പയ്യെ പറയട്ടെ ഒരു ഗ്രാമ ദേശത്തിൽ ഒരു കുടിലിൽ പാർത്തുവരും കരിമിഴിയാള്-തിങ്കൾ പോലെയവൾ പുഞ്ചിരിയാൽ കിളിമൊഴി തൂകും. (പയ്യെ...) അരിയൻ കല്ലെന്നുള്ള നാടിന്റെ തേജസ്സായ് തേജ്വസിനി പുഴയുടെ ഒരു കര തന്നിൽ -നല്ല മധുരക്കിനാവാൽ കൺ പാർക്കുന്നോള് (പയ്യെ...) പതിനാലാം രാവിലെ തേൻ പ്രഭയിൽ നീരാടി മൊഞ്ച് പെരുത്തുള്ളൊരോ നിറമുള്ളോള്-അവളുടെ അഴകൊഴുകും പുഞ്ചിരിയിൽ വിടരും പൂക്കൾ (പയ്യെ പറയട്ടെ.....)
ഞാൻ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു എന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട് ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും എന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ ഏതാനും നാണയതുട്ടുകൾ കൈയിൽ തന്നിട്ട് ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ". അനുസരണയോട് കൂടി നാണയത്തുട്ടുമായി മീത്തലെ പ്ട്യേന്ന് ഉമ്മ പറഞ്ഞ പ്രകാരം പ്രാതലുണ്ടാക്കാനുള്ള ഭക്ഷ്യ വസ്തുക്കളുമായി ഞാൻ തിരിച്ചെത്തും. അപ്പോഴേക്കും ചെറിയ അലൂമിനിയ പാത്രത്തിലെ വെള്ളം അടുപ്പിലെ കനലിൽ നിന്ന് തിളക്കുന്നുണ്ടാവും.ഉമ്മ അതെല്ലാം എന്നിൽ നിന്നും വാങ്ങി, തിളക്കുന്ന വെള്ളത്തിൽ പാകത്തിന് ചായപ്പൊടി ചേർത്ത് പാത്രം അടുപ്പിൽ നിന്നിറക്കിവെച്ച്, നല്ല ചൂടുള്ള കട്ടൻ ചായ ചിരട്ടക്കൈല് കൊണ്ട് ...