വന്നു.അക്കാലത്തുണ്ടായിരുന്ന കാർഷികോൽപ്പന്നങ്ങൾ വിവിധ പ്രദേശങ്ങളിലെ ചന്തകളിൽ വിൽക്കലായിരുന്നു അയാളുടെ ജീവിതോപാധി.                   ഒരു ദിവസം രാവിലെ ചന്തയിൽ ചരക്കുകൾ വിൽക്കുന്നതിനിടയിൽ ഒരു മൂടുപടമണിഞ്ഞ സുന്ദരി അവനെ സമീപിച്ചു.അവൾ തന്റെ മൂടുപടമുയർത്തി മന്ദസ്മിതയായിക്കൊണ്ട വൾക്കാവശ്യമായതെല്ലാം അവനോട് വാങ്ങി.അതിന്റ വില കൊടുത്ത്   അവൾ യാത്ര പറഞ്ഞു.അതിനിടയിൽ അവരുടെ കണ്ണുകൾ തമ്മിൽ ഹൃദയാന്തരങ്ങളിലേക്ക് പരസ്പരം സ്വാഗതം ചെയ്തു.               അവനപ്പോൾ അവളോട് പേര് ചോദിച്ചു. "ആമിന". അവൾ മറുപടി പറഞ്ഞു. തുടർന്ന് അവൾ അവനോടും പേര് ചോദിച്ചു. "അദ്ഹം" അവൻ മറുപടി പറഞ്ഞു. "നാട്?".   അവൾ വീണ്ടും ചോദിച്ചു. "ഞാൻ ബസ്വറയിലാണ്". പിന്നെ അവൻ ചോദിക്കാതെ തന്നെ ആമിന തന്റെ കഥ പറഞ്ഞു. "എനിക്ക് പ്രായമായ ഉമ്മ മാത്രമേയുള്ളൂ.ഉമ്മയുടെ പേര് നഫീസ.എന്റെ ചെറുപ്പത്തിൽ തന്നെ പിതാവ്   മരിച്ചു.ഞങ്ങളുടെ ഉപജീവനത്തിന് ആവശ്യമുള്ളതെല്ലാം എൻ്റെ അമ്മാവൻ തരും.അ...

ശ്രവണ വൈകല്യം: ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

2023 മാർച്ച് 03-നാണ് ലോക കേൾവി ദിനമായി ആചരിച്ചത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023മാർച്ച്03 വരെലോകത്താകമാനം 1.5ബില്യൺആളുകൾക്ക് കേൾവിക്കുറവുള്ളതിൽ 34 മില്യൺ കുട്ടികളാണ്.ഇത്  തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ 60%കേൾവിക്കുറവും പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് കേൾവിക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.         ആശയവും,ഭാഷാ വികാസവും ശരിയായി നടക്കാതിരിക്കുക,സമൂഹത്തിലും,കുടുമ്പത്തിലും ഒറ്റപ്പെടുക.ഇവയൊക്കെയാണ് ശ്രവണ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. :ഏതൊക്കെയാണ് ശ്രവണവൈകല്യത്തിന്റെ ഘട്ടങ്ങൾ?    1:ഒന്നാം ഘട്ടം ജനിക്കുന്നതിന്റെ മുമ്പാണ്. കാരണങ്ങൾ.      ജനിക്കുന്നതിന്റെ മുമ്പുള്ള കാരണങ്ങൾ.രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള വിവാഹം .കുടുമ്പ പാരമ്പര്യം എന്നിവയാണ് . രണ്ടാംഘട്ടം ഗർഭാവസ്ഥയാണ്.  അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ (റുബല്ല,ചിക്കൻ പോക്സ്,മുണ്ടിനീര് മുതലായവ).    ലഹരി വസ്തുക്കളുടെ ഉപയയോഗം.അമിതമായി റേഡിയേഷൻ എടുക്കുന്നത്.ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെയുള്ള മരുന്ന് ഉപയോഗം.കൃത്യമായികുത്തി വെപ്പുകൾ എടുക്കാതെയിരിക്കുന്നത്...

മാപ്പിള പാട്ട്

തേജ്വസി പുഴയിലെ ചാലിട്ടൊഴുകുന്ന തെളിനീരിൻ കള കള നാദത്തിൽ ഒളിഞ്ഞൊരു കഥയുണ്ട്  ചൊല്ലിത്തരാം പൂവേ, മധുരത്തേനൊഴുക്കാം നിന്റോർമ്മയിൽ. (തേജ്വസി.,) തേജ്വസിനിയുടെ തീരത്തുണ്ടൊരു അരിയൻ കല്ലിലെ മസ്ജിദ്. വന്ന് പഠിക്കാനൗലാദിന്നായ് തൗഹീദിൻ തിരു മദ്റസ്സും (തേജ്വസി...) അദബോടെ സ്കൂളും വിട്ട്.   വീട്ടിൽ തിരികെ വന്നാൽ  നിസ്കാരം  നിലനിർത്തും നിത്യമായ്. കള കള  നാദം കേട്ടുറങ്ങും  നിർഭയരായ് നിത്യവുമുണരുമേ ഫർഹുമായ്  (തേജ്വസി.....) അഞ്ച് വക്തിലെ നിസ്കാരം അവർ എന്നുമെന്നും നിലനിർത്തും രാത്രിക്കാലമുറങ്ങും വരെയും എല്ലാം നന്നായ് പഠിച്ചിടും. (തേജ്വസി...)

ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്നു രൂപങ്ങൾ

ഇഫ്റാദ്,തമത്തുഅ്‌,ഖിറാൻ എന്നിവയാണവ. ഇഫ്റാദ്:ആദ്യം ഹജ്ജും പിന്നെ ഉംറയും നിർവ്വഹിക്കുന്ന രീതിയാണിത്. തമത്തുഅ്‌:ആദ്യം ഉംറയും, പിന്നെ ഹജ്ജും നിർവ്വഹിക്കുന്ന രീതി. ഖിറാൻ:ഹജ്ജിന്നും, ഉംറക്കും ഒരുമിച്ചു്‌ ഇഹ്റാം ചെയ്ത്‌ ഹജ്ജിൻറെ കർമ്മങ്ങൾ നിർവ്വഹിക്കുക. ഇവയിൽ ശ്രേഷ്ഠമായത് യഥാക്രമം ഇഫ്റാദ്, തമത്തുഅ്‌,ഖിറാൻ എന്നിങ്ങനെയാണ്. തമത്തുഅ്‌  ആയി ഹജ്ജ് ചെയ്താൽ മൂന്ന്ശർത്തുകളോടു കൂടി ബലി നിർബ്ബന്ധമാണ്. 1:അവൻറെ സ്ഥിരതാമസ സ്ഥലം ഹറമിൽനിന്ന് രണ്ട് മർഹല അകലെയായിരിക്കുക. (രണ്ട് മർഹല=133കലോ മീറ്റർ). 2:ഹജ്ജും ഉംറയും ഒരേ വർഷത്തിലും,ഉംറ ഹജ്ജിൻറെ മാസങ്ങളിലുമായിരിക്കുക. 3:ഹജ്ജിന്ന് ഇഹ്റാം ചെയ്യാൻ മീഖാത്തിലേക്ക് മടങ്ങാതിരിക്കുക. ഖിറാൻ ആയി ഹജ്ജ് ചെയ്തവനും രണ്ട് ശർത്തോടു കൂടി ബലി നിർബ്ബന്ധമാണ്. 2:സ്ഥിര താമസം ഹറമിൽനിന്ന് രണ്ട് മർഹല അകലെയായിരിക്കുക. 2:മക്കയിൽ പ്രവേശിച്ച ശേഷം മീഖാത്തിലേക്ക് മടങ്ങാതിരിക്കുക. ഉള്വ് ഹിയ്യത്തിന് മതിയാകുന്ന ഒരാടിനെ അറുക്കലാണ് ബലി.പെരുന്നാൾ ദിവസം അറുക്കലാണ് ശ്രേഷ്ഠത. ഉംറ കഴിഞ്ഞ് ഹജ്ജിൽ പ്രവേശിക്കുന്നതിന് മുംബായും അറുക്കാവുന്നതാണ്.ആട് അറുക്കാൻ കഴിവില്ലാത്തവൻ ഇഹ്റാമിൻറെ ശേഷവും പെരുന്നാൾ നിസ്ക...

സ്ത്രീകളുടെ ഹജ്ജ് യാത്ര

നബി(സ്വ:അ)പറഞ്ഞതായി അബ്ബാസ്(റ:അ)നിവേദനം ചെയ്തു. വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലും കൂടെയില്ലാതെ ഒരു സ്ത്രീയും അന്യ പുരുഷന്റെ കൂടെ തനിച്ചാവാൻ പാടില്ല. അപ്പോൾ ഒരാൾ പറയുകയുണ്ടായി. പ്രവാചകരെ എന്റെ ഭാര്യ ഹജ്ജിനു പുറപ്പെട്ടിട്ടുണ്ട്, ഞാനാണെങ്കിൽ ഒരു യുദ്ധത്തിനു പോകാൻ പേരു നൽകിയിട്ടുമുണ്ട്. എന്താണ് ചെയ്യേണ്ടത്?നബി പറഞ്ഞു. നീ പുറപ്പെട്ട് നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ് ചെയ്യുക. ,,,,,,,,,,,,,,,,,,,, നബി(സ്വ:അ)പറഞ്ഞതായി ഇബ്നു അബ്ബാസ്(റ:അ)നിവേദനം ചെയ്തു. ഹജ്ജ് നിർബ്ബന്ധമായാൽ ധൃതിയിൽഅത് ചെയ്യട്ടെ, കാരണം ഹജ്ജ് ചെയ്യാൻ കഴിയാത്ത വിധം രോഗമോ മറ്റ് അത്യാവശ്യങ്ങളോ വരികയോ യാത്രാ സൗകര്യം നഷ്ടപ്പെടുകയോ ചെയ്തേക്കാം.

വേർപാട് (കവിത)

ഞാനൊരു ബാലനായുള്ളൊരു പ്രായത്തിൽ  എന്റെ പിതാവെന്നെ വേർപിരിഞ്ഞു.   ഞാനെന്റ മുറ്റത്ത്  ഓടിക്കളിക്കുമ്പോൾ വന്നൊരു വാർത്ത  മരണവാർത്ത. എന്നുടെ മാതാവും  സോദരിമാരെല്ലാം ദു:ഖ ഭാരത്താൽ നിലവിളിച്ചു. ഞാനുമറിഞ്ഞന്ന് എന്റുപ്പ പോയെന്ന്  മടക്കമില്ലാത്ത യാത്രയെന്ന്. ഞാൻ കരഞ്ഞില്ലന്ന് ദു:ഖ മുണ്ടെങ്കിലും മൗനമായെല്ലാം കൺപാർത്തു നിന്നു. കൂട്ടുകുടുമ്പക്കാർ അയൽപക്ക വാസികൾ  തിങ്ങിനിറഞ്ഞെന്റെ അങ്കണത്തിൽ. ദു:ഖ ഭാരത്താലെ മൗനമായ് നിൽക്കുമ്പോൾ  ഒന്നുമറിയാതെൻ കുഞ്ഞനിയൻ. വാ എന്റെ ഇക്കാക്കാ  നമ്മൾ കളിക്കുവാ  കണ്ണൻ ചിരട്ടയെ ചട്ടിയാക്കാം. ഞാനില്ലനിയാ കളിക്കാനീ നേരത്ത്  ബാപ്പാന്റെ മയ്യിത്ത്  ഇപ്പ വരും. ബാപ്പാന്റ മയ്യിത്തോ എന്താണീ കേൾക്കുന്നേ  ബാപ്പാക്ക് ഞാനൊരു  ഉമ്മ നൽകും. അനിയന്റെ വാക്കുകൾ  കേട്ടപ്പോഴെല്ലാരും കണ്ണുനീർ വാർത്തു  കവിളിലൂടെ.

ഹജ്ജിന്റേയും ഉംറയുടേയും ശ്രേഷ്ഠതകൾ:

ഓരോ ഉംറയും അടുത്ത ഉംറവരെയുൾള തെറ്റുകൾക്ക് പരിഹാരമാണ്. പുണ്യമായ ഹജ്ജിന്ന് സ്വർഗ്ഗമൽല്ലാതെ മറ്റൊരു പ്രതിഫലവുമിൽല.  ഹജ്ജും ഉംറയും കൂടെ കൂടെ ചെയ്താൽ അവ മനുഷ്യനെ ദാരിദ്ര്യത്തിൽ നിൻനും തിന്മകളിൽ നിൻനും ശുദ്ധീകരിക്കുന്നതുമാണ്.         അൽല്വാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ആരെങ്കിലും ഹജ്ജ് ചെയ്യുകയും അതിനിടയിൽ അശ്ലീല വാക്കുകളിൽ നിന്നും അധർമ്മങ്ങളിൽ നിന്നും വിട്ടുനില്ക്കുകയും ചെയ്താൽ അയാൾ തിരിച്ചു വരുന്നത് വരെ നവജാതു ശിശുവിനെപ്പോലെപാപവിമുക്തനായിരിക്കും.അൽല്വാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരും ഹജ്ജും ഉംറയും നിർവ്വഹിക്കാൻ പുറപ്പെട്ടവരും അല്ല്വാഹുവിന്റെ അഥിതികളാകുൻനു. അവർ അല്ല്വാഹുവിന്റെ വിളിക്കുത്തരം നൽകിയവരാണ്. ആയതിനാൽ അല്ല്വാഹു അവരുടെ പ്രാർത്ഥനക്കുത്തരം നൽകുന്നതുമാണ്.      ജീവിതകാലത്ത് ഒരു പ്രാവശ്യം ഹജ്ജും ഉംറയും നിർവ്വഹിക്കൽ പ്രായ പൂർത്തിയും  ബുദ്ധിയും സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിം സ്ത്രീ പുരുഷന്മാർക്കുംനിർബ്ബന്ധമാണ്.         ഒരിക്കൽ നബി(സ്വ)പ്രസംഗ വേളയിൽ സദസ്സ്യരോട് പറഞ്ഞു.ജനങ്ങളേ, അല്ല്വാഹു ...

കിഗാലി!

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ആഫ്രിക്കൻ ഭൂഗണ്ഡത്തിലെ ഈ ചറിയ രാജ്യം ലോകത്തിലെതൻനെ ഏറ്റവും വൃത്തിയുൾള സ്ഥലമാകാൻ കഴിഞ്ഞത് അവിടത്തെ ഭരണാധികാരികളുടേയും ജനങ്ങളുടേയും കൂട്ടായ്മയാണ്.ആഴ്ചയിലൊരുദിവസം റുവാണ്ടക്കാർ മുഴുവനും ശുചീകരണ യജ്ഞത്തിലേർപ്പെടും. രാജ്യത്തെ പ്രസിഡണ്ട് മുതൽ സാധാരണക്കാർ വരെ യജ്ഞത്തിൽ പങ്കാളികളാകും.

ജിൻനുള്ള പള്ളി

          കോഴിക്കോട് ജിൽലയിലെ പേരാമ്പ്രക്കടുത്ത് കൈപ്പുറം എൻനൊരു പ്രദേശമുണ്ട്. കൈപ്പുറം ജുമുഅത്ത് പൾളിയുടെ ഖബർ സ്ഥാനിലെ ഇടതൂർന്ന കാടിന്റെ മദ്ധ്യത്തിലാണ് കൈപ്പുറം ജുമാ മസ്ജിദ്. നട്ടുച്ചക്ക് പോലും പൾളിപ്പരിസരം സന്ധ്യാ സമയം പോലെ ഇരുൾ മുറ്റിയതാണ്.മേൽ പള്ളിയിലോ, പള്ളിപ്പരിസരത്തോ പകൽ സമയത്ത് പോലും ആരും തനിച്ച് പോകാൻ ധൈര്യപ്പെടാറില്ല. കാരണം ഭീതിപ്പെടുത്തുന്ന എന്തെങ്കിലും കാഴ്ചകളോ, അനുഭവങ്ങളോ ഉണ്ടാവാം. പള്ളിക്കുള്ളിൽനിന്നോ, പരിസരത്ത് നിന്നോ വളരെ ദൈർഘ്യമേറിയ പാമ്പുകൾ തലങ്ങും വിലങ്ങും ഓടുന്നത് കാണാം. അൽലെങ്കിൽ വളരെ ഉയരം കുടിയ അപരിചിതർ പള്ളിക്കുള്ളിൽ നിന്നും നിസ്കരിക്കുന്നത് കാണാം.          ഒരിക്കൽ പ്രസ്തുത പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആൾ, ള്വുഹർ ബാങ്ക് വിളിക്കാൻ വേണ്ടി തനിച്ച്  പള്ളിയിൽ പോയി. അദ്ദേഹം മൈക്കിന്റെ സ്വിച്ചോൺചെയ്യാൻ വേണ്ടി മൈക്കിന്റടുത്ത് പോയതായിരുന്നു. അപ്പോഴുണ്ട് പള്ളിയിൽ വളരെ ഉയരമേറിയ ഒരാൾ. അയാൾ വേഗം മൈക്കോൺ ചൈയ്ത് ബഹളം വെച്ച്, നാട്ടുകാരെല്ലാം ഓടിവന്നു. അങ്ങിനെ ടിയാൻ ഭയമുക്തനായി.സാധാരണ ഇതുപോലുള്ള കഥപറയുമ്പോൾ പണ്ടെന്നോ ജിവിച്ചിരു...

തല തിരിഞ്ഞ ശിക്ഷ്യൻ!(കഥ )

ഒരിക്കൽ ഗുരുവിന്റെ വീട്ടിൽ തന്റ പൂർവ്വ ശിഷ്യന്മാരിലൊരാൾ  വിരുന്നു വന്നു. ഗുരുവിന് സമ്മാനങ്ങളുമായാണയാൾ വന്നിരുന്നത്. ശിഷ്യനെ കണ്ടപ്പോൾ തന്നെ ഗുരുവൊന്ന് ഊറിച്ചിരിച്ചു. ശിഷ്യൻ തന്റെ കൈയിൽ കരുതിയിരുന്ന സമ്മാനം  ഗുരുവിന്റെ കൈയിൽ കൊടുത്തു. ഗുരു സമ്മാനങ്ങളേറ്റു വാങ്ങി ശിഷ്യനോടിരിക്കാൻ  പറഞ്ഞു.ശിഷ്യൻ പീഠത്തിലിരുന്നു.ആതിഥ്യ മര്യാദയുടെ ഭാഗമായി ഗുരു ശിഷ്യന്  പാനീയം നല്കി. ഏറെ വർഷത്തിനു ശേഷമാണ് ഗുരുവും ശിഷ്യനും നേരിൽ കാണുന്നത്. അവർ തമ്മിൽ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പരസ്പരം സംസാരിച്ചു.   തന്റ ഓത്തുപുരയിൽ സമർത്ഥനും അല്പം തല തിരിഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്ന ശിഷ്യൻ! ഗുരുവിന് അവനെ വളരെ ഇഷ്ടമായിരുന്നു. എന്ത് പറഞ്ഞാലും ഞൊടിയിടയിൽ  ഗുരുവിന് കാര്യം സാധിപ്പിച്ചു കൊടുക്കുന്ന മിടുക്കൻ! ഗുരുവിന് തന്റെ കഴിഞ്ഞകാലത്തിലെ ഒരു സംഭവം ഓർമ്മയിൽ തെളിഞ്ഞു.      ഒരിക്കൽ ഗുരുവിന് ഓത്തുപള്ളിയിൽ നിന്നൊരു യാത്ര പോകാനുണ്ടായിരുന്നു. വഴിമദ്ധ്യേയുള്ള കടവിൽ തോണിയില്ല. എന്ത് ചെയ്യും? ഗുരു ശിഷ്യനോട് ചോദിച്ചു.    "അതിന് വഴിയുണ്ടാക്കാം"ശിഷ്യൻ പറഞ്ഞു. ഗുരുവിന് ശിഷ്യന്റെ വാക്കി...

താജ്മഹൽ ഇസ്ലാമിക പൈതൃകമോ?

  നബി(സ്വ)പറഞ്ഞൃ. എന്റെ ശിഷ്യന്മാർ നക്ഷത്ര തുല്യരാണ്, അവരിൽ നിന്നാരെ പിൻപറ്റിയാലും സന്മാർഗ്ഗം പ്രാപിക്കും.(നബിയെ വിശ്വസിച്ചുകൊണ്ട് നബിയുടെ കൂടെ സഹവസിച്ചവർക്കാണ് നബിയുടെ ശിക്ഷ്യൻ എന്ന് പറയുക).    ഒന്നാം ഖലീഫ ഹസ്രത് അബൂബക്കർ(റ)ന്റെ വീട്ടിൽ രാത്രി സമയം ഒരതിഥി വന്നു. അപ്പോൾ ഖലീഫ വീട്ടിൽ നിന്ന് രാജ്യത്തിന്റെ കണക്കുകൾ എണ്ണവിളക്കിന്റെ വെട്ടത്തിൽ എഴുതുകയായിരുന്നു. സ്വഭാവികമായും അതിഥിയും ഖലീഫയും തമ്മിൽ വ്യക്തിപരമായ വിഷയങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഖലീഫ അബൂബക്കർ ഉടൻ തന്നെ വിളക്കണച്ചു.  "നിങ്ങളെന്താണ് വിളക്കണച്ചത്? "     അതിഥി ആരാഞ്ഞു.  രാജ്യത്തെ ഖജനാവിലെ പണം കൊണ്ട്   രാജ്യ താല്പര്യത്തിനുപയോഗിക്കാൻ വേണ്ടി വാങ്ങിയ എണ്ണയും വിളക്കുമാണിത്. നാമിപ്പോൾ സംസാരിക്കുന്നത് നമ്മുടെ വ്യക്തി പരമായ വിഷയമായതിനാൽ ഇതു നമുക്കുപയോഗിക്കലനുവദനീയമല്ല.    ഇതുപോലെ പൊതുമുതൽ ഉപയോഗ സംബന്ധമായമാതൃകാ പരമായ ഉദാഹരണങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ ധാരാളമുണ്ട്.    എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.ലോകാത്ഭുതങ്ങളിലൊന്നായ  താജ്മഹൽ ഷാജഹാൻ ചക്രവർത്തി പൊതുഖജനാവിലെ സമ്പത്തുപ...

മുന്തിരിത്തോപ്പുകൾ(കഥ)

        അന്ന് വൈകുന്നേരമയാൾ  പള്ളിയുടെ പൂമുഖത്തുള്ള പടവുകളൊന്നിലിരിക്കുന്നു. തറക്ക് കൂടുതലുയരമുള്ളതിനാൽ പള്ളിയിൽ കയറിയിറങ്ങാൻ കുളത്തിന്റെ പടവുകൾ പോലെ ഏതാനും പടവുകൾ പള്ളിയുടെ മുൻഭാഗത്തുണ്ടായിരുന്നു.അതിലൊന്നിലിരു ന്ന്കൊണ്ട് അതിന്റെ താഴെയുള്ള പടവിൽ കാൽവെച്ചിരിക്കുകയാണയാൾ.  ഞാനയാളുടെ അടുത്ത് ചെന്ന് അയാളുമായി  പരിചയപ്പെട്ടു. "ഇന്ന് സുബ്ഹിക്കാണ് നിങ്ങളെ ഞാനാദ്യമായി കാണുന്നത്, നിങ്ങളുടെ പേരെന്താണ്?" ഞാനയാളോട് ചോദിച്ചു. "എന്റെ പേര് മൊയ്തി.       ഞാനീ മഹല്ലിൽ തന്നയാണ് താമസം.ഞാൻ സുബഹിക്ക് നിത്യവും വരാറുണ്ട്. ചരുവിൽ നിന്ന് നിസ്ക്കരിക്കുന്നത് കൊണ്ട് നിങ്ങളെന്നെ കാണാറില്ല". അയാളെന്നോട് പറഞ്ഞു. എല്ലാ ദിവസവും  അയാളെത്ര മണിക്കാണ് സുബ്ഹിക്ക് പള്ളിയിയിൽവരാറുള്ളതെന്ന് ഞാനയാളോട് ചോദിച്ചു. "നാല് മണിക്ക്." അയാൾ മറുപടി പറഞ്ഞു. അപ്പോൾ ഞാൻ സുബ്ഹി ബാങ്ക് വിളിക്കാനെഴുന്നേൽക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പയാൾ പള്ളിയിലെത്തും.അത് കൊണ്ടാണെനിക്കയാൾ പള്ളിയിൽ വരുമ്പോൾ ഇത്രയും നാൾ കാണാൻ കഴിയാതിരുന്നത്. "നിങ്ങൾ നാല് മണിക്ക് പള്ളിയിൽ വരണമെങ്കിൽ എത്ര മണിക്കാണെ ഴുന്നേഴുന്...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...

ഗോപു (കഥ)

  ഗോപു ദരിദ്ര കുടുമ്പത്തിലെ ഒരംഗം.അവനാകെയുള്ളത് കുടുമ്പ സ്വത്തായ പത്ത് സെന്റ് സ്ഥലവും അതിലൊരു കുടിലും അച്ഛനുമമ്മയും മാത്രം.അല്ലലുമലട്ടുമില്ലാത്ത ജീവിതം.അച്ഛൻ നിത്യവും കൂലിവേലക്ക് പോകും.കിട്ടുന്നത് അന്നന്ന് ചിലവഴിച്ച് തീർക്കും.മിച്ചം വെക്കാനറയില്ല.അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. സ്കൂളവധി ദിവസങ്ങളിൽ ഗോപു കൂട്ടുകാരുടെ കൂടെ മരക്കൊമ്പുകളിൽ ഊഞ്ഞാലാടിയും, വെള്ളക്കെട്ടിൽ  നീന്തിക്കുളിച്ചും  ഒഴിവ് ദിവസമാഘോഷിക്കും.          ഗോപു പഠനത്തിൽ മിടുക്കനല്ല. തനിക്കൊരു പണക്കാരനാവണം അതായിരുന്നു അവന്റെ അതിയായ ആഗ്രഹം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ  രാജമ്മട്ടീച്ചർ  മലയാളം ക്ലാസ്സിൽ ശ്രീ കൃഷ്ണൻ  കൂട്ടുകാരുമൊത്ത് കാട്ടിൽ കാലികളെ മേക്കാൻ പോയ കഥ പറയും.ആ കഥയിൽ മുഴുനീളെ നിറഞ്ഞു നിൽക്കുന്നത് കൃഷ്ണന്റെ ഐശ്വര്യ പൂർണമായ ജീവിതമായിരുന്നു.ഒരു കൂട്ടം പശുക്കളും,  പശുക്കൾക്ക് മേയാൻ വിശാലമായ കാടും.ഗോക്കളെ മേക്കാൻ കൃഷ്ണന്റെ കൂടെ കുറേ നല്ലവരായ കൂട്ടുകാരും.അത് പോലെ തനിക്കും വേണമൊരു സ്വന്തമായൊരു ജീവിതോപാധി.           ഗോപുവിന്റെ ഹൈസ്കൂൾ ജീവിതത്...

ഓർമയിലെ ശേഷിപ്പുകൾ.( കഥ)

ഞാൻ മുയിപ്പോത്ത് മാപ്പിള യു.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്റെ ക്ലാസദ്ധ്യാപകനായ കോച്ചേരി അമ്മത് മാഷ് എന്നെ കാണുമ്പോഴെല്ലാം പറയും. "മോനെ, ഇന്ക്ക് പിത്തമുണ്ട്.ഇന്റുപ്പാനോടൊരു വൈദ്യനെ കണിച്ചി മരുന്ന് വാങ്ങിത്തരാൻ  പറയണം". അക്കാര്യം ഞാൻ  വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ നിർവികാരതയോടെ "ങാ" എന്ന് പറയും.അവർ എന്റെ ആരോഗ്യ പ്രശ്നത്തിൽ ഒന്നും ചെയ്തില്ല. അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് എനിക്ക്  ബോദ്ധ്യമായി.പക്ഷേ.....എനിക്കതിൽ ആവലാതിയോ വേവലാതിയോ ഉണ്ടായില്ലെങ്കിലും  എനിക്കും ഒരു നിർവികാരത.ഏതു പോലെയെന്നാൽ മിഠായി വേണമെന്നാവശ്യപ്പെട്ടിട്ട് കിട്ടിയില്ലെങ്കിൽ വാശി പിടിച്ച് കുട്ടികൾ കരയാറില്ലേ? അല്പം കഴിഞ്ഞ്  അവർ ശാന്തരാകും പോലെെ.എന്നെ വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരണമെന്ന വാശി ഞാൻ കൈ കൊണ്ടില്ല.എന്ത് കൊണ്ടാണ് അവരന്ന് എന്നെ ചികിത്സക്ക്  വിധേയമാക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയത്?. ഇപ്പോഴും എനിക്കതിന്റെ ഉത്തരം കിട്ടിയിട്ടില്ല.എന്റെ രണ്ടാം ക്ലാസ്സ് പ്രായത്തിൽ  എനിക്കെന്ത് മനസ്സിലാവാനാണ്? ...