Skip to main content

നാട്ടറിവ് കേട്ടറിവ്

നാമെല്ലാവരും ബോർവെൽ,കിണർ കുഴിക്കുമ്പോൾ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുക സർവ്വ സാധാരണമാണ്.അതിനുവേണ്ടി  എത്ര പണം ചെലവാക്കാനും നാം മടിക്കാറില്ല.കാരണം, നല്ല തുക ചെലവഴിച്ച് ഒരു കിണർ കുഴിച്ച് അതിൽ വെള്ളമില്ലെങ്കിൽ?
ബാക്കിക്കാര്യം ഊഹിച്ചാൽ മതി.
എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.രണ്ട് ചെമ്പ് കമ്പികൾ 'L'രൂപത്തിൽ വളക്കുക.ആ രണ്ടു കമ്പികൾ ഒന്നു വീതം ഓരോ കൈയിലും അയച്ചു പിടിക്കുക.രണ്ടു കൈകളും അടുപ്പിച്ചു വെക്കുക.രണ്ടു ചെമ്പു കമ്പികളുടേയും  സ്വതന്ത്രമായ ഭാഗം ഭൗമോപരിതലത്തിന്  സമാന്തര മായിരിക്കട്ടെ.
എനി ഭൂമിയിലൂടെ നടക്കുക.
ഭൂമിക്കടിയിൽ വെള്ളമുള്ള ഭാഗമെത്തിയാൽ ചെമ്പു കമ്പികളുടെ  സ്വതന്ത്രമായ ഭാഗങ്ങൾ തനിയെ ചലിച്ച് '+'ആകൃതിയിൽ ആകുന്നതു കാണാം.കമ്പികളുടെ സംഗമ ബിന്ദുവിനു നേരേ താഴെ കുഴിച്ചാൽ വെള്ളം കിട്ടും.എത്ര വേഗതയിലാണോ ചെമ്പു കമ്പി കളുടെ സ്വതന്ത്രമായ ഭാഗങ്ങൾ ചലിച്ച് "+"ആകൃതിയിലാകുന്നത് അത്രയും വേഗതയിൽ അവിടെ ഉറവയുണ്ടാകും. നൂറു ശതമാനവും ശരിയാണ്.ഇത് ഞാൻ കേട്ടറിഞ്ഞതാണ്.ഇങ്ങനെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വെള്ളമുള്ള സ്ഥാനം നിർണ്ണയിച്ച് വീട്ടാവശ്യത്തിനും കൃഷിക്കും വേണ്ടി കിണറും, ബോർവെല്ലും കുഴിച്ച് സുലഭമായി വെള്ളം ശേഖരിക്കുന്നുണ്ട്.ഈ ലേഖനം വായിച്ച് ആരും കിണറോ ബോർവെല്ലോ കുഴിക്കരുത്.എത്ര അടി കുഴിഞ്ഞാലാണ് പാറ,എത്ര അടികുഴിഞ്ഞാലാണ് വെള്ളം  കിട്ടുക  എന്നൊന്നും എനിക്കറയില്ല.ആയതിനാൽ വിദഗ്ദരുടെ ഉപദേശം തേടുക.
      നാട്ടറിവ് കേട്ടറിവ്:2
നാട്ടറിവിനും കേട്ടറിവിനും വളരെ പ്രാധാന്യമുണ്ട്.അതിന് സർവകലാശാലകളുടേയോ സർക്കാരിന്റെയോ അംഗീകാരമില്ലായിരിക്കാം.എന്നാൽ രോഗങ്ങൾ കൊണ്ടോ, പ്രശ്നങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുന്ന വർക്ക് ശാശ്വതമായ പരിഹാരം സിദ്ധിച്ചേക്കാം എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടാണ് ഇങ്ങിനെത്തെ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്.
        എനി നടു വേദനക്കുള്ള ഒരു ചികിത്സയെ പറ്റിയാണ് പ്രതിപാദിക്കുന്നത്.ഞാനും എന്റെ ഒരു സുഹൃത്തും നട്ടുച്ച സമയം റോഡിന്റെ ഒരു വശത്ത് കൂടി നടന്നു പോകുകയായിരുന്നു.അപ്പോൾ റോഡിന്റെ ഒരു വശത്ത് കുഴിക്കുന്ന രണ്ട് തമിഴ് തൊഴിലാളികളെ കണ്ടപ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു.ഈ തീ വെയിലത്ത്  അദ്ധാനിക്കുന്നത് കാണുമ്പോൾ എനിക്ക് പ്രയാസം തോന്നുന്നു.അപ്പോൾ സുഹൃത്ത് പറഞ്ഞു."ഞാൻ ഗൾഫിൽ നിന്ന് തീ പോലത്തെ വെയിലത്ത് അദ്ധ്വാനിച്ചവനാണ്. ഗൾഫിൽ എനിക്ക് റോഡ് പണിയായിരുന്നു.ഗൾഫിൽ പോയത് കൊണ്ടാണ് എന്റെ നടു വേദന നിശേഷം സുഖമായത്".
      ബാക്കി കേൾക്കാൻ എനിക്ക് കൗതുകമായി.അതെങ്ങിനെ?ജിഞ്ജാസയോടെ ഞാൻ ചോദിച്ചു.അയാൾ തുടർന്നു.അയാൾക്ക് നല്ല നടു വേദനയുണ്ടായിരുന്നു. വേദന കൊണ്ട് പ്രയാസപ്പെടുന്ന ഇദ്ദേഹത്തോട് സഹപ്രവർത്തകനായ  പ്ക്കിസ്ഥാനി ചോദിച്ചു "എന്തുപറ്റി?"
  സുഹൃത്ത് പറഞ്ഞു."നല്ല നടുവേദന".
   "സാരമില്ല നീ ആ പൊള്ളുന്ന മണലിൽ ഏറെ നേരം മലർന്നു കിടന്നോളൂ.നടുവേദന സുഖപ്പെടും.സുഹൃത്ത് ആ പൊള്ളുന്ന മണലിൽ അരമണിക്കൂർ നേരം മലർന്നു കിടന്നു.തീ കനലിൽ കിടന്നപോലെ പുറം വല്ലാതെ പൊള്ളുന്നു. എഴുന്നേററപ്പോൾ നടു വേദന നിശേഷം സുഖമായി.അന്നു മുതൽ അദ്ദേഹത്തിന് ഇന്നേവരെ നടുവേദന ഉണ്ടായിട്ടില്ല.അങ്ങിനെ ചെയ്താൽ നടുവേദന സുഖപ്പെടും എന്നാണിതിന്റെ സന്ദേശം.ഒരു കാര്യം ഓർക്കുക.ഗൾഫിൽ ഗന്ധക ഭൂമിയാണ്.കേരളത്തിൽ ഗന്ധക ഭൂമിയല്ല.ഇത് ചെയ്തു നോക്കാൻ പണം മുടക്കില്ലല്ലോ. തമിഴ് നാട്ടിൽ ഗന്ധക ഭൂമിയല്ലേ?തമിൾനാടുമായി ബന്ധമുള്ളവർക്ക് അവിടെ നിന്നും പരീക്ഷിച്ചു നോക്കാം.നിങ്ങൾ ഇംഗ്ലീഷ്കാരെ കണ്ടിട്ടില്ലേ?.അവർ വെറും ഷഡ്ഡിയും ഉടുത്ത് കടൽ തീരത്ത് പൊരിയുന്ന വെയിലിൽ മലർന്നു കിടക്കലാണ് അവരുടെ വിനോദം.അതിൽ നമുക്കറിയാത്ത എന്തോ ആരോഗ്യ രഹസ്യങ്ങളുണ്ടാവാം.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ