Skip to main content

നബി(സ്വ)യുടെ മേൽ സ്വലാത്ത് പതിവാക്കിയാലുള്ള ഗുണങ്ങൾ!

അല്ലാഹുവും അവൻറെ മലക്കുകളും നബിയുടെ മേലിൽ സ്വലാത്ത് ചൊല്ലുന്നു,വിശ്വാസികളെ നിങ്ങളും നബിയുടെ മേലിൽ സ്വലാത്തു സലാമും ചൊല്ലുവീൻ. സ്വലാത്ത്‌ ചൊല്ലാൻ വേണ്ടി ഖുർആനിലൂടെ അല്ലാഹു വിളംബരം ചെയ്തതാണിത്.വേദനകളും ദുരിതങ്ങളകറ്റാനും,ആഗ്രഹങ്ങൾ നിറവേറാനും,രോഗങ്ങൾ ശിഫയാകാനും സ്വലാത്തിനുള്ള ഫലങ്ങൾ അപാരമാണ്. സ്വലാത്തും സലാമും പതിവാക്കുംബോൾ മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുകയും, ഉന്നത സ്ഥാനമാനങ്ങളും പദവിയും ലഭിക്കുകയും ചെയ്യുന്നു.ആപത്തുകളെ തടുക്കാനും ശത്രുക്കളെ കീഴടക്കാനും സ്വലാത്ത് പതിവാക്കൽ കൊണ്ട് സാധിക്കും.
ഒരിക്കൽ ഉമർ(റ) നബി(സ്വ)യോട് ചോദിച്ചു.'പ്രവാചകരെ, ഞാനെന്റെ പ്രർത്ഥനയിൽ മൂന്നിലൊരംശം അങ്ങയുടെ മേലിലുള്ള സ്വലാത്താക്കട്ടയോ?.
നബ(സ്വ)പറഞ്ഞു, കൂടുതൽ ചെയ്താൽ ഉചിതമായിരിക്കും.
ഉമർ(റ)പറഞ്ഞു,എൻറെ മാതാപിതാക്കളെ അങ്ങേക്കു സമർപ്പിക്കുന്നു. ഞാനെന്റെ പ്രാർത്ഥന മുഴുവൻ അങ്ങേക്കുള്ള സ്വലാത്താക്കട്ടെയോ?.നബി(സ്വ)പറഞ്ഞു.എൻകിൽ താൻകൾക്കു ഭൗതികവും പാരത്രികവുമായ എല്ലാകാര്യങ്ങളും അല്ലാഹു പൂർത്തിയാക്കിത്തരും.
നബി(സ്വ)പറഞ്ഞു :എൻറെ പേരിൽ വല്ലവനും സ്വലാത്ത് ചൊല്ലിയാൽ അവൻറെ പേരിൽ മലക്കുകൾ സ്വലാത്ത് ചൊല്ലും.വല്ലവൻറെ പേരിലും മലക്കുകൾ സ്വലാത്ത് ചൊല്ലിയാൽ അയാളിൽ അല്ലാഹു സ്വലാത്ത് ചൊല്ലും.അല്ലാഹു ഒരാളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഏഴാകാശങ്ങളിലും, ഏഴു ഭൂമികളിലും, മരങ്ങളിലും,ചെടികളിലും, പക്ഷി മൃഗാതികളിലും, ക്രൂര ജന്തുക്കളിലുമൊന്നും അയാളിൽ സ്വലാത്ത്‌ ചൊല്ലാത്തതുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു, വല്ലവനും നിത്യേന എൻറെ പേരിൽ നൂറു സ്വലാത്ത്‌ ചൊല്ലിയാൽ അല്ലാഹു അയാളുടെ നൂറു ആവശ്യം ങ്ങൾ നിറവേറ്റിക്കൊടുക്കും.അതിൽ എഴുപതെണ്ണം പരലോകത്തും മുപ്പതെണ്ണം ഇഹലോകത്തും വെച്ചായിരിക്കും.
മറ്റൊരു ഹദീസിൽ കണാം വല്ലവനും എന്നിൽ സ്വലാത്ത് അധികരിപ്പിച്ചാൽ അല്ലാഹു അയാളുടെ ദാരിദ്ര്യം നീക്കി സംബന്നനാക്കും. പിന്നെ ഒരിക്കലും അയാൾക്ക് ദാരിദ്ര്യമുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു എൻറെ പേരിൽ നിത്യേന  അഞ്ഞൂറ് സ്വലാത്ത് ചൊല്ലിയാൽ അവനൊരിക്കലും ദാരിദ്ര്യമുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു, നിങ്ങൾ എൻറെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കുവീൻ അത്‌ കെട്ടുകളെ അഴിക്കുകയും, വേദനകളെ ശമിപ്പിക്കുകയും ചെയ്യും.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...