വളരെ വർഷങ്ങൾക്ക് മുമ്പ് ഒരു സുന്ദരി ജീവിച്ചിരുന്നു. അവളുടെ ജീവിതോപാധി മരപ്പുളി പെറുക്കി വിൽക്കലായിരുന്നു. അവൾക്കാകെയുള്ളത് ഒരു കുടിലും വയോധികയായിരുന്ന ഒരു മാതാവും മാത്രമായിരുന്നു.
പാവപ്പെട്ട കുടുംബത്തിൽ നിന്ന് ധാരാളം ആങ്ങളമാരുള്ള ഒരുത്തിയെ കെട്ടണമെന്നായിരുന്നു അവന്റെ കിനാവ്. അങ്ങിനത്തൊരു പെണ്ണിനെ കല്ല്യാണം കഴിക്കുന്നത് സമ്പത്തുള്ള കുടുംബത്തിലെ പെണ്ണിനേക്കാൾ ഉത്തമമായിരിക്കുമെന്ന് അവൻ കരുതി. സമ്പത്തുള്ള പെണ്ണാണെങ്കിൽ അഹങ്കാരമുണ്ടായേക്കാം. സമ്പത്തില്ലാത്ത പെണ്ണാണെങ്കിൽ നല്ല ഇണക്കവും, ഭർതൃ സ്നേഹവുമുണ്ടാകും. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുകയും ചെയ്യും. വിളിച്ചാൽ ഓടിവരാൻ ആങ്ങളമാരുമുണ്ടാകും. അങ്ങിനെയാണ് കൈതക്കാട് മദ്രസ്സയിൽ ജോലി ചെയ്യുമ്പോൾ മീൻ വില്പനക്കാരനായ മുസ്തഫാനെ പരിചയപ്പെടുന്നതും അയാൾ തന്റെ കല്ല്യാണക്കാര്യം പറയുന്നതും. ബസ്റ്റാന്റിൽ എവിടേക്കോ പോകാൻ വേണ്ടി നിർത്തിയിട്ട ബസ്സിലെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന മുസ്തഫയോട് അവൻ കല്ല്യാണക്കാര്യം പറഞ്ഞപ്പോൾ മുസ്തഫ ഒരു ചെറു ചിരിയോടെ പറഞ്ഞു. "ഇൻശാഅല്ലാഹ് ഒരു പെണ്ണുണ്ട് അന്വേഷിക്കട്ടെ". അങ്ങിനെ പ്രതീക്ഷയോടു കൂടി അയാൾ ബസ്സിൽ നിന്നിറങ്ങി നടന്നു .രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുസ്തഫ ...