Skip to main content

Posts

മഹല്ല് കമ്മിറ്റിയുടെ കൈകളാൽ, ഞാൻ ക്രൂശിക്കപ്പെട്ടു!

  സമയം രാവിലെ പതിനൊന്ന് മണി, ഓട്ടപ്പടവ് മഹല്ലിലെ വരിസംഖ്യ സ്വരൂപിക്കുന്ന, അലവി ഉസ്താദ് എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു.  "നിങ്ങൾ ഏതാനും മാസത്തെ വരിസംഖ്യ തരാനുണ്ടെന്ന്". ഞാൻ മഹല്ല് കമ്മറ്റിക്ക്  കൊടുക്കുന്ന വരിസംഖ്യക്ക് പകരമായി കമ്മിറ്റി എനിക്ക് തരുന്ന രശീതിയിൽ സീൽ പതിക്കുന്നില്ലെന്ന പരാതി ഞാനുന്നയിച്ചിരുന്നു.സീൽ പതിച്ചു തരാൻ ആദ്യമവർ വിസമ്മതിച്ചിരുന്നെങ്കിലും , പിന്നീട് സീൽ പതിച്ചു തരാമെന്നവർ സമ്മതിക്കുകയും ചെയ്തപ്പോൾ, രണ്ട് ദിവസം കൊണ്ട് കുടിശ്ശിക  തന്ന്  തീർക്കാമെന്ന് ഞാൻ സമ്മതിക്കുകയും  ചെയ്തു. തുടർന്ന് അലവി ഉസ്താദിനോട് ഞാൻ പറഞ്ഞു. "അലവി ഉസ്താദേ,  എനിക്കിപ്പോൾ ജോലിയില്ല". മാസത്തിൽ ഇരുന്നൂറ് രൂപ വരിസംഖ്യയും, രണ്ട് മാസത്തിലൊരിക്കൽ ഉസ്താദ് മാരുടെ ഭക്ഷണത്തിന്റ പണം അഞ്ഞൂറ് രൂപയും തരണ്ടെ? ശരാശരി മാസത്തിൽ നാനൂറ്റി അൻപത് രൂപയല്ലേ ഞാൻ തരേണ്ടത്? തൊഴിൽ രഹിതനെന്ന നിലക്ക് ഭക്ഷണത്തിന്റെ പണമെനിക്ക് കമ്മറ്റി ഇളവ് ചെയ്ത് തരുമോ?". ഇത്രയും പറഞ്ഞപ്പോൾ അലവി ഉസ്താദെന്നോട് പറഞ്ഞു. "നിങ്ങൾ കമ്മിറ്റിക്കൊരു അപേക്ഷ കൊടുക്ക്.ഇളവ് ചെയ്ത് തരാൻ സാദ്ധ്യതയുണ്ട്". ഞാനങ്ങിനെ കമ്മറ്റിക്ക
Recent posts

മുന്തിരിത്തോപ്പുകൾ(കഥ)

        അന്ന് വൈകുന്നേരമയാൾ  പള്ളിയുടെ പൂമുഖത്തുള്ള പടവുകളൊന്നിലിരിക്കുന്നു. തറക്ക് കൂടുതലുയരമുള്ളതിനാൽ പള്ളിയിൽ കയറിയിറങ്ങാൻ കുളത്തിന്റെ പടവുകൾ പോലെ ഏതാനും പടവുകൾ പള്ളിയുടെ മുൻഭാഗത്തുണ്ടായിരുന്നു.അതിലൊന്നിലിരു ന്ന്കൊണ്ട് അതിന്റെ താഴെയുള്ള പടവിൽ കാൽവെച്ചിരിക്കുകയാണയാൾ.  ഞാനയാളുടെ അടുത്ത് ചെന്ന് അയാളുമായി  പരിചയപ്പെട്ടു. "ഇന്ന് സുബ്ഹിക്കാണ് നിങ്ങളെ ഞാനാദ്യമായി കാണുന്നത്, നിങ്ങളുടെ പേരെന്താണ്?" ഞാനയാളോട് ചോദിച്ചു. "എന്റെ പേര് മൊയ്തി.       ഞാനീ മഹല്ലിൽ തന്നയാണ് താമസം.ഞാൻ സുബഹിക്ക് നിത്യവും വരാറുണ്ട്. ചരുവിൽ നിന്ന് നിസ്ക്കരിക്കുന്നത് കൊണ്ട് നിങ്ങളെന്നെ കാണാറില്ല". അയാളെന്നോട് പറഞ്ഞു. എല്ലാ ദിവസവും  അയാളെത്ര മണിക്കാണ് സുബ്ഹിക്ക് പള്ളിയിയിൽവരാറുള്ളതെന്ന് ഞാനയാളോട് ചോദിച്ചു. "നാല് മണിക്ക്." അയാൾ മറുപടി പറഞ്ഞു. അപ്പോൾ ഞാൻ സുബ്ഹി ബാങ്ക് വിളിക്കാനെഴുന്നേൽക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പയാൾ പള്ളിയിലെത്തും.അത് കൊണ്ടാണെനിക്കയാൾ പള്ളിയിൽ വരുമ്പോൾ ഇത്രയും നാൾ കാണാൻ കഴിയാതിരുന്നത്. "നിങ്ങൾ നാല് മണിക്ക് പള്ളിയിൽ വരണമെങ്കിൽ എത്ര മണിക്കാണെ ഴുന്നേഴുന്നേൽക്കുക?"  ഞാ

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന നടക്കുമവൻ!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ മാത്രമാണ് വിവാഹ ശേഷം കുടുംബത്തി

ഗോപു (കഥ)

  ഗോപു ദരിദ്ര കുടുമ്പത്തിലെ ഒരംഗം.അവനാകെയുള്ളത് കുടുമ്പ സ്വത്തായ പത്ത് സെന്റ് സ്ഥലവും അതിലൊരു കുടിലും അച്ഛനുമമ്മയും മാത്രം.അല്ലലുമലട്ടുമില്ലാത്ത ജീവിതം.അച്ഛൻ നിത്യവും കൂലിവേലക്ക് പോകും.കിട്ടുന്നത് അന്നന്ന് ചിലവഴിച്ച് തീർക്കും.മിച്ചം വെക്കാനറയില്ല.അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. സ്കൂളവധി ദിവസങ്ങളിൽ ഗോപുവിന് ഉത്സവമാണ്.കൂട്ടുകാരുടെ കൂടെ മരക്കൊമ്പുകളിൽ ഊഞ്ഞാലാടിയും, വെള്ളക്കെട്ടിൽ  നീന്തിക്കുളിച്ചും  ഒഴിവ് ദിവസമാഘോഷിക്കും.          ഗോപു പഠനത്തിൽ മിടുക്കനല്ല. തനിക്കൊരു പണക്കാരനാവണം അതായിരുന്നു അവന്റെ അതിയായ ആഗ്രഹം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ  രാജമ്മട്ടീച്ചർ  മലയാളം ക്ലാസ്സിൽ ശ്രീ കൃഷ്ണൻ  കൂട്ടുകാരുമൊത്ത് കാട്ടിൽ കാലികളെ മേക്കാൻ പോയ കഥ പറയും.ആ കഥയിൽ മുഴുനീളെ നിറഞ്ഞു നിൽക്കുന്നത് കൃഷ്ണന്റെ ഐശ്വര്യ പൂർണമായ ജീവിതമായിരുന്നു.ഒരു കൂട്ടം പശുക്കളും,  പശുക്കൾക്ക് മേയാൻ വിശാലമായ കാടും.ഗോക്കളെ മേക്കാൻ കൃഷ്ണന്റെ കൂടെ കുറേ നല്ലവരായ കൂട്ടുകാരും.അത് പോലെ തനിക്കും വേണമൊരു സ്വന്തമായൊരു ജീവിതോപാധി.           ഗോപുവിന്റെ ഹൈസ്കൂൾ ജീവിതത്തിന്നിടക്ക് ഡിമാറ്റ് അക്കൗണ്ടിനെ കുറിച്ചും, ഓഹരികളിലും, മ്യൂച്ചൽ ഫണ്ടു

മന്ത്ര വാദിനി(കഥ)

ഏതാനും ദിവസം കുടുമ്പക്കാരും,അയൽക്കാരും, നാട്ടുകാരും അവളുടെ വീട് സന്ദർശിക്കലും, സാന്ത്വന വാക്ക് പറയലും മുറപോലെ നടന്നു.ക്രമേണ എല്ലാം പാടേ നിലച്ചു.        അങ്ങിനെ അവളൊരുന്നാൾ മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി. "എന്തൊക്ക്യാ സുലൈഖാ വർത്താനം?"  സുലൈഖയെ കണ്ടപ്പോൾ  മീനാക്ഷിയമ്മ ചോദിച്ചു. എനക്കെന്ത് വർത്താനം മീനാക്ഷ്യമ്മേ?" സുലൈഖ തിരിച്ചു ചോദിച്ചു. "വിഷമിക്കാതെ സുലൈഖേ എന്തെങ്കിലും പരിഹാരമുണ്ടാക്കാമോയെന്ന് നമുക്കൊന്ന് നോക്ക്യാലെന്താ?". മീനാക്ഷിയമ്മ ചോദിച്ചു.മീനാക്ഷയമ്മയുടെ വാക്ക് കേട്ടപ്പോൾ സുലൈഖക്കൊരു പ്രതീക്ഷ.സുലൈഖ മീനാക്ഷിയമ്മയുടെ കോലായിലുള്ള പീഠമെടുത്ത് തൂണിന്റെ അരികിൽ വെച്ച് അതിന്മേൽ തൂണും ചാരിയിരുന്നു. "മീനാക്ഷ്യമ്മേ എന്ത് പരിഹാരമാണ് നിങ്ങളുദ്ദേശിക്കുന്നത്?" ആകാംക്ഷയോടെ സുലൈഖ ചോദിച്ചു. "പറയാം സുലൈഖേ ക്ഷമിക്ക്.ഞാൻ ചായയുണ്ടാക്കട്ടെ.അതുംകുടിച്ച് നമുക്ക് കര്യങ്ങൾ പറയാം." മീനാക്ഷിയമ്മ പറഞ്ഞു.മീനാക്ഷിയമ്മ വേഗത്തിൽ നല്ല പശുവിൻ പാൽ ചേർത്ത ചായ സുലൈഖക്ക് കൊടുത്തു.ഒരു ബസ്സിയിൽ അവിലെടുത്ത് അതിന്റെ മീതെ തേങ്ങ ചിരകിയത് പഞ്ചസാര ചേർത്തതും സുലൈഖക്ക് വെച്ച് കൊടുത്ത്.

മാപ്പിള പാട്ട് (1)

തേജ്വസി പുഴയിലെ ചാലിട്ടൊഴുകുന്ന തെളിനീരിൻ കള കള നാദത്തിൽ ഒളിഞ്ഞൊരു കഥയുണ്ട്  ചൊല്ലിത്തരാം പൂവേ, മധുരത്തേനൊഴുക്കാം നിന്റോർമ്മയിൽ. (തേജ്വസി.,) തേജ്വസിനിയുടെ തീരത്തുണ്ടൊരു അരിയൻ കല്ലിലെ മസ്ജിദ്. വന്ന് പഠിക്കാനൗലാദിന്നായ് തൗഹീദിൻ തിരു മദ്റസ്സും (തേജ്വസി...) അദബോടെ സ്കൂളും വിട്ട്.   വീട്ടിൽ തിരികെ വന്നാൽ  നിസ്കാരം  നിലനിർത്തും നിത്യമായ്. കള കള  നാദം കേട്ടുറങ്ങും  നിർഭയരായ് നിത്യവുമുണരുമേ ഫർഹുമായ്  (തേജ്വസി.....) അഞ്ച് വക്തിലെ നിസ്കാരം അവർ എന്നുമെന്നും നിലനിർത്തും രാത്രിക്കാലമുറങ്ങും വരെയും എല്ലാം നന്നായ് പഠിച്ചിടും. (തേജ്വസി...)

ഓർമയിലെ ശേഷിപ്പുകൾ.( കഥ)

ഞാൻ മുയിപ്പോത്ത് മാപ്പിള യു.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്റെ ക്ലാസദ്ധ്യാപകനായ കോച്ചേരി അമ്മത് മാഷ് എന്നെ കാണുമ്പോഴെല്ലാം പറയും. "മോനെ, ഇന്ക്ക് പിത്തമുണ്ട്.ഇന്റുപ്പാനോടൊരു വൈദ്യനെ കണിച്ചി മരുന്ന് വാങ്ങിത്തരാൻ  പറയണം". അക്കാര്യം ഞാൻ  വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ നിർവികാരതയോടെ "ങാ" എന്ന് പറയും.അവർ എന്റെ ആരോഗ്യ പ്രശ്നത്തിൽ ഒന്നും ചെയ്തില്ല. അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് എനിക്ക്  ബോദ്ധ്യമായി.പക്ഷേ.....എനിക്കതിൽ ആവലാതിയോ വേവലാതിയോ ഉണ്ടായില്ല.എനിക്കും ഒരു നിർവികാരത.ഏതു പോലെയെന്നാൽ മിഠായി വേണമെന്നാവശ്യപ്പെട്ടിട്ട് കിട്ടിയില്ലെങ്കിൽ വാശി പിടിച്ച് കുട്ടികൾ കരയാറില്ലേ? അത് പോലെ.എന്നെ വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരണമെന്ന വാശി ഞാൻ കൈ കൊണ്ടില്ല.എന്ത് കൊണ്ടാണ് അവരന്ന് എന്നെ ചികിത്സക്ക്  വിധേയമാക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയത്?. ഇപ്പോഴും എനിക്കതിന്റെ ഉത്തരം കിട്ടിയിട്ടില്ല.എന്റെ രണ്ടാം ക്ലാസ്സ് പ്രായത്തിൽ  എനിക്കെന്ത് മനസ്സിലാവാനാണ്?      കുഞ്ഞുനാളിൽ ഞാനെന്നല്ല ആർക്കാണ് സഗൗരവം ചിന്തിക

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

ആട്ടിടയനും ഭൂതവും (കഥ)

 ഫലസ്തീനിലെ ഒരു ഗ്രാമത്തിൽ അസീസ് എന്ന് പേരുള്ളൊ രാട്ടിടയനുണ്ടായിരുന്നു.എല്ലാഴ്പോഴും  തന്റെ ദുരിത ജീവിതത്തിൽ നിന്നും മോക്ഷം കിട്ടാനയാളാഗ്രഹിക്കും.പക്ഷേ.....അതിന് സാദ്ധ്യമായ മാർഗ്ഗങ്ങളൊന്നുമില്ല.തന്റെ ആട്ടിൻ പറ്റത്തിലെ ഒരാടിനെ പോലെയാണ് താനെന്നോർത്തയാൾ കുണ്ഠിതപ്പെടും.ഈ ഭൂമിയിലൊരു മനുഷ്യനായി ജീവിക്കാൻ തനിക്ക് കഴിയുമോ? മനുഷ്യരോട് സഹവസിച്ചിട്ട് കാലമെത്രയായി?  അല്ലാഹുവിന്റെ വിധിയെന്നോർത്തയാൾ സ്വയം സമാധാനിക്കും.പ്രഭാതമായാൽ  ആടുകളേയും കൊണ്ട് മലഞ്ചരുവിലും കാട്ടിലും മറ്റ് മേച്ചിൽ സ്ഥലങ്ങളിലും  പോകും.സന്ധ്യയായാൽ ആടുകളേയും കൊണ്ട് വീട്ടിൽ തിരിച്ചുവരും.ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.പുറം ലോകവുമായൊരു ബന്ധവുമില്ല.              ഒരുദിവസം അസീസ്  മലഞ്ചരുവിൽ നിന്ന് ആടുകളെ മേയ്ക്കുന്നതിനിടയിൽ പെട്ടെന്നൊരു മഴ.നനയാതിരിക്കാൻ മലയുടെ താഴ് വാരത്തിലുള്ളൊരു ഗുഹയിൽ കയറിയിരുന്നു.ശക്തിയായ മഴയിൽ ഭാരമുള്ളൊരു കല്ല്  മലയുടെ മേൽഭാഗത്ത് നിന്ന് ഗുഹാമുഖത്ത് വന്ന് പതിച്ചു.ഗുഹാ മുഖം അടഞ്ഞു.കല്ല് നീക്കം ചെയ്ത്  പുറത്ത് കടക്കാൻ കഴിയാതെ അസീസ് ഗുഹക്കുള്ളിൽ അകപ്പെട്ടു.ഗുഹക്കുള്ളിൽ കൂരിരുട്ട്.രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലെന്നു കണ്ട്

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിൽ  ഒതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു.   ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോടൊരാൾ &q

ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ

 ഞങ്ങൾ ആറു മക്കളിലേറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണവർ മരണമടഞ്ഞത്. ഇച്ചാച്ചാന്റെ  ഖബറിനെ അല്ല്വാഹു സ്വർഗ്ഗത്തോപ്പാക്കട്ടെ,ആമീൻ. അവർ മരണശയ്യയിൽ കിടക്കുമ്പോൾ അവളെ സന്ദർശിക്കാനോ   അവളുടെ  മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാനോ  കഴിയാത്തതിന്റെ സങ്കടം എനിക്കിപ്പോഴുമുണ്ട്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഒരു അനാഥാലയത്തിലെ അന്തേയവാസിയായിരുന്ന  ഞാൻ, പ്രീ ഡിഗ്രി തോറ്റപ്പോൾ  1981ൽ  ജന്മനാടയ മുയിപ്പോത്തേക്ക്  വന്നു. നാട്ടിലെ സമൂഹവുമായി  പൊരുത്തപ്പെടാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.നാട്ടുകാരിൽ മിക്കപേർക്കും എന്നെ അറിയില്ല അത് പോലെ  നാട്ടിലെ മിക്കപേരേയും എനിക്കുമറയില്ല.അത്രയ്ക്കും ഇളം പ്രായത്തിൽ ഞാൻ യതീംഖാന യിലേക്ക് ചേക്കേറിയിരുന്നു.ഞാൻ അങ്ങാടിയിലോ,സ്കരിക്കാൻ പള്ളിയിലോ പോയാൽ കാണുന്നവർ കൂടെയുള്ളവരോട് ചോദിക്കും  "ഓനേതാ?" അപ്പോൾ കൂടെയുള്ളവർ പറയും  "ഓനുമ്മളെ തിരംഗലത്തെ ഇബ്രായ്യ്യാക്കാന്റെ മോനല്ലേ". "അത്യോ  എനക്കോനെ അറഞ്ഞൂടാലോ.ഓനേട്യായ്നു ഇത്തിര കാലോം?" "ഓന് എത്തീംഖാനേല്

നാട്ടറിവ് കേട്ടറിവ്

നാമെല്ലാവരും ബോർവെൽ,കിണർ കുഴിക്കുമ്പോൾ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുക സർവ്വ സാധാരണമാണ്.അതിനുവേണ്ടി  എത്ര പണം ചെലവാക്കാനും നാം മടിക്കാറില്ല.കാരണം, നല്ല തുക ചെലവഴിച്ച് ഒരു കിണർ കുഴിച്ച് അതിൽ വെള്ളമില്ലെങ്കിൽ? ബാക്കിക്കാര്യം ഊഹിച്ചാൽ മതി. എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.രണ്ട് ചെമ്പ് കമ്പികൾ 'L'രൂപത്തിൽ വളക്കുക.ആ രണ്ടു കമ്പികൾ ഒന്നു വീതം ഓരോ കൈയിലും അയച്ചു പിടിക്കുക.രണ്ടു കൈകളും അടുപ്പിച്ചു വെക്കുക.രണ്ടു ചെമ്പു കമ്പികളുടേയും  സ്വതന്ത്രമായ ഭാഗം ഭൗമോപരിതലത്തിന്  സമാന്തര മായിരിക്കട്ടെ. എനി ഭൂമിയിലൂടെ നടക്കുക. ഭൂമിക്കടിയിൽ വെള്ളമുള്ള ഭാഗമെത്തിയാൽ ചെമ്പു കമ്പികളുടെ  സ്വതന്ത്രമായ ഭാഗങ്ങൾ തനിയെ ചലിച്ച് '+'ആകൃതിയിൽ ആകുന്നതു കാണാം.കമ്പികളുടെ സംഗമ ബിന്ദുവിനു നേരേ താഴെ കുഴിച്ചാൽ വെള്ളം കിട്ടും.എത്ര വേഗതയിലാണോ ചെമ്പു കമ്പി കളുടെ സ്വതന്ത്രമായ ഭാഗങ്ങൾ ചലിച്ച് "+"ആകൃതിയിലാകുന്നത് അത്രയും വേഗതയിൽ അവിടെ ഉറവയുണ്ടാകും. നൂറു ശതമാനവും ശരിയാണ്.ഇത് ഞാൻ കേട്ടറിഞ്ഞതാണ്.ഇങ്ങനെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വെള്ളമുള്ള സ്ഥാനം നിർണ്ണയിച്ച് വീട്ടാവശ്യത്തിനും കൃഷിക്കും വേണ്ടി കിണ

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകും അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി- -ടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. ഇടതടവില്ലാ-  കളിയും ചിരിയുമായ് എന്നുമെന്നങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാ വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകൾ പ്രവേശിക്കില്ലവിടെ കാലപ്പഴക്കം  വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലന്മാര- -വിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമ- -മവിടമാണെൻ ലക്ഷ്യ- -മവിടമിലേക്കാണെന്റെ  അന്ത്യയാത്ര. ആദമും ഹവ്വയും ജീവിച്ചതവിടം പിന്നെയവർ ഭൂമിയിൽ  നവാഗതരായ്. """""""""""""""''''"""""""""

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ നാമെന്താണ് ചെയ്യേണ്ടത്?. അതിനൊരൊറ്റ ഉത്തരമേയുള്ളൂ,പൊന്നിൽ നിക്ഷേപിക്കുക! എന്താണ് പൊന്നിൽ നിക്ഷേപിച്ചാലുള്ള ഗുണങ്ങൾ?ഉയർന്ന  പണലഭ്യത,പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷി,വാർഷിക ആദായം എന്നിവയാണ് പൊന്നിൽ നിക്ഷേപിക്കുന്നതിൻറെ സവിശേഷത.സ്വർണ്ണ നാണയങ്ങൾ,സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങി സൂക്ഷിക്കുക അല്ലെങ്കിൽ ജ്വല്ലറികളിൽ പണം നിക്ഷേപിക്കുക എന്നതല്ല സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുക എന്നതിന്റ വിവിക്ഷ.സ്വർണ്ണം വാങ്ങി സൂക്ഷിച്ചാൽ വിൽക്കുമ്പോൾ മാത്രമേ ലാഭം കിട്ടുകയുള്ളൂ.RBI യുടെ സംരംഭമായ ഗോൾഡ് സോവറീനിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ആധുനിക നിക്ഷേപ മാർഗ്ഗം 'E' ഗോൾഡ്‌ എന്നാണറിയപ്പെടുന്നത്. E-ഗോൾഡിൽ നിക്ഷേപിച്ചാൽ മോഷ്ടിക്കപ്പെടും എന്ന ഭയം വേണ്ട.ഇത് നികുതി മുക്തവുമാണ്.ഇപ്പോൾ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടും ലഭ്യമാണ്.ഓഹരിയെ പോലെ വിലയിടിവ് മൂലമുണ്ടാകുന്ന നഷ്ടത്തെ ഭയപ്പെടേണ്ടതുമില്ല. എങ്ങിനെയാണ് ഗോൾഡ് സോവറീനി(Gold sovereign)ൽ നിക്ഷേപിക്കേണ്ടത്? ആദ്യമായി ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കുക.എങ്ങിനെയാണ് ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്? അതിന് ഒരു ക്യാൻസൽ ചെയ്ത് പേരെഴുതിയ

കുസൃതി വചനങ്ങൾ

കുപ്പായത്തിൽ ബട്ടൻ,  വീട്ടിലുണ്ട് കർട്ടൻ, എനിക്കുണ്ട് ചേട്ടൻ. എനിക്കിഷ്ടം കട്ടൻ,  വീട്ടിലുണ്ട് മട്ടൻ, നീ ഒരു പൊട്ടൻ. കറിയിലുണ്ട് ഉപ്പ്, നമുക്കുണ്ട് ഉടുപ്പ്,  നിനക്ക് ഉണ്ടോ ഉളുപ്പ്. എനിക്കിഷ്ടം ഷവർമ്മ, എന്റെ ഫ്രണ്ട് വർമ്മ, എന്റെ നാട് ബർമ്മ.  വീട്ടിലുണ്ട് ബൾബ്,  നെഞ്ചിലുണ്ട് ഖൽബ്, കൂട്ടിലുണ്ട് കൽബ്.  വീട്ടിലുണ്ട് പെട്ടി, അടുപ്പിലുണ്ട് ചട്ടി, കൂട്ടിലുണ്ട് പട്ടി. കാട്ടിലുണ്ട് പ്രാണി, കൊട്ടാരത്തിൽ റാണി, ചുമരിലുണ്ട് കോണി. നാലും നാലും എട്ട്, ഞാനും നീയും കൂട്ട്, നിനക്കുണ്ട് വട്ട്. കടയിലുണ്ട് കേക്ക്, വീട്ടിലുണ്ട് ക്ലോക്ക്, കാട്ടിലുണ്ട് തേക്ക്.

ശ്രവണ വൈകല്യം: ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

2023 മാർച്ച് 03-നാണ് ലോക കേൾവി ദിനമായി ആചരിച്ചത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023മാർച്ച്03 വരെലോകത്താകമാനം 1.5ബില്യൺആളുകൾക്ക് കേൾവിക്കുറവുള്ളതിൽ 34 മില്യൺ കുട്ടികളാണ്.ഇത്  തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ 60%കേൾവിക്കുറവും പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് കേൾവിക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.         ആശയവും,ഭാഷാ വികാസവും ശരിയായി നടക്കാതിരിക്കുക,സമൂഹത്തിലും,കുടുമ്പത്തിലും ഒറ്റപ്പെടുക.ഇവയൊക്കെയാണ് ശ്രവണ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. :ഏതൊക്കെയാണ് ശ്രവണവൈകല്യത്തിന്റെ ഘട്ടങ്ങൾ?    1:ഒന്നാം ഘട്ടം ജനിക്കുന്നതിന്റെ മുമ്പാണ്. കാരണങ്ങൾ.      ജനിക്കുന്നതിന്റെ മുമ്പുള്ള കാരണങ്ങൾ.രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള വിവാഹം .കുടുമ്പ പാരമ്പര്യം എന്നിവയാണ് . രണ്ടാംഘട്ടം ഗർഭാവസ്ഥയാണ്.  അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ (റുബല്ല,ചിക്കൻ പോക്സ്,മുണ്ടിനീര് മുതലായവ).    ലഹരി വസ്തുക്കളുടെ ഉപയയോഗം.അമിതമായി റേഡിയേഷൻ എടുക്കുന്നത്.ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെയുള്ള മരുന്ന് ഉപയോഗം.കൃത്യമായികുത്തി വെപ്പുകൾ എടുക്കാതെയിരിക്കുന്നത്.  :ജനന സമയത്തുള്ള കാരണങ്ങൾ       ജനിച്ച ഉടനെ കുട്ടി കരയാതിരിക്ക

കുസൃതി ചോദ്യങ്ങൾ

Q: തലയിൽ കാല് കുത്തി നടക്കുന്ന ജീവി? A:പേൻ Q:പൂച്ചയെ കാണുമ്പോൾ എലി ഓടുന്നു.എന്ത് കൊണ്ട്? A:കാലുകൊണ്ട്. Q:തല തിരിഞ്ഞ പെണ്ണിന്റെ പേര്? A:ലത  : ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ആവശ്യം കഴിഞ്ഞാൽ എടുത്ത് വെക്കും? :വല :ഒരു,  കുഴിയിൽ എത്ര മണ്ണുണ്ടായിരിക്കും? :കുഴിയിൽ മണ്ണുണ്ടാവില്ല. :പൊങ്ങുമ്പോൾ പോകും, പോയ് കഴിഞ്ഞാൽ താഴും? : ചെക്പോസ്റ്റ്  : കാക്കയുടെ പിന്നിലും, പെണ്ണിന്റെ മുന്നിലും ഉള്ളത്? ഉ:'W'(crow,womon) : ഒരിക്കലും അണയാൻ കഴിയാത്ത മാല? : തിരമാല : ഒരിക്കലും അണയാൻ കഴിയാത്ത വള? :തവള :പാൽ കടലിൽ കറുത്ത പാറ? : കണ്ണ് : ഒറ്റക്കാലിൽ ചന്തക്ക് പോകും? :കുട  :പൊങ്ങുമ്പോൾ പോകും? : റയിൽവേ ഗേറ്റ്  : മനുഷ്യന് മാത്രമുള്ള വരം? :വിവരം. :ഉറക്കിൽ മാത്രം കാണുന്ന കാഴ്ച? : സ്വപ്നം  :കാൽ അകത്തിയാൽ 'വാ'തുറക്കും? ഉ: കത്രിക  Q:വീട്ടാൻ കഴിയാത്ത കടം? : അപകടം  Q: ആരും കയറാത്ത മരം? :കോമരം 

ജവഹർലാൽ നെഹ്റുവിന്റെ കുട്ടിക്കാലം

മോത്തിലാൽ നഹ്റുവിന്റ മൂത്ത സഹോദരന്മാരായിരുന്നു ബൻസീധറും,നന്ദിലാലും.മോത്തിലാലിന്റെ വിദ്യാഭ്യാസ കാര്യത്തിൽ നന്ദിലാലായിരുന്നു ശ്രദ്ധിച്ചിരുന്നത്.പേർഷ്യൻ ഭാഷയും അറബി ഭാഷയുമായിരുന്നു അദ്ദേഹം പഠിക്കാൻ തുടങ്ങിയത്.പന്ത്രണ്ടാമത്തെ വയസ്സിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാനാരംഭിച്ചു.കൺപൂരിൽ നിന്നും അലഹാബാദിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടി.പേർഷ്യൻ ഭാഷയിൽ നല്ല പണ്ഡിതനുമായി.പിന്നെ നിയമ പരീക്ഷക്കു പഠിച്ചു.നിയമ പീക്ഷയിൽ വിജയിച്ചതിനു ശേഷം 1883-ൽ കാൺപൂരിൽ ജില്ലാ കോടതിയിൽ സേവനം തുടങ്ങി.            കാൺപൂർ ജില്ലാ കോടതിയിൽ സേവനം ചെയ്യുന്നതിനിടക്കാണ് മോത്തിലാൽ വിവാഹിതനായത്.അതൊരാൺ കുഞ്ഞ് ജനിച്ചു.അധികം താമസിയാതെ ഭാര്യയും കുഞ്ഞും മരിച്ചു.അതിന് ശേഷമാണ് മോത്തിലാൽ സ്വരൂപറാണിയെ വിവാഹം ചെയ്തത്.ഈ ബന്ധത്തിൽ 1889 നവമ്പർ 14ആം തിയതി ജവഹർലാൽ നെഹ്രു ജനിച്ചു.. പതിനൊന്ന് വർഷത്തിനു ശേഷം 1900ൽ നഹ്റുവിന് വിജയ ലക്ഷ്മി എന്ന സഹോദരിയും ജനിച്ചു.ഏഴു വർഷത്തിനു ശേഷം 1907ൽ മറ്റൊരു സഹോദരിയും പിറന്നു.നെഹ്റുവിന് തന്റെ ഇളയ സഹോദരി മാർക്കിടയിൽ യഥാക്രമം പതിനൊന്ന്, പതിനെട്ട് വയസ്സിന്റ വ്യത്യാസമുണ്ട്.           മോത്തിലാൽ നഹ്റു തന്റെ ജോലിയിൽ അതി സമർത്ഥനായിര

ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ്

റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനം ഓടിക്കേണ്ടത്.ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ ഓടിക്കൊണ്ടിരിക്കുന്ന റോഡിന്റെ ഇടതുവശം ചേർന്ന് ഇടത്തേക്കുള്ള സിഗ്നൽ കാണിച്ച് പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്ത് കയറണം.എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ വലതു വശത്തേക്കുള്ള സിഗ്നൽ കാണിച്ച് റോഡിന്റെ മധ്യ ഭാഗത്ത് കൂടെ പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശം കയറണം.             കാൽനട യാത്രക്കാർ   സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുംബോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ,വാഹനം നിർത്തി, കാൽനട യാത്രക്കാർ കടന്നു പോയ ശേഷം മുന്നോട്ടു പോവുക.മുൻഗണന കാൽനട യാത്രക്കാർക്കാണ്.                   റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര കണ്ടാൽ അത് തൊടാനോ, മുറിച്ചു കടക്കാനോ പാടില്ല.                   മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലെ വാഹനത്തിൻറെ ഡ്രവറിൽ നിന്നും സിഗ്നൽ കിട്ടിയാൽ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ.എന്നാൽ മുന്നിൽ പോകുന്ന വാഹനത്തെ ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ,മുൻ വശം കാണാൻ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം ത