Skip to main content

നാട്ടറിവ് കേട്ടറിവ്

നാമെല്ലാവരും ബോർവെൽ,കിണർ കുഴിക്കുമ്പോൾ വെള്ളമുള്ള സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുക സർവ്വ സാധാരണമാണ്.അതിനുവേണ്ടി  എത്ര പണം ചെലവാക്കാനും നാം മടിക്കാറില്ല.കാരണം, നല്ല തുക ചെലവഴിച്ച് ഒരു കിണർ കുഴിച്ച് അതിൽ വെള്ളമില്ലെങ്കിൽ?
ബാക്കിക്കാര്യം ഊഹിച്ചാൽ മതി.
എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.രണ്ട് ചെമ്പ് കമ്പികൾ 'L'രൂപത്തിൽ വളക്കുക.ആ രണ്ടു കമ്പികൾ ഒന്നു വീതം ഓരോ കൈയിലും അയച്ചു പിടിക്കുക.രണ്ടു കൈകളും അടുപ്പിച്ചു വെക്കുക.രണ്ടു ചെമ്പു കമ്പികളുടേയും  സ്വതന്ത്രമായ ഭാഗം ഭൗമോപരിതലത്തിന്  സമാന്തര മായിരിക്കട്ടെ.
എനി ഭൂമിയിലൂടെ നടക്കുക.
ഭൂമിക്കടിയിൽ വെള്ളമുള്ള ഭാഗമെത്തിയാൽ ചെമ്പു കമ്പികളുടെ  സ്വതന്ത്രമായ ഭാഗങ്ങൾ തനിയെ ചലിച്ച് '+'ആകൃതിയിൽ ആകുന്നതു കാണാം.കമ്പികളുടെ സംഗമ ബിന്ദുവിനു നേരേ താഴെ കുഴിച്ചാൽ വെള്ളം കിട്ടും.എത്ര വേഗതയിലാണോ ചെമ്പു കമ്പി കളുടെ സ്വതന്ത്രമായ ഭാഗങ്ങൾ ചലിച്ച് "+"ആകൃതിയിലാകുന്നത് അത്രയും വേഗതയിൽ അവിടെ ഉറവയുണ്ടാകും. നൂറു ശതമാനവും ശരിയാണ്.ഇത് ഞാൻ കേട്ടറിഞ്ഞതാണ്.ഇങ്ങനെ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വെള്ളമുള്ള സ്ഥാനം നിർണ്ണയിച്ച് വീട്ടാവശ്യത്തിനും കൃഷിക്കും വേണ്ടി കിണറും, ബോർവെല്ലും കുഴിച്ച് സുലഭമായി വെള്ളം ശേഖരിക്കുന്നുണ്ട്.ഈ ലേഖനം വായിച്ച് ആരും കിണറോ ബോർവെല്ലോ കുഴിക്കരുത്.എത്ര അടി കുഴിഞ്ഞാലാണ് പാറ,എത്ര അടികുഴിഞ്ഞാലാണ് വെള്ളം  കിട്ടുക  എന്നൊന്നും എനിക്കറയില്ല.ആയതിനാൽ വിദഗ്ദരുടെ ഉപദേശം തേടുക.
      നാട്ടറിവ് കേട്ടറിവ്:2
നാട്ടറിവിനും കേട്ടറിവിനും വളരെ പ്രാധാന്യമുണ്ട്.അതിന് സർവകലാശാലകളുടേയോ സർക്കാരിന്റെയോ അംഗീകാരമില്ലായിരിക്കാം.എന്നാൽ രോഗങ്ങൾ കൊണ്ടോ, പ്രശ്നങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുന്ന വർക്ക് ശാശ്വതമായ പരിഹാരം സിദ്ധിച്ചേക്കാം എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടാണ് ഇങ്ങിനെത്തെ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്.
        എനി നടു വേദനക്കുള്ള ഒരു ചികിത്സയെ പറ്റിയാണ് പ്രതിപാദിക്കുന്നത്.ഞാനും എന്റെ ഒരു സുഹൃത്തും നട്ടുച്ച സമയം റോഡിന്റെ ഒരു വശത്ത് കൂടി നടന്നു പോകുകയായിരുന്നു.അപ്പോൾ റോഡിന്റെ ഒരു വശത്ത് കുഴിക്കുന്ന രണ്ട് തമിഴ് തൊഴിലാളികളെ കണ്ടപ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു.ഈ തീ വെയിലത്ത്  അദ്ധാനിക്കുന്നത് കാണുമ്പോൾ എനിക്ക് പ്രയാസം തോന്നുന്നു.അപ്പോൾ സുഹൃത്ത് പറഞ്ഞു."ഞാൻ ഗൾഫിൽ നിന്ന് തീ പോലത്തെ വെയിലത്ത് അദ്ധ്വാനിച്ചവനാണ്. ഗൾഫിൽ എനിക്ക് റോഡ് പണിയായിരുന്നു.ഗൾഫിൽ പോയത് കൊണ്ടാണ് എന്റെ നടു വേദന നിശേഷം സുഖമായത്".
      ബാക്കി കേൾക്കാൻ എനിക്ക് കൗതുകമായി.അതെങ്ങിനെ?ജിഞ്ജാസയോടെ ഞാൻ ചോദിച്ചു.അയാൾ തുടർന്നു.അയാൾക്ക് നല്ല നടു വേദനയുണ്ടായിരുന്നു. വേദന കൊണ്ട് പ്രയാസപ്പെടുന്ന ഇദ്ദേഹത്തോട് സഹപ്രവർത്തകനായ  പ്ക്കിസ്ഥാനി ചോദിച്ചു "എന്തുപറ്റി?"
  സുഹൃത്ത് പറഞ്ഞു."നല്ല നടുവേദന".
   "സാരമില്ല നീ ആ പൊള്ളുന്ന മണലിൽ ഏറെ നേരം മലർന്നു കിടന്നോളൂ.നടുവേദന സുഖപ്പെടും.സുഹൃത്ത് ആ പൊള്ളുന്ന മണലിൽ അരമണിക്കൂർ നേരം മലർന്നു കിടന്നു.തീ കനലിൽ കിടന്നപോലെ പുറം വല്ലാതെ പൊള്ളുന്നു. എഴുന്നേററപ്പോൾ നടു വേദന നിശേഷം സുഖമായി.അന്നു മുതൽ അദ്ദേഹത്തിന് ഇന്നേവരെ നടുവേദന ഉണ്ടായിട്ടില്ല.അങ്ങിനെ ചെയ്താൽ നടുവേദന സുഖപ്പെടും എന്നാണിതിന്റെ സന്ദേശം.ഒരു കാര്യം ഓർക്കുക.ഗൾഫിൽ ഗന്ധക ഭൂമിയാണ്.കേരളത്തിൽ ഗന്ധക ഭൂമിയല്ല.ഇത് ചെയ്തു നോക്കാൻ പണം മുടക്കില്ലല്ലോ. തമിഴ് നാട്ടിൽ ഗന്ധക ഭൂമിയല്ലേ?തമിൾനാടുമായി ബന്ധമുള്ളവർക്ക് അവിടെ നിന്നും പരീക്ഷിച്ചു നോക്കാം.നിങ്ങൾ ഇംഗ്ലീഷ്കാരെ കണ്ടിട്ടില്ലേ?.അവർ വെറും ഷഡ്ഡിയും ഉടുത്ത് കടൽ തീരത്ത് പൊരിയുന്ന വെയിലിൽ മലർന്നു കിടക്കലാണ് അവരുടെ വിനോദം.അതിൽ നമുക്കറിയാത്ത എന്തോ ആരോഗ്യ രഹസ്യങ്ങളുണ്ടാവാം.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.   തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.  കൊമ്പുകളിൽ തൂങ്ങി ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു. അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട അവന്റെ ശ്രദ്ധയി...