കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി മാഷ് കുട്ടനെ കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു കുപ്പി ടോണിക്ക് വാങ്ങിത്തരാൻ വേണ്ടി പറയണമെന്ന്" അപ്പോൾ കുട്ടൻ 'ങാ' എന്ന് പറയും.വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് അവൻ കാര്യം പറഞ്ഞ് ധരിപ്പിക്കും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ അതിന് പ്രത്യുത്തരമായി"ങാ "എന്ന് പറയും.അവർ ഗൗരവത്തിലെടുത്തതായി കുട്ടന് തോന്നിയിട്ടില്ല.സമാനതകളില്ലാത്തനിഷ്ക്രിയത്വം. വാറുണ്ണി മാഷ് പറയുന്നതിന്റെ ഗൗരവമെന്താണെന്ന് കുട്ടനും അന്ന് മനസ്സിലായിരുന്നില്ല.അവന്റെ വീട്ടുകാർക്ക് മനസ്സിലാകാത്തത് കൊണ്ടാണോ അവർ കുട്ടന് ഒരു കുപ്പി ടോണിക്ക് വാങ്ങി കൊടുക്കുന്ന കാര്യത്തിൽ നിഷ്ക്രിയരായത്? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റ വീട്ടുകാർ നിസ്സാര ഭാവത്തിലാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്. തനിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളതായി അക്കാലത്ത് കുട്ടനനുഭവപ്പെട്ടിട്ടില്ല.അവന്റെ സഹപാഠികളുടെ കൂടെ അവൻ ഓടിച്ചാടിക്കളിക്ക
അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ പാതയിലൂടെ നടത്തം തുടർന്നു. കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു