കോഴിക്കോട് പട്ടണത്തിന്റെ കിഴക്ക് ഭാഗത്ത് മുപ്പത് കിലോമീറ്റർ അകലെയാണ് മുക്കമെന്ന മലയോര പ്രദേശം. ഇരുവയഞ്ഞി പുഴ ചേല ചുറ്റിയ മനോഹര തീരം. അവിടെ മല നിരകളുണ്ട്.കാടുകളും കാട്ടരുവികളുമുണ്ട്. റബ്ബറും, കവുങ്ങും, തെങ്ങും, തേക്കും നിറഞ്ഞ തോട്ടങ്ങളുണ്ട്.ഇവയെല്ലാം കൈവശപ്പെടുത്തിയിരിക്കുന്ന അതിസംബന്നരായ പ്രഭുക്കന്മാരുമുണ്ട്. പതിനായിരം ഹെക്ടർ തോട്ടം കൈവശം വെച്ചിരിക്കുന്ന ഒരു പ്രഭുവാണ് വയലിൽ മോയി ഹാജി. അദ്ദേഹത്തിന്റെ പുത്രൻ ബീരാൻ കുട്ടി ഹാജിയുടെ മകനാണ് മൊയ്തീൻ കോയ ഹാജി.അദ്ദേഹത്തിന് പരിമളം പരത്തുന്ന ചിന്തകളുള്ള വിശാലമായ മനസ്സുണ്ടായിരുന്നു.ചക്രവാളത്തേക്കാൾ വിശാലതയുണ്ടതിന്!അത് തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ച കാര്യമാണ്.അനാഥാലയത്തിലെ അന്തേയവാസികൾ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കുന്ന രാമൻ എന്നു പേരുള്ള ഒരു പാവം മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം മൊയ്തീൻ കോയ ഹാജി അയാളെ വിളിപ്പിച്ചു. രാമൻ പേടിച്ചു കൊണ്ട് മൊയ്തീൻ കോയ ഹാജിയുടെ അടുക്കൽ ചെന്നു. സാധാരണ മേലാളന്മാർ വിളിപ്പിക്കുക താൻ ചെയ്ത പ്രവൃത്തിയുടെ പോരായ്മ കണ്ടു പിടിച്ച് ശാസിക്കാനാണ്. രാമൻ അങ്ങിനെ വിചാരിച്ചു കൊണ്ടാണ് പേടിച്ചത്. തന്നെ സമീപിച്ച രാമനോട് മൊ...
ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം. കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?" അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അവനെന്നോട് ചോദിച്ചു മൊയ്ത്യേ അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ് അഡ്മിൻ ആയ ഷംസുദീൻ അംഗ...