ഞാൻ സുഹാന. സുന്ദരി. ചേറ്റിലെ താമര പോലെ വളർന്നവൾ. എനിക്കേറ്റവും അനുയോജ്യമായ വിശേഷണം അതാണ്.എന്റെ ആത്മ
വിശ്വാസമാണത്.അഹങ്കാരമല്ല.
ഞാൻ സുന്ദരിയാണെന്ന് എന്റെ
വീട്ടിലെ കുഞ്ഞിക്കണ്ണാടി നിത്യവും
പറയുമായിരുന്നു. പിന്നെ എന്റെ ഉപ്പ ഗൾഫിൽ പോയപ്പോൾ ഒരു അലമാര
വാങ്ങിയിരുന്നു. അതിന്റെ ഡോറിന്മേൽ
വലിയൊരു കണ്ണാടി ഉണ്ടായിരുന്നു. അതും കുഞ്ഞിക്കണ്ണാടി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. പിന്നെ നാട്ടുകാരും, വീട്ടുകാരും, കാണുന്നവരുമെല്ലാം പറയാതെ പറഞ്ഞത് അത് തന്നെയാണ്. ഞാൻ സുന്ദരിയാണെന്ന്.ദാരിദ്ര്യത്തിൽ
പിറന്ന എന്റെ ഉമ്മ. ദാരിദ്ര്യം കാർന്നു തിന്നുമ്പോഴും അപകർശതാ ചിന്തകൾ ഉമ്മാനെ ബാധിച്ചില്ല.എന്റുമ്മാന്റുപ്പ ആരോഗ്യ ദൃഢഗാത്രനായ പാവം മനുഷ്യനായിരുന്നു. കൂലി വേല ചെയ്ത്
അന്നന്ന് വീട് പുവർത്തിയിരുന്ന പുണ്യവാളൻ എന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. എല്ലാവർക്കും കൊടുത്തിരുന്ന ദിവസക്കൂലിയുടെ പാതിയായിരുന്നു തൊഴിലുടമകൾ
എന്റുപ്പൂപ്പാക്ക് കൊടുത്തിരുന്നത്.
ഉപ്പൂപ്പാക്ക് ആരോടും മറുത്ത് പറയാൻ
അറിയില്ലായിരുന്നു. അങ്ങിനെ എന്റുമ്മാന്റുപ്പ ദിവസവും കൂലിവേല ചെയ്തു സമ്പാദിച്ചത് പാതി ദാരിദ്ര്യവും പാതി അന്നവുമായിരുന്നു.ആയതിനാൽ
എന്റുപ്പൂപ്പാക്ക് വല്ലതും മിച്ചം വെച്ച് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല.മാത്രമല്ല ഉമ്മാന്റെ ഏട്ടത്തിമരെ കല്ല്യാണം
കഴിച്ച പോലെയല്ല എന്റുമ്മാന്റെ കല്ലിയാണം നടന്നത്. എന്റുമ്മാന്റെ അയൽപക്കത്ത് താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ. നാട്ടു മാമൂലുകളോടു കൂടിത്തന്നെയാണ് ഉമ്മാന്റെ വിവാഹം നടത്തിയത്. ഉമ്മാന്റെ സഹോദരി മാരേക്കാൾ വ്യത്യസ്തമായി. എന്റുമ്മാക്ക് പൊന്നും പണവും കൊടുത്തു കൊണ്ടാണ് കെട്ടിച്ചത്.
അന്നെന്റെ ഇച്ചമാർ ഗൾഫിലായിരുന്നു. ഉമ്മാക്ക് പുതിയാപ്ലേനെ കിട്ടിയെന്നറിഞ്ഞപ്പോൾ അവർ കൈ മെയ് മറന്നുണ്ടാക്കിയ അദ്വാന ഫലങ്ങൾ
എന്റെ ഉമ്മാക്ക് വേണ്ടി സമർപ്പിക്കുകയായിരുന്നു.അതിന് കണക്ക് ചോദ്യമില്ല. എടുത്തു പറച്ചിലില്ല.
എല്ലാം തങ്ങളുടെ സഹോദരിക്കുവേണ്ടിയായിരുന്നു.
അങ്ങിനെ ഉമ്മാന്റെ കല്യാണം കഴിഞ്ഞു.ആ ദാമ്പത്യത്തിൽ ഒരാണും പെണ്ണുമായി ഞാനും എന്റെ കുഞ്ഞാങ്ങളയും പിറന്നു. പേര് മിസ്ഹബ്.ഞങ്ങൾ രണ്ട് പേരും ഒന്നിനൊന്ന് മെച്ചം. പഠിപ്പിലും കലയിലും മുന്നേറ്റം. ഞങ്ങളുടെ സ്കൂൾ ജീവിതം അവസാനിച്ചു. ഉപരി പഠനം കെങ്കേമമായിത്തന്നെ മുന്നേറി. ഒരു ദിവസം ഞാൻ നടന്നു പോകുമ്പോൾ അവനെന്നെ കണ്ടു. ഷഹബാസ്!അവൻ
എന്റെ കാമുകാണെന്ന്
അന്ന് ഞാനറിഞ്ഞിരുന്നില്ല.
ഒരു നോട്ടം കൊണ്ട് അവനെന്നെ വലയെറിഞ്ഞ് വീഴ്ത്തി. എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മനസ്സിൽ പ്രണയം പൂത്തുലഞ്ഞു. ഞാനറിയാതെ
പുഞ്ചിരിയാൽ ഒരു വല
ഞാനുമെറിഞ്ഞിരുന്നു. ഞങ്ങളിരുവരും ആ പ്രണയവലയിൽ പരസ്പരം കുരുങ്ങി. ആ വല പൊട്ടിച്ച് പുറത്തു കടക്കാൻ ഞങ്ങളിരുവർക്കും കഴിഞ്ഞില്ല. ആ കഥ നാട്ടിലും വീട്ടിലും പരസ്സ്യമായ രഹസ്യമായി. ഞങ്ങൾ പരസ്പരമെറിഞ്ഞ വലകൾ വീട്ടുകാർക്കും പൊട്ടിക്കാൻ കഴിഞ്ഞില്ല. അത്രക്കും ദൃഢമായിരുന്നു അതിന്റെ കണ്ണികൾ. കമ്പോട് കമ്പ് ചേർന്ന പ്രണയ ജോഡികൾ.ഞങ്ങൾ കാത്തിരുന്ന
ആ സുദിനം ഞങ്ങളുടെ വീട്ടുകാർ ഒരുമിച്ചിരുന്ന് തീരുമാനിച്ചു. പ്രണയക്കടലുകളെ ഒന്നായി ചേർക്കാനുള്ള തീരുമാനം. പതിനാലാം രാവിലെ ചന്ദിക പോലെ
മന്ദസ്മിതം തൂകുന്ന സുദിനത്തിൽ
എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് കാലമെഴുതിയ ഈ കഥ
എല്ലാവരും വായിച്ചു.ഞങ്ങളുടെ സ്വപ്നങ്ങൾ
ഇരുമെയ്യുകളും ഒന്നായി ചേർന്നു കൊണ്ട് സ്വപ്നങ്ങൾ
നെയ്യാൻ തുടങ്ങുന്ന
രാവിൽ ഈ കഥ അവസാനിക്കുന്നില്ല.
തുടർന്ന്, വീണ്ടും വായിക്കാൻ എല്ലാവർക്കും
സൗഭാഗ്യമുണ്ടാവട്ടെ എന്നാശംസിക്കുന്നു.
എന്ന് നിങ്ങളുടെ പ്രിയപ്പെട്ട സുഹാന.
Comments
Post a Comment