Skip to main content

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.
           കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ തക്കാളി 🍅.അവൻ കടയിലേക്ക് ചെന്നു.കടക്കകത്ത് ആരേയും കണ്ടില്ല. കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരുതക്കാളിയെടുത്ത് അവൻ ഇറങ്ങി നടന്നു.ഏതാനും വാര നടന്നപ്പോൾ അവൻ തിരിഞ്ഞു നോക്കി.ഇല്ല തന്നെ ആരും കണ്ടിട്ടില്ല.അവനാശ്വാസമായി.അഫ്രീദ് തക്കാളി തിന്നുകൊണ്ട് നടത്തം തുടർന്നു.മുന്നോട്ടുപോകുന്തോറും റോഡിന്റെ ഇരു വശങ്ങളിലും കടകൾ അധികരിച്ചു വരുന്നു.താൻ അങ്ങാടിയിലേക്കാണ് എ ത്തിക്കൊണ്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി.നടന്നു തളർന്ന അഫ്രീദിന്റെ കാലുകൾക്ക് വേദന അനുഭവപ്പെട്ടു.അതൊന്നും കാര്യമാക്കാതെ അവൻ നടത്തം  തുടർന്നു.അങ്ങ് ദൂരെ ആൾക്കൂട്ടവും വാഹനങ്ങളും കാണുന്നു.അവൻ നടത്തത്തിന് ആക്കം കൂട്ടി. അവിടെ ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു.അതൊരു ബസ്റ്റാൻറാണ്.അവൻ സ്റ്റാന്റിന്റെ അടുത്തെത്തി. ബസ്സുകൾ സ്റ്റാൻറിലേക്ക് വരുന്നു.അതിൽനിന്ന് യാത്രക്കാർ ഇറങ്ങി നാനാഭാഗത്തേക്കും ചിതറി നടക്കുന്നു.യാത്ര പുറപ്പെടുന്ന ബസ്സിലേക്ക് യാത്രക്കാർ തിക്കിത്തിരക്കിക്കയറുന്നു.അവൻ വലിഞ്ഞുനടന്ന് ബസ്റ്റാൻറിന്റെഫ്ലാറ്റ്ഫോമിൽ കയറി.തന്നെ ആരും ശ്രദ്ധിക്കുന്നില്ല.ഈ ആൾക്കൂട്ടത്തിൽ താൻ മാത്രം തനിച്ചാണ്.അവനറിയാവുന്ന ആരും അവിടെയില്ല.ഏതോ കാലത്ത് തന്റെ ഉമ്മാന്റെ കൂടെ ബസ്സിറങ്ങിയ, തന്റെ നാട്ടിൽ നിന്നും പതിനഞ്ച് നാഴിക അകലെയുള്ള ബസ്സ്റ്റാൻറ്റാണിതെന്നു  അവന് ഓർമ്മയായി.ഇപ്പോൾ തന്റെ പ്രായത്തിലുള്ളവർ മാതാപിതാക്കളുടെ കൈപിടിച്ച് ബസ്റ്റാൻറിലൂടെ നടക്കുന്നത് കാണുമ്പോൾ തന്റെ കൈപിടിക്കാനാരുമില്ലെന്നോർത്ത്അഫ്രീദ് അഹമ്മദിന്റെ മനസ്സിൽ സങ്കടം തളിർത്തു. 
            വല്ലാത്ത വിശപ്പും തളർച്ചയും.അഫ്രീദ് അഹമ്മദ് സ്റ്റാൻറിന്റെ ഫ്ലാറ്റ്ഫോമിലൂടെ നടന്ന് എല്ലാം ചുറ്റിക്കണ്ടു.ആൾപെരുമാറ്റം കുറഞ്ഞ ഭാഗത്ത് ഒരു സിമന്റ് ബെഞ്ച് ഒഴിഞ്ഞുകിടക്കുന്നു.അവനതിൽ കയറിക്കിടന്നു.വിഷപ്പിന്റേയും,നടത്തത്തിന്റേയും തളർച്ചയാൽ അവൻ ഗാഢ നിദ്രയിലാണ്ടു.
        ഉറങ്ങുന്നതിനിടയിൽ ആരോ ഒരാൾ അവനെ വിളിച്ചുണർത്തി."അഫ്രീദ് അഹമ്മദ് എഴുന്നേൽക്ക്".
സ്നേഹ പൂർവ്വം അയാൾ ആവശ്യപ്പെട്ടു.മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരാൾ!
    അവൻ അയാളുടെ മുഖത്തേക്ക് നോക്കി.നല്ല സ്നേഹ ഭാവം! ഫേന്റും കുപ്പായവും ധരിച്ച കട്ടി മീശക്കാരൻ.നല്ലൊരു ആൾ.
 "നീ ഭക്ഷണം കഴിച്ചോ?"
അഫ്രീദ് അഹമ്മദിനോട് സ്നേഹ പൂർവ്വം അയാൾ ചോദിച്ചു.
"ഇല്ല,ബല്ലാതെ ബെഷക്കുന്നു.തിന്നാനെന്തെങ്കിലും വാങ്ങി തെര്വോ?
"അവൻ ദയനീയമായി  ചോദിച്ചു.
"ഭക്ഷണം വാങ്ങിത്തരാം".
അതു കേട്ടപ്പോൾ അഫ്രീദിന് സന്തോഷമായി.
"നിങ്ങൾ അല്ലാഹുവാണോ?"
വിസ്മയിപ്പിക്കുമാറ് അഫ്രീദിന്റെ അടുത്ത ചോദ്യം.
"നീയെന്താണ് അങ്ങിനെ ചോദിച്ചത്?"ചിരിച്ചുകൊണ്ടയാൾ ചോദിച്ചു.
"ഇവിടെ കയറി കിടക്കുമ്പോൾ അല്ലാഹുവേ വിഷപ്പടക്കാൻ വല്ലതും തരണേ എന്നു ഞാൻ  പ്രാർത്ഥിച്ചിരുന്നു".
"എങ്കിൽ എന്നെ അല്ലാഹു അയച്ചതാവാം ".അയാൾ പറഞ്ഞു.
ഉടൻതന്നെ അയാൾ അടുത്തുള്ള കടയിൽനിന്ന് ഒരു മുന്തിരി ജ്യൂസ് വാങ്ങി അഫ്രീദ് അഹമ്മദിന്ന് കൊടുത്തു.അവനത് ആർത്തിയോടെ വാങ്ങിക്കുടിച്ചു.അതോടെ നഷ്ടപ്പെട്ട ഉന്മേഷം  വീണ്ടു കിട്ടി.അഫ്രീദ് അഹമ്മദിനെ അയാൾ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്തു.
   "ങ്ങക്കെങ്ങനെ എന്റെ പേര് മനസ്സിലായി?"ജിജ്ഞാസയോടെ അഫ്രീദ് ചോദിച്ചു.
"എനിക്ക് നിന്റെ പേര് മാത്രമല്ല,നീ വീടു വിട്ടിറങ്ങി ഇവിടെ എത്തിയതാണെന്നും എനിക്കറിയാം".
"അതെങ്ങിനെ?"അഫ്രീദ് അത്ഭുതത്തോടെ വീണ്ടും ചോദിച്ചു.
അയാൾ അവനോട് കാര്യം വ്യക്തമാക്കി.
മൂന്നാം ക്ലാസിൽ പഠിക്കുന്ന അഫ്രീദ് അഹമ്മതെന്ന നിന്നെ കാണാനില്ലെന്ന് ഇന്ന് പത്ത് മണിക്ക് നിന്റെ മാതാവ് മൈമൂന പോലീസ് സ്റ്റേഷനിൽ ഒരു പരാതി തന്നിരുന്നു.ഡ്യൂട്ടിയും കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ നീ ഇവിടെയെങ്ങാനുമുണ്ടാകുമോ എന്ന് ഞാനൊന്ന് നിരീക്ഷിച്ചപ്പോഴാണ് സിമന്റ് ബെഞ്ചിൽ കിടന്നുറങ്ങുന്ന നിന്നെ  ഞാൻ കാണുന്നത്.അഫ്രീദ് അഹമ്മദ് എന്ന് ഞാൻ വിളിച്ചപ്പോൾ നീയത് ശരി വെക്കുകയായിരുന്നു.അതിനിടയിൽ അയാൾ വാച്ചിലേക്കു നോക്കി.ഇപ്പോൾ സമയംരണ്ടു മണികഴിഞ്ഞ് മുപ്പത് മിനുട്ട്.
"വിഷപ്പും ദാഹവും തീർന്നില്ലേ?"
"ങാ......"
"എനി നമുക്ക് പോകാം ".
"എവിടേക്ക്?
"സ്റ്റേഷനിലേക്ക്".
"അയ്യോ എനിക്ക് പേടിയാകുന്നു". അഫ്രീദ് അഹമ്മദ് കരയാൻ ഭാവിച്ചു ".
"നീ ഭയപ്പെടേണ്ട,നിന്നെകാണാനില്ലെന്ന പരാതി പോലീസിൽ കിട്ടിയത് കൊണ്ട് നിന്നെ നാളെ കോടതിയിൽ ഹാജറാക്കണം.കോടതി നിന്നെ നിന്റെ മാതാവിന് ഏല്പിച്ചു കൊടുക്കും".
പോലീസ് അഫ്രീദിന്റെ കൈപിടിച്ച് ബസ്സിൽ കയറി.അവനെ സീറ്റിന്റെ അരികിൽ ഇരുത്തി.തെറ്റത്ത് പോലീസുമിരുന്നു.
അയാൾ അവനോട് സൗമ്യമായി ചോദിച്ചു..
"നീയെന്തിനാണ് വീടുവിട്ടിറങ്ങിയത്?"
"പോലീസേ ഞാനും ഉമ്മയും ബെഷന്നാണ് കഴിയുന്നത്.വീടുവിട്ടിറങ്ങിയാൽ അത്ഭുത വിളക്കിലെ ഭൂതത്തിനെയെങ്ങാനും കണ്ടുമുട്ടിയാൽ എനിക്കും ഉമ്മാക്കും ജീവിക്കാനാവശ്യമായതെല്ലാം ചോദിച്ചു വാങ്ങാമെന്നു വിചാരിച്ച് വീടു വിട്ടതാ".
ഇതു കേട്ടപ്പോൾ അയാളുടെ രണ്ട് കണ്ണുകളും നിറഞ്ഞു .അഫ്രീദിനോട് അയാൾ പറഞ്ഞു
"അഫ്രീദ് അഹമ്മദ് അതെല്ലാം മിഥ്യയാണ്.അതൊന്നും സംഭവിക്കുന്ന കാര്യമല്ല.നിനക്കാവശ്യമുള്ളതെല്ലാം നേടാവുന്ന ഒരു സ്ഥാപനത്തിൽ നിന്നെ ചേർക്കട്ടെ?.നിന്റെ ഉമ്മയുമായി സംസാരിച്ചാൽ നീയതിന് തയാറല്ലേ?".
അഫ്രീദ് അഹമ്മദ് സമ്മതഭാവത്തിൽ തലയാട്ടി.
"നീ എങ്ങനെയാണ് ഇവിടെ എത്തിയത്?".
"ചെമ്പങ്കുന്ന് താഴ്വരയിലൂടെ".
അഫ്രീദ് അഹമ്മദിനേയും കൊണ്ട് സ്റ്റഷനിലെത്തിയ പൊലീസ് അവന്റെ ഉമ്മയെ വിവരമറിയിക്കാൻ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ ചുമതലപ്പെടുത്തി.
അയാൾ അഫ്രീദ് അഹമ്മദിനോട് പറഞ്ഞു.നീ ഒന്നും ഭയപ്പെടേണ്ട.ഞാൻ നാളെ ഇവിടെവരും."അങ്ങിനെ പോലീസുകാരൻ അയാളുടെ വീട്ടിലേക്കു പുറപ്പെട്ടു.
        പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് അയാൾ സ്റ്റഷനിലെത്തി.അഫ്രീദിനെ കണ്ടെത്തിയ വിവരം അവന്റെ മാതാവിനെ അറിയിച്ചകാര്യവും, ഉമ്മ അവനേയും പ്രതീക്ഷിച്ച് കോടതിയിൽ വരുന്നകാര്യവും പോലീസ് അവനോട്  പറഞ്ഞു.പത്തരമണിക്ക് പൊലീസ് അഫ്രീദിനേയും കൊണ്ട് കോടതിയിലെത്തി.അഫ്രീദിനേയും പ്രതീക്ഷിച്ച് കരഞ്ഞു കലങ്ങിയ കണ്ണുമായി   കോടതി വരാന്തയിൽ കാത്തു നിന്ന ഉമ്മ അവനെ കണ്ടപാടേ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
    അപ്പോൾ പോലീസുകാരൻ അഫ്രീദിനോട് പറഞ്ഞു.
"നിന്റെ ഉമ്മ കരയുന്നതു കണ്ടോ?എനി നീ ഉമ്മാനെ കരയിക്കരുത്.
"ഇല്ല"
    പോലീസുകാരൻ ഉമ്മാനോട് പറഞ്ഞു.
"നിങ്ങളുടെ മകൻ ഒളിച്ചോടാനുള്ള കാരണം വിഷപ്പാണ്.അവനെ അനാഥാലയത്തിൽ ചേർത്താൽ വിഷപ്പടക്കാനുള്ള ഭക്ഷണവും,നല്ല വിദ്യാഭ്യാസവും കിട്ടും".
     പോലീസുകാരൻ പറഞ്ഞത് നല്ല അഭിപ്രായമാണെന്നവർക്കു തോന്നി.
"ശരി എങ്കിൽ അങ്ങിനെ ചെയ്യാം ".
 അപ്പോൾ പോലീസുകാരൻ പറഞ്ഞു.ഞാൻ പഠിച്ചു വളർന്ന ഒരനാഥാലയമുണ്ട്.നമുക്കിവനെ അവിടെ ചേർക്കാം.ഒരാഴ്ചക്കുള്ളിൽ അഫ്രീദിനെ അനാഥാലയത്തിൽ ചേർക്കാനാവശ്യമായ അപേക്ഷാ ഫോറം നിങ്ങളുടെ കൈകളിലെത്തും.എല്ലാ സഹായവും ഞാൻ ചെയ്തു തരാം.
അഫ്രീദിനെ കോടതിയിൽ ഹാജരാക്കിയ ശേഷം അവന്റെ ഉമ്മ മകനെ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി.പോലീസുകാരൻ അവരുടെ വിലാസം എഴുതി വാങ്ങിയ ശേഷം അവിടെനിന്നും സ്ഥലംവിട്ടു.
     ഒരാഴ്ചക്കുള്ളിൽ അഫ്രീദ് അഹമ്മദിനെ അനാഥാലയത്തിൽ ചേർക്കാനാവശ്യമായ അപേക്ഷാ ഫോം തപാൽ മാർഗം അവരുടെ കൈകളിലെത്തി.അഫ്രീദിന്റെ ഉമ്മ  പോലീസുകാരന്റെ സഹായത്തോടെ ഫോറം പൂരിപ്പിച്ചു.അങ്ങിനെ അവർ അഫ്രീദ് അഹമ്മദിനെ മുക്കം മുസ്ലിം അനാഥാലയത്തിൽ ചേർത്തു.അനാഥാലയത്തിലെ പതിനഞ്ച് വർഷം നീണ്ട ചിട്ടയായ ജീവിതത്തിനു ശേഷം അഫ്രീദ് അഹമ്മദ് IASപാസ്സായി.അവനിപ്പോൾ കേരളത്തിനു പുറത്തുള്ള ഒരു ജില്ലയിൽ ജില്ലാ കലക്ടറായി നിയമിക്കപ്പെട്ടിരിക്കുന്നു.
        ഈ ധന്യ മുഹൂർത്തത്തിൽ വിശപ്പിന്റെ പ്രേരണയാൽ തെണ്ടിത്തിരിഞ്ഞ് അലപലാതിയായി ജീവിക്കേണ്ടിയിരുന്ന ഒരു അനാഥ ബാലനെ നല്ലൊരു പൗരനായി വാർത്തെടുത്ത് നാടിന് സമർപ്പിച്ചിരിക്കുകയാണ് മുക്കം മുസ്ലിം അനാഥശാല.അഫ്രീദിനെ തന്റെ ജോലിയിലേക്ക് യാത്രയയക്കുന്ന വേളയിൽ അവന്റെ മാതാവിന്റെ സാന്നിദ്ധ്യത്തിൽ തന്റെ മകന്റെ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്ത് കൂട്ടിവായിക്കാൻ വേണ്ടിയാണ് അനാഥശാലാ സ്ഥാപകനായ വയലിൽ മൊയ്തീൻ കോയ ഹാജി അവന്റെ മാതാവിനെ ഈ ചടങ്ങിന് സാക്ഷിയാവാൻ വേണ്ടി ക്ഷണിച്ചിരിക്കുന്നത്.






Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ