സായം സന്ധ്യ മയങ്ങി മഗ്‌രിബ് ബാങ്ക് കൊടുക്കാൻ നേരം. ചെറിയവരായാലും വലിയവരായാലും പുറത്തിറങ്ങി നിൽക്കാൻ പാടില്ലെന്നാണ് കാരണവന്മാരുടെ മുന്നറിയിപ്പ്. പ്രസവിക്കപ്പെട്ട് തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുമ്പുള്ള പൈതൽ മക്കളെയും കൊണ്ട് കരിച്ച സമയത്ത് വെളിയിൽ നിന്നാൽ മക്കളെ പുള്ള് നോക്കുമെന്നാണ് പഴമൊഴി. പുള്ള് ഒരു പിശാചാണത്രെ. അത് നോക്കിയാൽ മക്കൾക്ക് മെലിച്ചിൽ കരച്ചിൽ മുതലായ ദുർലക്ഷണങ്ങൾ പ്രകടമാകാം. ഒരിക്കൽ ആ കരിച്ച സമയത്ത് ഒരു വീട്ടിലെ നാല് വയസ്സുള്ള ശദാനും മൂന്ന് വയസ്സുള്ള ശാദിലും വീട്ടുമുറ്റത്തിറങ്ങി കളിക്കുകയായിരുന്നു. അവരുടെ ഉമ്മയും ഉമ്മൂമ്മയും വീടിന്റെ കോലായിൽ ഇരിപ്പുണ്ട്.റോഡിൽ നിന്ന് രണ്ട് മീറ്റർ താഴ്ചയിലാണ് അവരുടെ വീട് സ്ഥിതി ചെയ്യുന്നത്. വീടിനേയും റോഡിനേയും ബന്ധിപ്പിക്കാൻ കൽപടവുകളാണുള്ളത്. കളിക്കുന്നതിനിടയിൽ ശദാനും ശാദിലും തമ്മിൽ വഴക്കായി.ശാദിൽ തന്റെ മൂത്ത സഹോദരനായ ശദാനെ ഒന്നടിച്ചു.ശദാന് ദേഷ്യവും സങ്കടവും മുണ്ടായി. ശദാൻ വിതുമ്പി കൊണ്ട് ശാദിലിനെ തീഷ്ണമായി...
പ്രിയപ്പെട്ട സിദ്ദിഖ്. നീ ആരോടും ഉരിയാടാതെ കടന്നുപോയി. നമ്മുടെ ഗ്രൂപ്പിലെ കളി ചിരി തമാശകളുടെ നിത്യവസന്തമായിരുന്നു നീ. പ്രി-ഡിഗ്രി ക്ലാസ്സിന്റെ പിന്നിലെ ബെഞ്ചിലിരുന്ന് ഡസ്കിന്മേൽ തലചായ്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത് ഓർമയിൽ ഓളം വെട്ടിയിരുന്നു. പിന്നീട് m. o. c. വാട്സ് ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നതോടെ ആ ഓർമ്മകൾ പുനർ ജനിക്കുകയും ചെയ്തു . നീ നിഷ്കളങ്കമായി വീണ്ടും തമാശക്കാരനായി അവതരിച്ചു. നാം ബാല്യത്തിൽ ഒരേ ക്ലാസിലിരുന്ന് പഠിച്ചവരല്ലേ എന്ന എളിമ നില നിർത്തുകയായിരുന്നു നീ. അല്ലാതെ ഖത്തർ രാജ്യത്തിന്റെ മലയാളി കൂട്ടായ്മയുടെ രക്ഷാധികാരിയാണ് താനെന്ന് ഞെളിയാൻ വേണ്ടി തമാശക്ക് പോലും നീ അക്കാര്യം വെളിപ്പെടുത്തിയില്ല. നാം അറുപത് കഴിഞ്ഞാലും ബാല്യകാല ബന്ധമല്ലേ വലുതെന്ന് നീ വിശ്വസിച്ചു. അക്കാര്യം നീ എന്നോട് പറയുകയും ചെയ്തു. നിന്റെ തമാശക്ക് അലോസരമുണ്ടന്ന് തോന്നിയപ്പോൾ ഗ്രൂപ്പിൽ നിന്നും വിട്ടു നിന്നു. ആ സങ്കടം ഒരു കുറി എന്നോട് നീ പറയുകയും ചെയ്തു . 😂നിന്നെ ഞാൻ ഉപദേശിച്ചതും അതു തന്നെയാണ്.ഗ്രൂപ്പിൽ നിന്ന് വിട്ട് നിൽക്കാൻ. അതെ സിദ്ദിഖ്, ആർക്കും അലോസരമുണ്ടാക്കാതെ നീ കടന്നുപോയി...