Skip to main content

Posts

Recent posts

ഓർമയിലെ നാളുകൾ (6)

ഞങ്ങളിരുവരും അലക്കിയ വസ്ത്രങ്ങൾ പെട്ടിയിൽ മടക്കിവെച്ച് പുറത്തേക്കിറങ്ങി.എനിയെന്ത്? എന്റെ മനസ്സ് അലഞ്ഞ് തിരിയാൻ തുടങ്ങി. യതീം ഖാനയുടെ മുറ്റത്തുള്ള മാവിൻ ചുവട്ടിൽ  ഏതാനും കുട്ടികൾ ചെറു സംഘങ്ങളായി കൂടി നിന്ന് സംസാരിക്കുന്നിടത്തേക്ക് ഞാനും സലാമും ചെന്ന് എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  ഇതെന്ത് മാവാണെന്ന് ഞാൻ പലരോടുമന്വേഷിച്ചെങ്കിലും ആർക്കുമറിയില്ല.   ശാഖകൾ ചുറ്റുഭാഗത്തേക്കും പടർന്ന് പന്തലിച്ച് വിശാലമായി തണൽ വിരിക്കുന്നുണ്ട്. അതിന്റെ ഇടതൂർന്നി ലകൾക്കിടയിലൂടെ ആഞ്ഞ് വീശുന്ന കുസൃതിക്കാറ്റ് കുളിർ കോരി ചൊരിയുമ്പോൾ ഞങ്ങളുടെ ഉള്ളും പുറവുമൊരുപോലെ കുളിർക്കുന്നുണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ  പോസ്റ്റ്‌മാൻ വന്നു. മാവിൻ ചുവട്ടിൽ കൂടിനിന്ന് സംസാരിച്ച് നിന്നവരെല്ലാം പോസ്റ്റ്‌ മാനെ കണ്ടയുടൻ ഓടിച്ചെന്നയാൾക്ക് ചുറ്റും കൂടി. കൂട്ടത്തിൽ ഞാനും പോസ്റ്റ്‌ മാന്റെ സമീപം ചെന്ന് നിന്നു. അവരെല്ലാം പോസ്റ്റ്‌ മാനെ പ്രതീക്ഷിച്ച് നിന്നതാണെന്നെനിക്ക പ്പോഴാണ് മനസ്സിലായത്. ഞാൻ പോസ്റ്റ്‌ മാന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല.       പോസ്റ്റ്‌മാൻ തന്റെ ഫയലിൽ നിന്നേ...

ഓർമയിലെ നാളുകൾ (5)

      കുറേ കഴിഞ്ഞപ്പോൾ നീണ്ട രണ്ട് വിസിൽ മുഴങ്ങി.  കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ചിലർ മഗ്‌രിബിന്റെ വിസിലെന്നും  പറഞ്ഞ് കളി നിർത്തി മുറിയിലേക്ക് പോയി. അവരെല്ലാം വസ്ത്രം മാറി യതീം ഖാനയുടെ വിശാലമായ മുറ്റത്ത് ഒരാളുയരത്തിൽ ചുറ്റും പന്തലിച്ച ശാഖകളുള്ള മൂന്ന് മാവുകളുടെ ചുവട്ടിലും സമീപത്തുമായി വരിയായി നിന്നു. ഞാനും സലാമും ഒരു വരിയിൽ. ഒരു വാർഡൻ വന്ന്‌ ഞങ്ങളുടെ എണ്ണമെടുത്ത് പള്ളിയിൽ പോകാൻ പറഞ്ഞു. ഉമ്മർ എന്നാണയാളുടെ പേര്. മുക്കത്തിനടുത്ത കാരമൂലയെന്ന പ്രദേശത്താണ്   അയാളുടെ വീട്. മഗ്‌രിബ് നിസ്കാരാനന്തരം ഞങ്ങളെല്ലാവരും യതീം ഖാനയിലേക്ക് തന്നെ വന്നു.വാർഷികപ്പരീക്ഷ കഴിഞ്ഞ വേനലവധിയിൽ യതീം ഖാനയിലെ അന്തേയവാസികളെല്ലാം നാട്ടിൽ പോയതാണ്. പുതുതായി ചേർന്നവരും, ഉറ്റവരും ഉടയവരുമില്ലാത്തതിനാൽ നാട്ടിൽ പോകാതെ യതീം ഖാനയിൽ തന്നെ നിന്നവരുമടക്കം നൂറോ അതിൽ കൂടുതലോ അന്തേയവാസികളാണ് യതീം ഖാനയിലുള്ളത്.     ബൾബ് പ്രകാശിക്കുന്നതും, ഫേൻ കറങ്ങുന്നതും കാണുമ്പോളെനിക്ക് എന്തെന്നില്ലാത്ത കൗതുകം!.ആദ്യമായാണ് ഞാൻ ഇലക്ട്രിക് ബൾബ് പ്രകാശിക്കുന്നതും ഫേൻ കറങ്ങുന്നതും ഇത്രയും അടുത്ത് നിന്ന് ക...

ഓർമയിലെ നാളുകൾ(4)

ഞങ്ങൾ നാലു പേരും  തലേ ദിവസം രാത്രി മുയിപ്പോത്തങ്ങാടിയിൽ നിർത്തിയിട്ടിരുന്ന റീഗിൽ ബസ്സിനെ ലക്ഷ്യമാക്കി നടന്നു.  വീട്ടിൽ നിന്നിറങ്ങി വയൽ വരമ്പിലൂടെ ഏതാനും വാര മുന്നോട്ട് നടന്ന് തോട്ട് വരമ്പിൽ കയറി വലത് ഭാഗത്തേക്ക് തിരിഞ്ഞ് നടന്നത് കിഴക്ക് ഭാഗത്തേക്കാണ്. ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗത്ത് നൂറ് മീറ്ററകലെയുള്ള സ്രാമ്പിയുടെ സമീപം സ്ഥിതി ചെയ്യുന്ന  പീടികയുടെ മുന്നിലുള്ള തോട് എന്റെ വീടിന്റെ മുന്നിലുള്ള വയലിനോട് ചേർന്നൊഴുകുന്ന അതേ തോടീന്റെ മറ്റൊരു ഭാഗം തന്നെയാണ്, അതിന് മൂന്ന് മീറ്ററാഴമുണ്ട്.ആ തോടിന്റെ മീതെ   രണ്ട് മീറ്റർ നീളമുള്ള രണ്ട് തെങ്ങിൻ തടികളുപയോഗിച്ച് നാട്ടിയ ഇരട്ട പാലം കടന്ന്  ഞങ്ങൾ  നടന്ന് മുയിപ്പോത്ത് നിന്ന്  കീഴ്പയ്യൂരിലേക്ക് പോകുന്ന പോക്കറ്റ് റോഡിലൂടെ മുയിപ്പോത്തങ്ങാടിയിൽ യാത്രക്കാരേയും കാത്ത്കിടക്കുന്ന റീഗൾ ബസ്സിന്റെ സമീപത്തെത്തി. ബസ്സിൽ  മറ്റ് യാത്രക്കാരൊന്നും എത്തിയിട്ടില്ല.ഞങ്ങളെല്ലാവരും ബസ്സിൽ കയറിയിരുന്നു. അല്പ സമയത്തിന് ശേഷം ബസ്സ് നിറയെ യാത്രക്കാരായി.ആറ് മണി കഴിഞ്ഞ് മുപ്പത് മിനിറ്റായപ്പോൾ നിറയെ യാത്രക്കാരേയും വഹിച്ച ബസ്സ് കോഴിക്കോടങ...

ഓർമയിലെ നാളുകൾ (3)

ഉമ്മ മരണ വീടിന്റെ പിൻവശത്ത് കൂടിയാണ്  പ്രവേശിച്ചത്. വീടിന്റെ പിന്നാമ്പുറത്തും അകത്തളങ്ങളിലും കാച്ചിമുണ്ടും മക്കനയും ധരിച്ച പെണ്ണുങ്ങളാണ്. ആരുമൊന്നും മിണ്ടുന്നില്ല. മുൻഭാഗത്ത് പുരുഷന്മാരായതിനാൽ പെണ്ണുങ്ങൾ മുൻവശത്ത് കൂടെ കടന്നുവരൽ മര്യാദ കേടായത് കൊണ്ടാകാം സ്ത്രീകളെല്ലാം മരണ വീടിന്റെ പിന്നാമ്പുറം വഴി പ്രവേശിച്ചത്.     വീടിന്റെയുള്ളിൽ ജനലിന്റെ ഇടുങ്ങിയ അഴികളുടെ വിടവിലൂടെ പകൽ വെളിച്ചം കുറേശ്ശയായി കടന്നു വരുന്നുണ്ട്. ജനലിന് മരം കൊണ്ട് നിർമ്മിച്ച തടിച്ച   ചതുരാകൃതിയിലുള്ള അഴികളുടെ കോണുകൾ അഭിമുഖമായാണ് ഘടിപ്പിച്ചിരിക്കുന്നത്. കോണോട് കോൺ അഭിമുഖീകരിക്കുന്ന രണ്ട് അഴികളുടേയും കോണുകൾക്കിടയിൽ വിരൽ വണ്ണത്തിലുള്ള വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ വീടിന്റെയുള്ളിലെപ്പോഴും അരണ്ട വെളിച്ചമാണ്.      ലത്തീഫിന്റെ പിതാവ് വെളുത്ത് തടിച്ച നല്ല പൊക്കമുള്ള ആരോഗ്യവാനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാനൊരിക്കൽ എന്റെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് നിന്ന് മണ്ണ് വാരിക്കളിക്കുന്നതിനിടയിൽ ലതീഫിന്റെ വീട് കൊള്ളെ വെറുതെയൊന്ന് നോക്കിയതാണ്. അപ്പോഴുണ്ട് അവന്റെ വീട്ടുവളപ്പിൽ വെളുത്ത് ...

ഓർമയിലെ നാളുകൾ (2)

എന്റെ വീടിന്റെ പിൻഭാഗത്ത് രണ്ട് പറമ്പുകൾക്കപ്പുറം നല്ല ഉയരമുള്ള വലിയൊരു പറമ്പുണ്ട്. ഏകദേശം ഒരു ഹെക്ടറോളം വരുന്ന ആ പറമ്പിന്റെ പേര്‌ 'കരുവോത്ത്' എന്നാണ്. ആ പറമ്പിലാണ് കരുവോത്ത് അബ്ദുർറഹ്മാനും അവന്റയനുജൻ ലതീഫുമടങ്ങുന്ന അവരുടെ കുടുംബം താമസിച്ചിരുന്നത്.     പതിമൂന്ന് സെന്റ് കരുവോത്ത് താഴ എന്ന സ്ഥലത്താണ് ഞാനും എന്റെയനുജൻ സലാമുമടങ്ങുന്ന എട്ടംഗ കുടുംബം താമസിച്ചിരുന്നത്. ഞങ്ങൾ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത് മുയിപ്പോത്ത് മാപ്പിള യു. പി. സ്കൂളിൽ വെച്ചാണ്. ഞാനും ലതീഫും ഒരുമിച്ചാണ് സ്കൂളിലും മദ്രസയിലും പോയിരുന്നതെങ്കിലും, എന്നെ മദ്രസയിൽ ചേർത്ത് ഒരു വർഷത്തിനുശേഷം   സലാമിനെ സ്കൂളിലും മദ്രസയിലും ചേർത്തതോടുകൂടി ലതീഫും ഞാനും ഇടയ്ക്കിടെ മാത്രമേ ഒന്നിച്ച് സ്കൂളിലും മദ്രസയിലും പോയിരുന്നുള്ളൂ.സലാമ് രാവിലെ ഉറക്കമുണരാൻ താമസിക്കുന്നത് കൊണ്ട് അവനെ രാവിലെ അണിയിച്ചൊരുക്കാൻ ഏറെ സമയം വേണം. അത് കൊണ്ട് ലതീഫിനെ ഞാനും, ലതീഫെന്നെയും കാത്തിരിക്കലപ്രായോഗികമായി. പിന്നെ ലതീഫ് മദ്രസയിലും സ്കൂളിലും തനിച്ച് പോകാൻ തുടങ്ങി. വൈകുന്നേരം സ്കൂൾ വിട്ട്‌ വീട്ടിൽ തിരിച്ചെത്തിയാൽ  എനിക്കും സലാമിനും വേണ്ടി ക...

ജന്മം കൊണ്ടിവൾ മകളാണ് (ഗാനം )

ജന്മം കൊണ്ടിവൾ മകളാണ്  കർമം കൊണ്ടിവൾ തണലാണ് പെരുമാറ്റത്തിൽ കുളിരാണ് ഓർമ്മയിലെന്നും  കനവാണ് ബുദ്ധിയിലെന്നും മികവാണ് നർമം കലർന്നൊരു ഖൗലാണ് ഉമ്മുഹബീബാ ഈ ദിനമിൽ പൂന്തേനുണ്ണാനാളു വരും (ജന്മം കൊ......) കൈ കൊട്ടി പാടുക തോഴികളേ കസവിൽ മൂടിയ മെയ്യാണ് പളപള തിളങ്ങ്ണ തട്ടമിത് മുടിയിൽ ചൂടിയ രാവാണ് മണിയറക്കുള്ളിലെ റാണിയിവൾ പുതു പുതു സ്വപ്നം നെയ്യുന്നു മാരനെയൊന്ന് വരവേൽക്കാൻ  ഖൽബിന്റെ ബാബ് തുറക്കുന്നു (ജന്മം കൊണ്ടിവൾ...) മകളുടെ ജീവിതം തളിരണിയാൻ ഉമ്മയുമുപ്പയും പ്രാർത്ഥനയിൽ പഞ്ചിരിയും പുതു കനവുകളും സന്തോഷത്തിൻ ചിറകാണ് നാളുകളെല്ലാം കൊഴിയുമ്പോൾ ഇന്നുകൾ കൈയിലിരിപ്പുണ്ട് നാളകളിൽ പുതു പൂവിരിയാൻ നാളുകളിനിയും വരുമല്ലോ (ജന്മം കൊണ്ടിവൾ.....)

ഓർമയിലെ നാളുകൾ|ആ മുഖം (1)

ഈ ആത്മ കഥയിലുടനീളമെന്റെ മുക്കം മുസ്ലിം അനാഥാലയ ജീവിതത്തിലെ അനുഭവങ്ങളുടെ ശരിപ്പകർപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  എന്നിരുന്നാലും മുക്കം മുസ്ലിം അനാഥ ശാലയുടെ ഉൽപ്പത്തി, അതിന്റെ സ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുമ്പ ചരിത്രം എന്നിവയൊന്നും ഉൾക്കൊള്ളിക്കാനെനിക്ക് കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും അനുവാചകർക്ക തറിയാനുള്ള ജിജ്ഞാസയുണ്ടാകും. അതറിയിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാരനെന്ന നിലയിലെനിക്കുമുണ്ട്. അതുൾക്കൊള്ളിച്ചു കഴിഞ്ഞാൽ കഥയിൽ ചോദ്യമില്ലാതെയാകും. അപ്പൊഴാണ് കഥയിൽ ചോദ്യമില്ലെന്നുള്ളത് അന്വർത്ഥമാകുന്നത്. കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്ററകലെ കിഴക്ക് സ്ഥിതി ചെയ്യുന്നൊരു മലയോര പ്രദേശമാണ് മുക്കം. വയലിൽ മോയി ഹാജിയുടെ സമ്പന്ന കുടുമ്പത്തിന്റെ സാന്നിദ്ധ്യംകൊണ്ടനുഗ്രഹീതമായിരുന്നു മുക്കം. പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായ ആ കുടുമ്പം റബ്ബർ, തെങ്ങ് തേക്ക്, എന്നീ കൃഷികളാൽ അതി സമ്പന്നരായിരുന്നു.അവർ തേക്ക് വ്യവസായികളുമായിരുന്നു.          ജനാബ് വയലിൽ മോയിഹാജിയുടെ മകൻ ബീരാൻ കുട്ടിഹാജിയുടെ സീമന്ത പുത്രൻ മൊയ്തീൻ കോയ ഹാജിയാണ് മുക്കം മുസ്ലിം അനാഥ ശാലയുടെ സ്ഥാ...

ഒരു നിയോഗം പോലെ സാജിദ|കഥ

 പകൽ പത്ത്മണിയായിട്ടുണ്ടാവും അയാളൊരു ദിവസം ആ ഗ്രാമത്തിലെ തെരുവിലൂടെ നടന്നു പോകുമ്പോൾ,  വലത് വശത്തുള്ള ഗേറ്റിൽ നിന്നും അപ്രതീക്ഷിതമായൊരു വിളി. "ഉസ്താദേ....." അയാൾ വലത് ഭാഗത്തേക്ക് തല തിരിച്ചു നോക്കി. "ഉസ്താദെങ്ങോട്ടാ പോകുന്നേ...?" സാജിദ!, താൻ മദ്രസ്സ മൂന്നാം തരത്തിൽ പഠിപ്പിച്ച മിടുക്കി.  അന്നത്തെ മഹല്ല് സെക്രട്ടരി അബ്ദുർറഹ്മാൻ ഹാജിയുടെ തേനിമ്പക്കനി. നല്ല സ്വഭാവവും, പെരുമാറ്റവും, കുസൃതിയും ഒത്തിണങ്ങിയ ചിരിക്കുടുക്ക.  അയൾ ഗേറ്റിന്റടുത്തേക്ക് ചെന്നു. "സാജിദാക്കെന്നെ ഓർമ്മയുണ്ടോ?" അയാൾ ചോദിച്ചു. ഓർമ്മയുണ്ടുസ്താദേ. ഉസ്താദിനെ മറന്നു പോകാനൊന്നും കാലമായിട്ടില്ലല്ലോ. ഉസ്താദെങ്ങോട്ടാണ് പോകുന്നത്? " "ഞാനൊരു കുഴൽ കിണറിന്റെ ആവശ്യാർത്ഥമിറങ്ങിയതാണ്. എന്റെ വീട്ടിൽ കിണറില്ല. ഒരു കുഴൽ കിണർ കുഴിച്ചു തരാൻ ആരോടെങ്കിലും സഹായം തേടിയിറങ്ങിയതാണ് ".   അയാൾ പറഞ്ഞു. "ഉസ്താദേ വീട്ടിൽ കയറിയിട്ട് പോകാം, വാ". അയാളവളുടെ പിന്നാലെ ചെന്ന് വീടിന്റെ കോനായിലെ കസേരയിലിരുന്നു. സാജിദ നേരെ അടുക്കളയിലേക്ക് പോയി, ഉടൻ തന്നെ  ആവിപറക്കുന്ന നല്ല ചൂടുള്ള ചായയുമായി വന്ന് അവളയാൾക്ക് ...

ഇസ്ലാമും ഥിയോക്രസിയും

ഒരിക്കൽ നബി (സ്വ)യുടെ അടുക്കൽ ഖ്വുറൈശീ പ്രതിനിധിയായ ഉത്ബത്ബ്നു റബീഅ വന്ന് തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചാൽ പണമോ, പ്രതാപമോ, തരുണികളോ, അധികാരമോ എന്താണാവശ്യമെന്നുവെച്ചാൽ അത് നൽകാമെന്ന് പറഞ്ഞപ്പോൾ അത് നിരസിക്കുകയായിരുന്നു പ്രവാചകർ ചെയ്തത്.നിലപാട് മാറ്റി കുറുക്കു വഴിയിലൂടെ അധികാരം പിടിക്കുകയായിരുന്നില്ല പ്രവാചകന്റെ ലക്ഷ്യം.ജനങ്ങളെ സംസ്കരിക്കുകയും സംസ്കൃതമായ ഒരുസമൂഹത്തെ സൃഷ്ടിച്ച് ലോകത്തിനു മാതൃകയാവുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം.ഒരു ഇസ്ലാമിക രാഷ്ട്രം നിർമ്മിച്ച് അതിന്റെ സാരഥിയാവുകയല്ല പ്രവാചകൻ ചെയ്തത്. ഒരു രാഷ്ട നിർമ്മിതിതിക്കാവശ്യമായസാമൂഹ്യ വിപ്ലവത്തിന് പാതയൊരുക്കുകയായിരുന്നു.      ഇസ്ലാമിക രാഷ്ട്രം ഥിയോക്രസിയല്ല. ഇസ്ലാം എല്ലാ അർത്ഥത്തിലും ഥിയോക്രസിക്കെതിരാണ്. ദൈവത്തിന്റെ പേരിൽ ഒരു പ്രത്യേക പുരോഹിത വിഭാഗം അധികാരം കൈയാളുന്ന വ്യവസ്ഥയാണ് ഥിയോക്രസി. പുരോഹിതന്മാരിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നതിനാൽ അവർ തെറ്റുപറ്റാത്തവരാണെന്ന ധാരണയാണ് ഥിയോക്രസിയുടെ അടിത്തറ.അത് കൊണ്ട് തന്നെ ദൈവത്തിന്റപേരിൽ പുരോഹിത സമൂഹം പറയുന്ന നിയമങ്ങൾ ഒരു ഥിയോക്രാറ്റിക് രാഷ്ട്രത്തിൽ ചോദ്യം ചെയ...

ഒരു കവിത വിരിഞ്ഞപ്പോൾ

എനിക്കൊരിക്കലൊരു പ്രസിദ്ധീകരണത്തിന്റെ പഴയ പതിപ്പിന്റെ വേർപെട്ട ഒരു താള് കിട്ടി.അതിന്റെ ഒരു ഭാഗത്ത് ഉറുദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഫോട്ടോ. അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത് ഇങ്ങനെ.    "ആകാശവും ഭൂമിയും നക്ഷത്രങ്ങളുമെല്ലാം പഴയത്. എനിക്ക്‌ വേണ്ടത് പുതിയൊരു ലോകം. പുതിയ ലോകമെന്നത് കൊണ്ട് കവിയെന്താണുദ്ദേശിച്ചിരിക്കുന്നതെന്നെനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോൾ സ്വർഗ്ഗമാകാം. അത് രണ്ട് തവണ വായിച്ചപ്പോൾ എന്റെ മനസ്സിലതിന്റെ മറുപടി വന്നു.  'ഭൂമിയും സൂര്യനും സൗരയൂഥങ്ങളു- മെല്ലാം പഴയതായ് ശോഭിക്കുന്നു. മന്ദമന്ദം കാലമെത്ര നീങ്ങിയാലും വിദ്യയാം ഗോളം പുതുതാകുന്നു. ആകാശവും ഭൂമിയെല്ലാം പഴയത് മർഥ്യന് വിദ്യ എന്നും പുതിയത്.'  ഞാൻ മുക്കം അനാഥ ശാലയിൽ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ഈ കവിത അന്ന് യതീം ഖാനയിലെ  'അൽ-ഹിലാൽ'എന്ന കൈയെഴുത്ത് മാസികയിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഞാൻ സ്കൂളെട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നൂറുറുപ്യ|കഥ

ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പരസ്പരം പറയുമായിരുന്നു. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക. ഇക്കാര്യങ്ങളെല്ലാം സഹപാഠികൾപറയുന്നത് കേട്ടപ്പോളെ ന്റെ മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു.  പിതാവ് മരിച്ചത് കാരണമായി  എനിക്കെന്റെ  പിതാവിനെ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം യതീം ഖാനയിൽ പ്രവേശനം നേടി. ഫലത്തിൽ സ്വന്തം കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ കാലാവധി കഴിഞ്ഞ് ഞാൻ  തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ  മാതാവും മരണപ്പെട്ടാൽ ആ സങ്കടം  മനസ്സിന്റെ ഏത് കോണിൽ സൂക്ഷിക്കാനാണെനിക്ക് കഴിയുക.ആ,  ആകുലത എന്റെ മനസ്സിനെ വല്ലാതെ  സ്വാധീനിച്ചു.  സങ്കടം, അതൊരു കാട്ടു വള്ളി പോലെയോ, കാട്ടു ചെടി പോലെയോ ആണ്. കടുത്ത വെയ...

കാരുണ്യത്തിന്റെ ആഴം

അല്ല്വാഹു പൊറുക്കാത്തൊരു പാപം, അതാണ് ശിർക്ക്.അവനിൽ പങ്കുകാരെ ചേർക്കൽ  അവനൊരിക്കലും പൊറുക്കില്ല.പാപി ശിക്ഷ അനുഭവിച്ചേ മതിയാകൂ.        ശിർക്കല്ലാത്ത ഏത് പാപവും പ്രായശ്ചിത്തം ചെയ്തവർക്ക് അല്ല്വാഹു പൊറുത്തു കൊടുക്കും.         ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സന്താനങ്ങളോട് കരുണ കാണിക്കുന്നത് അല്ല്വാഹു അവയുടെ ഹൃദയത്തിൽ  സന്താനങ്ങളോടുള്ള കരുണ ഇട്ടുകൊടുത്തത് കൊണ്ടാണ്.അവന്റെ കാരുണ്യത്തിൽ നിന്ന് ഒരു തുള്ളി മാത്രമേ ദുനിയാവിൽ അവൻ വർഷിച്ചിട്ടുള്ളൂ.ആ തുള്ളി എല്ലാത്തിനേയും മികച്ചു നിൽക്കുന്നു.അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അല്ല്വാഹുവിന്റെ കാരുണ്യം എത്ര വിശാലമായതാണെന്ന്.        അല്ല്വാഹുവിന്റെ സൃഷ്ടികളായ നാം  ഒരിക്കലുമവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്.നാം എന്ത് തെറ്റ് ചെയ്താലും പശ്ചാതപിച്ചാൽ  അവൻ നമുക്ക് പൊറുത്ത് തരുന്നതാണ്.അല്ല്വാഹുവിന്റെ ക്രോധത്തെ അവന്റെ കരുണ മുൻകടന്നിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കരുണയുള്ളത് മാതാവിന് തന്റെ സന്താനങ്ങളോടാണ്.എന്നാൽ അതിനേക്കാൾ കരുണയുള്ളത് അല്ല്വാഹുവിന് തന്റെ ദാസൻമാരോ...

മാമരങ്ങൾ നിഴൽ വിരിച്ചൂ|ഗാനം

മാമരങ്ങൾ നിഴൽ വിരിച്ചൂ കാറ്റുവീശി കുളിർ ചൊരിഞ്ഞൂ മാനത്തമ്പിളി താഴെനോക്കീ ഭൂമിയോട് പുഞ്ചിരിച്ചൂ (മാമരങ്ങൾ,...) മഞ്ഞ്പെയ്യും രാത്രിയില് നിദ്രപൂണ്ട പൂക്കളോട് കുളിർ ചൊരിയും കാറ്റു വന്ന് കിന്നാരം പറഞ്ഞതെന്ത്? (മാ...) നിറമണിഞ്ഞ മൊട്ടുകളേ നന്നായുറങ്ങുക നീ മാനത്തർക്കനെ നോട്ടമിട്ട് നാളെവിടരാമല്ലോ (മ...) ............................ ഫോളോ ചയ്യാൻ നിങ്ങൾ ചെയ്യേണ്ടത്. സെർച്ച് ബട്ടൺന്റെ വലത് ഭാഗത്ത് കാണുന്ന നീല നിറത്തിലുള്ള മൂന്ന് വരകൾ ഓപ്പൺ ചെയ്താൽ ഫോളോ ബട്ടൺ കാണാം. അത് ടച്ച് ചെയ്താൽ കുങ്കുമ നിറത്തിലുള്ള വെരിഫിക്കേഷൻ ബട്ടൺ കാണാം. അത്ടച്ച് ചെയ്ത് വെരിഫിക്കേഷൻ ചെയ്താൽ ഫോളോ ആക്ടിവിക്കേഷൻ പൂർത്തിയായി.

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല 

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

ക്ഷമ

 വിശ്വാസത്തിന്റെ ഭാഗവും   വലിയൊരനുഗ്രഹവുമാണ് ക്ഷമ. ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി അറിവില്ലാത്തവരാണ് പലരും. ക്ഷമയുടെ അമൂല്യതയെപ്പറ്റി മനസ്സിലാക്കിയവർ വളരെ വിരളവുമാണ്.മഹാത്മാക്കൾ അത് സ്വായത്തമാക്കാൻ വേണ്ടി അത്യധികം പരിശ്രമിച്ചിരുന്നു.ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമായതിനാൽ, ഇവിടെ വിതച്ചാൽ മാത്രമേ അവിടെ വിളവെടുക്കാൻ സാധിക്കുകയുള്ളൂ.നാം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളിൽ നിന്നും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംഭിക്കുകയും, അതിൽ അല്ല്വാഹുവിനോട് സദാസമയവും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയും ചെയ്യേണ്ടതാണ്. നമസ്ക്കാരവും ക്ഷമയും കൊണ്ട് അല്ലാഹുവിനോട്  സഹായം തേടുകയും ചെയ്യാവുന്നതാണ്.         ക്ഷമ പ്രവാചകന്മാരുടെ മുഖമുദ്രയാണ്.വ്യത്യസ്ത ദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർ തങ്ങളിലർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയവർക്ക് അതിജീവിക്കാൻ കഴിഞ്ഞത് ക്ഷമ കൈകൊണ്ടത് കൊണ്ട് മാത്രമാണ്.       നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾഅല്ല്വാഹുവിന്റെ പ്രീതി പ്രതീക...

റമള്വാൻ മാസം അഥവാ ശഹ്റു റമള്വാൻ

നരക കവാടങ്ങളടക്കപ്പെടുകയും, സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും, പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്ന മാസമാണ് റമള്വാൻ. ഖുർആനിറക്കപ്പെടുകയും, ആയിരം മാസത്തേക്കാളുത്തമമായ ലൈലതുൽ ഖദറുള്ള മാസമാണ് റമള്വാൻ. വിശുദ്ധ റമള്വാനിനെ സംബന്ധിച്ച് അല്ല്വാഹു പറഞ്ഞു. വിശ്വാസികളേ, നിങ്ങൾളുടെ മുമ്പുള്ളവർക്ക് നിർബ്ബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പ് നിർബ്ബന്ധമാക്കിയിരിക്കുന്നു, നിങ്ങൾ നിഷ്ഠയുള്ളവരാവാൻ വേണ്ടി.         വൃതമനുഷ്ഠിക്കുന്നത് വളരെയധികം പ്രതിഫലം ലഭിക്കുന്ന ആരാധനാ കർമ്മമാണ്. മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു ഖുദ്സിയ്യായ ഹദീസിൽ ഇങ്ങനെ കാണാം.    "ആദം സന്തതിയുടെ ഓരോ സൽകർമ്മത്തിനും പത്തുമുതൽ എഴുന്നൂറ് ഇരട്ടികളായി പ്രതിഫലം നൽകപ്പെടും. നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്. ഞാനാണവന് പ്രതിഫലം നൽകുക.      നബി(സ്വ)യരുളി, "സ്വർഗത്തിൽ റയ്യാനെന്നൊരു കവാടമുണ്ട്.നോമ്പുകാർക്ക് മാത്രമേ അന്ത്യനാളിൽ ആ കവാടത്തിലൂടെ പ്രവേശിക്കാനാകൂ. മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് നോമ്പുകാരെവിടെയെന്ന് വിളമ്പരമുണ്ടാകും. അപ്പോളവരെല്ലാമതിലൂടെ കടന്നു പോകും. പിന്നെ ആ കവാടമടക്കപ്പെടും. വേറെ ആരും ...

നോമ്പിന്റെ സുന്നത്തുകൾ

ഖുർആൻ പാരായണം, ദിക്റ്, ദാനധർമ്മങ്ങൾ, മ്റൂഹായ കാര്യങ്ങൾ സംസാരിക്കാതിരിക്കുക,അത്തായം കഴിക്കുക, അത്തായം പിന്തിപ്പിക്കുക, നോമ്പ് തുറക്ക്ധൃതി കാണിക്കുക. ഈത്തപ്പഴം, കാരക്ക,വെള്ളം ഇവയിലേതെങ്കിലുമൊന്ന് കൊണ്ട് നോമ്പ് തുറക്കുക,    നോമ്പ് തുറക്കുന്ന വേളയിൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും പ്രാർത്ഥിക്കുക. മിസ്വാക്ക് ചെയ്യുക, നബി(സ്വ )നോമ്പു കാരനായിരിക്കെ തന്നെ നിരവധി തവണ മിസ്സ്വാക്ക് ചെയ്തിരുന്നു.റമള്വാനിൽ തറാവീഹ് നമസ്കരിക്കുക, നോമ്പ് തുറപ്പിക്കുക. ഇഹ്തികാഫിരിക്കുക --------=----------=====----------=-====---------    നോമ്പ് അസാധുവാകുന്ന കാര്യങ്ങൾ  --------------------------=------------------=--------------- റമള്വാനിൽ മനപ്പൂർവ്വം ഭക്ഷണമോ പാനീയമോ അതിനു തുല്യമായ ഗ്ലൂക്കോസ് ഇഞ്ചക്ഷനോ രക്തം കയറ്റലോ തുടങ്ങിയവ ചെയ്യൽ. ഗ്ലൂക്കോസല്ലാത്ത ഇഞ്ചക്ഷനാണെങ്കിൽ നോമ്പ് അസാധുവാകുന്നതല്ല.  ഗ്ലൂക്കോസല്ലാത്ത ഇഞ്ചക്ഷൻ ഒഴിവാക്കലാണ്  നല്ലത്. മറന്നു കൊണ്ട് ഭക്ഷണം കഴിച്ചാൽ നോമ്പ് അസാധുവാകുന്നതല്ല.         തുറക്കപ്പെട്ട ദ്വാരത്തിലൂടെ വല്ലതും അകത്ത് കടക്കുക. സ്വന്തം ഇഷ്ടമ...

ഇന്നു ഞാൻ,നാളെ നീ

അങ്ങിനെ ഞങ്ങളെല്ലാവരും പത്താംക്ലാസ് കഴിഞ്ഞു. കുറച്ചുപേർ ടി.ടി.സിക്ക് അർഹമായ വിജയം.ഞങ്ങൾ പത്തുപേർ വിജയിച്ചെൻകിലും ടി.ടിസി ക്ക് അർഹരായില്ല.1:ഞാൻ2:സലാം, കെ.ടി.3:റഹീം. പി4:മലയമ്മ അസീസ്&സലാം5:മലപ്പുറക്കാരൻ പി.ബഷീർ6:വി.പി മുഹമ്മത്7:ഹൈദർ അലി രണ്ടാളുടെപേർ എനിക്കോർമ്മയില്ല.പ്രീ ഡിഗ്രിക്ക് ഞാൻ ഇംഗ്ലീഷിനാണ് പൊട്ടിയത്.രണ്ടാം വർഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് വീണ്ടും പൊട്ടി.ആയതിനാൽ ഞാൻ ടി.ടി.സിക്ക് അർഹനല്ലാതായി. ഞാൻ യതീംഖാനയിൽ നിന്ന്,മത വിദ്യാഭ്യാസവും നേടിയിരുന്നു.അങ്ങിനെയാണ് ഞാൻ മദ്രസ്സാ അദ്ധ്യാപകനായി ജോലി ആരംഭിച്ചത്‌.കൊടിയത്തൂരുള്ള പി.റഹീംസർക്കാർ തലത്തിൽ അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി.റഹീമിനെ പറ്റി ഞാൻ വീണ്ടും അറിയുന്നത്‌ MOC whatsapp group നിലവിൽ വന്നതോടെയാണ്. അന്ന് എം.ഒ.സി യുടെ ഒരോ ബാച്ച് പാഴെ ഓല മേഞ്ഞ ഷെഡ്ഢിലും, മറ്റൊരു ബാച്ച് ടി.ടി.സി ബിൽഡിംങിൻറെ ഇങ്ങേ അറ്റത്തെ ഒരു ക്ലാസ്സ് മുറിയിലു മായിരുന്നു.ക്ലാസ് മുറിയുടെ ഒരോ മൂലയിലായിരുന്നു എം.ഒ.സിയുടെ ഓഫീസ് നില കൊണ്ടത്‌. ഒന്നാം വർഷ പ്രീ_ഡിഗ്രിക്ക് രാധാകൃഷ്ണൻ എന്ന സുഹൃത്തിന് എപ്പോഴും വയർ വേദനയാണ്.മുക്കം ഹെൽത്ത് സെൻറ,റിൽ പോയി ഡോക്ടറെ കാണിക്കും.കോഴിക്കോട് ...

യൂനുസ് നബി (അ) യുടെ പ്രാർത്ഥന

ഒരിക്കൽ നബി(സ്വ:അ)ശിക്ഷ്യൻമാരോട് ചോദിച്ചു. "നിങ്ങൾക്ക് വല്ല ആപത്തും സംഭവിച്ചാൽ രക്ഷ നേടാൻ ഒരു പ്രാർത്ഥന പറഞ്ഞു തരട്ടയോ?" അത് എന്റെ സഹോദരൻ യൂനുസ് നബി(അ)ചൊല്ലിയ പ്രാർത്ഥനയാണ്. 'ലാഇലാഹ ഇല്ലാ അന്ത സുബ്ഹാനക്ക ഇന്നീ കുന്തു മിനല്ല്വാലിമീൻ'എന്നാണ് ആ പ്രാർത്ഥന. മത്സ്യവയറ്റിലെ അന്തകാരങ്ങളിൽ നിന്നു്‌ അല്ല്വാഹുവിനെ വിളിച്ചു ചെയ്ത പ്രാർത്ഥന. 'നാഥാ നീയല്ലാതെ ഒരാരാദ്ധ്യനില്ല,നീ എത്ര പരിശുദ്ധൻ ഞാൻ അക്രമികളിൽ പെട്ടു പോയിരിക്കുന്നു.ഇതാണ് ആ പ്രാർത്ഥനയുടെ സാരം. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് ഉത്തരം ചെയ്തു. അദ്ദേഹത്തെ ദു:ഖത്തിൽ നിന്നു മോചിപ്പിച്ചു.'അങ്ങിനെയാണു്‌ നാം വിശ്വാസികളെ മോചിപ്പിക്കുക.എന്നു്‌ അല്ലാഹു ഖുർആനിലൂടെ വിളമ്പരം ചെയ്തു.  ഈ പ്രാർത്ഥന പതിവാക്കുന്നവർക്കുള്ള ഒരു വാഗ്ദാനം കൂടിയാണിത്. തിന്മകളെ തടുക്കാനും നന്മ കൈവരിക്കാനും ഫലപ്രദം.ഇത് കൊണ്ട് പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.ഇത് കൊണ്ട് പ്രാർത്ഥിച്ചില്ലായിരുന്നുവെങ്കിൽ അവസാന നാൾ വരെ യൂനുസ് നബി(അ)മത്സ്യ വയറ്റിൽ തന്നെ അവശേഷിക്കുമായിരുന്നു.ഈ പ്രാർത്ഥന മുസ്ലിമായ ഏതൊരാൾ ചൊല്ലിയാലും അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.

ഹജ്ജും,ഉംറയും ഒരു ലഘുപഠനം

ഇസ്ലാംകാര്യത്തിൽ അഞ്ചാമത്തേതാണ് ഹജ്ജ്.തടിയാലും,വഴിയാലും,മുതലാലും കഴിവുള്ളവർക്ക്ജീവിതത്തിലൊരിക്കൽ ഹജ്ജും,ഉംറയും നിർവ്വഹിക്കൽ നിർബന്ധമാണ്.ഹിജ്റ ആറാം വർഷത്തിലാണ് ഹജ്ജ്‌ നിർബന്ധമാക്കപ്പെട്ടത്. ഹജ്ജും,ഉംറയും നിർബന്ധമാവാനുള്ള ഉപാധികൾ നാലാകുന്നു. 1:മുസ്ലിമാവുക. 2:മുകല്ലഫാവുക. 3:സ്വതന്ത്രനാവുക 4:കഴിവുണ്ടാവുക. മുകല്ലഫ് എന്നതിൻറെ ഉദ്ദേശം,പ്രായപൂർത്തിയും ശുദ്ധിയും ബുദ്ധിയുമുള്ള മുസ്ലിമായ ആൾ എന്നാണ്. കഴിവുണ്ടാവുക എന്നതിൻറെ ഉദ്ദേശം,നാലുക്കാര്യങ്ങളെ ആസ്പദമാക്കിയാണ്.ആ നാലുകാര്യങ്ങൾ: 1-പോയി വരുന്നതു വരെയുള്ള കാലത്തെ അവൻറെയും,അവൻ ചിലവിന് കൊടുക്കേണ്ടവരുടേയും ഭക്ഷണണവും മറ്റു ബാദ്ധ്യതകളും വഹിക്കാനുള്ള കഴിവു്‌. മക്കയിൽ നിന്ന് സുമാർ 133(നൂറ്റി മുപ്പത്തിമൂന്ന് കിലോമീറ്റർ അകലെയുള്ളവനോ,നടക്കാൻ കഴിയാത്തവനോ ആണെൻകിൽ വാഹനം ഉണ്ടായിരിക്കുക. 3:പോകുന്ന വഴി സുരക്ഷിതമായിരിക്കുക. 4:പ്രയാസമില്ലാതെ വാഹന യാത്ര ചെയ്യാൻ കഴിവുള്ളവനാവുക. എന്നാൽ ഇതിനെല്ലാം പുറമെ സ്ത്രീകൾക്ക്‌ ഹജ്ജും ഉംറയും നിർബന്ധമാവാൻ രണ്ട് നിബന്ധനകൾ കൂടിയുണ്ട്. 1:ഇദ്ദയിൽ അല്ലാതിരിക്കൽ, 2:അവളുടെ കൂടെ ഭർത്താവോ,മഹ്റമോ വിശ്വസ്ഥകളായ സ്ത്രീകളോ ഉണ്ടായിരിക്കുക. ഫർള്വാ...

പരിശുദ്ധ ഖുർആൻ

നബി(സ്വ:അ)തങ്ങളുടെ മഹത്തായ അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് ഖുർആൻ. ഇതു പോലുള്ളൊരു ഗ്രന്ഥം ഇതിന് മുമ്പുള്ള പ്രവാചകന്മാർക്ക് ഇറക്കപ്പെട്ടിട്ടില്ല. നബി(സ്വ:അ)യുടെ സമുദായത്തെ ഖുർആനിന്റെ വാഹകരും,പാരായണക്കാരുമാക്കി മറ്റു സമുദായത്തേക്കാൾ ആദരിച്ചു. ഖുർആൻ ചോദിക്കുന്നു "അവർ ഖുർആനിൽ വിചിന്തനം നടത്തുന്നില്ലയോ? .ഇത് അല്ലാഹു അവതരിപ്പിച്ചതല്ലെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു." സംബൂർണ്ണമായ പരമോന്നത നിലവാരം,അതിമഹത്തായ പ്രത്യേകഫലങ്ങൾ,അതിവിശിഷ്ടമായ മൃതുലശൈലി,പൊരുളുകളുടെ സംബൂർണ്ണത,മികച്ച പ്രയോജനങ്ങൾ,തേജസ്സാർന്ന പദവി ഇതെല്ലാം ഖുർആനിന്റെ മഹത്വങ്ങളാണ്.ഖുർആനിൽ ആകെ 114അദ്യായങ്ങളാണുൾളത്. ഇതിൽ ഏറ്റവും മഹത്തരവും,പ്രാധാന്യമുള്ളതും ഫാതിഹയും,പിന്നെ ഇഖ്ലാസുമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ഖുർആനിൽ ആകെ 6666ആയത്തുകളുണ്ട്. ഏറ്റവും വലിയ സൗഭാഗ്യവും,പാപമോചനവും,സ്വർഗ്ഗം  നേടിത്തരുന്നതുമായ കർമ്മം ഖുർആൻ പാരായണമാണ്.ദിക്റുകളിൽ ഏറ്റവും വലുത് ഖുർആൻ പാരായണമാണ്.ഖുർആൻ ഇബാദത്തായി ഓതുന്നവർക്ക് അർത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പ്രതിഫലമുറപ്പാണ്.ദിക്റുകളും ദുആകളും അങ്ങനെയല്ല.അർത്ഥമറിയാത്തവർക്ക് അതിനുള്ള പ്രതിഫലമില്ല. ഒ...

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്കുത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്. അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്.  പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?, പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നിസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി...

മന്ത്ര വാദിനി(കഥ)

ഏതാനും ദിവസം കുടുമ്പക്കാരും,അയൽക്കാരും, നാട്ടുകാരും അവളുടെ വീട് സന്ദർശിക്കലും, സാന്ത്വന വാക്ക് പറയലും മുറപോലെ നടന്നു.ക്രമേണ എല്ലാം പാടേ നിലച്ചു.        അങ്ങിനെ അവളൊരുന്നാൾ മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി. "എന്തൊക്ക്യാ സുലൈഖാ വർത്താനം?"  സുലൈഖയെ കണ്ടപ്പോൾ  മീനാക്ഷിയമ്മ ചോദിച്ചു. എനക്കെന്ത് വർത്താനം മീനാക്ഷ്യമ്മേ?" സുലൈഖ തിരിച്ചു ചോദിച്ചു. "വിഷമിക്കാതെ സുലൈഖേ എന്തെങ്കിലും പരിഹാരമുണ്ടാക്കാമോയെന്ന് നമുക്കൊന്ന് നോക്ക്യാലെന്താ?". മീനാക്ഷിയമ്മ ചോദിച്ചു.മീനാക്ഷയമ്മയുടെ വാക്ക് കേട്ടപ്പോൾ സുലൈഖക്കൊരു പ്രതീക്ഷ.സുലൈഖ മീനാക്ഷിയമ്മയുടെ കോലായിലുള്ള പീഠമെടുത്ത് തൂണിന്റെ അരികിൽ വെച്ച് അതിന്മേൽ തൂണും ചാരിയിരുന്നു. "മീനാക്ഷ്യമ്മേ എന്ത് പരിഹാരമാണ് നിങ്ങളുദ്ദേശിക്കുന്നത്?" ആകാംക്ഷയോടെ സുലൈഖ ചോദിച്ചു. "പറയാം സുലൈഖേ ക്ഷമിക്ക്.ഞാൻ ചായയുണ്ടാക്കട്ടെ.അതുംകുടിച്ച് നമുക്ക് കര്യങ്ങൾ പറയാം." മീനാക്ഷിയമ്മ പറഞ്ഞു.മീനാക്ഷിയമ്മ വേഗത്തിൽ നല്ല പശുവിൻ പാൽ ചേർത്ത ചായ സുലൈഖക്ക് കൊടുത്തു.ഒരു ബസ്സിയിൽ അവിലെടുത്ത് അതിന്റെ മീതെ തേങ്ങ ചിരകിയത് പഞ്ചസാര ചേർത്തതും സുലൈഖക്ക് വെച്ച് കൊടുത്ത്....

കുരങ്ങനും മുയലും (കഥ)

  ഒരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു. "ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം".     അപ്പോൾ  മുയൽ പറഞ്ഞു. "കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല. പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാനും സാധിക്കില്ല".                അപ്പോൾ കുരങ്ങ് പറഞ്ഞു. "മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."            കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട...

മദ്യപാനത്തിന്റെ കെടുതികൾ

മദ്യം എന്നാൽ മദിപ്പിക്കുന്നത് എന്നാണർഥം.മനുഷ്യ ചരിത്രത്തിൽ ആധുനിക കാലഘട്ടമെന്നോ പ്രാചീന കാലഘട്ടമെന്നോ എന്ന വ്യത്യാസമില്ലാത്ത ഒരു പ്രവണതയാണ് മദ്യാസക്തി.മദ്യാസക്തി ഒരു രോഗമാണ്.അതിന് ഈ കാലഘട്ടത്തിൽ ചികിത്സയുണ്ട്.             ഇവിടെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്ന ഒരു വിരോധാഭാസമുണ്ട്.സർക്കാർ തലത്തിൽ മദ്യവ്യവസായം എന്നൊരു വകുപ്പും, മന്ത്രിയും, ഭരണവുമുണ്ട്.അതിന് സമാന്തരമായി മദ്യ വിപത്തിലൂടെ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ കേന്ദ്രങ്ങളും,കുറ്റ കൃത്യങ്ങൾ നേരിടാൻ പോലീസും കോടതിയുമുണ്ട്. ഈ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഏക പരിഹാരം മദ്യ നിരോധനം മാത്രമാണ്.അപ്പോൾ മദ്യ വ്യവസായ മേഖലയിൽ ഉപജീവനം തേടുന്ന അനേകം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന ഗുരുതര പ്രശ്നം ഉടലെടുക്കുന്നുമുണ്ട്.അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.അതിന് എന്താണ് ചെയ്യുക? അവരുടെ യോഗ്യത അനുസരിച്ച് ഇതര തൊഴിൽ മേഖലയിൽ നിയമനം നടത്തുക.പെൻഷൻ പ്രായത്തിലുള്ളവർക്ക് അർഹമായ പെൻഷൻ നൽകുക.ഇത് ഈ ഒരു തലമുറയിൽ ഒതുങ്ങുന്ന പ്രശ്നം  മാത്രമാണ്.ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒറ്റത്തവണ പരിഹാരം...

സക്കാത്ത് നൽകാത്തവർക്കുള്ള മുന്നറിയിപ്പ്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബ്ബന്ധ ദാനം. ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചുകാര്യങ്ങളിലാണ്.അതിൽമൂന്നാമത്തെതാണ് സക്കാത്ത്.എന്നാൽ പണം വളർത്തണമെൻന ഉദ്ദേശത്തോടെ പലിശക്ക് കൊടുക്കുന്ന ധനം അല്ല്വാഹുവിന്റെയടുക്കൽ വളരുന്നില്ല. അല്വാഹുവിന്റെ പ്രീതി കാംഷിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകുന്ന സക്കാത്ത് അല്ല്വാഹുവിന്റെയടുക്കൽ വളരുന്നതുമാണ്.           അനുവദനീയ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതിൽ നിന്നും ഒരു ഈത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്താൽ അല്ല്വാഹു തന്റെ വലതു കൈ കൊണ്ടത് സ്വീകരിക്കുകയും നിങ്ങൾ നിങ്ങളുടെ കുതിരക്കുട്ടികളെ വളർത്തുന്നത് പോലെ വളർത്തി ഒരുമലയോളം വലുപ്പത്തിലാക്കുകയും ചെയ്യും.         അല്ല്വാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സമ്പത്തിൽ നിന്ന് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്കത്  വിനയായി മാറുന്നതാണ്. അവർ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യ നാളിൽ ഒരുമലയായി അവരുടെ കഴുത്തുകളിൽ ചാർത്തപ്പെടുന്നതാണ്.          നബി(സ:അ)പറഞ്ഞതായി അബൂ ഹുറൈയിറ(റ:അ)റിപ്പോർട്ട് ചെയ്തു. ആർക്കെങ്കിലും അല്ല്വാഹു ധനം ന...