Skip to main content

ഹജ്ജിന്റേയും ഉംറയുടേയും ശ്രേഷ്ഠതകൾ:

ഓരോ ഉംറയും അടുത്ത ഉംറവരെയുൾള തെറ്റുകൾക്ക് പരിഹാരമാണ്. പുണ്യമായ ഹജ്ജിന്ന് സ്വർഗ്ഗമൽല്ലാതെ മറ്റൊരു പ്രതിഫലവുമിൽല.  ഹജ്ജും ഉംറയും കൂടെ കൂടെ ചെയ്താൽ അവ മനുഷ്യനെ ദാരിദ്ര്യത്തിൽ നിൻനും തിന്മകളിൽ നിൻനും ശുദ്ധീകരിക്കുന്നതുമാണ്.
        അൽല്വാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ആരെങ്കിലും ഹജ്ജ് ചെയ്യുകയും അതിനിടയിൽ അശ്ലീല വാക്കുകളിൽ നിന്നും അധർമ്മങ്ങളിൽ നിന്നും വിട്ടുനില്ക്കുകയും ചെയ്താൽ അയാൾ തിരിച്ചു വരുന്നത് വരെ നവജാതു ശിശുവിനെപ്പോലെപാപവിമുക്തനായിരിക്കും.അൽല്വാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരും ഹജ്ജും ഉംറയും നിർവ്വഹിക്കാൻ പുറപ്പെട്ടവരും അല്ല്വാഹുവിന്റെ അഥിതികളാകുൻനു. അവർ അല്ല്വാഹുവിന്റെ വിളിക്കുത്തരം നൽകിയവരാണ്. ആയതിനാൽ അല്ല്വാഹു അവരുടെ പ്രാർത്ഥനക്കുത്തരം നൽകുന്നതുമാണ്.
     ജീവിതകാലത്ത് ഒരു പ്രാവശ്യം ഹജ്ജും ഉംറയും നിർവ്വഹിക്കൽ പ്രായ പൂർത്തിയും  ബുദ്ധിയും സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിം സ്ത്രീ പുരുഷന്മാർക്കുംനിർബ്ബന്ധമാണ്.
        ഒരിക്കൽ നബി(സ്വ)പ്രസംഗ വേളയിൽ സദസ്സ്യരോട് പറഞ്ഞു.ജനങ്ങളേ, അല്ല്വാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബ്ബന്ധമാക്കിയിരിക്കുന്നു. ആയതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക. അപ്പോൾ സദസ്സ്യരിൽ നിന്നൊരാൾ ചോദിച്ചു.
"എല്ലാവർഷവും ഹജ്ജ് നിർബ്ബന്ധമുണ്ടോ?"
മറുപടി പറയാതെ അവിടുന്ന് പറഞ്ഞിരുന്ന കാര്യം മൂന്ന് പ്രാവശ്യം ആവർത്തിച്ചു. പിന്നീട് പറഞ്ഞു.
"ഞാൻ നിങ്ങളെ വിടുന്ന വിഷയത്തിൽ നിങ്ങളെന്നേയും വിട്ടേക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന സമൂഹങ്ങളുടെ നാശഹേതുഅവരുടെ അധികരിച്ച ചോദ്യങ്ങളും അവരുടെ പ്രവാചകന്മാരോടുള്ള ഭിന്നതയുമായിരുന്നു.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...