ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടുന്ന ആ കറോണക്കാലം. കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നു. കൊറോണ പിടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യം. സിദ്ദിഖേ എനിക്കൊന്നും സക്കാത്തില്ലേ? അതൊരു റംസാൻ മാസമായിരുന്നു. അതിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അവനെന്നോട് ചോദിച്ചു മൊയ്ത്യേ അനക്ക് സഹായം വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കി അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ് അഡ്മിൻ ആയ ഷംസുദീൻ അംഗീകരിച്ചു. ഗ്രൂപ്പിൽ ചർച്ച ചെയ്തു. മുപ്പത്താറായിരം രൂപ ഗ്രൂപ്പുകാരെല...
റംള്വാൻ ഇരുപത്തൊന്നാം നാൾ. പകൽ സമയം പത്ത് മണി. ഞാൻ ടൗണിലേക്ക് പോകും വഴി തിരക്കുള്ള ഒരു കവലയിൽ എത്തിയപ്പോൾ പെട്ടെന്ന് എന്റെ കീശയിലെ മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ എന്റെ വാഹനം റോഡിന്റെ ഇടതു വശത്ത് കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുള്ള ട്രാൻസ്ഫോർമറിന്റെ സമീപത്ത് നിർത്തി കീശയിൽ നിന്നും ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കി അറ്റന്റ് ചെയ്തു . ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ റോഡിന്റെ എതിർ വശത്ത് നിന്ന് ഫർദയണിഞ്ഞ ഒരു മങ്ക റോഡ് മുറിച്ച് കടന്ന് എന്റെ അരികിലേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അത് ഗൗനിച്ചില്ല. ഒരു സ്ത്രീ ഏതോ ആവശ്യത്തിന് റോഡ് മുറിച്ചു കടക്കുയാണെന്നാണ് ഞാൻ വിചാരിച്ചത്. അവൾ എന്നെ സമീപിച്ചു കൊണ്ട് തന്റെ കൈയിൽ തൂക്കീപ്പിടിച്ച സഞ്ചിയിൽ നിന്നും ഒരു പേക്കറ്റ് വായക്കാ ചിപ്സെടുത്ത് എന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. "ഇക്കാ നിങ്ങളൊരു പേക്ക് ചിപ്സ് വാങ്ങ്. അറുപത് രൂപയാണ് വില". അവളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല കുലീനയായ ഒരു സുന്ദരി. റംള്വാൻ മാസം റോഡരികിൽ നിന്ന് ചിപ്സ് വിൽക്കിന്നു.തന്റെ ഭർത്താവിന്റെയോ,ബന്ധപ്പെട്...