Skip to main content

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിൽ  ഒതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, നിശാ ക്ലബ്ബുകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.
     കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു.   ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോടൊരാൾ "അനാഥ മക്കളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ സ്വന്തം മക്കളുടെ കാര്യം ശ്രദ്ധിക്കേണ്ടേ?" എന്ന് ചോദിച്ചപ്പോൾ  എന്റെ മക്കളുടെ കാര്യം അല്ലാഹു നോക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഒരു  വചനമുണ്ട് അനാഥകളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ തലോടരുത് എന്ന്.അങ്ങിനെ ചെയ്താൽ അത് കാണുന്ന അനാഥ മക്കൾക്ക് തങ്ങളെ തലോടാൻ ഒരു നാഥനില്ലാതെ പോയല്ലോ എന്നോർത്ത് സങ്കടമുണ്ടാകും. ഈ വചനം പാലിക്കുന്നതിൽ വളരെ കർകശ നിലപാടു കാരനായിരുന്നു  മൊയ്തീൻ കോയ ഹാജി.
ഒരിക്കൽ അദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും ഇളയവനായ ജലീൽ തന്റെ കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങി.ഇത്  ഹാജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ജലീലിനോട് അദ്ദേഹം ചോദിച്ചു." മോനേ ജലീൽ നിനക്കെവിടെ നിന്നാണ് ഈ വണ്ടി കിട്ടിയത്?"
   ജലീൽ പറഞ്ഞു "ഉപ്പാ  ഞാനിത് പണം കൊടുത്ത് വാങ്ങിയതാണ്."
" എങ്കിൽ നീ ഈ വണ്ടി വേഗം അവിടെ തന്നെ  കൊടുത്ത് ഇതിന്റെ വില  തിരിച്ചു വാങ്ങണം.നീ വണ്ടി ഉപയോഗിക്കുന്നതു് എന്റെ അനാഥാലയത്തിലെ മക്കൾ കണ്ടാൽ  ഇതുപോലുള്ളൊരു വണ്ടി ഞങ്ങൾക്കില്ലല്ലോ  എന്നോർത്ത് അവർക്ക് ദുഃഖമുണ്ടാകും".
മൊയ്തീൻ കോയ ഹാജിയുടെ വീടിന്റെ കോമ്പൗണ്ടിനും യതീം ഖാനയുടെ കോമ്പൗണ്ടിനും ഒരു മതിലിന്റെ വേർതിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹത്തിന്റെ വീടിന്റെ ഗെയ്റ്റ് കടന്നാൽ യതീം ഖാനയുടെ കോംബൗണ്ടിലാണ് പ്രവേശിക്കുക.യതീം ഖാനയും ആ വീടും അത്രയും സമീപസ്ഥമായിരുന്നു.ജലീലിന് സൈക്കിളിൽ കയറി യതീംഖാനയുടെ കോംബൗണ്ടിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ യതീം മക്കൾക്ക് പ്രയാസമുണ്ടാകുന്നത് മൊയ്തീൻ കോയ ഹാജിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
    അങ്ങിനെ പിറ്റേ ദിവസം തന്നെ ജലീൽ വാങ്ങിയതിലും ചെറിയ വിലയ്ക്ക് വണ്ടി തിരികെ കൊടുത്തു.
       ഞങ്ങളുടെ വളർത്തച്ഛനായ പ്രിയപ്പെട്ട മൊയ്തീൻ കോയ ഹാജി, അനാഥരായിരുന്ന ഞങ്ങളെ  ഏറ്റെടുത്ത് സംരക്ഷിച്ചത് ഞങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ച് കൊണ്ടായിരുന്നില്ല.പ്രവാചകന്റെ നടുവിരലും ചൂണ്ടു വിരലും ഉയർത്തിക്കാട്ടി ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇപ്രകാരം സമീപസ്തരാണ് എന്ന വചനമാണ് അനാഥ സംരക്അഷണത്തിന് അദ്ദേഹത്തിന് പ്രചോദനം നല്കിയത്.എന്നിരുന്നാലും  ഞങ്ങൾക്ക് അദ്ദേഹത്തോട്  പ്രത്യുപകാരമായി ഒരു ബാദ്ധ്യതയുണ്ട്.എല്ലാഴ്പോഴും അദ്ദേഹത്തിനും മുക്കം മുസ്ലിം അനാഥ ശാലയുടെ മറ്റെല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും,വയലിൽ തറവാട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കൽ.അത് ഞങ്ങളുടെ അവസാന ശ്വാസം  വരെ  നിർവ്വഹിക്കുക തന്നെ ചെയ്യും.ഇൻശാ അല്ല്വാഹ്.
         കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ കിഴക്ക് സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമായ മുക്കം.വയലിൽ തറവാടെന്ന സമ്പന്ന കുടുംബത്തിന്റ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ മുക്കം.അവിടെ വയലിൽ മോയിഹാജിയുടെ മകൻ ബീരാൻകുട്ടി ഹാജിയുടെ സീമന്ത പുത്രൻ മൊയ്ദീൻ കോയഹാജി.അനേകം അനാഥ മക്കളുടെ വളർത്തച്ഛൻ. 1956ലാണ് മുക്കം മുസ്ലിം അനാഥ ശാല സ്ഥാപിച്ചത്.22 അനാഥ മക്കളെ ഏറ്റെടുത്ത് മൊയ്ദീൻ കോയ ഹാജിയുടെ തൈയിൽ ഉള്ള വീട്ടിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു അനാഥാലയത്തിന്റെ തുടക്കം.
        1933ൽ ജനിച്ച് മുക്കം മുസ്ലിം അനാഥ ശാലയിലെ അനേകം അനാഥ ബാലികാ ബാലന്മാർക്ക് ഒരു ആയുസ് കാലം മുഴുവൻ താങ്ങും തണലും പ്രതീക്ഷയുമായിരുന്ന മൊയ്ദീൻ കോയ ഹാജി 1983ൽജൂൺ 30ന് ഇഹലോക വാസം വെടിഞ്ഞു.ഇന്നാ ലില്ലാഹി......റാജിഊൻ.
       എന്നിരുന്നാലും വയലിൽ മൊയ്തീൻ കോയ ഹാജി നട്ടുവളർത്തിയ മുക്കം മുസ്ലിം അനാഥാലയമെന്ന തണൽമരം ഇപ്പോഴും ധാരാളം അനാഥ മക്കൾക്ക് അഭയം നൽകി വരുന്നു,കട പുഴകാതെ.
          
         
  

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു