Skip to main content

ഖുർആനിന്റെ ക്രോഡീകരണം

ഖുർആനിനെ ഒരു ഗ്രന്ഥ രൂപത്തിലാക്കിയത് ഒന്നാം ഖലീഫ സ്വിദ്ധീഖ് (റ)വിന്റെ ഭരണ കാലത്താണ്.നബി(സ്വ)യുടെ കാലത്ത് ഖുർആൻ മുഴുവനും പലതിലുമായി എഴുതി വെച്ചിരുന്നു വെങ്കിലും അതൊരു ഗ്രന്ഥ രൂപത്തിലായിരുന്നില്ല.അദ്ധ്യായങ്ങൾ ക്രമീകരിച്ചിരുന്നുമില്ല.ഖുർആനിന് മുസ്ഹഫ് എന്ന പേര് നൽകിയതും ആദ്യമായി അത് ക്രോഡീചരിച്ചതും സ്വിദ്ധീഖ് (റ)തന്നെ.
         സൈദുബ്നു സാബിത് (റ)പറയുന്നു.യമാമ യുദ്ധത്തിൽ കുറേ സ്വഹാബികൾ രക്തസാക്ഷികളായ ഘട്ടത്തിൽ സ്വിദ്ധീഖ് (റ) എന്റെ അടുത്തേക്ക് ഒരാളെ അയച്ചു.ഞാൻ ചെന്നപ്പോൾ ഉമർ (റ) അവിടെ ഇരിപ്പുണ്ട്.സ്വിദ്ധീഖ്(റ) എന്നോട് പറഞ്ഞു.ഇതാ ഉമർ (റ)എന്നെ സമീപിച്ചു പറയുന്നു. യമാമയിൽ അനേകം പേർ രക്തസാക്ഷികളായിരിക്കുന്നു.മുസൈലിമയോടു പൊരുതി ഖുർആൻ മന:പാഠമാക്കിയവർ പലരും രക്ത സാക്ഷികളായി.ഇനിയും ഇങ്ങനെ പലയിടങ്ങളിലും സംഭവിച്ചേക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്.അങ്ങനെ വന്നാൽ ഖുർആൻ നമുക്ക് നഷ്ടമാകും.അത് കൊണ്ട് അതൊരു ഗ്രന്ഥരൂപത്തിലാക്കാൻ കല്പിക്കണം."
       അപ്പോൾ സൈദുബ്നു സാബിത് (റ)ഉമർ (റ)വിനോട് ചോദിച്ചു.
       "അതെങ്ങനെ, നബി (സ്വ) ചെയ്യാത്തത് നാം ചയ്യുകയോ?"
     ഉമർ (റ)പറഞ്ഞു."അല്ല്വാഹുവാണേ, അത് നല്ല കാര്യം തന്നെയാണ്.ഉമർ(റ) സൈദുബ്നു സാബിത് (റ)വിനെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.ഒടുവിൽ സൈദുബ്നു സാബിത് ( റ)വിന് അത് നല്ല അഭിപ്രായമാണെന്ന് ബോധ്യപ്പെട്ടു.
           സ്വിദ്ധീഖ് (റ) സൈദുബ്നു സാബിത് ( റ) വിനോട് പറഞ്ഞു.
      "താങ്കളൊരു ബുദ്ധിമാനായ യുവാവാണ്.ആർക്കും താന്കളെപറ്റി തെറ്റിദ്ധാരണ തോന്നുകയില്ല.താന്കൾ നബി (സ്വ)യുടെ വഹ് യ്എഴുതിയിരുന്ന വ്യക്തിയുമാണ്.അതിനാൽ താന്കൾ ഖുർആൻ മുഴുവൻ പരിശോധിച്ച് ക്രോഡീകരിക്കുക.
    അങ്ങിനെ സൈദുബ്നു സാബിത് (റ) ഖുർആൻ പരിശോധിക്കാൻ തുടങ്ങി.അദ്ദേഹത്തിന്റെ പക്കലുള്ളതും,മറ്റുള്ളവരുടെ പക്കലുള്ളതുമൊക്കെ പരിശോധിച്ചു ക്രോഡീകരിച്ചു.ഈത്ത മടലുകളിലും,കല്ലുകളിലും,ഹൃദയങ്ങളിലുമൊക്കെ അത് പരന്നു കിടക്കുകയായിരുന്നു.ഉമർ (റ) വിളംബരം ചെയ്തു.നബിയിൽ നിന്നു കിട്ടിയ ഖുർആനിൽ വല്ലതും കൈവശമുള്ളവർ ഇവിടെ കൊണ്ടു വരുവീൻ.അവരത് ഏടുകളിലും,പലകകളിലും,ഈത്തപ്പന മടലുകളിലുമെല്ലാമാണ് എഴുതി വെച്ചിരുന്നത്.സൈദുബ്നു സാബിത് ( റ) ഖുർആൻ മന:പ്പാഠമാക്കിയ വ്യക്തിയുമാണ്.നബി(സ്വ)യുടെ സന്നിധിയിൽ വെച്ചെഴുതിയതിൽ നിന്നു മാത്രമേ സൈദുബ്നു സാബിത് (റ)പകർത്തെടുത്തുള്ളൂ.ഹിജ്റ 25ആം വർഷമാണ് ഈ സംഭവമുണ്ടായത്.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...