പ്രിയപ്പെട്ട സിദ്ദിഖ്. നീ ആരോടും ഉരിയാടാതെ കടന്നുപോയി. നമ്മുടെ ഗ്രൂപ്പിലെ കളി ചിരി തമാശകളുടെ നിത്യവസന്തമായിരുന്നു നീ. പ്രി-ഡിഗ്രി ക്ലാസ്സിന്റെ മൂലയിലെ ബെഞ്ചിലിരുന്ന് ഡസ്കിന്മേൽ തലചായ്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത് ഓർമയിൽ ഓളം വെട്ടിയിരുന്നു. പിന്നീട് m. o. c. വാട്സ് ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നതോടെ ആ ഓർമ്മകൾ പുനർ ജനിക്കുകയും ചെയ്തു . നീ നിഷ്കളങ്കമായി വീണ്ടും തമാശക്കാരനായി അവതരിച്ചു. നാം ബാല്യത്തിൽ ഒരേ ക്ലാസിലിരുന്ന് പഠിച്ചവരല്ലേ എന്ന എളിമ നില നിർത്തുകയായിരുന്നു നീ. അല്ലാതെ ഖത്തർ രാജ്യത്തിന്റെ മലയാളി കൂട്ടായ്മയുടെ രക്ഷാധികാരിയാണ് താനെന്ന് ഞെളിയാൻ വേണ്ടി തമാശക്ക്
പോലും നീ അക്കാര്യം വെളിപ്പെടുത്തിയില്ല. നാം അറുപത് കഴിഞ്ഞാലും ബാല്യകാല ബന്ധമല്ലേ വലുതെന്ന് നീ വിശ്വസിച്ചു.
അക്കാര്യം നീ എന്നോട് പറയുകയും ചെയ്തു. നിന്റെ തമാശക്ക്
അലോസരമുണ്ടന്ന് തോന്നിയപ്പോൾ ഗ്രൂപ്പിൽ നിന്നും വിട്ടു നിന്നു. ആ സങ്കടം ഒരു കുറി എന്നോട് നീ പറയുകയും ചെയ്തു . 😂നിന്നെ ഞാൻ ഉപദേശിച്ചതും അതു തന്നെയാണ്.ഗ്രൂപ്പിൽ നിന്ന് വിട്ട് നിൽക്കാൻ. അതെ സിദ്ദിഖ്, ആർക്കും അലോസരമുണ്ടാക്കാതെ നീ കടന്നുപോയി. ജനിച്ച നാടും വീടും
വിട്ട് അന്നം തേടി നിന്റെയടുക്കൽ വരുന്നവർക്ക് താങ്ങും തണലുമായി നീ വർത്തിച്ചു. ആരുടേയും താങ്ങോ തണലോ തേടേണ്ടുന്ന ഘട്ടം വരുന്നതിന് മുമ്പ് പോകലായിരുന്നു നിന്റെ വിജയമെങ്കിൽ നീ വിജയിച്ചിരിക്കുന്നു. ആരേയും ഒന്നും പറയാതെ, ആരെ കൊണ്ടും പറയിപ്പിക്കാതെ നീ എന്നെന്നേക്കുമായി പോയി. കൂട്ടിന് ഞങ്ങൾ പിന്നാലെയുണ്ട്. നിന്നെ ഞങ്ങൾ തനിച്ചാക്കില്ല.
Comments
Post a Comment