Skip to main content

ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ

1:ജിമാഅ്‌.
2:വികാരത്തോടു കൂടി സ്ത്രീ പുരുഷൻമാർ ഇട പഴകൽ.നോക്കൽ, സംസാരിക്കൽ,സ്പർശിക്കൽ.
3:നിക്കാഹ് ചെയ്യലും, ചെയ്തു കൊടുക്കലും.
4:സുഗന്ധം ഉപയോഗിക്കൽ.
5:തല മുടിയിലോ, താടി മുടിയിലോ എണ്ണ ഉപയോഗിക്കൽ.
6:മുടിയോ നഖമോ നീക്കൽ.
8:പുരുഷൻ തലമറക്കൽ.അൽപം പോലും മറക്കാൻ പാടില്ല.
9:തുന്നിയ വസ്ത്രം ധരിക്കൽ.പിന്ന് കുത്തിയ വസ്ത്രവും ധരിക്കാൻ പാടുള്ളതല്ല.
10:സ്ത്രീകൾ മുഖം മറക്കൽ.അൽപം പോലം മറക്കാൻ പാടുള്ളതല്ല.
11:സ്ത്രീകൾ കയ്യുറ ധരിക്കൽ.
12:കരയിലെ തിന്നപ്പെടുന്ന ജീവിയെ വേട്ടയാടൽ.
ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങളിൽ നിന്ന് സംയോഗം, നിക്കാഹ്, വേട്ട എന്നിവയല്ലാത്ത കാര്യങ്ങൾ ചെയ്താൽ ഉള്വ്ഇയ്യ
ത്തിന് മതിയാകുന്ന ഒരാടിനെ അറുക്കുകയോ, ഹറമിലെ ആറു മിസ്കീൻ മാർക്ക്‌ അര സ്വാഅ്‌ വീതം സ്വദഖ നൽകുകയോ, മൂന്ന് നോൻപ് അനുഷ്ടിക്കുകയോ, ചെയ്യൽ നിർബന്ധമാണ്.
ജിമാഅ്‌ കൊണ്ട് ഹജ്ജും ഉംറയും ഫസാദാക്കിയവർക്ക് അത് രണ്ടും പൂർത്തിയാക്കലും, ഉടനെ തന്നെ ഉംറ ചെയ്യലും, അടുത്ത വർഷം തന്നെ ഹജ്ജ് ചെയ്യലും നിർബ്ബന്ധമാണ്. പുരുഷന്ന് കഫ്ഫാറത്തും വാജിബാണ്.സ്ത്രീക്ക് കഫ്ഫാറത്തില്ല. എന്കിലും അവൾ കുറ്റക്കാരിയാണ്.
കഫ്ഫാറത്ത് ഒരു ഒട്ടകമാണ്.അതിന് കഴിവില്ലെൻകിൽ ഒരു മാട്.അതിനും കഴിവില്ലാത്തവർ ഏഴ് ആട്. അതിനും കഴിവില്ലെൻകിൽ ഒരു ഒട്ടകത്തിൻറെ വിലക്ക് ലഭിക്കുന്ന ഭക്ഷണത്തിൻറെ മുദ്ദുകളുടെ എണ്ണം സ്വദഖ ചെയ്യണം.അതിനും കഴിയാത്തവർ ഒരു ഒട്ടകത്തിൻറെ വിലക്ക് ലഭിക്കുന്ന മുദ്ദുകളുടെ എണ്ണം നോംബനുഷ്ഠിക്കണം.
നിക്കാഹിന്ന് ഫിദ് യ ഇല്ല.എന്നാൽ നിക്കാഹ് സ്വഹീഹാകുന്നതല്ല.
വേട്ട ജീവിയെ നശിപ്പിച്ചാൽ അവൻ ഉത്തരവാദിയാകും.ആട്,മാട്,ഒട്ടകം എന്നിവയോട് സാമ്യമുള്ളതാണെൻകിൽ, സാമ്യമായ മൃഗത്തെ അറുത്ത് ഹറമിലെ മിസ്കീൻമാർക്ക് സ്വദഖ ചെയ്യുകയോ,അതിൻറെ വിലക്ക് ലഭിക്കുന്ന ധാന്യം നൽകുകയോ,അതിന്റെ വിലക്ക്‌ ലഭിക്കുന്ന മുദ്ദുകളുടെ എണ്ണം  നോംബനുഷ്ഠിക്കൽ വാജിബാണ്.
വേട്ട മൃഗം മറ്റൊരാളുടെ ഉടമയിൽ പെട്ടതാണെൻകിൽ  അവന്ന് അതിന്റെ വില കൊടുക്കൽ നിർബ്ബന്ധമാണ്.
മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.
  1:ഹജ്ജ് യാത്രക്കാർ അറിയാൻ (ഒന്ന്).
2:  ഹജ്ജ് യാത്രക്കാർ അറിയാൻ (രണ്ട്).
  3: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  4: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  5: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
  6: ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്ന് രൂപങ്ങൾ.
  7: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
  8: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
  9ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...