റംള്വാൻ ഇരുപത്തൊന്നാം നാൾ. പകൽ സമയം പത്ത് മണിക്ക് ഞാൻ ടൗണിലേക്ക് പോകും വഴി പെട്ടെന്ന് എന്റെ കീശയിലെ മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ സ്കൂട്ടി റോഡിന്റെ ഇടതു വശത്ത് കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുള്ള ട്രാൻസ്ഫോർമറിന്റെ ചാരത്ത് നിർത്തി കീശയിൽ നിന്നും ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കി. വിളിക്കുന്നത്, ഭാര്യയാണ്. ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ റോഡിന്റെ എതിർ വശത്ത് നിന്ന് ഫർദയണിഞ്ഞ മങ്ക റോഡ് മുറിച്ച് കടന്ന് എന്റെ അരികിലേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അത് ഗൗനിച്ചില്ല. ഒരു സ്ത്രീ ഏതോ ആവശ്യത്തിന് റോഡ് മുറിച്ചു കടക്കുയാണെന്നാണ് ഞാൻ വിചാരിച്ചത്. അവൾ എന്റെ സമീപത്തെത്തിയതും തന്റെ കൈയിൽ തൂക്കീപ്പിടിച്ച സഞ്ചിയിൽ നിന്നും ഒരു പേക്കറ്റ് വായക്കാ ചിപ്സെടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. "ഇക്കാ നിങ്ങളൊരു പേക്ക് ചിപ്സ് വാങ്ങ്. അറുപത്രൂപയാണ് വില ". അവളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല കുലീനയായ ഒരു സുന്ദരി. റംള്വാൻ മാസം ചിപ്സ് വിൽക്കിന്നു.തന്റെ വീട്ടിന്റെയുള്ളിൽ ഭർത്താവിന്റെയോ, ബന്ധപ്പെട്ടവരുടേയോ സംരക്ഷണത്തണലിൽ നിർഭയരായി ജീവിക്കു...
കറുപ്പാണതിന്റെ നിറം, ചൂടോ കഠിന തരം, പാലച്ചുവട്ടിലത് മോശം സങ്കേതമത്. കാവൽ സബാനിയാക്കൾ ഇല്ലാ കരുണമയം അസത്യ വാദികളും കല്ലും അതിൽ വിറക്. ഇല്ലാ അവധിയതിൽ കാലം അനന്തമതിൽ ഖേദം പറയുമവർ കേൾക്കാൻ ഒരുത്തരില്ല. പാഴാകും ഖേദമതിൽ കരുണാ കടാക്ഷമില്ല റബ്ബിന്റെ താക്കീതുകൾ പുലരുന്ന ലോകമത്.