Skip to main content

യൂസുഫ് നബി ചരിത്രം (7)

അവർ യൂസുഫിനേയും കൊണ്ട് അസീസിന്റെ വസതിയിലെത്തി. അതോട്  കൂടി സലീഖായുടെ ദു:ഖ പരവശതകളെല്ലാം അവസാനിച്ചു. താൻ സ്വപ്നത്തിൽ ദർശിച്ച യുവാവാണ് ആ അടിമയെന്ന് ബീവിക്ക് ബോദ്ധ്യമായി. ആ പരമാർത്ഥം വളർത്തമ്മയോടവർ തുറന്ന് പറയുകയും ചെയ്തു. യൂസുഫിനെ ശുശ്രൂഷിക്കുന്നതിൽ അവൾ വളരെ ഉത്സുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഒരിക്കലുമവർ മുക്തയായിരുന്നില്ല. ഒരു ദിവസം തന്റെ  ദാസി മുഖേന യൂസുഫിന്റെ അടുക്കലേക്കവർ ഇങ്ങിനെ പറഞ്ഞയച്ചു. "എന്നെയല്ലാതെ മറ്റാരേയും അങ്ങ് പത്നിയായി
സ്വീകരിക്കരുത്. എന്റെ പക്കലുള്ള സർവ്വ ദ്രവ്യങ്ങളും അങ്ങയെ ഭരമേൽപ്പിക്കുന്നതിന് ഞാൻ സന്നദ്ധയാണ്. അങ്ങയെ പലപ്രാവശ്യം സ്വപ്നത്തിൽ കണ്ടതിനാൽ അങ്ങയെ ദർശിക്കുന്നതിനുള്ള ഭാഗ്യ സന്ദർഭം കാത്ത് കൊണ്ട് നാളിതുവരെ യാതൊരു മനസ്സമിധാനവുമില്ലാതെയാണ് ഞാൻ  ജീവിതം തള്ളി നീക്കിയത്. ഇപ്പോഴാവട്ടെ അങ്ങയെ ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാണ് എന്റെ സകല ദ:ഖങ്ങളും ദൂരീകൃതമായിരിക്കുന്നത്". യൂസുഫ് നബി അതിന് ഇങ്ങിനെയാണ് മറുപടി പറഞ്ഞത്."സലീഖയെ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ടായിരുന്നു.ഞാൻ അവൾക്കും അവൾ എനിക്കും "എന്ന് ഞാൻ ഉറപ്പ്‌ കൊടുത്തിട്ടുമുണ്ടായിരുന്നു. എങ്കിലും ആ സ്വപ്ന താല്പര്യം നിറവേറ്റുന്നതിന്ന് ഈ സന്ദർഭത്തിൽ യാതൊരു മാർഗ്ഗവുമില്ല. ഇനിയും കാലം കുറേ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.യൂസുഫ് സൗന്ദര്യത്തിലെന്ന പോലെ തന്നെ സ്ഥൈര്യ ധൈര്യാദി സൽഗുണങ്ങളിലും അദ്വീതിയനായിരുന്നു. അദ്ദേഹത്തിന്റെ കായ ശക്തിയും വളരെ മികച്ചതായിരുന്നു. വാക്ചാദുര്യം, സത്യം, വിശ്വസ്തത, ദീനാനുകമ്പ ആദിയായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ സമ്പൂർണമായി സമ്മേളിച്ചിരുന്നു.
        ഒരു ദിവസം മാലിക്ബ്നി സ്വഗീർ യൂസുഫിനെ സലീഖായുടെ കൊട്ടരത്തിൽ ചെന്ന് കൂടിക്കാഴ്ച നടത്തി. അവസരം കിട്ടുമ്പോൾ നിങ്ങളെന്റെയടുക്കൽ വരണമെന്ന്
യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ യൂസുഫ് മാലിക്കിനോട് പറഞ്ഞിരുന്നു.വരാമെന്ന് താല്പര്യപൂർവ്വം മാലിക് സമ്മതിക്കുകയും ചെയ്തു.മാലിക് യൂസുഫിനോട് യാത്ര പറഞ്ഞ് തിരികെ പോകാനൊരുങ്ങിയപ്പോൾ യൂസുഫ് മാലിക്കിനോട് പറഞ്ഞു. "നിങ്ങൾ ഗോപ്യമായി വെക്കുമെന്ന് ഉറപ്പ് തന്നാൽ ഞാൻ താങ്കളോടൊരു കാര്യം പറയാനാഗ്രഹിക്കുന്നു". താൻ ആരോടും പറയില്ലെന്ന് മാലിക് വാക്ക് കൊടുത്തു. അപ്പോൾ യൂസുഫ് ഇങ്ങനെ പറഞ്ഞു."ഞാൻ ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്ഹാഖ് നബി എന്റെ പിതാമഹനും അദ്ദേഹത്തിന്റെ പുത്രൻ യഹ്ഖൂബ് നബി എന്റെ പിതാവുമാണ്".
 ഇത് കേട്ടപ്പോൾ മാലിക്കിന് അതിയായ വ്യസനമുളവായി. "അങ്ങയെ ഞാൻ കിണറ്റിൽ നിന്ന്‌ മോചിപ്പിച്ചപ്പോൾ  എന്ത് കൊണ്ട് ഈ വസ്തുത എന്നോട് പൽഞ്ഞില്ല?".
      എന്ന് മാലിക് വളരെ ഖേദത്തോടെ ചോദിച്ചു."സത്യാ
വസ്ത മനസ്സിലായിരുന്നുവെങ്കിൽ ആദ്ദേഹത്തിനെ വാങ്ങാനും വിൽക്കാനും ഒരിക്കലും ഇടയാകുമായിരുന്നില്ലെന്നും മാലിക് പറഞ്ഞു. "സഹോദരന്മാരുടെ ഉപദ്രപം ഭയപ്പെട്ടതിനാലാണ് സംഗതി മൂടി വെച്ചതെന്നും ഏതായാലും അതിലൊന്നും തനിക്ക് യാതൊരു പരാതിയുമില്ലെന്നും" പറഞ്ഞ് കൊണ്ട് മാലികിനെ അദ്ദേഹം സാന്ത്വനപ്പെടുത്തി.
        "അങ്ങയുടെ പിതാവ് കൻആനിലെ ഒരു പ്രധാനിയാണല്ലോ. അങ്ങയെ കാണാത്തത് കൊണ്ട് അദ്ദേഹം ധാരയായി കണ്ണീർ പൊഴിക്കുന്നതായി ഞാൻ നേരിൽ കണ്ടിട്ടുണ്ട്". "ഇലാഹീ!എന്റെ പുത്രനെ എന്റെ ദൃഷ്ടിയിൽ കാണിച്ചു തരേണമേ".എന്നദ്ദേഹം പ്രാർത്ഥിക്കുന്നുമുണ്ട്."മാലി....ക്കേ അദ്ദേ....ഹം തന്നെ....യാണെന്റെ പി...താവ്". ഗദ് ഗദത്തോടെ അദ്ദേഹം മൊഴി നൽകി.
"പ്രഭോ!ഞാൻ വലിയ അപരാധമാണ് അങ്ങയോട് ചെയ്തത്. അതെല്ലാമെനിക്ക് പൊറുത്ത് മാപ്പാക്കിത്തരണം". മാലിക് പറഞ്ഞു."അതെല്ലാം അല്ല്വാഹുവിന്റെ നിശ്ചയങ്ങളായിരുന്നു. അവന്റെ നിശ്ചയങ്ങളിൽ സംതൃപ്തരായിരിക്കുവാൻ സജ്ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. എന്നെ വിറ്റപ്പോൾ ജ്യേഷ്ഠൻ നിങ്ങൾക്കെഴുതി തന്നിട്ടുള്ള വിലവിവരപ്പത്രം എനിക്കൊരു പ്രമാണമായിരിക്കുന്നതാണ്. അവരെ ഒരു കാലത്ത് ലജ്ജിപ്പിക്കുന്നതുമാണ്. മാലിക് പ്രസ്തുത വിലവിവരപ്പത്രം എടുത്ത് യൂസുഫ് നബിക്ക് കൊടുത്ത് കൊണ്ട് അപേക്ഷിച്ചു."എനിക്ക് സന്താനങ്ങളില്ല. സന്താന ലബ്ധിക്കായി അങ്ങ് പ്രാർത്ഥിക്കണം". അതനുസരിച്ച് യൂസുഫ് നബി പ്രാർത്ഥിച്ചു. തന്നിമിത്തം മാലിക്കിന് തന്റെ ഭാര്യയുടെ പന്ത്രണ്ട് പ്രസവങ്ങളിലായി ഇരുപത്തിനാല് മക്കൾ ജനിച്ചു. ഇതിൽ വിലവിവരം എഴുതിക്കൊടുത്ത ആൾ ആരായിരുന്നുവെന്ന് മാലിക് ചോദിച്ചപ്പോൾ അത് ജ്യേഷ്ഠനായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വില്ക്കാനുണ്ടായ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ അത് ചോദിക്കരുതെന്നും ആ കാര്യം രഹസ്സ്യളാക്കി വെക്കാൻ തനിക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.

 

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച...