Skip to main content

മുന്തിരിത്തോപ്പുകൾ(കഥ)

        അന്ന് വൈകുന്നേരമയാൾ  പള്ളിയുടെ പൂമുഖത്തുള്ള പടവുകളൊന്നിലിരിക്കുന്നു. തറക്ക് കൂടുതലുയരമുള്ളതിനാൽ പള്ളിയിൽ കയറിയിറങ്ങാൻ കുളത്തിന്റെ പടവുകൾ പോലെ ഏതാനും പടവുകൾ പള്ളിയുടെ മുൻഭാഗത്തുണ്ടായിരുന്നു.അതിലൊന്നിലിരു
ന്ന്കൊണ്ട് അതിന്റെ താഴെയുള്ള പടവിൽ കാൽവെച്ചിരിക്കുകയാണയാൾ.
 ഞാനയാളുടെ അടുത്ത് ചെന്ന് അയാളുമായി  പരിചയപ്പെട്ടു.
"ഇന്ന് സുബ്ഹിക്കാണ് നിങ്ങളെ ഞാനാദ്യമായി കാണുന്നത്, നിങ്ങളുടെ പേരെന്താണ്?"
ഞാനയാളോട് ചോദിച്ചു.
"എന്റെ പേര് മൊയ്തി.
      ഞാനീ മഹല്ലിൽ തന്നയാണ് താമസം.ഞാൻ സുബഹിക്ക് നിത്യവും വരാറുണ്ട്. ചരുവിൽ നിന്ന് നിസ്ക്കരിക്കുന്നത് കൊണ്ട് നിങ്ങളെന്നെ കാണാറില്ല".
അയാളെന്നോട് പറഞ്ഞു.
എല്ലാ ദിവസവും  അയാളെത്ര മണിക്കാണ് സുബ്ഹിക്ക് പള്ളിയിയിൽവരാറുള്ളതെന്ന് ഞാനയാളോട് ചോദിച്ചു.
"നാല് മണിക്ക്."
അയാൾ മറുപടി പറഞ്ഞു.
അപ്പോൾ ഞാൻ സുബ്ഹി ബാങ്ക് വിളിക്കാനെഴുന്നേൽക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പയാൾ പള്ളിയിലെത്തും.അത് കൊണ്ടാണെനിക്കയാൾ പള്ളിയിൽ വരുമ്പോൾ ഇത്രയും നാൾ കാണാൻ കഴിയാതിരുന്നത്.
"നിങ്ങൾ നാല് മണിക്ക് പള്ളിയിൽ വരണമെങ്കിൽ എത്ര മണിക്കാണെ ഴുന്നേഴുന്നേൽക്കുക?"
 ഞാനയാളോട് ചോദിച്ചു.
"രണ്ട് മണിക്കെഴുന്നേറ്റ് വുളു ചെയ്ത് നാലുമണിവരെ ഖുർആൻ പാരായണം ചെയ്യും. നാലുമണിയായാൽ പള്ളിയിൽ വന്ന് തഹജ്ജുദ് നിർവ്വഹിച്ച് പ്രാർത്ഥിക്കും. എന്റെ എല്ലാ ആവലാതികളും വേവലാതികളും അല്ല്വാഹുവിനെ ബോധിപ്പിക്കും".
   തികഞ്ഞ സത്യവിശ്വാസി.ഞാനയാളെപ്പറ്റി മനസ്സിൽ കുറിച്ചു.
     "നിങ്ങളെത്രക്കാലമായി ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയിട്ട്?"
  വീണ്ടും ഞാനയാളോട് ചോദിച്ചു.ഖുർആൻ പാരായണം 
അയാളുടെ യുവത്വത്തിലേ തുടങ്ങിയിട്ടുണ്ട്.അയാൾ മറുപടി പറഞ്ഞു.
"നിങ്ങൾ ഖുർആൻ പാരായണം ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ  വ്യക്തമായഫലങ്ങളെന്തെങ്കിലുമനുഭവിച്ചിട്ടുണ്ടോ?"
ഞാനയാളോട് ചോദിച്ചു.
"ഉണ്ട്".
അയാളക്കഥ പറഞ്ഞു തുടങ്ങി.
അയാൾ ചെറുപ്പത്തിലല്പ കാലം അശ്രദ്ധനായി ജീവിച്ചിരുന്നുവെങ്കിലും പിന്നീടയാൾ നിസ്കാരവും ഖുർആൻ പാരായണവും ആരംഭിച്ചു.മഹല്ല് കമ്മറ്റിയുമായുണ്ടായൊരു തർക്കം കാരണം
അയാൾക്കെതിരിൽ ആ മഹല്ലിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടു.അയാൾ ബഹിഷ്കരിതനായി.കല്ല്യാണ വീടുകളിലയാൾ ക്ഷണിക്കപ്പെടാതെയായി.അയാളുടെ ക്ഷണം സ്വീകരിക്കാനാളില്ലാതെയായി.അയാളും കുടുംബവും ഒറ്റപ്പെട്ടു.അയാളുടെ വീടിന്റെ മുന്നിൽ അൻവറെന്നൊരാളുടെ രണ്ട് ഹെക്ടർ ഭൂമിയുണ്ടായിരുന്നു.അതിലൂടെ വഴി നടന്നു വേണം അയാളുടെ വീട്ടിലേക്കുള്ള പോക്ക് വരവ്.അതല്ലാതെ മറ്റൊരു വഴിയും അയാളുടെ വീട്ടിലേക്കില്ലായിരുന്നു.അതൊരു
പൊതുവഴിയല്ലാത്തതിനാൽ
അതിലൂടെയുള്ള വഴി നടത്തവും വിലക്കി.പരമാവധി ആരും കാണാതെ ആ വഴി അയാളും കുടുംബവും ഉപയോഗിക്കും.അയാൾ ആ വഴിയിലൂടെ ഒളിഞ്ഞ് നടക്കുന്നത് കാണുമ്പോൾ എതിരാളികൾ ചിരിച്ചാസ്വദിക്കുന്നുണ്ടാവുമെന്നോർത്തയാൾ കുണ്ഠിതപ്പെടും.
     ഇങ്ങിനെയൊക്കെയാണെങ്കിലും അയാൾ തന്റെ ഖുർആൻ പാരായണം തുടർന്നു.മാസങ്ങൾ പലതു കഴിഞ്ഞു.അയാളൊരുദിവസം സുബ്ഹി നിസ്കാരം കഴിഞ്ഞ് റോഡിലിറങ്ങി.ദു:ഖ ഭാരവും പേറി നിൽക്കുമ്പോഴുണ്ട്  ഇദ്ദേഹത്തിന്റെ വീടിന്റെ മുന്നിലുള്ള രണ്ട് ഹെക്ടർ സ്ഥലമുടമ അൻവർ അങ്ങകലെ നിന്ന് നടന്നു വരുന്നു.അയാളെ കണ്ടഭാവം നടിക്കാതെ ഇദ്ദേഹമൊരു  കടയുടെ തിണ്ണയിൽ കയറി എങ്ങോട്ടോ നോക്കുന്ന ഭാവേന നിന്നു.അൻവറിദ്ദേഹത്തിന്റെ അടുക്കൽ വന്ന് സലാം ചൊല്ലി.ഇയാളത്ഭുതത്തോടെയും സംശയത്തോടെയും സലാം മടക്കി.
"എന്താണ് രാവിലെ തന്നെ ഇറങ്ങിയത്?"
അൻവറയാളോട് സൗമ്യമായി ചോദിച്ചു.
"വെറുതെ".
അയാൾ തണുത്ത മട്ടിൽ മറുപടി പറഞ്ഞു.
"നമുക്കൊരിടം വരെ പോകാനുണ്ട് നിങ്ങളെന്റെ കൂടെ വരണം".
അൻവറയാളോട് സ്നേഹത്തോടെ പറഞ്ഞു.അയാളാദ്യം മടിച്ചെങ്കിലും  നിർബന്ധത്തിനു വഴങ്ങി അൻ വറിന്റെ കൂടെ പോകാനയാൾ തയ്യാറായി.
"അയാളപ്പോൾ കാര്യം തിരക്കി.
അൻവറയാളോട് കാര്യം വ്യക്തമാക്കി.
"എന്റെ രണ്ട് ഹെക്ടർ സ്ഥലം ഞാൻ നിങ്ങൾക്ക് വിൽക്കുകയാണ്.അതിന് വേണ്ടി റജിസ്ട്രാഫീസ് വരെ നമുക്കൊന്നു പോണം.അയാളത്ഭുതപ്പെട്ടു.
"നിങ്ങളുടെ സ്ഥലം വാങ്ങാനെന്റെ കൈയിൽ കാശില്ലല്ലോ അപ്പോഴെന്ത് ചെയ്യും.?"
"കാശൊക്കെ നിങ്ങൾ പിന്നീട് തന്നാൽ മതി."
അൻവറും മൊയ്തിയും കാൽനടയായി നടന്നുകൊണ്ട്
 പത്ത് കിലോമീറ്ററകലെയുള്ള പെരളശ്ശേരിയിൽ നടന്നെത്തി.മുദ്ര പേപ്പർ വാങ്ങി ആധാരമെഴുതാൻ കൊടുത്തു.ഒരാഴ്ച കൊണ്ട് ആ സ്ഥലത്തിന്റെ റജിസ്റ്റ്രേഷൻ കഴിഞ്ഞു.വീണ്ടും രണ്ടാഴ്ച കഴിഞ്ഞപ്പോൾ, തന്നെ വഴി നടക്കൽ നിരോധിച്ച  സ്ഥലത്ത്, മൊയ്തി തൊഴിലാളികളെ വെച്ച് പണി ചെയ്യിപ്പിക്കുന്നു.അങ്ങിനെയാണ് മൊയ്തി ആ സ്ഥലം വാങ്ങിയ വിവരം എല്ലാവരുമറിയുന്നത്.അതോടെ അയാൾക്കെതിരിൽ പ്രഖ്യാപിച്ച ഭ്രഷ്ട് പതിയെ പതിയെ നിർവീര്യമായി.മൊയ്തി പോലും വിചാരിക്കാതെയാണ് ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മൊയ്തിക്ക് കിട്ടുന്നത്!.ഇത് കൂടാതെ ഒട്ടനവധി ഖുർആൻ പാരായണത്തിന്റെ ഫലങ്ങൾ അനുഭവിച്ചതായി മൊയ്തി ഓർക്കുന്നു!.
       

 






 

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...