ഞങ്ങൾ ആറ് മക്കളിൽ രണ്ടാമനാണ് ഇക്കാക്ക. വാസ്തവത്തിൽ അവൻ ഞങ്ങൾക്ക് എല്ലാമാവേണ്ടവനായിരുന്നു. പക്ഷേ.. ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് നിലകൊള്ളാൻ അവന് കഴിഞ്ഞില്ല. അവന്റെ നിഷ്കളങ്കത കൊണ്ടോ കഴിവ് കേട് കൊണ്ടോ ആയിരുന്നെങ്കിൽ എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാമായിരുന്നു . എല്ലാം അവന്റെ ഉള്ളിലിരുപ്പ് കൊണ്ട് മാത്രമായിരുന്നു. തന്നിലിളയവർ തന്നെ മറികടക്കരുതെന്ന ദുഷ്ട വിചാരം കൊണ്ട് മാത്രം.അതവൻ പറയാതെ പറഞ്ഞ കാര്യമാണ്. എന്റെ കുഞ്ഞു നാളിൽ നല്ല സ്നേഹ വായ്പ് അവനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ... അവനൊരു ഫലം കായ്ക്കാത്ത മരമാണെന്ന് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചറിയുന്നത് . പിതാവിന്റെ മരണ ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം അവന്റെ ചുമലിലാവുന്നത്. കേൻസർ രോഗിയായിരുന്ന ഞങ്ങളുടെ പിതാവിന് അകാല മരണം സംഭവിച്ചതിൽ പിന്നെ ഞങ്ങൾ അനാഥരായി. ഞങ്ങൾ എന്നാൽ ആറുമക്കളിൽ അഞ്ചാമനായ ഞാനും,ആറാമനായ സലാമും. ഞങ്ങളുടെ കൂട്ടത്തിൽ പ്രഥമ കാഴ്ചയിൽ തന്നെ ഇക്കാക്കാനോട് സ്നേഹം...
സായം സന്ധ്യ മയങ്ങി മഗ്‌രിബ് ബാങ്ക് കൊടുക്കാൻ നേരം. ചെറിയവരായാലും വലിയവരായാലും പുറത്തിറങ്ങി നിൽക്കാൻ പാടില്ലെന്നാണ് കാരണവന്മാരുടെ മുന്നറിയിപ്പ്. പ്രസവിക്കപ്പെട്ട് തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുമ്പുള്ള പൈതൽ മക്കളെയും കൊണ്ട് കരിച്ച സമയത്ത് വെളിയിൽ നിന്നാൽ മക്കളെ പുള്ള് നോക്കുമെന്നാണ് പഴമൊഴി. പുള്ള് ഒരു പിശാചാണത്രെ. അത് നോക്കിയാൽ മക്കൾക്ക് മെലിച്ചിൽ കരച്ചിൽ മുതലായ ദുർലക്ഷണങ്ങൾ പ്രകടമാകാം. ഒരിക്കൽ ആ കരിച്ച സമയത്ത് ഒരു വീട്ടിലെ നാല് വയസ്സുള്ള ശദാനും മൂന്ന് വയസ്സുള്ള ശാദിലും വീട്ടുമുറ്റത്തിറങ്ങി കളിക്കുകയായിരുന്നു. അവരുടെ ഉമ്മയും ഉമ്മൂമ്മയും വീടിന്റെ കോലായിൽ ഇരിപ്പുണ്ട്.റോഡിൽ നിന്ന് രണ്ട് മീറ്റർ താഴ്ചയിലാണ് അവരുടെ വീട് സ്ഥിതി ചെയ്യുന്നത്. വീടിനേയും റോഡിനേയും ബന്ധിപ്പിക്കാൻ കൽപടവുകളാണുള്ളത്. കളിക്കുന്നതിനിടയിൽ ശദാനും ശാദിലും തമ്മിൽ വഴക്കായി.ശാദിൽ തന്റെ മൂത്ത സഹോദരനായ ശദാനെ ഒന്നടിച്ചു.ശദാന് ദേഷ്യവും സങ്കടവും മുണ്ടായി. ശദാൻ വിതുമ്പി കൊണ്ട് ശാദിലിനെ തീഷ്ണമായി...