Skip to main content

ജവഹർലാൽ നെഹ്റുവിന്റെ കുട്ടിക്കാലം

മോത്തിലാൽ നഹ്റുവിന്റ മൂത്ത സഹോദരന്മാരായിരുന്നു ബൻസീധറും,നന്ദിലാലും.മോത്തിലാലിന്റെ വിദ്യാഭ്യാസ കാര്യത്തിൽ നന്ദിലാലായിരുന്നു ശ്രദ്ധിച്ചിരുന്നത്.പേർഷ്യൻ ഭാഷയും അറബി ഭാഷയുമായിരുന്നു അദ്ദേഹം പഠിക്കാൻ തുടങ്ങിയത്.പന്ത്രണ്ടാമത്തെ വയസ്സിൽഇംഗ്ലീഷ് ഭാഷ പഠിക്കാനാരംഭിച്ചു.കൺപൂരിൽ നിന്നും അലഹാബാദിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടി.പേർഷ്യൻ ഭാഷയിൽ നല്ല പണ്ഡിതനുമായി.പിന്നെ നിയമ പരീക്ഷക്കു പഠിച്ചു.നിയമ പീക്ഷയിൽ വിജയിച്ചതിനു ശേഷം 1883-ൽ കാൺപൂരിൽ ജില്ലാ കോടതിയിൽ സേവനം തുടങ്ങി.
           കാൺപൂർ ജില്ലാ കോടതിയിൽ സേവനം ചെയ്യുന്നതിനിടക്കാണ് മോത്തിലാൽ വിവാഹിതനായത്.അതിൽ ഒരാൺ കുഞ്ഞ് ജനിച്ചു.അധികം താമസിയാതെ ഭാര്യയും കുഞ്ഞും മരിച്ചു.അതിന് ശേഷമാണ് മോഹൻലാൽ സ്വരൂപറാണിയെ വിവാഹം ചെയ്തത്.ഈ ബന്ധത്തിൽ 1889 നവമ്പർ 14ആം തിയതി ജവഹർലാൽ നെഹ്രു ജനിച്ചു.. പതിനൊന്ന് വർഷത്തിനു ശേഷം 1900ൽ നഹ്റുവിന് വിജയ ലക്ഷ്മി എന്ന സഹോദരി ജനിച്ചു.ഏഴു വർഷത്തിനു ശേഷം 1907ൽ മറ്റൊരു സഹോദരിയും പിറന്നു.നെഹ്റുവിന് തന്റെ ഇളയ സഹോദരി മാർക്കിടയിൽ യഥാക്രമം പതിനൊന്ന്, പതിനെട്ട് വയസ്സിന്റ വ്യത്യാസമുണ്ട്.
          മോത്തിലാൽ നഹ്റു തന്റെ ജോലിയിൽ അതി സമർത്ഥനായിരുന്നു.നല്ല കേസ്സുള്ള വകീൽ.ജവഹർലാൽ നഹ്റുവിന് മൂന്നു വയസ്സുള്ളപ്പോൾ മോത്തിലാൽ നഹ്റു കുടുമ്പസമേതം എൽജിൻ റോഡിലേക്ക് താമസം മാറ്റി.ജവഹർലാൽ നഹ്റുവിന് പത്ത് വയസ്സാകുന്നതുവരെ (ഏഴ് വർഷക്കാലം)അവർ അവിടെ തന്നെ താമസിച്ചു.വരുമാനം കൂടി ജീവിത നിലവാരം ഉയർന്നപ്പോൾ മോത്തിലാൽ ചർച്ച് റോഡിൽ വലിയൊരു വീടു വാങ്ങി.അതിന് ആനന്ദ് ഭവൻ എന്ന് പേരിട്ടു.ആ ആനന്ദ് ഭവൻ തന്നെയാണ് ഇന്നും അലഹാബാദിൽ തലയുയർത്തി നിൽക്കുന്ന ആനന്ദ് ഭവൻ.ജവഹർലാൽ നഹ്റുവിന് മാതാപിതാക്കളോട് വളരെ സ്നേഹമായിരുന്നു.മോത്തിലാലിനെ കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പായിരുന്നു.

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു