Skip to main content

മദ്യപാനത്തിന്റെ കെടുതികൾ

മദ്യം എന്നാൽ മദിപ്പിക്കുന്നത് എന്നാണർഥം.മനുഷ്യ ചരിത്രത്തിൽ ആധുനിക കാലഘട്ടമെന്നോ പ്രാചീന കാലഘട്ടമെന്നോ എന്ന വ്യത്യാസമില്ലാത്ത ഒരു പ്രവണതയാണ് മദ്യാസക്തി.മദ്യാസക്തി ഒരു രോഗമാണ്.അതിന് ഈ കാലഘട്ടത്തിൽ ചികിത്സയുണ്ട്.
            ഇവിടെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്ന ഒരു വിരോധാഭാസമുണ്ട്.സർക്കാർ തലത്തിൽ മദ്യവ്യവസായം എന്നൊരു വകുപ്പും, മന്ത്രിയും, ഭരണവുമുണ്ട്.അതിന് സമാന്തരമായി മദ്യ വിപത്തിലൂടെ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ കേന്ദ്രങ്ങളും,കുറ്റ കൃത്യങ്ങൾ നേരിടാൻ പോലീസും കോടതിയുമുണ്ട്. ഈ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഏക പരിഹാരം മദ്യ നിരോധനം മാത്രമാണ്.അപ്പോൾ മദ്യ വ്യവസായ മേഖലയിൽ ഉപജീവനം തേടുന്ന അനേകം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന ഗുരുതര പ്രശ്നം ഉടലെടുക്കുന്നുമുണ്ട്.അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.അതിന് എന്താണ് ചെയ്യുക? അവരുടെ യോഗ്യത അനുസരിച്ച് ഇതര തൊഴിൽ മേഖലയിൽ നിയമനം നടത്തുക.പെൻഷൻ പ്രായത്തിലുള്ളവർക്ക് അർഹമായ പെൻഷൻ നൽകുക.ഇത് ഈ ഒരു തലമുറയിൽ ഒതുങ്ങുന്ന പ്രശ്നം  മാത്രമാണ്.ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒറ്റത്തവണ പരിഹാരം മാത്രം.വിവിധ തൊഴിൽ മേഖലയിൽ നിയമനം നടത്തുന്നത് പോലെ നിരന്തരം നിയമനം നടത്തേണ്ടുന്ന ആവശ്യം വരുന്നില്ല.
       നാം കാറ്റ് വിതച്ച് കൊടുങ്കാറ്റാണ് കൊയ്യുന്നത്. മദ്യ വിപത്തിൽ പെട്ടവരെ രക്ഷിക്കാൻ വേണ്ടി ബോധവൽക്കരണ സെമിനാറുകളും കൗൺസിലിംങ് സെന്ററുകളും ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.ഡെക്കൻസ്റ്റോണും സെർവിന്ത്യയും ഗ്രാമഗ്രാമാന്തരങ്ങളിൽ മദ്യ വിരുദ്ധ ബോധവൽക്കരണം നടത്തിവരുന്നു.
                 ഇതെഴുതുമ്പോൾ (03/12/2022)മദ്യ വ്യവസായത്തിലൂടെ ലഭിക്കുന്ന റവന്യൂ വരുമാനം 250000000(ഇരുപത്തയ്യായിരം കോടി) രൂപയാണ്.നികുതിയിനത്തിൽ ലഭിക്കുന്നത് പതിനായിരക്കണക്കിന് കോടി രൂപയാണ്.എന്നാൽ മദ്യപാനം കാരണമായി രാജ്യത്ത് ഉടലെടുക്കുന്ന ആരോഗ്യ, സാമൂഹിക, കുടുംബ തലങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഈ തുക പര്യാപ്തവുമല്ല.തന്നെയുമല്ല കേന്ദ്രത്തിൻറേയും, സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ വലിയൊരു ശതമാനം ഈ രംഗത്ത് ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു.ഇത് കൊണ്ടാണ് മദ്യം നിരോധിക്കാതെ മദ്യത്തിന്നെതിരെ ബോധവൽക്കരണം നടത്തുന്നത് വിരോധാഭാസമാണെന്ന് മുമ്പ് സൂചിപ്പിച്ചത്.
             തുടർച്ചയായ മദ്യത്തിന്റെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും, ബാലൻസ് നഷ്ടപ്പെട്ട് വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.മാത്രമല്ല മദ്യപാനം കൊണ്ട് കരൾ രോഗങ്ങൾ,അക്രമണ സ്വഭാവം,അകാല മരണം, ദാരിദ്ര്യം എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.
ഒരു ദരിദ്ര കുടുമ്പം വരുമാനത്തിന്റെ അറുപത് ശതമാനം ഭക്ഷണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.എന്നാൽ ഒരു മദ്യപാനി വരുമാനത്തിന്റെ അറുപത് ശതമാനം മദ്യപാനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.ഇവിടെ നമുക്ക് മദ്യപാനത്തിന്റെ കെടുതി എത്രയാണെന്ന് മനസ്സിലിക്കാവുന്നതേയുള്ളൂ.
                 മദ്യം ദഹനം കൂടാതെ തന്നെ രക്തത്തിൽ കലരുന്നു.അത്കൊണ്ടാണ് കുടിച്ച് അധികനേരമാകും മുമ്പ് തന്നെ മത്തുപിടിക്കുന്നത്.പ്രായ പൂർത്തിയായ ഒരാളുടെ 💓 ഹൃദയം മിനിറ്റിൽ 72പ്രാവശ്യം സ്പന്ദിക്കുന്നു.ഇരുപത്തിനാലു മണിക്കൂറിൽ ഒരു ലക്ഷം പ്രാവശ്യമാണ് സ്പന്ദിക്കുന്നത്.എന്നാൽ ഒരൗൺസ് മദ്യം കുടിച്ചാൽ ഹൃദയ സ്പന്ദനം ഇരുപത്തിനാല് മണിക്കൂറിൽ ഒരു ലക്ഷത്തി നാലായിരമായി വർദ്ധിക്കുന്നു.ഹൃദയം അധികമായി ജോലി ചെയ്യുന്നു എന്നർത്ഥം.തൽഫലമായി ഹൃദയം വേഗത്തിൽ ക്ഷീണിക്കുകയും,ഹൃദയ സ്തംഭനം ഉണ്ടാവുകയും മദ്യപാന് അകാല മരണം സംഭവിക്കുകയും ചെയ്യുന്നു.
             ഭാരതം പോലെയുള്ള വികസ്വര രാജ്യങ്ങളിൽ മദ്യത്തിന്റെ ഉപയോഗം വർധിച്ചു വരികയാണ്.എന്നാൽവികസിത രാജ്യങ്ങളിൽ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ശതമാനത്തിൽ കുറഞ്ഞു വരികയാണ് ചെയ്യുന്നത്.മദ്യത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ പാപത്തിന്റെ കൂലി എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്.മദ്യപാനത്തിന്റെ ചരിത്രം നമുക്ക് നൽകുന്ന സന്ദേശം ശുഭകരമല്ല.

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു