Skip to main content

ഹജ്ജിന്നും, ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും(മീഖാത്ത്)

ഹജ്ജിന്ന് ഇഹ്റാം ചെയ്യാൻ നിശ്ചിത കാലവും,സ്ഥലവുമുണ്ട്. ഉംറയുടെ ഇഹ്റാമിന്ന് നിശ്ചിത കാലമില്ല.സ്ഥലം മാത്രമേയുള്ളൂ.
ഹജ്ജിൻറെ ഇഹ്റാമിനുള്ള കാലം, ശവ്വാൽ, ദുൽകഹദ് എന്നീ രണ്ടു മാസവും,ദുൽഹിജ്ജയിലെ ആദ്യത്തെ ഒംബത് ദിവസവും, പത്താം രാവു മാകുന്നു.ഈ നിശ്ചിത കാലത്ത് അല്ലാതെ ഹജ്ജിന്ന് ഇഹ്റാം ചെയ്യാൻ പാടില്ല.മക്കയിലുള്ളവരുടെ മീഖാത്ത് മക്ക തന്നെയാണ്.
അല്ലാത്തവരുടെ ഹജ്ജിൻറേയും,ഉംറയുടേയും മീഖാത്ത് താഴെ പറയുന്നവ.
മദീനയുടെ ഭാഗത്ത്‌ നിന്ന് വരുന്നവരുടെ മീഖാത്ത്, ദുൽഹുലൈഫയും,ശാം,മിസ്റ്, മഗ്രിബ്, എന്നിവയുടെ ഭാഗത്ത് നിന്നു വരിന്നവരുടേത് ജുഹ്ഫയും,
യമൻ ഭാഗത്ത് നിന്നു വരുന്നവരുടേത് യലംലവുമാണ്. ഇന്ത്യൻക്കാരുടെ മീക്കാത്ത് യലംലം തന്നെയാണ്‌.
നജ്ദ്,ഹിജാസ് എന്നിവയുടെ ഭാഗത്ത്‌ നിന്നു വരുന്നവരുടേത്, കർനുൽ മനാസിലും.
ഇറാഖ്,ബസ്വറ ഭാഗത്തു നിന്നു വരുന്നവർക്ക്‌ ദാതുൽ ഇർക്കും,
മക്കയിലുള്ളവരുടെ ഉംറയുടെ മീഖാത്ത് ഹറമിൻറെ പുറത്തുള്ള സ്ഥലവുമാണ്.
വരുന്ന വഴിയിൽ ഒരു മീഖാത്തും ഇല്ലാത്തവർ ഏതു മീഖാത്തിനോടണോ ആദ്യം നേരിടുന്നത്, അവിടെ വെച്ച് ഇഹ്റാം ചെയ്യണം.ഒരു മീഖാത്തിനോടു നേരിടുന്നില്ലെൻകിൽ, മക്കയുടെ രണ്ട് മർഹലക്ക് അപ്പുറമുള്ള സ്ഥലത്ത്‌ വെച്ച് ഇഹ്റാം ചെയ്യണം.(2മർഹല=133km).
മീഖാത്തിൻറേയും,മക്കയുടേയും ഇടക്കുള്ളവരുടെ മീഖാത്ത്, അവരുടെ താമസ സ്ഥലം തന്നെയാകുന്നു.
മീഖാത്തിന് അപ്പുറമുള്ളവർക്ക് മീഖാത്തിൽ എത്തുന്നതിന് മുംബ് ഇഹ്റാം ചെയ്യുന്നതിന് വിരോധമില്ല.
ഹജ്ജോ,ഉംറയോ ഉദ്ദേശിച്ചു വരുന്നവർക്ക്‌, ഇഹ്റാം ചെയ്യാതെ മീഖാത്ത് വിട്ടു കടന്നാൽ ഇഹ്റാമിന്ന് വേണ്ടി മീഖാത്തിലേക്ക് മടങ്ങിയില്ലെൻകിൽ തണ്ടം(ബലി)നിർബ്ബന്ധമാണ്.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...