Skip to main content

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്.
അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്. 
പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?,
പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി കണക്കാക്കുന്നകാര്യംപോലുംഅല്ല്വാഹുവിൻറ സഹായം കൊണ്ട് മാത്രമാണ്  സാദ്ധ്യമാകുന്നത്.നബി(സ്വ,അ) പറഞ്ഞു
ആപത്തും ദുരിതവു മുണ്ടാകുംബോൾ അല്ലാഹു ദുആക്കുത്തരം നൽകുന്നത്‌ ആർക്കെങ്കിലും ഇഷ്ടമാണെങ്കിൽ, ആപത്തില്ലാത്ത നല്ല കാലത്ത്‌ തന്നെ അവൻ ധാരാളം ദുആ ചെയ്യട്ടെ.അതായത് മുൻകൂർ പ്രാർത്ഥന.
പ്രാർത്ഥന മുഅ്‌മിനിൻറെ ആയുധവും, ദീനിന്റെ തൂണും,ആകാശ ഭൂമികളുടെ തേജസ്സുമാണ്.
മറഞ്ഞവൻ മറഞ്ഞവനു വേണ്ടി ചെയ്യുന്ന പ്രാർത്ഥനക്കാണ് പെട്ടെന്ന് ഉത്തരം കിട്ടുക.തന്റെ സഹോദരന്നു വേണ്ടി അവൻറെ അഭാവത്തിൽ ചെയ്യുന്ന പ്രാർത്ഥന പാഴാകയില്ല.ദുആ ചെയ്യുന്നവൻറെ തലഭാഗത്ത്  ഏല്പ്പിക്കപ്പെട്ട ഒരു മലക്കുണ്ട്.തൻറെ സഹോദരൻറെ അഭാവത്തിൽ അവന്റെ നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം ആമലക്ക് ആമീൻ പറയും.തുടർന്ന് ആ മലക്ക് പ്രാർത്ഥിച്ചവനുവേണ്ടി പ്രാർത്ഥിക്കും."നിങ്ങൾക്കും തുല്യമായ പ്രതി ഫലം അല്ലാഹു നൽകട്ടെയെന്ന്.നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് വേണ്ടി പ്രാർത്ഥിച്ച കാര്യം നമുക്കും ഫലം ചെയ്യും.ഒരാളുടെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ നമുക്ക്  രോഗമുണ്ടെങ്കിൽ നമ്മുടെ രോഗവും ശിഫയാകും. രോഗം നമുക്ക് ഇല്ലായെങ്കിൽ  രോഗത്തിനെ തൊട്ട് നാം പ്രതിരോധിക്കപ്പെടും.
         ഒരാൾക്ക് പ്രാർത്ഥനയുടെ വാതിൽ തുറന്നു കിട്ടിയാൽ അയാൾക്കു ഉത്തരം കിട്ടുന്ന വാതിലും തുറന്നു കിട്ടും.നബി(സ്വ) പറഞ്ഞു "ശക്തി കൊണ്ട് പ്രതിരോധിക്കാനാവില്ല.എന്നാൽ പ്രാർത്ഥന കൊണ്ട് ആപത്തുകളെ തടുക്കാം.വന്നതും വരാനിരിക്കുന്നതുമെല്ലാം ഇതിൽ പെടും.ആപത്തിറങ്ങുകയും അവസാന നാൾ വരെ ദുആ അതിനെ തടുത്തുകൊണ്ടേയിരിക്കുകയും ചെയ്യും.
              അല്ലാഹുവിന്റെ അടുക്കൽ ദുആയേക്കാൾ ആദരണീയമായ ഒന്നും തന്നെയില്ല.ഒരാൾ പ്രാർത്ഥിക്കുന്നില്ലായയെങ്കിൽ അല്ല്വാഹു അയാളോട് കോപിക്കും.പ്രവാചകർ പറഞ്ഞു പ്രാർത്ഥിക്കാൻ നിങ്ങൾ അശക്തരാവരുത്.പ്രാർത്ഥിച്ചവരാരും നാശത്തിലകപ്പെടുന്നില്ല.ആപത്തും ദുരിതവുമുണ്ടാകുമ്പോൾ പ്രാർത്ഥിക്കുന്നതിനു പകരം ആപത്തും ദുരിതവുംമുണ്ടാകുന്നതിന് മുംബേ പ്രാർത്ഥിക്കേണ്ടതാണ്.അതായത് മുൻകൂർ പ്രാർത്ഥന.മുസ്ലിങ്കളുടെ സദസ്സുകളിലെ പ്രാർത്ഥന സ്വീകാര്യമായിരിക്കും.ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് പ്രാർത്ഥിക്കേണ്ടത്.മുലയൂട്ടപ്പെടുന്ന ശിശുക്കളും മേഞ്ഞു തിന്നുന്ന കാലികളും പ്രാർത്ഥിക്കുന്ന ജനങ്ങളുമില്ലെന്കിൽ അല്ല്വാഹു നിങ്ങളിൽ ശിക്ഷ ചൊരിയുമായീരുന്നു.
            യൂനുസ് നബി (അ)ന്റെ പ്രാർത്ഥന പതിവാക്കിയാൽ എല്ലാ ആപത്തുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം. لاٰاِلٰاهَ اِلّاٰاَنْتَ سُبْحٰانَكَ اِنّـِي كُنْتُ مِنَ الظّٰلِّمِينُ"ഇതാണ് യൂനുസ് നബി (അ)ന്റെ പ്രാർത്ഥന.യൂനുസ് നബി മത്സ്യ വയറ്റിൽ നിന്ന് ചെയ്ത ദുആയാണിത്.ഇതിനെ സംബന്ധിച്ച് അല്ല്വാഹു ഖുർആനിൽ പറഞ്ഞത്"അന്ത കാരങ്ങളിൽ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ചു.അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം ചെയ്തു.അദ്ദേഹത്തെ ദ:ഖത്തിൽ നിന്നും മോചിപ്പിച്ചു".ഇതു പോലെയാണ് നാം വിശ്വാസികളെ മോചിപ്പിക്കുക.
        നബി(സ്വ)പറഞ്ഞു മേൽ പറഞ്ഞ ദുആ കൊണ്ട് വല്ലവനും പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല.  അസാദ്ധ്യമാണെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സാദ്ധ്യമാകും.അടഞ്ഞ വാതിലുകൾ തുറക്കപ്പെടും.
       ഈപ്രാർത്ഥനയുടെ പുണ്യം അപാരം.തിന്മകളെ തടുക്കാനും നന്മകൾ കൈവരിക്കാനും മേൽ പറഞ്ഞ ദുആ ഫലപ്രദമാണ്.ഏതൊരു മുസ്‌ലിമും
ഈ ദുആ ചൊല്ലിയാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.നബി(സ). പറഞ്ഞു.
മൂന്ന് പ്രാർത്ഥനകൾ പാഴായിപോകില്ല.
1: മാതാപിതാക്കൾ സന്താനങ്ങൾക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.
2:അക്രമിക്കപ്പെട്ടവൻ അക്രമിക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കും അല്ല്വാഹുവിന്നുമിടയിൽ യാതൊരുവിധ തടസ്ഥവുമില്ലെന്നാണ് നബി വചനം.തന്നെയുമല്ല അക്രമിക്ക പ്പെട്ടവന്റെ പ്രാർത്ഥനയെത്തൊട്ട് സൂക്ഷിക്കണമെന്ന് നബി (സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോടും അക്രമം ചെയ്യരുതെന്ന് സാരം.
3:തന്റെ സഹോദരന്റെ അഭാവത്തിൽ അവന് വേണ്ടി ചെയ്യുന്ന പ്രാർത്ഥന.ഇവ മൂന്നുമാണ് പാഴായി പോകാത്ത മൂന്ന് പ്രാർത്ഥനകൾ.
       ഈ ലേഖനം നബി വചനങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ്.

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു