Skip to main content

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം. 
കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു.
കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"
 അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ
ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട് 
 ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ 
അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗീകരിച്ചു. ഗ്രൂപ്പിൽ ചർച്ച ചെയ്ത്  മുപ്പത്താറായിരം രൂപ ഗ്രൂപ്പുകാരെല്ലാവരും ഒത്ത് ചേർന്ന്
എനിക്ക് വേണ്ടി സ്വരൂപിച്ചു. മാസത്തിൽ ഒരിക്കൽ ആറായിരം രൂപ വീതം ആറ് മാസം കൊണ്ട് ഗ്രൂപ്പ്‌ ് അഡ്മിൻ എനിക്ക് 
 അയച്ചു തന്നു.ഇതിനൊരു നന്ദി വാക്ക് പറയാൻ എനിക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. കാരണം എനിക്ക് അതിന് വാക്കുകളില്ലായിരുന്നു.പിന്നീടൊരിക്കൽ,എന്റെ moidycare.com എന്ന വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ഹജ്ജും ഉംറയും എന്ന ലേഖന പരമ്പര 
 എന്റെ M.O.C ഗ്രൂപ്പിൽ ഞാൻ ഷയർ ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന
എന്റെ സുഹൃത്തായ സിദ്ദിഖ് ആ ലേഖനം വായിക്കാനിടയായി. സിദ്ദിഖ് എന്നോട് ചോദിച്ചു.
 "മൊയ്ത്യേ എന്താണ് ഹജ്ജിന്റേയും ഉംറയുടേയും ലേഖനം പ്രസിദ്ധീകരിച്ചത്?.
 ഹജ്ജും ഉംറയും ചെയ്യാൻ മോഹമുണ്ടോ?".മോഹമുണ്ടെങ്കിൽ സഹായം ചെയ്തു തരാം".
സിദ്ധീഖേ ഹജ്ജും ഉംറയും മറ്റുള്ളവരോട് സഹായം തേടി നിർവ്വഹിക്കേണ്ടതല്ല. സ്വയം പ്രാപ്തിയുണ്ടെങ്കിൽ ചെയ്താൽ മതി ".
ഞാൻ സ്വിദ്ധീഖിനോട് പറഞ്ഞു.
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു. എന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായി. ഞാനും കുടുംബവും അതിൽ താമസമാക്കി. ഞങ്ങൾക്ക് കിണറില്ല. കോളനിയിലെ കുടിവെള്ള പദ്ധതിയിൽ നിന്നായിരുന്നു ഞങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നത്. എപ്രിൽ, മെയ്‌ മാസത്തിലെ വേനൽ ചൂട് ശക്തമായതോടെ ഭൂമിയിലെ ജല നിരപ്പ് താഴ്ന്നു. ജലത്തിന്റെ ലഭ്യത കുറവായി.ഞങ്ങൾക്ക് ആവശ്യത്തിനുള്ള വെള്ളം കിട്ടാതായപ്പോൾ ഞങ്ങളുടെ ദൈനം ദിന ജീവിതം ദുസ്സൂഹമായി. അങ്ങിനെ ഞാൻ സ്വിദ്ധീഖിനൊരു വോയിസ്‌ അയച്ചു.
"സ്വിദ്ധീഖേ ഞങ്ങൾക്ക് വീട്ടിൽ കിണറില്ല. വെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ ജീവിതം ദുസ്സൂഹമാണ്.അന്ന് നീ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ സഹായിക്കാമെന്ന് പറഞ്ഞില്ലേ? ഒരു കുഴൽ കണർ കുഴിക്കാൻ വേണ്ടി സഹായിക്കുമോ?".
 അപ്പോൾ സ്വിദ്ധീഖ് എന്നോട് പറഞ്ഞു."മൊയ്ത്യേ ഞാൻ ഷംസൂനോട് പറയാം. 
"സ്വിദ്ധീഖേ വേണ്ട, ഷംസൂനോട് പറേണ്ട. എനിക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് ഗ്രൂപ്പിൽ നിന്നും സഹായം കിട്ടിയതാണ്. ഇവന് ഇതേന്യാ പണീന്ന് അഭിപ്രായമയരും. എനിക്ക് സഹായം വേണ്ട."
സ്വിദ്ധീഖിനോട് ഞാൻ പറഞ്ഞു.
"അത് സാരേല്ല, ഞാൻ പറയാം."
സ്വിദ്ധീഖ് അക്കാര്യം ഷംസൂനോട് പറഞ്ഞു.ഗ്രൂപ്പ്‌ അഡ്മിനായ ഷംസുദീൻ സ്വിദ്ധീഖിന്റെ എനിക്ക് വേണ്ടിയുള്ള ശുപാർശ സ്വീകരിച്ചു. ഷംസുദീൻ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.ഞാൻ പറഞ്ഞു. ഞാൻ ആശാരിയെ കൊണ്ട് വന്ന് എവിടെയാണ് വെള്ളം കിട്ടുക എന്ന സ്ഥാനം നിർണ്ണയിച്ചു. മുന്നൂറടി(നൂറ്കു മീറ്റർ)ആഴത്തിൽ കുഴിക്കണമെന്നാണ് ആശാരി പറഞ്ഞതെന്ന് ഞാൻ ഷംസുദ്ധീനെ ബോധ്യപ്പെടുത്തി.
. നാല്പതടി വരെ മണ്ണ്. അത് കഴിഞ്ഞാൽ പാറ. തൊണ്ണൂറ് അടി താഴ്ചയിൽ വെള്ളം കാണുമെന്നും മുന്നൂറടി വരെ കുഴിക്കണമെന്നും ആശാരി പറഞ്ഞതായി ഞാൻ ഷംസുദ്ധീനോട് പറഞ്ഞു.
. കുഴൽ കിണർ കുഴിക്കുന്നവർ നാല്പതിനായിരം രൂപ വേണമെന്ന് പറഞ്ഞ കാര്യം ഷംസുദ്ധീനോട് ഞാൻ പറഞ്ഞു. അത് പ്രകാരം.മുക്കം ഓർഫനേജ് (MOC)ഗ്രൂപ്പിൽ നിന്നും എനിക്ക് നാല്പതിനായിരം രൂപ എന്റെ കൂട്ടുകാർ എനിക്ക് സ്വരൂപിച്ച് തന്നു.




Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...