Skip to main content

ഒരു നിയോഗം പോലെ സാജിദ|കഥ

 പകൽ പത്ത്മണിയായിട്ടുണ്ടാവും
അയാളൊരു ദിവസം ആ ഗ്രാമത്തിലെ 
തെരുവിലൂടെ നടന്നു പോകുമ്പോൾ,  വലത് വശത്തുള്ള ഗേറ്റിൽ നിന്നും അപ്രതീക്ഷിതമായൊരു വിളി.
"ഉസ്താദേ....."
അയാൾ വലത് ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി.
"ഉസ്താദെങ്ങോട്ടാ പോകുന്നേ...?"
സാജിദ!, താൻ മദ്രസ്സ മൂന്നാം തരത്തിൽ പഠിപ്പിച്ച മിടുക്കി.  അന്നത്തെ മഹല്ല് സെക്രട്ടരി അബ്ദുർറഹ്മാൻ ഹാജിയുടെ
തേനിമ്പക്കനി. നല്ല സ്വഭാവവും, പെരുമാറ്റവും, കുസൃതിയും ഒത്തിണങ്ങിയ കുസൃതി പ്പെണ്ണ്. 
അയൾ ഗേറ്റിന്റടുത്തേക്ക് ചെന്നു.
"സാജിദാക്കെന്നെ ഓർമ്മയുണ്ടോ?"
അയാൾ ചോദിച്ചു.
ഓർമ്മയുണ്ടുസ്താദേ. ഉസ്താദിനെ മറന്നു പോകാനൊന്നും കാലമായിട്ടില്ലല്ലോ. ഉസ്താദെങ്ങോട്ടാണ് പോകുന്നത്? "
"ഞാനൊരു കുഴൽ കിണറിന്റെ ആവശ്യാർത്ഥമിറങ്ങിയതാണ്. എന്റെ വീട്ടിൽ കിണറില്ല. ഒരു കുഴൽ കിണർ കുഴിച്ചു തരാൻ ആരോടെങ്കിലും സഹായം തേടിയിറങ്ങിയതാണ് ".
  അയാൾ പറഞ്ഞു.
"ഉസ്താദേ വീട്ടിൽ കയറിയിട്ട് പോകാം, വാ".
അയാളവളുടെ പിന്നാലെ ചെന്ന്
വീടിന്റെ കോനായിലെ കസേരയിലിരുന്നു. സാജിദ നേരെ അടുക്കളയിലേക്ക് പോയി, ഉടൻ തന്നെ  ആവിപറക്കുന്ന നല്ല ചൂടുള്ള ചായയുമായി വന്ന് അവളയാൾക്ക് കൊടുത്തു. അയാളത്  കുടിക്കുന്നതിനിടയിൽ സാജിദ ചോദിച്ചു.
"കിണറെത്രയടി കുഴിയണം?"
"മുന്നൂറടി"
ഉസ്താദ് മറുപടി പറഞ്ഞു.
"അതിനെത്ര ചെലവ് വരും?".
സാജിദ ചോദിച്ചു.
"മുപ്പതിനായിരം രൂപ വേണ്ടി വരും.
"ഉസ്താദ് മറുപടി പറഞ്ഞു
."ഫിറ്റിങ്സടക്കം നാൽപതിനായിരം വേണ്ടി വരും, അല്ലേ ഉസ്താദേ?"
സാജിദ ചോദിച്ചു.
"ങാ.. പ്രതീക്ഷിക്കാം".
ഉസ്താദ് പറഞ്ഞു.
അവൾ വേഗമകത്ത് പോയി തന്റെ മൊബൈൽ ഫോണുമായി തിരികെ വന്നു. ഉസ്താദിന്റെ ഗൂഗ്ൾ പേ നമ്പർ പറയാനാവശ്യപ്പട്ടു. അയൾ തന്റെ ഗൂഗ്ൾ പേ നമ്പർ പറഞ്ഞു.അവളുടനെ നാല്പതിനായിരം രൂപ അയാൾക്കയച്ച് കൊടുത്തു. തന്റെ അക്കൗണ്ടിൽ നാല്പതിനായിരം രൂപ എത്തിയത് കണ്ടപ്പോളയാൾ പൊട്ടിക്കരഞ്ഞു.
"ഉസ്താദെന്തിനാണ് കരയുന്നത്?".
സാജിദ കാര്യമന്വേഷിച്ചു.
ഞാനെല്ലാം പൊരുത്തപ്പെട്ടിരിക്കുന്നു സാജിദാ."
കരഞ്ഞ് കൊണ്ടയാൾ പറഞ്ഞു. "ഉസ്താദെന്താണ് പറയുന്നത്, ഒന്ന് വ്യക്തമായിപ്പറയൂ ഉസ്താദേ?"
സാജിദ നിർബ്ബന്ധിച്ചു.
അയാൾ തുടർന്നു.
"ഞാനിവിടെ മദ്രസ്സയിൽ ജോലി ചെയ്യുമ്പോൾ നിന്റെ പിതാവെന്നോടൊരു കുപ്പി തേനിന്നാവശ്യപ്പെട്ടിരുന്നു. ഞാത് പിറ്റേ ആഴ്ച നിന്റെ ഉപ്പാക്ക്  കൊണ്ടക്കൊടുത്തു. അതിന്റെവില ഇരുപത്തിഇയഞ്ച് രൂപയായിരുന്നു. അന്ന് ഞാൻ മദ്രസയിൽ ഒരുമാസം ജോലി ചെയ്താൽ മുന്നൂറ് രൂപയാണ്
 ശമ്പളം.
 ഇരുപത്തിയഞ്ച് രൂപയുടെ അന്നത്തെ വില മനസ്സിലാവാനാണ്, ഞാനന്നത്തെ ശമ്പളമെത്രയാണെന്ന് പറഞ്ഞത്. അയാളെന്നോട് തേൻ വാങ്ങി ഒന്നും മിണ്ടാതെ നടന്നകന്നു. അയാളതിന്റെ വില പിന്നീട് തരുമെന്ന് കരുതിയും,എനിക്കയാളോടുള്ള ആദരവ് കാരണമായും തേനിന്റെ വില ഞാൻ പെട്ടെന്നാവശ്യപ്പെട്ടില്ല. കുറേ നാളുകൾക്ക് ശേഷമയാൾ,
  സുബ്ഹി നിസ്കാരം നിർവ്വഹിച്ച് പള്ളിയിൽ നിന്നിറങ്ങി പോകുമ്പോൾ, ഞാനയാളുടെ പിന്നാലെ ചെന്ന് തേനിന്റെ വില വേണമെന്ന്
 ഭവ്യതയോടു കൂടി പറഞ്ഞു.
 തേൻ മോശമാണന്നും, വിലതരില്ലെന്നയാളെന്നോട്
പറഞ്ഞു. 
എന്നാൽ തേൻ തിരിച്ചു തരണമെന്ന് ഞാനാവശ്യപ്പെട്ടു. അപ്പോളയാൾ തേൻ താൻ കുടിച്ചെന്നും പറഞ്ഞു. തേനുമില്ല പണവുമില്ല ഈ മഹാസങ്കടവുമായി ഞാനാ കൊല്ലം മദ്രസ്സയിൽ തുടർന്നു,   പുതിയ അദ്ധ്യായന വർഷത്തിൽ ഞാൻ മറ്റൊരു മദ്രസ്സയിൽ ജോലിയിൽ കയറി. ഏകദേശം ആറുമാസത്തിനു ശേഷമാണ്
അബ്ദുർറഹ്മാൻ ഹാജി
 മരണപ്പെട്ട വിവരം ഞാനറിയുന്നത്.കടം വീട്ടാതെ അയാളെങ്ങിനെയാണ് ഖബറിൽ കിടക്കുകയെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  എനി ഞാൻ ആ സംഖ്യ അയാൾക്ക് പൊരുത്തപ്പെട്ടാലും പൊരുത്തപ്പെട്ട കാര്യമയാളറഞ്ഞിരിക്കണമെന്നാണ് ശരീഅത്ത് നിയമം.
    ഇത്രയും കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് കൊണ്ട് സാജിത പറഞ്ഞു.
    "ഉസ്താദേ എന്റുപ്പ നിങ്ങൾക്ക് തരാനുള്ളതും കൈച്ച് ബാക്കിയുള്ള സംഖ്യ കൊണ്ട് എന്റുപ്പാന്റെ പരലോക ഗുണത്തിന് വേണ്ടി  നാട്ടിലെത്തിയ ഉടനെ നിങ്ങളൊരു കുഴൽ കിണർ കുഴിപ്പിക്കണം".ഇത്രയും കേട്ടപ്പോളുസ്താദ് പറഞ്ഞു.
     "നമ്മളിപ്പോൾ കണ്ട് മുട്ടിയതൊരു നിയോഗമാണ് സാജിദാ. നിന്റുപ്പ എന്റെ തേനിന്റെ പൈസ തന്നില്ല എന്ന സങ്കടം തീർന്നു.
"ശരിയാണുസ്താദേ, ഞാൻ സാധാരണ ഗേറ്റിന്റെയടുത്ത് പോയിനിൽക്കാറില്ല. ഉസ്താദുമായി കണ്ട് മുട്ടാനുള്ള വിധിയുള്ളത് കൊണ്ടാണ് ഞാനിന്ന് ഗേറ്റിന്റെ അടുത്ത് പോയി നിന്നത്".


Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...