Skip to main content

നീലേശ്വരം നഗരസഭയുടെ കീഴിൽ ഒരു വയോജന പരിപാലന കേന്ദ്രം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് നഗരസഭക്കും,ചെറുവത്തൂർ പഞ്ചായത്തിനുമിടയിലുള്ള ഒരു നഗരസഭയാണ് നീലേശ്വരം.നീലേശ്വരം നഗരസഭയിലെ സർക്കാർ ഹോമിയോ ആശുപത്രി നമ്മുടെ രാജ്യത്തിനു തന്നെ  മാതൃകയായി  ആതുരസേവന രംഗത്ത് മികച്ച നിലവാരം പുലർത്തുകയാണ്.
ആധുനിക സംവിധാനങ്ങളോടെയുള്ള ഫിസിയോതെറാപ്പി, ആധുനിക ഉപകരണങ്ങളോടു കൂടിയ ലബോറട്ടറി സംവിധാനം, കിടത്തി ചികിത്സാ സംവിധാനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.നീലേശ്വരം നഗരസഭയുടെ കീഴിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവൃത്തിച്ചു വരുന്ന വയോജന പരിപാലന കേന്ദ്രം അറുപതു കഴിഞ്ഞവരുടെ ആശാ കേന്ദ്രമാണ്.
വയോജനങ്ങളെ പരിപാലിക്കുവാനും,പരിചരിക്കുവാനും ജെറിയാട്രിക് കെയർ നഴ്സസ്, ഫിസിയോതെറാപ്പിസ്റ്റ്,എന്നിവരുടെ സേവനം ലഭ്യമാണ്.
സാമൂഹികവും,കുടുംബപരവുമായ അന്തരീക്ഷത്തിലെ മാറ്റങ്ങൾ മൂലം അവശതയനുഭവിക്കുന്ന രോഗാതുരരായ വയോജനങ്ങൾക്ക് ഒരു കൈതാങ്ങാണ് ഈ പദ്ധതി.ജീവിത സാഹചര്യത്തിലുണ്ടായ  മാറ്റങ്ങൾ, ആയുർ ദൈർഘ്യത്തിലുണ്ടായ വർധനവ് എന്നിവ കാരണം സമൂഹത്തിൽ പ്രായം ചെന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.കേരളത്തിൽ ഇന്ന് നിലവിലുള്ള ആയുർദൈർഘ്യം എഴുപതു വയസ്സാണ്.ഇതെഴുതുംബോൾ(12-02-2022) കേരളത്തിലെ ജനസംഖ്യ മൂന്നു കോടി എൺപതുലക്ഷമാണ്.ജനസംഖ്യയുടെ പതിനൊന്നു ശതമാനം അറുപതു വയസ്സിനു മുകളിലുള്ള വരാണ്.രണ്ടായിരത്തി ഇരുപത്തിയാറ് ആകുംബോഴേക്കും ഇത് പതിനെട്ട് ശതമാനത്തിനുമുകളിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
:എന്താണ് നമ്മുടെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ?
ചലനശേഷിക്കുറവ്, സന്ധികളുടെ ബലക്ഷയം, കേൾവിക്കുറവ്, കാഴ്ചക്കുറവ്,തുടങ്ങി സാധാരണയായി വൃദ്ധ ജനവിഭാഗങ്ങൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും, മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പാർശ്വ ഫലങ്ങളാണ് പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയുടെ വ്യാപനതോതിലുള്ള വർദ്ധനവും, മാറിവരുന്ന കുടുംബ, സാമൂഹിക, സാംസ്കാരിക കാഴ്ചപ്പാടുകളും ഇവരെ മാനസിക അസന്തുലിതാവസ്ഥയിലേക്കും, സാമൂഹിക ഒറ്റപ്പെടുത്തലുകളിലേക്കും, ഭൗതിക, സാമ്പത്തിക അസ്ഥിരതയിലേക്കും തള്ളിവിടുന്നു.
കൂടാതെ ദീർഘകാല ഔഷധ പ്രയോഗം ഏൽപ്പിക്കുന്ന സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ വേറേയും.
കേവലം രോഗങ്ങളേയും,രോഗലക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്താതെ ഒരു രോഗിയിലെ മറ്റു ശാരീരിക മാനസിക അവസ്ഥകൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നൽകുന്നത്.ഇതു വഴി രോഗ ശമനത്തോടൊപ്പം തന്നെ രോഗിയുടെ ആകെയുള്ള രോഗാവസ്ഥയിൽ ഗുണപരമായ മാറ്റവും ലക്ഷ്യമിടുന്നു.
പാർശ്വ ഫലരഹിതവും, ചികിത്സാ ചെലവ് കുറഞ്ഞതുമായ ഹോമിയോ ചികിത്സാ സമ്പ്രദായത്തിന് പ്രാധാന്യം നൽകി ഉൾപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹിക, സാംബത്തിക ചുറ്റുപാടുകൾക്ക് അത്യന്താപേക്ഷിതമാണ്.
:എന്തൊക്കെയാണ് വയോജന പരിപാലന കേന്ദ്രത്തിൻറെ ലക്ഷ്യങ്ങൾ?
1:സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാക്കുക.
2: പാർശ്വ ഫല രഹിതവും ലളിതവും ചെലവ് കുറഞ്ഞതുമായ ഹോമിയോ പ്പതിയിലൂടെ അവരിലെ രോഗപ്രതിരോധ ശേഷി നിലനിർത്തുകയും, രോഗാതുര കുറക്കുകയും ചെയ്യുക.
3: മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന വർക്കും, ശുശ്രൂഷിക്കുന്നവർക്കും, ആവശ്യമായ ബോധവൽക്കരണം, നിർദ്ദേശങ്ങൾ, മാനസിക പിന്തുണ മുതലായവ നൽകുക.
4: പക്ഷാഘാതം, സന്ധികളുടെ ബലക്ഷയം, തേയ്മാനം മൂലമുള്ള വേദന, നാഡി കളുടെ ബലഹീനത മുതലായ രോഗാവസ്ഥയിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രയോഗത്തിനു പുറമേ ഫിസിയോ തെറാപ്പിസ്റ്റിൻറെ സേവനം കൂടി ജെറിയാട്രിക് യൂണിറ്റിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുക.
5: തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക.
എന്നിവയാണ് ലക്ഷ്യങ്ങൾ.
ആശുപത്രിയുടെ പരിസരപ്രദേശങ്ങളിലും,സമീപ പഞ്ചായത്തുകളിലും അധിവസിക്കുന്ന അറുപതു വയസ്സിനു മുകളിലുള്ളവരാണ് ഗുണഭോക്താക്കൾ.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...