വളരെ വർഷങ്ങൾക്ക് മുമ്പ് മരപ്പുളി പെറുക്കി വിറ്റു ജീവിച്ചിരുന്ന ഒരു യുവതിയുണ്ടായിരുന്നു . അവൾക്ക് ആകെയുള്ളത് ഒരു കുടിലും വയോധികയായിരുന്ന ഒരു മാതാവും മാത്രം. ദിവസവും ഒരു കുട്ട നിറയെ മരപ്പുളി ശേഖരിച്ച് ചന്തയിൽ കൊണ്ട് പോയി വിറ്റ് അതാത് ദിവസത്തെ അന്നത്തിന്ന് അവൾ വക കണ്ടെത്തുമിയിരുന്നു. ഒരു ദിവസം അവൾ കുട്ട നിറയെ പുളി ശേഖരിച്ച് തിരിച്ച് വീട്ടിലേക്ക് മടങ്ങാ നൊരുങ്ങുമ്പോൾ അങ്ങ് ദൂരെ നിന്ന് ഒരു നേരിയ കുതിരക്കുളമ്പടി ശബ്ദം കേൾക്കാൻ തുടങ്ങി. അവൾ കാതോർത്തു. ശബ്ദം അടുത്ത് വരുന്നതായി അവൾക്ക് മനസ്സിലായി. കുതിരപ്പുറത്ത് ആരോ ഒരാൾ ഇതു വഴി വരുന്നതാണ് അവൾ കാണുന്നത്. വർത്തക സംഘമല്ല .അങ്ങ് ദൂരെ നിന്ന് ഒരുയുവാവ് അതിശീഘ്രം കുതിരപ്പുറത്ത് വരികയാണ്. അവൾ പുളിമരത്തിന്റെ മറവിൽ നിന്ന് കൊണ്ട് ആ യുവാവിനെ വീക്ഷിച്ചു.അയാൾ തന്നെ കാണേണ്ടെന്നു കരുതിയാണ് മരത്തിന്റെ മറവിൽ മറഞ്ഞിരുന്നത്. അയാൾ കടന്നുപോയ ശേഷം പുളിയുമെടുത്ത് വീട്ടിലേക്കു മടങ്ങാം. പുളി മരം കണ്ടപാടേ അയാൾ കുതിരയുടെ വേഗത കുറച്ചു. പുളിമരച്ചുവട്ടി...
പാവപ്പെട്ട കുടുംബത്തിൽ നിന്ന് ധാരാളം ആങ്ങളമാരുള്ള ഒരുത്തിയെ കെട്ടണമെന്നായിരുന്നു അവന്റെ കിനാവ്. അങ്ങിനത്തൊരു പെണ്ണിനെ കല്ല്യാണം കഴിക്കുന്നത് സമ്പത്തുള്ള കുടുംബത്തിലെ പെണ്ണിനേക്കാൾ ഉത്തമമായിരിക്കുമെന്ന് അവൻ കരുതി. സമ്പത്തുള്ള പെണ്ണാണെങ്കിൽ അഹങ്കാരമുണ്ടായേക്കാം. സമ്പത്തില്ലാത്ത പെണ്ണാണെങ്കിൽ നല്ല ഇണക്കവും, ഭർതൃ സ്നേഹവുമുണ്ടാകും. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുകയും ചെയ്യും. വിളിച്ചാൽ ഓടിവരാൻ ആങ്ങളമാരുമുണ്ടാകും. അങ്ങിനെയാണ് കൈതക്കാട് മദ്രസ്സയിൽ ജോലി ചെയ്യുമ്പോൾ മീൻ വില്പനക്കാരനായ മുസ്തഫാനെ പരിചയപ്പെടുന്നതും അയാൾ തന്റെ കല്ല്യാണക്കാര്യം പറയുന്നതും. ബസ്റ്റാന്റിൽ എവിടേക്കോ പോകാൻ വേണ്ടി നിർത്തിയിട്ട ബസ്സിലെ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന മുസ്തഫയോട് അവൻ കല്ല്യാണക്കാര്യം പറഞ്ഞപ്പോൾ മുസ്തഫ ഒരു ചെറു ചിരിയോടെ പറഞ്ഞു. "ഇൻശാഅല്ലാഹ് ഒരു പെണ്ണുണ്ട് അന്വേഷിക്കട്ടെ". അങ്ങിനെ പ്രതീക്ഷയോടു കൂടി അയാൾ ബസ്സിൽ നിന്നിറങ്ങി നടന്നു .രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുസ്തഫ ...