Skip to main content

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ

പണത്തിന്റെ മൂല്യം ചോരാതെ സൂക്ഷിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?. അതിന് ഒറ്റ ഉത്തരമേയുള്ളൂ,പൊന്നിൽ നിക്ഷേപിക്കുക!
എന്താണ് പൊന്നിൽ നിക്ഷേപിച്ചാലുള്ള ഗുണങ്ങൾ?ഉയർന്ന
 പണലഭ്യത,പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശേഷി,വാർഷിക ആദായം എന്നിവയാണ് പൊന്നിൽ നിക്ഷേപിക്കുന്നതിൻറെ സവിശേഷത.സ്വർണ്ണ നാണയങ്ങൾ,സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങി സൂക്ഷിക്കുക അല്ലെങ്കിൽ ജ്വല്ലറികളിൽ പണം നിക്ഷേപിക്കുക എന്നതല്ല സ്വർണ്ണത്തിൽ പണം നിക്ഷേപിക്കുക എന്നതിന്റ വിവിക്ഷ.സ്വർണ്ണം വാങ്ങി സൂക്ഷിച്ചാൽ വിൽക്കുമ്പോൾ മാത്രമേ ലാഭം കിട്ടുകയുള്ളൂ.RBI യുടെ സംരംഭമായ ഗോൾഡ് സോവറീനിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ആധുനിക നിക്ഷേപ മാർഗ്ഗം 'E' ഗോൾഡ്‌ ആയിട്ടാണ് അറിയപ്പെടുന്നത്.E-ഗോൾഡിൽ നിക്ഷേപിച്ചാൽ മോഷ്ടിക്കപ്പെടും എന്ന ഭയം വേണ്ട.ഇത് നികുതി മുക്തവുമാണ്.ഇപ്പോൾ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടും ലഭ്യമാണ്.ഓഹരിയെ പോലെ വിലയിടിവ് മൂലമുണ്ടാകുന്ന നഷ്ടത്തെ ഭയപ്പെടേണ്ടതുമില്ല.
എങ്ങിനെയാണ് ഗോൾഡ് സോവറീനി(Gold sovereign)ൽ നിക്ഷേപിക്കേണ്ടത്?
ആദ്യമായി ഒരു ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കുക.എങ്ങിനെയാണ് ഡിമാറ്റ് അക്കൗണ്ട് ഉണ്ടാക്കേണ്ടത്?
അതിന് ഒരു ക്യാൻസൽ ചെയ്ത് പേരെഴുതിയ ഒരു ചെക്ക്ലീഫ്.ആദാർ കാർഡ്,പാൻകാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി  ഒരു ബ്രോക്കിങ് കമ്പനിയെ സമീപിക്കുക.ഈ കമ്പനി മുഖേന ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുക.ഈ അക്കൗണ്ടിലൂടെ നമുക്ക് ഗോൾഡ്‌ സോവറീനിൽ പണം നിക്ഷേപിക്കാവുന്നതാണ്.ഗോൾഡ് സോവറീനിൽ പണം നിക്ഷേപിച്ചാൽ ആകെയുള്ള സ്വർണ്ണ മൂല്യത്തിൻറെ രണ്ടര ശതമാനം വാർഷിക ലാഭം കിട്ടുകയും ചെയ്യും.ഇപ്പോൾ ഇന്ത്യാ പോസ്റ്റിലൂടെയും പൊന്നിൽ നിക്ഷേപിക്കാവുന്നതാണ്.
     നാം ഒരു ലക്ഷം രൂപക്ക് സ്വർണ്ണം വാങ്ങിയാൽ ഒരു വർഷം കഴിഞ്ഞാൽ ഒരു ലക്ഷത്തിന്റെ രണ്ടര ശതമാനമായ 2500 രൂപ നമുക്ക് ലാഭമായി ലഭിക്കും. സ്വർണ്ണത്തിന്റെ മൂല്യമുയർന്ന് ഒരുലക്ഷത്തി പതിനായിരമായാൽ അടുത്ത ഒരുവർഷം തികയുമ്പോൾ അതിന്റെ രണ്ടര ശതമാനമായ 2750 രൂപ ലാഭ വിഹിതമായി ലഭിക്കുന്നതാണ്.
       നമുക്ക്  പണത്തിന്റെ ആവശ്യം വരുമ്പോൾ പെട്ടെന്ന് സ്വർണ്ണം വിറ്റ് പണമാക്കി മാറ്റാനും കഴിയും.
     
   എന്താണ് മ്യൂചൽ ഫണ്ട്?  ഭാവിയിൽ വരാനിരിക്കുന്ന ഒരാവശ്യം മുന്നിൽ കണ്ട് 
     ഒരു കമ്പനിയിൽ  പത്ത് ലക്ഷത്തിന്റെ ഒരു കുറിക്ക് ചേർന്നാൽ മാസത്തിൽ 10000(പതിനായിരം)രൂപ നൂറ് മാസം അടക്കണം.അഥവാ എട്ടേകാൽ വർഷം.എട്ടേകാൽ വർഷം കഴിഞ്ഞാൽ നമുക്ക് അഞ്ച് ശതമാനം കമ്മീഷൻ കഴിച്ച് ബാക്കി ഒമ്പത് ലക്ഷത്തി അൻപതിനായിരം രൂപമാത്രമേ കിട്ടുകയുള്ളൂ.ഫലത്തിൽ ഇത് നമുക്ക് നഷ്ടം തന്നെയാണ്.
    എന്നാൽ ഇതേ തുകക്ക് ഇതേ കാലാവധിക്ക്  ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കാലാവധിക്ക് ശേഷം  അമ്പത് ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.മറ്റൊരു കാര്യം.മ്യൂചൽ ഫണ്ട് കമ്പനി നമുക്ക് ഒന്നും ഉറപ്പ് തരുന്നില്ല.ഓഹരി വിലയെ അടിസ്ഥാനമാക്കിയാണ് മ്യൂചൽ ഫണ്ടിലെ നേട്ടങ്ങുളും കോട്ടങ്ങളും ഉണ്ടാകുന്നത്.കാലാവധിക്ക് ശേഷം ഓഹരി വില വല്ലാതെ ഇടിഞ്ഞാൽ ചിലപ്പോൾ നമ്മുടെ മുതൽ മുടക്കിൽ നഷ്ടം വരാൻ സാധ്യതയുണ്ട്.അങ്ങിനെ വന്നാൽ കാലാവധി നീട്ടി അടവ് തുടരുക.എന്നാൽ നഷ്ടമില്ലാതെ തന്നെ നേട്ടമുണ്ടാക്കാം.
നിയമ പരമായ മുന്നറിയിപ്പ് :ഓഹരി വിപണിയിൽ നഷ്ട സാദ്ധ്യത കൂടുതലാണ്.
       എന്നാൽ സ്വർണ്ണത്തിന്റെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ നഷ്ട സാദ്ധ്യത കുറവാണ്.














Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു