Skip to main content

Posts

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...
Recent posts

അവളൊരു പെണ്ണൊരുത്തി|കഥ

 റംള്വാൻ ഇരുപത്തൊന്നാം നാൾ. പകൽ സമയം പത്ത് മണി. ഞാൻ ടൗണിലേക്ക് പോകും വഴി തിരക്കുള്ള ഒരു കവലയിൽ എത്തിയപ്പോൾ പെട്ടെന്ന് എന്റെ കീശയിലെ മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ എന്റെ വാഹനം റോഡിന്റെ ഇടതു വശത്ത് കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുള്ള ട്രാൻസ്ഫോർമറിന്റെ സമീപത്ത് നിർത്തി കീശയിൽ നിന്നും ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കി അറ്റന്റ് ചെയ്തു . ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ റോഡിന്റെ  എതിർ വശത്ത് നിന്ന്  ഫർദയണിഞ്ഞ  ഒരു മങ്ക റോഡ്‌ മുറിച്ച് കടന്ന് എന്റെ അരികിലേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അത് ഗൗനിച്ചില്ല. ഒരു സ്ത്രീ ഏതോ ആവശ്യത്തിന് റോഡ് മുറിച്ചു കടക്കുയാണെന്നാണ് ഞാൻ വിചാരിച്ചത്. അവൾ എന്നെ സമീപിച്ചു കൊണ്ട്  തന്റെ കൈയിൽ തൂക്കീപ്പിടിച്ച സഞ്ചിയിൽ നിന്നും ഒരു പേക്കറ്റ് വായക്കാ ചിപ്സെടുത്ത് എന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. "ഇക്കാ നിങ്ങളൊരു പേക്ക് ചിപ്സ് വാങ്ങ്. അറുപത് രൂപയാണ് വില". അവളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല കുലീനയായ ഒരു സുന്ദരി. റംള്വാൻ മാസം റോഡരികിൽ നിന്ന് ചിപ്സ്  വിൽക്കിന്നു.തന്റെ  ഭർത്താവിന്റെയോ,ബന്ധപ്പെട്...

നരകം |കവിത

കറുപ്പാണതിന്റെ നിറം, ചൂടോ കഠിന തരം, പാലച്ചുവട്ടിലത് മോശം സങ്കേതമത്. കാവൽ സബാനിയാക്കൾ ഇല്ലാ കരുണമയം അസത്യ വാദികളും  കല്ലും അതിൽ വിറക്. ഇല്ലാ അവധിയതിൽ കാലം അനന്തമതിൽ ഖേദം പറയുമവർ കേൾക്കാൻ ഒരുത്തരില്ല. പാഴാകും ഖേദമതിൽ കരുണാ കടാക്ഷമില്ല റബ്ബിന്റെ താക്കീതുകൾ പുലരുന്ന ലോകമത്.

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

പെയ്തിടും പേമാരി|ഗാനം

പെയ്തിടും പേമാരി പെയ്യാതിരുന്നെങ്കിൽ മരുഭൂമിയാവാൻ നിമിഷം മതി പെയ്തിടും പേമാരി തോരാതിരുന്നാലോ ബഹ്റാവാനും നിമിഷം മതീ. നൂഹിന്റെ കാലത്ത് ഭൂമിയകിലവും ബഹ്റായപ്പോൾ നീ മാത്രം തണീ അല്ലാഹ്‌ എപ്പോഴും നീ മതി. (ഹസ്ബു.......) പെയ്തിടും.......) രാപ്പാടി കിളികൾ പോലും പാടും നിത്യം നിൻമദ്ഹ് കുളിർ കോരി വീശുന്ന കാറ്റും കോളും നിൻ ഖദ്റ്-2 സീമകളാൽ പരിമിതിയില്ലാ നിൻ ഖുദ്റത്തിന്ന്. ആദ്യവും അന്ത്യവുമില്ല നിന്നുടെ ദാത്തിന്ന്. (ഹസ്ബുന....) പരമകാരുണികനും കരുണാമയനും ആയോനെ ഈ ഭൂമിയിലില്ലൊരു ജീവിയും നിന്നുടെ ബാദ്ധ്യതയില്ലാതെ അഖിലവും പരിപാലിക്കും റബ്ബുൽ ആലമീൻ റഹ്മാനും റഹീമുമായ ഹയ്യുൽ ഖയ്യൂമേ (ഹസ്ബു....) (പെയ്തിടും പേമാരി...) (ഇശൽ:നീ തരും ഔദാര്യം...) December|06|2025

നീ തരും ഈ പെൻഷൻ

നീ തരും ഈ പെൻഷൻ ഇല്ലെങ്കിൽ ഞങ്ങൾക്ക്  പ്രതീക്ഷ മായാൻ നിമിഷം മതീ. ആയിരത്തറന്നൂറ്  കിട്ടാതിരുന്നാലോ പാവങ്ങൾക്കെന്താണ് വേറെ വഴി. അത്താണിയില്ലാത്ത പാവങ്ങൾ ഞങ്ങൾക്ക്  കിട്ടുന്ന പെൻഷൻ മാത്രം തണീ മുഖ്യാ ഇടതിന്റെ ഭരണം മതി. (ഇങ്കിലാബ് സിന്ദാബാദ്, സി. പി. ഐ.എം ...) (നീതരും ഈ പെൻഷൻ....) ഉടു തുണിയില്ലാത്തോരും മറുതുണിയില്ലാത്തോരും കുത്തുന്നു ബാലറ്റിൽ നിൻ ചിഹ്നത്തിൽ പാവങ്ങളകിലവും തേടുന്നു നിൻ പെൻഷൻ  ഇടതിന്റെ ഭരണത്തെ ആശിക്കുന്നു  വിജയാ നിൻ ഭരണം ഏറെ തണീ (നീ തരും....)

പയ്യെ പറയട്ടെ|1

പയ്യെ പറയട്ടെ  ഒരു ഗ്രാമ ദേശത്തിൽ ഒരു കുടിലിൽ പാർത്തുവരും കരിമിഴിയാള്-തിങ്കൾ  പോലെയവൾ പുഞ്ചിരിയാൽ കിളിമൊഴി തൂകും. (പയ്യെ...) അരിയൻ കല്ലെന്നുള്ള നാടിന്റെ തേജസ്സായ് തേജ്വസിനി പുഴയുടെ  ഒരു കര തന്നിൽ -നല്ല മധുരക്കിനാവാൽ കൺ  പാർക്കുന്നോള് (പയ്യെ...) പതിനാലാം രാവിലെ  തേൻ പ്രഭയിൽ നീരാടി മൊഞ്ച് പെരുത്തുള്ളൊരോ നിറമുള്ളോള്-അവളുടെ  അഴകൊഴുകും പുഞ്ചിരിയിൽ  വിടരും പൂക്കൾ  (പയ്യെ പറയട്ടെ.....)

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

ഹജ്ജിൻ മാസ പൊൻപിറ|ഗാനം

ഹജ്ജിൻ മാസ പൊൻപിറ കണ്ടൊരു ഹജ്ജിൻ നാളുകളിൽ ജംറകളിൽ കല്ലെറിയും വരെയും ഹജ്ജിൻ അമലുകള് ഇസ്ലാം മത കാര്യത്തിൽ  അത് അഞ്ചാം റുക്നാണ് അല്ല്വാഹുവിലാരാധന ഹജ്ജിൽ ചെയ്യുക നാം (ഹജ്ജും......) ഹജ്ജ് ഇസ്ലാം കാര്യത്തിൽ അഞ്ചാണ് ഹജ്ജിൻ റുക്നുകളും അഞ്ചാണ് പരിപൂർണ ധന ശുദ്ധി നേടാതെ ഹജ്ജിന്റെ പരപുണ്യം നേടൂല ഹജ്ജിൻ വിധി വിലക്കുകളെ നാം    പാലിക്കേണം പരിശുദ്ധ തൽബിയ:ശുദ്ധി യോടോതണമെല്ലാരും (ഹജ്ജും ഉംറ.....) പത്താം ദിനമാകുമ്പോൾ എല്ലാരും തക്ബീറും ഉച്ചത്തിൽ ചൊല്ലേണം അല്ല്വാഹു അക്ബറെന്നുച്ചത്തിൽ എല്ലവരുമൊന്നിച്ച് ചൊല്ലേണം (അല്ല്വാ.....) തക്ബീറുകളും തൽബിയതും ഓരോ നാളും-2 ഹൃദയത്തിൽ തഖ്,വയായ് ചൊല്ലുക മുസൽമാൻമാരേ. 12:October:2025:ഞായർ ഇശൽ:ചന്ദ്രത്തുണ്ടിൻ പൊൻ പിറ

ജന്മം കൊണ്ടിവൾ മകളാണ് (ഗാനം )

ജന്മം കൊണ്ടിവൾ മകളാണ്  കർമം കൊണ്ടിവൾ തണലാണ് പെരുമാറ്റത്തിൽ കുളിരാണ് ഓർമ്മയിലെന്നും  കനവാണ് ബുദ്ധിയിലെന്നും മികവാണ് നർമം കലർന്നൊരു ഖൗലാണ് ഉമ്മുഹബീബാ ഈ ദിനമിൽ പൂന്തേനുണ്ണാനാളു വരും (ജന്മം കൊ......) കൈ കൊട്ടി പാടുക തോഴികളേ കസവിൽ മൂടിയ മെയ്യാണ് പളപള തിളങ്ങ്ണ തട്ടമിത് മുടിയിൽ ചൂടിയ രാവാണ് മണിയറക്കുള്ളിലെ റാണിയിവൾ പുതു പുതു സ്വപ്നം നെയ്യുന്നു മാരനെയൊന്ന് വരവേൽക്കാൻ  ഖൽബിന്റെ ബാബ് തുറക്കുന്നു (ജന്മം കൊണ്ടിവൾ...) മകളുടെ ജീവിതം തളിരണിയാൻ ഉമ്മയുമുപ്പയും പ്രാർത്ഥനയിൽ പഞ്ചിരിയും പുതു കനവുകളും സന്തോഷത്തിൻ ചിറകാണ് നാളുകളെല്ലാം കൊഴിയുമ്പോൾ ഇന്നുകൾ കൈയിലിരിപ്പുണ്ട് നാളകളിൽ പുതു പൂവിരിയാൻ നാളുകളിനിയും വരുമല്ലോ (ജന്മം കൊണ്ടിവൾ.....)

ഒരു നിയോഗം പോലെ സാജിദ|കഥ

 പകൽ പത്ത്മണിയായിട്ടുണ്ടാവും അയാളൊരു ദിവസം ആ ഗ്രാമത്തിലെ  തെരുവിലൂടെ നടന്നു പോകുമ്പോൾ,  വലത് വശത്തുള്ള ഗേറ്റിൽ നിന്നും അപ്രതീക്ഷിതമായൊരു വിളി. "ഉസ്താദേ....." അയാൾ വലത് ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി. "ഉസ്താദെങ്ങോട്ടാ പോകുന്നേ...?" സാജിദ!, താൻ മദ്രസ്സ മൂന്നാം തരത്തിൽ പഠിപ്പിച്ച മിടുക്കി.  അന്നത്തെ മഹല്ല് സെക്രട്ടരി അബ്ദുർറഹ്മാൻ ഹാജിയുടെ തേനിമ്പക്കനി. നല്ല സ്വഭാവവും, പെരുമാറ്റവും, കുസൃതിയും ഒത്തിണങ്ങിയ കുസൃതി പ്പെണ്ണ്.  അയൾ ഗേറ്റിന്റടുത്തേക്ക് ചെന്നു. "സാജിദാക്കെന്നെ ഓർമ്മയുണ്ടോ?" അയാൾ ചോദിച്ചു. ഓർമ്മയുണ്ടുസ്താദേ. ഉസ്താദിനെ മറന്നു പോകാനൊന്നും കാലമായിട്ടില്ലല്ലോ. ഉസ്താദെങ്ങോട്ടാണ് പോകുന്നത്? " "ഞാനൊരു കുഴൽ കിണറിന്റെ ആവശ്യാർത്ഥമിറങ്ങിയതാണ്. എന്റെ വീട്ടിൽ കിണറില്ല. ഒരു കുഴൽ കിണർ കുഴിച്ചു തരാൻ ആരോടെങ്കിലും സഹായം തേടിയിറങ്ങിയതാണ് ".   അയാൾ പറഞ്ഞു. "ഉസ്താദേ വീട്ടിൽ കയറിയിട്ട് പോകാം, വാ". അയാളവളുടെ പിന്നാലെ ചെന്ന് വീടിന്റെ കോനായിലെ കസേരയിലിരുന്നു. സാജിദ നേരെ അടുക്കളയിലേക്ക് പോയി, ഉടൻ തന്നെ  ആവിപറക്കുന്ന നല്ല ചൂടുള്ള ചായയുമായി വന്ന് അവളയാൾക്ക് ...

ഇസ്ലാമും ഥിയോക്രസിയും

ഒരിക്കൽ നബി (സ്വ)യുടെ അടുക്കൽ ഖ്വുറൈശീ പ്രതിനിധിയായ ഉത്ബത്ബ്നു റബീഅ വന്ന് തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചാൽ പണമോ, പ്രതാപമോ, തരുണികളോ, അധികാരമോ എന്താണാവശ്യമെന്നുവെച്ചാൽ അത് നൽകാമെന്ന് പറഞ്ഞപ്പോൾ അത് നിരസിക്കുകയായിരുന്നു പ്രവാചകർ ചെയ്തത്.നിലപാട് മാറ്റി കുറുക്കു വഴിയിലൂടെ അധികാരം പിടിക്കുകയായിരുന്നില്ല പ്രവാചകന്റെ ലക്ഷ്യം.ജനങ്ങളെ സംസ്കരിക്കുകയും സംസ്കൃതമായ ഒരുസമൂഹത്തെ സൃഷ്ടിച്ച് ലോകത്തിനു മാതൃകയാവുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം.ഒരു ഇസ്ലാമിക രാഷ്ട്രം നിർമ്മിച്ച് അതിന്റെ സാരഥിയാവുകയല്ല പ്രവാചകൻ ചെയ്തത്. ഒരു രാഷ്ട നിർമ്മിതിതിക്കാവശ്യമായസാമൂഹ്യ വിപ്ലവത്തിന് പാതയൊരുക്കുകയായിരുന്നു.      ഇസ്ലാമിക രാഷ്ട്രം ഥിയോക്രസിയല്ല. ഇസ്ലാം എല്ലാ അർത്ഥത്തിലും ഥിയോക്രസിക്കെതിരാണ്. ദൈവത്തിന്റെ പേരിൽ ഒരു പ്രത്യേക പുരോഹിത വിഭാഗം അധികാരം കൈയാളുന്ന വ്യവസ്ഥയാണ് ഥിയോക്രസി. പുരോഹിതന്മാരിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നതിനാൽ അവർ തെറ്റുപറ്റാത്തവരാണെന്ന ധാരണയാണ് ഥിയോക്രസിയുടെ അടിത്തറ.അത് കൊണ്ട് തന്നെ ദൈവത്തിന്റപേരിൽ പുരോഹിത സമൂഹം പറയുന്ന നിയമങ്ങൾ ഒരു ഥിയോക്രാറ്റിക് രാഷ്ട്രത്തിൽ ചോദ്യം ചെയ...

നൂറുറുപ്യ|കഥ

ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പരസ്പരം പറയുമായിരുന്നു. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും  വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക. ഇക്കാര്യങ്ങളെല്ലാം സഹപാഠികൾ പറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു.  പിതാവ് മരിച്ചത് കാരണമായി  എനിക്കെന്റെ  പിതാവിനെ  അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം  യതീം ഖാനയിൽ ഞാൻ പ്രവേശനം നേടി. ഫലത്തിൽ സ്വന്തം  കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ കാലാവധി  കഴിഞ്ഞ് ഞാൻ  തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ  മാതാവും മരണപ്പെട്ടാൽ ആ സങ്കടം  മനസ്സിന്റെ ഏത് കോണിലിട്ട് സഹിക്കാനെനിക്ക് കഴിയും?.ആ,  ആകുലത എന്റെ മനസ്സിനെ വല്ലാതെ  ഉലക്കുന്നുണ്ടായിരുന്നു. സങ്കടം, അതൊരു കാട്ടു  വള...

കാരുണ്യത്തിന്റെ ആഴം

അല്ല്വാഹു പൊറുക്കാത്തൊരു പാപം, അതാണ് ശിർക്ക്.അവനിൽ പങ്കുകാരെ ചേർക്കൽ  അവനൊരിക്കലും പൊറുക്കില്ല.പാപി ശിക്ഷ അനുഭവിച്ചേ മതിയാകൂ.        ശിർക്കല്ലാത്ത ഏത് പാപവും പ്രായശ്ചിത്തം ചെയ്തവർക്ക് അല്ല്വാഹു പൊറുത്തു കൊടുക്കും.         ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സന്താനങ്ങളോട് കരുണ കാണിക്കുന്നത് അല്ല്വാഹു അവയുടെ ഹൃദയത്തിൽ  സന്താനങ്ങളോടുള്ള കരുണ ഇട്ടുകൊടുത്തത് കൊണ്ടാണ്.അവന്റെ കാരുണ്യത്തിൽ നിന്ന് ഒരു തുള്ളി മാത്രമേ ദുനിയാവിൽ അവൻ വർഷിച്ചിട്ടുള്ളൂ.ആ തുള്ളി എല്ലാത്തിനേയും മികച്ചു നിൽക്കുന്നു.അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അല്ല്വാഹുവിന്റെ കാരുണ്യം എത്ര വിശാലമായതാണെന്ന്.        അല്ല്വാഹുവിന്റെ സൃഷ്ടികളായ നാം  ഒരിക്കലുമവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്.നാം എന്ത് തെറ്റ് ചെയ്താലും പശ്ചാതപിച്ചാൽ  അവൻ നമുക്ക് പൊറുത്ത് തരുന്നതാണ്.അല്ല്വാഹുവിന്റെ ക്രോധത്തെ അവന്റെ കരുണ മുൻകടന്നിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കരുണയുള്ളത് മാതാവിന് തന്റെ സന്താനങ്ങളോടാണ്.എന്നാൽ അതിനേക്കാൾ കരുണയുള്ളത് അല്ല്വാഹുവിന് തന്റെ ദാസൻമാരോ...

മാമരങ്ങൾ നിഴൽ വിരിച്ചൂ|ഗാനം

മാമരങ്ങൾ നിഴൽ വിരിച്ചൂ കാറ്റുവീശി കുളിർ ചൊരിഞ്ഞൂ മാനത്തമ്പിളി താഴെനോക്കീ ഭൂമിയോട് പുഞ്ചിരിച്ചൂ (മാമരങ്ങൾ,...) മഞ്ഞ്പെയ്യും രാത്രിയില് നിദ്രപൂണ്ട പൂക്കളോട് കുളിർ ചൊരിയും കാറ്റു വന്ന് കിന്നാരം പറഞ്ഞതെന്ത്? (മാ...) നിറമണിഞ്ഞ മൊട്ടുകളേ നന്നായുറങ്ങുക നീ മാനത്തർക്കനെ നോട്ടമിട്ട് നാളെവിടരാമല്ലോ (മ...) ............................ ഫോളോ ചയ്യാൻ നിങ്ങൾ ചെയ്യേണ്ടത്. സെർച്ച് ബട്ടൺന്റെ വലത് ഭാഗത്ത് കാണുന്ന നീല നിറത്തിലുള്ള മൂന്ന് വരകൾ ഓപ്പൺ ചെയ്താൽ ഫോളോ ബട്ടൺ കാണാം. അത് ടച്ച് ചെയ്താൽ കുങ്കുമ നിറത്തിലുള്ള വെരിഫിക്കേഷൻ ബട്ടൺ കാണാം. അത്ടച്ച് ചെയ്ത് വെരിഫിക്കേഷൻ ചെയ്താൽ ഫോളോ ആക്ടിവിക്കേഷൻ പൂർത്തിയായി.

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല 

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...