Skip to main content

ത്രാടകം

എന്താണ് ത്രാടകകം?
ഒരേ പോയിൻറിൽ മാത്രം ദൃഷ്ടികൾ ഉറപ്പിച്ച് നിശ്ചലമായിസ്ഥിതി ചെയ്യുന്നതാണ് ത്രാടകം.ഇത് തുടർച്ചയായി അഭ്യസിച്ചു കൊണ്ടിരുന്നാൽ,ഏകാഗ്രതയും,ഓർമ്മശക്തിയും,ദൃഢചിത്തതയും ക്രമേണവർദ്ധിക്കുമെന്നതിന് സംശയമില്ല.നമ്മളിൽ അന്തർലീനമായികിടക്കുന്ന പലശക്തികളും,കാര്യപ്രാപ്തിയും ഉണർന്നു ഊർജ്ജ്വസ്വലമാകുന്നതാണ്.
Short sight,Long sight  എന്നിവ ഇല്ലാതായി കണ്ണിനു നല്ല ആരോഗ്യവും,കാഴ്ചശക്തിയും സിദ്ധിക്കുന്നതാണ്.മാനസികമായ അസ്വസ്ഥതകൾ അകലുന്നു,ഉറക്കമില്ലായ്മ പരിഹരിക്കപ്പെടുന്നു.ഏകാഗ്രതയും, ബുദ്ധിശക്തിയും വർദ്ധിക്കുന്നു.ഉറച്ചമനസ്സും,ലക്ഷ്യബോധവും ഉണ്ടാകുന്നു.പ്രഷുബ്ധമായ ചിന്ത കാട്കയറുന്നു.ചിന്തകൾ നിയന്ത്രിക്കപ്പെടുന്നു.
വിദ്യാർത്ഥികൾക്ക് ഓർമ്മശക്തി യും,ഏകാഗ്രതയും ഉണ്ടാവാൻ ത്രാടകം അഭ്യസിച്ചാൽ മതിയാകുന്നതാണ്.ഇത് ഗുരുമുഖത്തു നിന്ന് അഭ്യസിക്കേണ്ടതാണ്. ത്രാടകം എങ്ങിനെയാണ് അഭ്യസിക്കേണ്ടത്?
:ശാന്തമായ ഒരുസ്ഥലത്ത് രാവിലെ ഉദയസൂര്യനഭിമുഖമായി പത്മാസനത്തിൽ ഇരിക്കുക.കണ്ണടക്കുക.കണ്ണുകൾ തുറന്നു ദൃഷ്ടികൾ സൂര്യനിൽ ഉറപ്പിക്കുക.തികഞ്ഞ ഏകാഗ്രതയോടുകൂടി സൂര്യനെ നോക്കിക്കൊണ്ടിരിക്കുക.കണ്ണ്കഴക്കുകയോ,കണ്ണിൽ നിന്ന് വെള്ളം വരാൻ ഭാവിക്കുകയോ ചെയ്യുമ്പോൾ കണ്ണടയ്ക്കുക.ശരീരം നിശ്ചലമായി തന്നെ സ്ഥിതിചെയ്യണം.കണ്ണടച്ചാണിരിക്കുന്നതെങ്കിലും സൂര്യന്റെ പ്രതിച്ഛായ മനസ്സിൽകാണും.ക്രമേണപ്രതിച്ഛായ മാഞ്ഞുപോകുന്നതായിരിക്കും.അങ്ങിനെഭാവിക്കുംബോൾവീണ്ടും കണ്ണുകൾ തുറന്ന്സൂര്യനിൽ ദൃഷ്ടികൾ ഉറപ്പിക്കുക.കഴിയുന്നത്രസമയം കണ്ണ് ചിമ്മാതിരിക്കാൻ ശ്രമിക്കുക.ഇപ്രകാരം ത്രാടകം കഴിയുന്നത്ര സമയംഅനുഷ്ടിക്കുക.കണ്ണിന് അധികം ക്ലേശം കൊടുക്കാതെ ത്രാടകത്തിന്റെ സമയം ദീർഘിപ്പിക്കുക.തുടക്കത്തിൽ അരമിനിറ്റു്‌ കണ്ണുതുറന്നിരിക്കാൻശ്രമിക്കുക.ക്രമേണസമയം നീട്ടുക.രണ്ടു മിനിറ്റുവരെ ദിവസവുംചെയ്തുകൊണ്ടിരുന്നാൽ ആർക്കും ഇത് സാധിക്കുന്നതാണ്.തുടക്കക്കാർക്ക് വിളക്കോ, മെഴുക്തിരിയോ ഉപയോഗിച്ചും ത്രാടകം അഭ്യസിക്കാവുന്നതാണ്.ഇതിന്റെ സമ്പൂർണ്ണ ഫലം സിദ്ധിക്കാൻ സൂര്യനഭിമുഖമായിരുന്ന് ചെയ്യലാണുത്തമം.ഈ ലേഖനം വായിച്ച് ആരും ത്രാടകം അഭ്യസിക്കരുത്.ഒരു യഥാർത്ഥ ഗുരുവിന്റെ മേൽനോട്ടത്തിൽ പരിശീലിക്കേണ്ടതാണ്.

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു