ഒരുദിവസം അവളുടെ രണ്ടാൺമക്കളെ കാണാതെയായി.തന്നെ വിധവയാക്കിക്കൊണ്ട് തന്റെ ർത്താവ് ഇളം പ്രായത്തിൽ തന്നെ മരണമടഞ്ഞു.പിന്നെ ഏക പ്രതീക്ഷയായിരുന്ന രണ്ടാൺമക്കളും പോയി.തന്റെ പൊന്നുമക്കൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ അവൾ കുണ്ഠിതപ്പെട്ടു.അവർ രണ്ട് പേരും വല്ല വെള്ളക്കെട്ടിലോ പുഴയിലോ വീണ് മരിച്ചതോ അതോ അംഗ വൈകല്യം വരുത്തി യാചന വൃത്തിക്കുപയോഗിക്കാൻ വേണ്ടി മറ്റ് വല്ലവരും തട്ടിക്കൊണ്ടു പോയതോ?ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ മനസ്സിൽ തലപൊക്കി. നാട് വിട്ട് പോകാനുള്ള പ്രായമൊന്നും അവർക്കായിട്ടില്ല.മൂത്തവന് വയസ്സ് പന്ത്രണ്ട്.ഇളയവന് പത്തും.അയൽക്കാരും, നാട്ടുകാരും ഇവരുടെ രണ്ടാൺമക്കൾക്കെന്താണ് സംഭവിച്ചതെന്ന നിഗമനത്തിലെത്താൻ കഴിയാതെ കുഴങ്ങി.അവരുടെ അയൽക്കാർക്കും നാട്ടുകാർക്കും എന്തല്ലാമോ ദുരൂഹതയുള്ളതായി തോന്നി.മക്കൾ മരിച്ചിട്ട് മൃതദേഹം കിട്ടിയെങ്കിൽ അവർ മരിച്ചെന്ന് കരുതാമായിരുന്നു.ഈ മക്കളുടെ കാര്യത്തിൽ എല്ലാവരുടേയും മനസ്സ് ഉത്തരം തേടിയലയാൻ തുടങ്ങി.ഇവർക്കെന്തു പറ്റി?. എവിടെയായിരിക്കുമവർ?ഏതോ വെള്ളക്കെട്ടിൽ.അല്ലെങ്കിൽ ഏതോ പുഴയിൽ? അവരുടെ മൃതദേഹം ആരും കാണാതെ വെള്ളത്തിൽ മുങ്ങിയിട്ടുണ്ടാവും.അത് സാവകാശം പൊങ്ങിവന്ന്
തേജ്വസി പുഴയിലെ ചാലിട്ടൊഴഴുകുന്ന തെളിനീരിൻ കള കള നാദത്തിൽ ഒളിഞ്ഞൊരു കഥയുണ്ട് ചൊല്ലിത്തരാം പൂവേ, മധുരത്തേനൊഴുക്കാം നിന്റോർമ്മയിൽ. (തേജ്വസി.,) തേജ്വസിനിയുടെ തീരത്തുണ്ടൊരു അരിയൻ കല്ലിലെ മസ്ജിദ്. വന്ന് പഠിക്കാനൗലാദിന്നായ് തൗഹീദിൻ തിരു മദ്റസ്സും (തേജ്വസി...) അദബോടെ സ്കൂളും വിട്ട്. വീട്ടിൽ തിരികെ വന്നാൽ നിസ്കാരം നിലനിർത്തും നിത്യമായ്. കള കള നാദം കേട്ടുറങ്ങും നിർഭയരായ് നിത്യവുമുണരുമേ ഫർഹുമായ് (തേജ്വസി.....) അഞ്ച് വക്തിലെ നിസ്കാരം അവർ എന്നുമെന്നും നിലനിർത്തും രാത്രിക്കാലമുറങ്ങും വരെയും എല്ലാം നന്നായ് പഠിച്ചിടും. (തേജ്വസി...)