Skip to main content

ദരിദ്രനായ പിതാവും, സമ്പന്നനായ മകനും!|കഥ

  ഗോപു ദരിദ്ര കുടുമ്പത്തിലെ ഒരംഗമായിരുന്നു.അവനാകെയുള്ളത് കുടുംബ സ്വത്തായ പത്ത് സെന്റ് സ്ഥലവും അതിലൊരു കുടിലും അച്ഛനുമമ്മയും മാത്രം.
അല്ലലുമലട്ടുമില്ലാത്ത ജീവിതം.അച്ഛൻ നിത്യവും കൂലിവേലക്ക് പോകും.
കിട്ടുന്നത് അന്നന്ന് ചിലവഴിച്ച് തീർക്കും.
മിച്ചം വെക്കാനറയില്ല.അതിനെപ്പറ്റി 
ചിന്തിച്ചിട്ടുപോലുമില്ല.അവധി 
ദിവസങ്ങളിൽ ഗോപു കൂട്ടുകാരുടെ കൂടെ മരക്കൊമ്പുകളിൽ ഊഞ്ഞാലാടിയും, വെള്ളക്കെട്ടിൽ  നീന്തിക്കുളിച്ചും ഒഴിവ് ദിനമാഘോഷിക്കും.അവൻ പഠനത്തിൽ മിടുക്കനായിരുന്നില്ല. തനിക്കൊരു പണക്കാരനാവണം അതായിരുന്നു അവന്റെ അതിയായ മോഹം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ  രാജമ്മട്ടീച്ചർ  മലയാളം ക്ലാസ്സിൽ ശ്രീ കൃഷ്ണൻ  കൂട്ടു കാരുമൊത്ത്  കാലികളെ മേക്കാൻ കാട്ടിൽ പോയ കഥ പറയുമായിരുന്നു.
ആ കഥയിൽ മുഴുനീളെ നിറഞ്ഞു നിന്നത് കൃഷ്ണന്റെ ഐശ്വര്യ പൂർണമായ ജീവിതമായിരുന്നു.
ഒരു കൂട്ടം പശുക്കളും, പശുക്കൾക്ക് മേയാൻ വിശാലമായ കാടും.
ഗോക്കളെ മേയ്ക്കാൻ കൃഷ്ണന്റെ കൂടെ കുറേ നല്ലവരായ കൂട്ടുകാരും.ആ കഥയിലുടനീളം 
ശ്രീ കൃഷ്ണന്റെ സ്വന്തമായ ജീവിതോപാധിയും അതിലൂടെ കൈവരിച്ച ഐശ്വര്യ പൂർണ്ണമായ ജീവിതവുമായിരുന്നു.
അത് പോലെ തനിക്കും വേണമൊരു സ്വന്തമായൊരു ജീവിതോപാധി.എന്നാൽ സ്വാതന്ത്ര്യവും നിർഭയത്വവുമുള്ളൊരു ജീവിതം നയിക്കാമെന്നവൻ മനസ്സിലാക്കി.
          ഗോപുവിന്റെ ഹൈസ്കൂൾ ജീവിതത്തിന്നിടക്ക് ഡിമാറ്റ് അക്കൗണ്ടിനെ കുറിച്ചും, ഓഹരികളിലും, മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിനെ കുറച്ച് കേട്ടും വായിച്ചും  ഗ്രഹിച്ചിരുന്നു .
     പത്താം തരം വിജയിച്ച ഗോപുവിന് ഉപരിപഠനത്തിന്നർഹമായ
മാർക്കുണ്ടായിരുന്നില്ല.തന്നിമിത്തം അവനധികമൊന്നും ആലോചിച്ചില്ല. 
അവന്റെ ഗ്രാമത്തിൽ നിന്നഞ്ച് 
കിലോമീറ്ററകലെയുള്ളൊരു പട്ടണത്തിലെ ഒരിടത്തരം ഹോട്ടലിൽ
അവൻ ജോലിക്ക് കയറി.
പാത്രങ്ങൾ കഴുകിയും മേശ തുടച്ച് വൃത്തിയാക്കിയും ഗോപു തന്റെ സ്വപ്നങ്ങൾ നെയ്തു തുടങ്ങി.ഒരു മാസം കഴിഞ്ഞപ്പോൾ ഗോപുവിന്തി ശമ്പളമായി
പതിനയ്യായിരം രൂപ കിട്ടി.
ഹോട്ടലിൽ രണ്ട് ദിവസത്തെ അവധിയെടുത്ത്   അവൻ
നേരെ വീട്ടിലേക്കു പോയി.ആവശ്യമായ എല്ലാ രേഖകളുമെടുത്ത് ഒരു ബാങ്കിൽ പോയി ഒരക്കൗണ്ട് തുറന്നു.തുടർന്ന് അക്കൗണ്ട് വിവരങ്ങളും ആവശ്യമായ മറ്റ് രേഖകളും കൊണ്ട് ഒരു ഡീമാറ്റ് അക്കൗണ്ടും തുറന്നു.
അവനപ്പോൾത്തന്നെ സിസ്റ്റമാറ്റിക് 
ഇൻവെസ്റ്റ്മെന്റ് പ്ലാനി (SIP)ൽ നിക്ഷേപമാരംഭിച്ചു.മാസത്തിൽ മുവ്വായിരം രൂപ അവന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് S.I.P യിലേക്ക് ട്രാൻസ്ഫറാകും.ഗോപുവിനും ദൈവത്തിനുമല്ലാതെ ഇക്കാര്യം
മറ്റാർക്കുമറിയില്ലായിരുന്നു.
ഗോപുവിന്റെ മനസ്സിൽ പ്രതീക്ഷിയുടെ പൂക്കൾ വിരിഞ്ഞു!.പതിനയ്യായിരം 
രൂപ ശമ്പളത്തിൽ മുവ്വായിരം രൂപ S.I.P യിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ മിച്ചമുള്ളത് പന്ത്രണ്ടായിരം രൂപ.അതിൽ നിന്ന് വീട്ടാവശ്യത്തിനുള്ള ചിലവ് കഴിച്ച് മിച്ചമുള്ള  തുക ബാങ്കക്കൗണ്ടിൽ തന്നെ കിടക്കും. ജോലികഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അവനച്ഛനോട് പറഞ്ഞു.
   "അച്ഛാ നിങ്ങളെനി മുതൽ മുൻകാലങ്ങളിലെ പോലെ ജോലിക്ക് പോകേണ്ടതില്ല.വീട്ടിലെ കാര്യം ഞാൻ കൂടെ നോക്കാം.പച്ചക്കറിയും മത്സ്യവും പാലും പഴവും അച്ഛൻ വാങ്ങിയാൽ മതി.
അച്ഛന്റെ കൈവശം പണമില്ലെങ്കിൽ എന്റെയടുക്കൽ വന്നാൽ  പണം ഞാൻ തരാം.സൂക്ഷിച്ചു വെക്കാൻ പറ്റുന്ന 
ഭക്ഷ്യ വിഭവങ്ങളെല്ലാം മാസത്തിലൊരിക്കൽ ഞാൻ തന്നെ വാങ്ങാം".ഇത്രയും കേട്ടതോടെ ഗോപുവിന്റെ അച്ഛനുമമ്മക്കും എന്തെന്നില്ലാത്ത സന്തോഷം.
അങ്ങിനെ അരി ഗോതമ്പ് പയറു വർഗ്ഗങ്ങൾ വെളിച്ചെണ്ണ മുതലായവ 
ഗോപു തന്നെ ആവശ്യമായ അളവിൽ ഒന്നിച്ച് വാങ്ങി വീട്ടിൽ സൂക്ഷിച്ചു.
അതിൽ നിന്ന് ആവശ്യാനുസരണം
അവന്റെ അമ്മ ഭക്ഷണം പാകം ചെയ്യാൻ വേണ്ടിയെടുക്കും.രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ഗോപു വീണ്ടും   തന്റെ ജോലിയിൽ പ്രവേശിച്ചു.താനേറ്റെടുത്ത ജോലി അവൻ
ആത്മാർത്ഥമായിത്തന്നെ  നിർവ്വഹിച്ചു .വീട്ടിലെ ചിലവ് കഴിച്ച് അക്കൗണ്ടിലുള്ള  മിച്ചം ഏതാനും മാസങ്ങൾ കൊണ്ട് ഒരു ലക്ഷം രൂപയായി വളർന്നു.ഒരുലക്ഷം രൂപ  മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു.
ഗോപുവിന്റെ ഒറ്റത്തവണ മ്യൂച്ചൽ ഫണ്ടിലെ പണം ത്വരിതഗതിയിൽ വളരാൻ തുടങ്ങി.വർഷം തോറും 
ഇരട്ടിയായി വളർന്നു.ആദ്യവർഷം 
പൂർത്തിയായപ്പോൾ നിക്ഷേപിച്ച ഒരു ലക്ഷം രണ്ട് ലക്ഷമായി.രണ്ടാം വർഷം നാല് ലക്ഷം.മൂന്നാം വർഷം എട്ട് ലക്ഷം.
നാലാം വർഷം പതിനാറ് ലക്ഷം. അഞ്ചാം വർഷം അൻപത് ലക്ഷം.
അങ്ങിനെയതങ്ങ്  വളർന്നു.
അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഗോപു തന്റെ പഴയ വീട് പൊളിച്ച് ഒറ്റത്തവണ മ്യൂച്ചൽ ഫണ്ടിലെ ചെറിയൊരു ഭാഗമുപയോഗിച്ച് അവൻ
 പുതിയൊരു വീട് പണിതു.വീടു നിർമ്മാണം കഴിഞ്ഞപ്പോൾ ഭീമമായ തുക മിച്ചമുണ്ടായിരുന്നു.ആ ശേഷിപ്പ് തുക വീണ്ടും മ്യൂച്ചൽ ഫണ്ടിൽ തന്നെ
 നിക്ഷേപിച്ചു.ആ തുകയും വർഷം തോറും ത്വരിതഗതിയിൽ വളർന്നു കൊണ്ടിരുന്നു.ഗോപുവിന്റെ മനസ്സിൽ സന്തോഷം പൂത്തുലഞ്ഞു. മുതലാളിക്ക് ഗോപുവിനോട് വലിയ മതിപ്പും സ്നേഹവും തോന്നി.കാരണം പത്ത് വർഷം ഹോട്ടൽ നടത്തിയ തനിക്ക് തന്റെ പഴയ വീട് പൊളിച്ച് പുതിയത് നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല.ദൈനം ദിനം തട്ടി മുട്ടി ജീവിച്ചു പോകുന്നു.അത്രമാത്രം. വർഷങ്ങളായി ജോലിചെയ്യുന്ന മറ്റ് മുതിർന്ന തൊഴിലാളികൾക്കും ഹോട്ടലിലെ ശമ്പളം കൊണ്ട് കര്യമായൊന്നും നേടാൻ കഴിഞ്ഞിട്ടില്ല.
ഗോപു ഒരത്ഭുത മനുഷ്യൻ തന്നെ!എല്ലാവരും പരസ്പരം പറഞ്ഞു.
അങ്ങിനെയിരിക്കെ ഹോട്ടലിൽ ശമ്പള വർധനവുണ്ടായി.ഗോപുവിന്റെ ശമ്പളം പതിനെട്ടായിരമായി.ഗോപു വീണ്ടും
മറ്റൊരു S.I.P യിൽ മാസം മുവ്വായിരം വീതം നിക്ഷേപിക്കാൻ തുടങ്ങി.
ഗോപുവിനിപ്പോൾ നിലവിൽ രണ്ട് SIP.ബാങ്കക്കൗണ്ടിലെ മിച്ചമുള്ള ഒരു ലക്ഷം രൂപയെടുത്ത് വീണ്ടും മറ്റൊരു  മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു.ഗോപു സാമ്പത്തികമായി വളരുകയാണ്.
ആരോരുമറിയാതെ.ഹോട്ടൽ മുതലാളിയറിഞ്ഞില്ല.
സഹപ്രവർത്തകരാരുമറഞ്ഞില്ല.
      ഒരുദിവസം ഹോട്ടൽ മുതലാളി ഗോപുവിനെ അരികിൽ വിളിച്ച് പറഞ്ഞു."ഗോപൂ ഞാൻ ഹോട്ടൽ കച്ചവടം നിർത്തുകയാണ്.നീയിത് ഏറ്റെടുക്കണം".ഗോപു സമ്മതിച്ചു.
അങ്ങിനെ ഗോപുവിന്റെ സ്വപ്നം പൂവണിഞ്ഞു!.സ്വന്തമായൊരു 
ജീവിതോപാധിയെന്ന സ്വപ്നം!!.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.   തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.  കൊമ്പുകളിൽ തൂങ്ങി ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു. അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട അവന്റെ ശ്രദ്ധയി...