Skip to main content

Posts

വിധവയും രണ്ടാൺ മക്കളും(കഥ)

ഒരുദിവസം  അവളുടെ  രണ്ടാൺമക്കളെ കാണാതെയായി.തന്നെ വിധവയാക്കിക്കൊണ്ട്  തന്റെ ർത്താവ്  ഇളം പ്രായത്തിൽ തന്നെ മരണമടഞ്ഞു.പിന്നെ ഏക പ്രതീക്ഷയായിരുന്ന രണ്ടാൺമക്കളും പോയി.തന്റെ പൊന്നുമക്കൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ അവൾ കുണ്ഠിതപ്പെട്ടു.അവർ രണ്ട് പേരും വല്ല വെള്ളക്കെട്ടിലോ പുഴയിലോ വീണ് മരിച്ചതോ അതോ  അംഗ വൈകല്യം വരുത്തി യാചന വൃത്തിക്കുപയോഗിക്കാൻ വേണ്ടി മറ്റ് വല്ലവരും തട്ടിക്കൊണ്ടു പോയതോ?ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവളുടെ മനസ്സിൽ തലപൊക്കി. നാട് വിട്ട് പോകാനുള്ള പ്രായമൊന്നും അവർക്കായിട്ടില്ല.മൂത്തവന്  വയസ്സ് പന്ത്രണ്ട്.ഇളയവന് പത്തും.അയൽക്കാരും, നാട്ടുകാരും ഇവരുടെ രണ്ടാൺമക്കൾക്കെന്താണ് സംഭവിച്ചതെന്ന നിഗമനത്തിലെത്താൻ കഴിയാതെ കുഴങ്ങി.അവരുടെ അയൽക്കാർക്കും നാട്ടുകാർക്കും എന്തല്ലാമോ ദുരൂഹതയുള്ളതായി തോന്നി.മക്കൾ മരിച്ചിട്ട് മൃതദേഹം കിട്ടിയെങ്കിൽ അവർ മരിച്ചെന്ന് കരുതാമായിരുന്നു.ഈ മക്കളുടെ കാര്യത്തിൽ എല്ലാവരുടേയും മനസ്സ് ഉത്തരം തേടിയലയാൻ തുടങ്ങി.ഇവർക്കെന്തു പറ്റി?. എവിടെയായിരിക്കുമവർ?ഏതോ വെള്ളക്കെട്ടിൽ.അല്ലെങ്കിൽ ഏതോ പുഴയിൽ? അവരുടെ മൃതദേഹം ആരും കാണാതെ വെള്ളത്തിൽ മുങ്ങിയിട്ടുണ്ടാവും.അത് സാവകാശം പൊങ്ങിവന്ന്
Recent posts

മാപ്പിള പാട്ട് (1)

തേജ്വസി പുഴയിലെ ചാലിട്ടൊഴഴുകുന്ന തെളിനീരിൻ കള കള നാദത്തിൽ ഒളിഞ്ഞൊരു കഥയുണ്ട്  ചൊല്ലിത്തരാം പൂവേ, മധുരത്തേനൊഴുക്കാം നിന്റോർമ്മയിൽ. (തേജ്വസി.,) തേജ്വസിനിയുടെ തീരത്തുണ്ടൊരു അരിയൻ കല്ലിലെ മസ്ജിദ്. വന്ന് പഠിക്കാനൗലാദിന്നായ് തൗഹീദിൻ തിരു മദ്റസ്സും (തേജ്വസി...) അദബോടെ സ്കൂളും വിട്ട്.   വീട്ടിൽ തിരികെ വന്നാൽ  നിസ്കാരം  നിലനിർത്തും നിത്യമായ്. കള കള  നാദം കേട്ടുറങ്ങും  നിർഭയരായ് നിത്യവുമുണരുമേ ഫർഹുമായ്  (തേജ്വസി.....) അഞ്ച് വക്തിലെ നിസ്കാരം അവർ എന്നുമെന്നും നിലനിർത്തും രാത്രിക്കാലമുറങ്ങും വരെയും എല്ലാം നന്നായ് പഠിച്ചിടും. (തേജ്വസി...)

ഓർമയിലെ ശേഷിപ്പുകൾ.( കഥ)

ഞാൻ മുയിപ്പോത്ത് മാപ്പിള യു.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്റെ ക്ലാസദ്ധ്യാപകനായ കോച്ചേരി അമ്മത് മാഷ് എന്നെ കാണുമ്പോഴെല്ലാം പറയും. "മോനെ, ഇന്ക്ക് പിത്തമുണ്ട്.ഇന്റുപ്പാനോട് ഒരു വൈദ്യനെ കണിച്ചിറ്റ് മരുന്ന് വാങ്ങിത്തരാൻ  പറയണം". അക്കാര്യം ഞാൻ  വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ നിർവികാരതയോടെ "ങാ" എന്ന് പറയും.അവർ എന്റെ ആരോഗ്യ പ്രശ്നത്തിൽ ഒന്നും ചെയ്തില്ല. അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് എനിക്ക്  ബോദ്ധ്യമായി.പക്ഷേ.....എനിക്കതിൽ ആവലാതിയോ വേവലാതിയോ ഉണ്ടായില്ല.എനിക്കും ഒരു നിർവികാരത.ഏതു പോലെയെന്നാൽ മിഠായി വേണമെന്നാവശ്യപ്പെട്ടിട്ട് കിട്ടിയില്ലെങ്കിൽ വാശി പിടിച്ച് കുട്ടികൾ കരയാറില്ലേ? അത് പോലെ.എന്നെ വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരണമെന്ന വാശി ഞാൻ കൈ കൊണ്ടില്ല.എന്ത് കൊണ്ടാണ് അവരന്ന് എന്നെ ചികിത്സക്ക്  വിധേയമാക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയത്?. ഇപ്പോഴും എനിക്കതിന്റെ ഉത്തരം കിട്ടിയിട്ടില്ല.എന്റെ രണ്ടാം ക്ലാസ്സ് പ്രായത്തിൽ  എനിക്കെന്ത് മനസ്സിലാവാനാണ്?      കുഞ്ഞുനാളിൽ ഞാനെന്നല്ല ആർക്കാണ് സഗൗരവം ച

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

ആട്ടിടയനും ഭൂതവും (കഥ)

വളരെക്കാലം മുമ്പ് ഫലസ്തീനിലെ ഒരു ഗ്രാമത്തിൽ അസീസ് എന്ന് പേരുള്ളൊരു ആട്ടിടയനുണ്ടായിരുന്നു.എല്ലാഴ്പോഴും  തന്റെ ദുരിത ജീവിതത്തിൽ നിന്നും മോക്ഷം കിട്ടാനയാളാഗ്രഹിക്കും.പക്ഷേ.....അതിന് സാദ്ധ്യമായ മാർഗ്ഗങ്ങളൊന്നുമില്ല.തന്റെ ആട്ടിൻ പറ്റത്തിലെ ഒരാടിനെ പോലെയാണ് താനെന്നോർത്തയാൾ കുണ്ഠിതപ്പെടും.ഈ ഭൂമിയിൽ ഒരു മനുഷ്യനായി ജീവിക്കാൻ തനിക്ക് കഴിയുമോ? മനുഷ്യരോട് സഹവസിച്ചിട്ട് കാലമെത്രയായി?  അല്ലാഹുവിന്റെ വിധിയെന്നോർത്തയാൾ സ്വയം സമാധാനിക്കും.പ്രഭാതമായാൽ  ആടുകളേയും കൊണ്ട് മലഞ്ചരുവിലും കാട്ടിലും മറ്റ് മേച്ചിൽ സ്ഥലങ്ങളിലും  പോകും.സന്ധ്യയായാൽ ആടുകളേയും കൊണ്ട് വീട്ടിൽ തിരിച്ചുവരും.ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.പുറം ലോകവുമായൊരു ബന്ധവുമില്ല.              ഒരുദിവസം അസീസ്  മലഞ്ചരുവിൽ നിന്ന് ആടുകളെ മേയ്ക്കുന്നതിനിടയിൽ പെട്ടെന്നൊരു മഴ.നനയാതിരിക്കാനയാൾ മലയുടെ താഴ് വാരത്തിലുള്ളൊരു ഗുഹയിൽ കയറി അഭയം പ്രാപിച്ചു.ശക്തിയായ മഴയിൽ ഭാരമുള്ളൊരു കല്ല്  മലയുടെ മേൽഭാഗത്ത് നിന്ന് ഗുഹാമുഖത്ത് വന്ന് പതിച്ചു.ഗുഹാ മുഖം അടഞ്ഞു.കല്ല് നീക്കം ചെയ്ത്  പുറത്ത് കടക്കാൻ കഴിയാതെ അസീസ് ഗുഹക്കുള്ളിൽ അകപ്പെട്ടു.ഗുഹക്കുള്ളിൽ കൂരിരുട്ട്.രക്ഷപ്പെടാൻ യാ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിൽ  ഒതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, നിശാ ക്ലബ്ബുകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു.   ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോടൊരാൾ "അനാഥ മ

ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ

 ഞങ്ങൾ ആറു മക്കളിൽ ഏറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണ് അവർ മരണമടഞ്ഞത്. ഇച്ചാച്ചാന്റെ  ഖബറിനെ അല്ല്വാഹു സ്വർഗ്ഗത്തോപ്പാക്കട്ടെ,ആമീൻ. അവർ മരണശയ്യയിൽ കിടക്കുമ്പോൾ അവളെ സന്ദർശിക്കാനോ   അവളുടെ  മരണാനന്തര ചടങ്ങിൽ  പങ്കെടുക്കാനോ  കഴിയാത്തതിന്റെ സങ്കടം എനിക്ക് ഇപ്പോഴുമുണ്ട്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഒരു അനാഥാലയത്തിലെ അന്തേയവാസിയായിരുന്ന  ഞാൻ, പ്രീ ഡിഗ്രി തോറ്റപ്പോൾ  1981ൽ  ജന്മനാടയ മുയിപ്പോത്തേക്ക്  വന്നു. നാട്ടിലെ സമൂഹവുമായി  പൊരുത്തപ്പെടാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.നാട്ടുകാരിൽ മിക്കപേർക്കും എന്നെ അറിയില്ല അത് പോലെ  നാട്ടിലെ മിക്കപേരേയും എനിക്കുമറയില്ല.അത്രയ്ക്കും ഇളം പ്രായത്തിൽ ഞാൻ യതീംഖാന യിലേക്ക് ചേക്കേറിയിരുന്നു.ഞാൻ അങ്ങാടിയിലോ,സ്കരിക്കാൻ പള്ളിയിലോ പോയാൽ കാണുന്നവർ കൂടെയുള്ളവരോട് ചോദിക്കും  "ഓനേതാ?" അപ്പോൾ കൂടെയുള്ളവർ പറയും  "ഓനുമ്മളെ തിരംഗലത്തെ ഇബ്രായ്യ്യാക്കാന്റെ മോനല്ലേ". "അത്യോ  എനക്കോനെ അറഞ്ഞൂടാലോ.ഓനേട്യായ്നു ഇത്തിര കാലോം?" "ഓന് എത്തീംഖ

നാട്ടറിവ് കേട്ടറിവ്

നാമെല്ലാവരും ബോർവെൽ,കിണർ കുഴിക്കുമ്പോൾ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുക സർവ്വ സാധാരണമാണ്.അതിനുവേണ്ടി  എത്ര പണം ചെലവാക്കാനും നാം മടിക്കാറില്ല.കാരണം, നല്ല തുക ചെലവഴിച്ച് ഒരു കിണർ കുഴിച്ച് അതിൽ വെള്ളമില്ലെങ്കിൽ? ബാക്കിക്കാര്യം ഊഹിച്ചാൽ മതി. എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.രണ്ട് ചെമ്പ് കമ്പികൾ 'L'രൂപത്തിൽ വളക്കുക.ആ രണ്ടു കമ്പികൾ ഒന്നു വീതം ഓരോ കൈയിലും അയച്ചു പിടിക്കുക.രണ്ടു കൈകളും അടുപ്പിച്ചു വെക്കുക.രണ്ടു ചെമ്പു കമ്പികളുടേയും  സ്വതന്ത്രമായ ഭാഗം ഭൗമോപരിതലത്തിന്  സമാന്തര മായിരിക്കട്ടെ. എനി ഭൂമിയിലൂടെ നടക്കുക. ഭൂമിക്കടിയിൽ വെള്ളമുള്ള ഭാഗമെത്തിയാൽ ചെമ്പു കമ്പികളുടെ  സ്വതന്ത്രമായ ഭാഗങ്ങൾ തനിയെ ചലിച്ച് '+'ആകൃതിയിൽ ആകുന്നതു കാണാം.കമ്പികളുടെ സംഗമ ബിന്ദുവിനു നേരേ താഴെ കുഴിച്ചാൽ വെള്ളം കിട്ടും.എത്ര വേഗതയിലാണോ ചെമ്പു കമ്പി കളുടെ സ്വതന്ത്രമായ ഭാഗങ്ങൾ ചലിച്ച് "+"ആകൃതിയിലാകുന്നത് അത്രയും വേഗതയിൽ അവിടെ ഉറവയുണ്ടാകും. നൂറു ശതമാനവും ശരിയാണ്.ഇത് ഞാൻ കേട്ടറിഞ്ഞതാണ്.ഇങ്ങനെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വെള്ളമുള്ള സ്ഥാനം നിർണ്ണയിച്ച് വീട്ടാവശ്യത്തിനും കൃഷിക്കും വേണ്ടി കിണ

എന്റെ ഗ്രാമം(കവിത)

എന്റെ ഗ്രാമത്തിലെ താഴ് വാരങ്ങളിൽ ശാന്തമായൊഴുകുന്ന അരുവിയുണ്ട് . വിവിധ രൂപങ്ങളിൽ  വിവിധ വർണ്ണങ്ങളിൽ  മാണിക്യ മരതക കല്ലുമുണ്ട്. നിത്യവും തണലേകി  ഇടതൂർന്നിലകളും കായ്ക്കനിയേന്തും  മരങ്ങളുണ്ട്. എപ്പോഴും കളിചിരി  തമാശകൾ മാത്രം കേട്ടു കേട്ടങ്ങിനെ ഉല്ലസിക്കാം.  അതിരുകളില്ലാത്ത വിശാലതയുള്ളെന്റെ ഗ്രാമത്തിലെവിടെയും നിർഭയത്വം. ഛെ, എന്ന് ചൊല്ലില്ല, ആരുമാരോടൊന്നും വാക്കും വക്കാണവും  കേൾക്കുകില്ല. സ്നേഹം സാഹോദര്യം കളിയാടുമവിടെ. ഏവർക്കും പ്രായം  മുപ്പത്തിമൂന്ന്.  വൃദ്ധരും വൃദ്ധകളും  പ്രവേശിക്കില്ലവിടെ കാലപ്പഴക്കവും വാർദ്ധക്യമില്ല. വെയിലും, നിലാവില്ല പകലന്തിയില്ലാതെ ശാശ്വതമായവിടെ കഴിഞ്ഞു കൂടാം. ചിപ്പികൾക്കുള്ളിലെ  മുത്തുകൾ പോലെ   തോന്നിക്കും ബാലൻമാർ അവിടെയുണ്ട്.  ഓടി നടക്കുമവർ  കുസൃതിയും കളിയുമായ് എന്തുവേണമെന്ന ചോദ്യവുമായ്. അവിടമാണെൻ ഗ്രാമം അവിടമാണെൻ ലക്ഷ്യം അവിടമിലേക്കാണെന്റെ  അന്ത്യയാത്ര. ആദമും ഹവ്വയും ജീവിച്ചതവിടം പിന്നെയവർ ഭൂമിയിൽ  നവാഗതരായ്.

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?. അതിന് ഒറ്റ ഉത്തരമേയുള്ളൂ,പൊന്നിൽ നിക്ഷേപിക്കുക! എന്താണ് പൊന്നിൽ നിക്ഷേപിച്ചാലുള്ള ഗുണങ്ങൾ?ഉയർന്ന  പണലഭ്യത,പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷി,വാർഷിക ആദായം എന്നിവയാണ് പൊന്നിൽ നിക്ഷേപിക്കുന്നതിൻറെ സവിശേഷത.സ്വർണ്ണ നാണയങ്ങൾ,സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങി സൂക്ഷിക്കുക അല്ലെങ്കിൽ ജ്വല്ലറികളിൽ പണം നിക്ഷേപിക്കുക എന്നതല്ല സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുക എന്നതിന്റ വിവിക്ഷ.സ്വർണ്ണം വാങ്ങി സൂക്ഷിച്ചാൽ വിൽക്കുമ്പോൾ മാത്രമേ ലാഭം കിട്ടുകയുള്ളൂ.RBI യുടെ സംരംഭമായ ഗോൾഡ് സോവറീനിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ആധുനിക നിക്ഷേപ മാർഗ്ഗം 'E' ഗോൾഡ്‌ ആയിട്ടാണ് അറിയപ്പെടുന്നത്.E-ഗോൾഡിൽ നിക്ഷേപിച്ചാൽ മോഷ്ടിക്കപ്പെടും എന്ന ഭയം വേണ്ട.ഇത് നികുതി മുക്തവുമാണ്.ഇപ്പോൾ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടും ലഭ്യമാണ്.ഓഹരിയെ പോലെ വിലയിടിവ് മൂലമുണ്ടാകുന്ന നഷ്ടത്തെ ഭയപ്പെടേണ്ടതുമില്ല. എങ്ങിനെയാണ് ഗോൾഡ് സോവറീനി(Gold sovereign)ൽ നിക്ഷേപിക്കേണ്ടത്? ആദ്യമായി ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കുക.എങ്ങിനെയാണ് ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്? അതിന് ഒരു ക്യാൻസൽ ചെയ്ത് പേരെഴ

കുസൃതി വചനങ്ങൾ

കുപ്പായത്തിൽ ബട്ടൻ,  വീട്ടിലുണ്ട് കർട്ടൻ, എനിക്കുണ്ട് ചേട്ടൻ. എനിക്കിഷ്ടം കട്ടൻ,  വീട്ടിലുണ്ട് മട്ടൻ, നീ ഒരു പൊട്ടൻ. കറിയിലുണ്ട് ഉപ്പ്, നമുക്കുണ്ട് ഉടുപ്പ്,  നിനക്ക് ഉണ്ടോ ഉളുപ്പ്. എനിക്കിഷ്ടം ഷവർമ്മ, എന്റെ ഫ്രണ്ട് വർമ്മ, എന്റെ നാട് ബർമ്മ.  വീട്ടിലുണ്ട് ബൾബ്,  നെഞ്ചിലുണ്ട് ഖൽബ്, കൂട്ടിലുണ്ട് കൽബ്.  വീട്ടിലുണ്ട് പെട്ടി, അടുപ്പിലുണ്ട് ചട്ടി, കൂട്ടിലുണ്ട് പട്ടി. കാട്ടിലുണ്ട് പ്രാണി, കൊട്ടാരത്തിൽ റാണി, ചുമരിലുണ്ട് കോണി. നാലും നാലും എട്ട്, ഞാനും നീയും കൂട്ട്, നിനക്കുണ്ട് വട്ട്. കടയിലുണ്ട് കേക്ക്, വീട്ടിലുണ്ട് ക്ലോക്ക്, കാട്ടിലുണ്ട് തേക്ക്.

ശ്രവണ വൈകല്യം: ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

2023 മാർച്ച് 03-നാണ് ലോക കേൾവി ദിനമായി ആചരിച്ചത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023മാർച്ച്03 വരെലോകത്താകമാനം 1.5ബില്യൺആളുകൾക്ക് കേൾവിക്കുറവുള്ളതിൽ 34 മില്യൺ കുട്ടികളാണ്.ഇത്  തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ 60%കേൾവിക്കുറവും പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് കേൾവിക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.         ആശയവും,ഭാഷാ വികാസവും ശരിയായി നടക്കാതിരിക്കുക,സമൂഹത്തിലും,കുടുമ്പത്തിലും ഒറ്റപ്പെടുക.ഇവയൊക്കെയാണ് ശ്രവണ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ. :ഏതൊക്കെയാണ് ശ്രവണവൈകല്യത്തിന്റെ ഘട്ടങ്ങൾ?    1:ഒന്നാം ഘട്ടം ജനിക്കുന്നതിന്റെ മുമ്പാണ്. കാരണങ്ങൾ.      ജനിക്കുന്നതിന്റെ മുമ്പുള്ള കാരണങ്ങൾ.രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള വിവാഹം .കുടുമ്പ പാരമ്പര്യം എന്നിവയാണ് . രണ്ടാംഘട്ടം ഗർഭാവസ്ഥയാണ്.  അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ (റുബല്ല,ചിക്കൻ പോക്സ്,മുണ്ടിനീര് മുതലായവ).    ലഹരി വസ്തുക്കളുടെ ഉപയയോഗം.അമിതമായി റേഡിയേഷൻ എടുക്കുന്നത്.ഡോക്ടറുടെ നിർദ്ദേശ പ്രകാരം അല്ലാതെയുള്ള മരുന്ന് ഉപയോഗം.കൃത്യമായികുത്തി വെപ്പുകൾ എടുക്കാതെയിരിക്കുന്നത്.  :ജനന സമയത്തുള്ള കാരണങ്ങൾ       ജനിച്ച ഉടനെ കുട്ടി കരയാതിരിക്ക

കുസൃതി ചോദ്യങ്ങൾ

Q: തലയിൽ കാല് കുത്തി നടക്കുന്ന ജീവി? A:പേൻ Q:പൂച്ചയെ കാണുമ്പോൾ എലി ഓടുന്നു.എന്ത് കൊണ്ട്? A:കാലുകൊണ്ട്. Q:തല തിരിഞ്ഞ പെണ്ണിന്റെ പേര്? A:ലത  : ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ആവശ്യം കഴിഞ്ഞാൽ എടുത്ത് വെക്കും? :വല :ഒരു,  കുഴിയിൽ എത്ര മണ്ണുണ്ടായിരിക്കും? :കുഴിയിൽ മണ്ണുണ്ടാവില്ല. :പൊങ്ങുമ്പോൾ പോകും, പോയ് കഴിഞ്ഞാൽ താഴും? : ചെക്പോസ്റ്റ്  : കാക്കയുടെ പിന്നിലും, പെണ്ണിന്റെ മുന്നിലും ഉള്ളത്? ഉ:'W'(crow,womon) : ഒരിക്കലും അണയാൻ കഴിയാത്ത മാല? : തിരമാല : ഒരിക്കലും അണയാൻ കഴിയാത്ത വള? :തവള :പാൽ കടലിൽ കറുത്ത പാറ? : കണ്ണ് : ഒറ്റക്കാലിൽ ചന്തക്ക് പോകും? :കുട  :പൊങ്ങുമ്പോൾ പോകും? : റയിൽവേ ഗേറ്റ്  : മനുഷ്യന് മാത്രമുള്ള വരം? :വിവരം. :ഉറക്കിൽ മാത്രം കാണുന്ന കാഴ്ച? : സ്വപ്നം  :കാൽ അകത്തിയാൽ 'വാ'തുറക്കും? ഉ: കത്രിക  Q:വീട്ടാൻ കഴിയാത്ത കടം? : അപകടം  Q: ആരും കയറാത്ത മരം? :കോമരം 

ജവഹർലാൽ നെഹ്റുവിന്റെ കുട്ടിക്കാലം

മോത്തിലാൽ നഹ്റുവിന്റ മൂത്ത സഹോദരന്മാരായിരുന്നു ബൻസീധറും,നന്ദിലാലും.മോത്തിലാലിന്റെ വിദ്യാഭ്യാസ കാര്യത്തിൽ നന്ദിലാലായിരുന്നു ശ്രദ്ധിച്ചിരുന്നത്.പേർഷ്യൻ ഭാഷയും അറബി ഭാഷയുമായിരുന്നു അദ്ദേഹം പഠിക്കാൻ തുടങ്ങിയത്.പന്ത്രണ്ടാമത്തെ വയസ്സിൽഇംഗ്ലീഷ് ഭാഷ പഠിക്കാനാരംഭിച്ചു.കൺപൂരിൽ നിന്നും അലഹാബാദിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടി.പേർഷ്യൻ ഭാഷയിൽ നല്ല പണ്ഡിതനുമായി.പിന്നെ നിയമ പരീക്ഷക്കു പഠിച്ചു.നിയമ പീക്ഷയിൽ വിജയിച്ചതിനു ശേഷം 1883-ൽ കാൺപൂരിൽ ജില്ലാ കോടതിയിൽ സേവനം തുടങ്ങി.            കാൺപൂർ ജില്ലാ കോടതിയിൽ സേവനം ചെയ്യുന്നതിനിടക്കാണ് മോത്തിലാൽ വിവാഹിതനായത്.അതിൽ ഒരാൺ കുഞ്ഞ് ജനിച്ചു.അധികം താമസിയാതെ ഭാര്യയും കുഞ്ഞും മരിച്ചു.അതിന് ശേഷമാണ് മോത്തിലാൽ സ്വരൂപറാണിയെ വിവാഹം ചെയ്തത്.ഈ ബന്ധത്തിൽ 1889 നവമ്പർ 14ആം തിയതി ജവഹർലാൽ നെഹ്രു ജനിച്ചു.. പതിനൊന്ന് വർഷത്തിനു ശേഷം 1900ൽ നഹ്റുവിന് വിജയ ലക്ഷ്മി എന്ന സഹോദരി ജനിച്ചു.ഏഴു വർഷത്തിനു ശേഷം 1907ൽ മറ്റൊരു സഹോദരിയും പിറന്നു.നെഹ്റുവിന് തന്റെ ഇളയ സഹോദരി മാർക്കിടയിൽ യഥാക്രമം പതിനൊന്ന്, പതിനെട്ട് വയസ്സിന്റ വ്യത്യാസമുണ്ട്.           മോത്തിലാൽ നഹ്റു തന്റെ ജോലിയിൽ അതി സമർത്ഥനായിരു

ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ്

റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനം ഓടിക്കേണ്ടത്.ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ ഓടിക്കൊണ്ടിരിക്കുന്ന റോഡിന്റെ ഇടതുവശം ചേർന്ന് ഇടത്തേക്കുള്ള സിഗ്നൽ കാണിച്ച് പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്ത് കയറണം.എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ വലതു വശത്തേക്കുള്ള സിഗ്നൽ കാണിച്ച് റോഡിന്റെ മധ്യ ഭാഗത്ത് കൂടെ പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശം കയറണം.             കാൽനട യാത്രക്കാർ   സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുംബോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ,വാഹനം നിർത്തി, കാൽനട യാത്രക്കാർ കടന്നു പോയ ശേഷം മുന്നോട്ടു പോവുക.മുൻഗണന കാൽനട യാത്രക്കാർക്കാണ്.                   റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര കണ്ടാൽ അത് തൊടാനോ, മുറിച്ചു കടക്കാനോ പാടില്ല.                   മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലെ വാഹനത്തിൻറെ ഡ്രവറിൽ നിന്നും സിഗ്നൽ കിട്ടിയാൽ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ.എന്നാൽ മുന്നിൽ പോകുന്ന വാഹനത്തെ ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ,മുൻ വശം കാണാൻ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം ത

വാർദ്ധക്യം (കവിത)

ആരോഗ്യവും സൗന്ദര്യവും വാരിപ്പുണർന്നെന്നെ എല്ലായിടത്തും ഞാൻ യോഗ്യനായി. തോററില്ലൊരിടത്തും പിന്തിരിഞ്ഞില്ലൊരിക്കലും എന്നെജയിക്കുവാനാരുമില്ല. അങ്ങ് ദൂരങ്ങളിൽ പാറിപ്പറന്നു ഞാൻ സ്വപ്നച്ചിറകിനാൽ  ചക്രവാളങ്ങളിൽ. കാടും മലകളും താണ്ടി ഞാൻ ചെന്നെത്തി പകൽകിനാവിൽ  ഞാൻ വിശ്രമിച്ചു. നിത്യവും കണ്ണാടി  നോക്കി ഞാൻ സൗന്ദര്യ വേണ്ടത്രയുണ്ടെന്ന് ഉറപ്പിച്ചു പോരവെ ജീവിതയാത്രയിൽ പിന്നിട്ടു കാലങ്ങൾ ഒന്നുമറിയാതെ മൂകനായ് ഞാൻ. ഞാനൊരു വേളയിൽ കണ്ണാടി നോക്കവേ കണ്ടു ശിരസ്സില് വെള്ളിരോമങ്ങളെ. ഞാനറിഞ്ഞില്ലിത് ആരുമറഞ്ഞില്ല നിശബ്ദനായ് അവനെന്നെ കീഴടക്കി. കാഴ്ചക്ക് മങ്ങല് കേൾവിക്കുറവു മായ് വാർദ്ധക്യമിന്നെന്നെ  വൃദ്ധനാക്കി. ഇക്കാലമത്രയും തോന്നിയതൊക്കെയും  പകൽ കിനാവെന്ന് ബോധ്യമായി.

മോത്തിലാൽ നഹ്റുവിന്റ ജനനം

നെഹ്റുവിന്റെ പൂർവ്വികർ കാശ്മീരീ ബ്രാഹ്മണരായിരുന്നു.അവർ പണ്ഡിതന്മാരായിരുന്നതിനാൽ പണ്ഡിറ്റ് എന്ന സ്ഥാനപ്പേർ ചേർത്തു വിളിച്ചു.          നഹ്റു കുടുമ്പത്തിന്റെ പൂർവ്വികനായിരുന്ന രാജ്കൗൾ സംസ്കൃതത്തിലും,പേർഷ്യനിലും അപാര പാണ്ഡിത്യമുള്ള ആളായിരുന്നു.1916-ൽ അന്നത്തെ മുഗൾചക്രവർത്തിയായിരുന്ന ബഹദൂർഷാ കാശ്മീർ സന്ദർശിച്ചപ്പോൾ രാജ്കൗളിനെ കാണാനിടയായി.കൗളിന്റെ വാക്ക് സാമർത്ഥ്യവും,പാണ്ഡിത്യവും മനസ്സിലാക്കിയ ചക്രവർത്തി രാജ്കൗളിനെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലേക്ക് ക്ഷണിച്ചു.ആ ക്ഷണം സ്വീകരിച്ച രാജ്കൗളും കുടുമ്പവും ഡൽഹിയിലേക്ക് പോയി.ഒരു നദീ തീരത്ത് വീടും സ്ഥലവും ചക്രവർത്തി അദ്ദേഹത്തിന് നൽകി.നദി എന്നതിന് പേർഷ്യൻ ഭാഷയിൽ നഹർ എന്നാണ് പറയുക.നഹ്റു എന്നാൽ നദിക്കരികിൽ താമസിക്കുന്നവൻ എന്നാണർത്ഥം.നദീതീരത്ത് താമസിക്കുന്ന രാജ്കൗളിന്റെകുടുമ്പക്കാരെ കൗൾ നഹ്റുമാർ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് കൗൾ എന്നപദം ഉപേക്ഷിച്ച് 'നഹ്റു'എന്ന് മാത്രം പ്രയോഗിച്ചു.     ഡൽഹിയിലെത്തിയ ജവഹർലാൽ നെഹ്റുവിന്റെ പൂർവ്വികർക്ക് ഡൽഹിയിൽ മാന്യമായ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്.     മുഗൾ ചക്രവർത്തിമാരുരുടെ അധികാരം ക്ഷയിക്കാൻ തുടങ്

കുരങ്ങനും മുയലും (കഥ)

  ഒരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു. "ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം".     അപ്പോൾ  മുയൽ പറഞ്ഞു. "കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല. പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാനും സാധിക്കില്ല".                അപ്പോൾ കുരങ്ങ് പറഞ്ഞു. "മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."            കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട് പേരും കൂട്ടുകൂടി നടക്കാൻ തുടങ്ങി.ഒരു ദിവസം കുരങ്ങും മുയലു

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ

കാലം (കവിത)

ആരെയും കാത്തു- നിൽക്കാതെ കാലം നിമിഷം,  ദിവസങ്ങളാഴ്ചയായ് കാലം. അതിരുകളില്ലാതെ, വളരുന്നു കാലം. സംഭവങ്ങൾക്കെല്ലാം,  സാക്ഷിയായ് കാലം  വാർദ്ധക്യമേൽക്കാതെ  കാണുന്നു എല്ലാം. സർവ്വം നശിച്ചാലും  ശേഷിക്കും കാലം. ചിന്തതൻ സീമകൾക്കപ്പുറമാണ്, എന്നുമുതലേതുവരേ,   കാലമെന്ന കാര്യം.

ഒരു കവിത വിരിഞ്ഞപ്പോൾ

ഞാൻ മുക്കം മുസ്ലിം യതീം ഖാനയിലെ മദ്രസ്സ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം.എന്റെ കൂടെ വളാഞ്ചേരിക്കാരൻ കമ്മുക്കുട്ടി എന്നൊരു സഹപാഠിയുണ്ട്.ഞാനും കമ്മുക്കുട്ടിയും മദ്രസ്സയിൽ ഏഴാം തരത്തിൽ. അദ്ദേഹത്തിന്റെ ബുക്ക് പൊതിഞ്ഞത് 'അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന ഉറുദുകവിയുടെ ഫോട്ടോയുള്ള പേപ്പർ കൊണ്ടാണ്.അത് എന്റെ ശ്രദ്ധയിൽ പെട്ടു.അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്,"ആകാശവും, ഭൂമിയും,നക്ഷത്രങ്ങളും പഴയത്.എനിക്കുവേണ്ടത്‌ പുതിയൊരുലോകം എന്നാണ്. പുതിയൊരുലൊകം എന്നത് കൊണ്ട് കവിയെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല.ആ അടിക്കുറിപ്പ് രണ്ട്, മൂന്നാവർത്തി ഞാൻ വായിച്ചപ്പോൾ എന്റെ മനസ്സിൽ കവിയുടെ 'പുതിയൊരു ലോകം' എന്ന ആശയത്തെ സംബന്ധിച്ച് മറുപടി വന്നു.അതിങ്ങിനെയാണ്. "ഭൂമിയും സൂര്യനും സൗരയൂഥങ്ങളും- എല്ലാം പഴയതായ് ശോഭിക്കുന്നു. മന്ദ മന്ദം കാല മെത്രനീങ്ങിയാലും വിദ്യയാം ഗോളം പുതുതാകുന്നു. ആകാശവും, ഭൂമി എല്ലാം പഴയത്, മർത്ത്യന്ന് വിദ്യ പുതിയതെന്നും. ഇതാണ്‌ ആ വരികൾ.അന്ന് യതീംഖാനയിലുണ്ടായിരുന്ന ' അൽ-ഹിലാൽ'കൈയെഴുത്തു മാസികയിൽ അക്കാലത്ത് അത് പ്രസിദ്ധീകരിച്ചു.ഈ കവിതക്ക് ഞാൻ സ്കൂൾ എട്ടാം ക്ലാസ്സിൽ

മദ്യപാനത്തിന്റെ കെടുതികൾ

മദ്യം എന്നാൽ മദിപ്പിക്കുന്നത് എന്നാണർഥം.മനുഷ്യ ചരിത്രത്തിൽ ആധുനിക കാലഘട്ടമെന്നോ പ്രാചീന കാലഘട്ടമെന്നോ എന്ന വ്യത്യാസമില്ലാത്ത ഒരു പ്രവണതയാണ് മദ്യാസക്തി.മദ്യാസക്തി ഒരു രോഗമാണ്.അതിന് ഈ കാലഘട്ടത്തിൽ ചികിത്സയുണ്ട്.             ഇവിടെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്ന ഒരു വിരോധാഭാസമുണ്ട്.സർക്കാർ തലത്തിൽ മദ്യവ്യവസായം എന്നൊരു വകുപ്പും, മന്ത്രിയും, ഭരണവുമുണ്ട്.അതിന് സമാന്തരമായി മദ്യ വിപത്തിലൂടെ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ കേന്ദ്രങ്ങളും,കുറ്റ കൃത്യങ്ങൾ നേരിടാൻ പോലീസും കോടതിയുമുണ്ട്. ഈ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഏക പരിഹാരം മദ്യ നിരോധനം മാത്രമാണ്.അപ്പോൾ മദ്യ വ്യവസായ മേഖലയിൽ ഉപജീവനം തേടുന്ന അനേകം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന ഗുരുതര പ്രശ്നം ഉടലെടുക്കുന്നുമുണ്ട്.അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.അതിന് എന്താണ് ചെയ്യുക? അവരുടെ യോഗ്യത അനുസരിച്ച് ഇതര തൊഴിൽ മേഖലയിൽ നിയമനം നടത്തുക.പെൻഷൻ പ്രായത്തിലുള്ളവർക്ക് അർഹമായ പെൻഷൻ നൽകുക.ഇത് ഈ ഒരു തലമുറയിൽ ഒതുങ്ങുന്ന പ്രശ്നം  മാത്രമാണ്.ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒറ്റത്തവണ പരിഹാരം മാത്രം.വിവിധ തൊഴിൽ മേഖലയിൽ നിയമനം