പാവപ്പെട്ട കുടുംബത്തിൽ നിന്ന് ധാരാളം ആങ്ങളമാരുള്ള ഒരുത്തിയെ കെട്ടണമെന്നായിരുന്നു അവന്റെ കിനാവ്. അങ്ങിനത്തൊരു പെണ്ണിനെ കല്ല്യാണം കഴിക്കുന്നത് സമ്പത്തുള്ള കുടുംബത്തിലെ പെണ്ണിനേക്കാൾ ഉത്തമമായിരിക്കുമെന്ന് അവൻ കരുതി. സമ്പത്തുള്ള പെണ്ണാണെങ്കിൽ അഹങ്കാരമുണ്ടായേക്കാം. സമ്പത്തില്ലാത്ത പെണ്ണാണെങ്കിൽ നല്ല ഇണക്കവും, ഭർതൃ സ്നേഹവുമുണ്ടാകും. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുകയും ചെയ്യും. വിളിച്ചാൽ ഓടിവരാൻ ആങ്ങളമാരുമുണ്ടാകും. അങ്ങിനെയാണ് കൈതക്കാട് മദ്രസ്സയിൽ ജോലി ചെയ്യുമ്പോൾ മീൻ വില്പനക്കാരനായ മുസ്തഫാനെ പരിചയപ്പെടുന്നതും അവനോട് തന്റെ കല്ല്യാണക്കാര്യം പറയുന്നതും. ബസ്റ്റാന്റിൽ എവിടേക്കോ പോകാൻ വേണ്ടി നിർത്തിയിട്ട ബസ്സിലെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന മുസ്തഫയോട് അവൻ കല്ല്യാണക്കാര്യം പറഞ്ഞപ്പോൾ മുസ്തഫ ഒരു ചെറു ചിരിയോടെ പറഞ്ഞു. "ഇൻശാഅല്ലാഹ് ഒരു പെണ്ണുണ്ട് അന്വേഷിക്കട്ടെ". അങ്ങിനെ പ്രതീക്ഷയോടു കൂടി അവൻ ബസ്സിൽ നിന്നിറങ്ങി നടന്നു .രണ്ട് ദിവസം കഴിഞ്ഞപ്പോൾ ...
ഞങ്ങൾ ആറ് മക്കളിൽ രണ്ടാമനാണ് ഇക്കാക്ക. വാസ്തവത്തിൽ അവൻ ഞങ്ങൾക്ക് എല്ലാമാവേണ്ടവനായിരുന്നു. പക്ഷേ.. ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് നിലകൊള്ളാൻ അവന് കഴിഞ്ഞില്ല. അവന്റെ നിഷ്കളങ്കത കൊണ്ടോ കഴിവ് കേട് കൊണ്ടോ ആയിരുന്നെങ്കിൽ എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാമായിരുന്നു . എല്ലാം അവന്റെ ഉള്ളിലിരുപ്പ് കൊണ്ട് മാത്രമായിരുന്നു. തന്നിലിളയവർ തന്നെ മറികടക്കരുതെന്ന ദുഷ്ട വിചാരം കൊണ്ട് മാത്രം.അതവൻ പറയാതെ പറഞ്ഞ കാര്യമാണ്. എന്റെ കുഞ്ഞു നാളിൽ നല്ല സ്നേഹ വായ്പ് അവനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ... അവനൊരു ഫലം കായ്ക്കാത്ത മരമാണെന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ തിരിച്ചറിയുന്നത് . പിതാവിന്റെ മരണ ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം അവന്റെ ചുമലിലാവുന്നത്. കേൻസർ രോഗ ബാധിതനായിരുന്ന ഞങ്ങളുടെ പിതാവിന് അകാല മരണം സംഭവിച്ചതിൽ പിന്നെ ഞങ്ങൾ അനാഥരായി. ഞങ്ങൾ എന്നാൽ ആറുമക്കളിൽ അഞ്ചാമനായ ഞാനും,ആറാമനായ അബ്ദുസ്സലാമും. ഞങ്ങളുടെ കൂട്ടത്തിൽ പ്രഥമ കാഴ്ചയിൽ തന്...