ഞങ്ങൾ ആറ് മക്കളിൽ രണ്ടാമനായ ഇക്കാക്ക. വാസ്തവത്തിൽ ഞങ്ങൾക്ക് എല്ലാമാവേണ്ടവനായിരുന്നു. പക്ഷേ.. ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് അവന് വളരാൻ കഴിഞ്ഞില്ല.എന്റെ കുഞ്ഞു നാളിൽ തന്നെ അവനിൽ നിന്ന് എന്തെല്ലാമോ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ... അവനൊരു കായ്ക്കാത്ത മരമാണെന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടിവന്നു. അവൻ ഞങ്ങൾക്ക് എല്ലാമായിരുന്നു എന്ന കണക്ക് കൂട്ടൽവർഷങ്ങൾക്ക് ശേഷമാണ് അതൊരു പകൽ കിനാവായിരുന്നു എന്ന് മനസ്സിലാവുന്നത്. പിതാവിന്റെ മരണ ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം അവന്റെ ചുമലിലാവുന്നത്. കേൻസർ രോഗിയായിരുന്ന പിതാവിന് അകാല മരണം സംഭവിച്ചതിൽ പിന്നെ ഞങ്ങൾ അനാഥരായി. ഞങ്ങൾ എന്നാൽ ഞാനും എന്റെ അനുജൻ സലാമും. ആറ് മക്കളിൽ ഞാൻ അഞ്ചാമൻ. സലാമ് ആറാമൻ. ഞങ്ങളുടെ കൂട്ടത്തിൽ പ്രഥമ കാഴ്ചയിൽ തന്നെ ഇക്കാക്കാനോട് സ്നേഹം തോന്നുമായിരുന്നു . അവന്റെ ശരീര ഭാഷ അങ്ങിനെയായിരുന്നു. അവന്റെ നടപ്പും ഭാവവും ഒന്നിനൊന്നു മെച്ചം. വീട്ടിൽ നിന്ന് കളി ചിരി തമാശകൾ, നേരമ്പോക്കുകൾ....
സായം സന്ധ്യ മയങ്ങി മഗ്‌രിബ് ബാങ്ക് കൊടുക്കാൻ നേരം. ചെറിയവരായാലും വലിയവരായാലും പുറത്തിറങ്ങി നിൽക്കാൻ പാടില്ലെന്നാണ് കാരണവന്മാരുടെ മുന്നറിയിപ്പ്. പ്രസവിക്കപ്പെട്ട് തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുമ്പുള്ള പൈതൽ മക്കളെയും കൊണ്ട് കരിച്ച സമയത്ത് വെളിയിൽ നിന്നാൽ മക്കളെ പുള്ള് നോക്കുമെന്നാണ് പഴമൊഴി. പുള്ള് ഒരു പിശാചാണത്രെ. അത് നോക്കിയാൽ മക്കൾക്ക് മെലിച്ചിൽ കരച്ചിൽ മുതലായ ദുർലക്ഷണങ്ങൾ പ്രകടമാകാം. ഒരിക്കൽ ആ കരിച്ച സമയത്ത് ഒരു വീട്ടിലെ നാല് വയസ്സുള്ള ശദാനും മൂന്ന് വയസ്സുള്ള ശാദിലും വീട്ടുമുറ്റത്തിറങ്ങി കളിക്കുകയായിരുന്നു. അവരുടെ ഉമ്മയും ഉമ്മൂമ്മയും വീടിന്റെ കോലായിൽ ഇരിപ്പുണ്ട്.റോഡിൽ നിന്ന് രണ്ട് മീറ്റർ താഴ്ചയിലാണ് അവരുടെ വീട് സ്ഥിതി ചെയ്യുന്നത്. വീടിനേയും റോഡിനേയും ബന്ധിപ്പിക്കാൻ കൽപടവുകളാണുള്ളത്. കളിക്കുന്നതിനിടയിൽ ശദാനും ശാദിലും തമ്മിൽ വഴക്കായി.ശാദിൽ തന്റെ മൂത്ത സഹോദരനായ ശദാനെ ഒന്നടിച്ചു.ശദാന് ദേഷ്യവും സങ്കടവും മുണ്ടായി. ശദാൻ വിതുമ്പി കൊണ്ട് ശാദിലിനെ തീഷ്ണമായി...