കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്ററകലെ കിഴക്ക് സ്ഥിതി ചെയ്യുന്നൊരു മലയോര പ്രദേശമാണ് മുക്കം. വയലിൽ മോയി ഹാജിയുടെ സമ്പന്ന കുടുമ്പത്തിന്റെ സാന്നിദ്ധ്യംകൊണ്ടനുഗ്രഹീതമായിരുന്നു മുക്കം. പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായ ആ കുടുമ്പം റബ്ബർ, തെങ്ങ് തേക്ക്, എന്നീ കൃഷികളാൽ അതി സമ്പന്നരായിരുന്നു.അവർ തേക്ക് വ്യവസായികളുമായിരുന്നു.
ജനാബ് വയലിൽ മോയിഹാജിയുടെ മകൻ ബീരാൻ കുട്ടിഹാജിയുടെ സീമന്ത പുത്രൻ മൊയ്തീൻ കോയ ഹാജിയാണ് മുക്കം മുസ്ലിം അനാഥ ശാലയുടെ സ്ഥാപകൻ. 1956ൽ22അനാഥ മക്കളെ ഏറ്റെടുത്ത് അദ്ദേഹം തന്റെ തൈയിലുള്ള വീട്ടിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു മുക്കം മുസ്ലിം അനാഥ ശാലക്ക് തുടക്കം കുറിച്ചത്. മത ഭൗതിക വിദ്യാഭ്യാസവും, ഭക്ഷണവും, പാർപ്പിടവും, ചികിത്സയും നൽകി ഭാരിച്ച ഉത്തര വാദിത്വമായിരുന്നു പ്രസ്തുത സ്ഥാപനത്തിന്.
കേരളത്തിലനേകം അനാഥശാലകളന്നുമിന്നുമുണ്ടെങ്കിലും
വയലിൽ തറവാടിന്റെ
കുടുമ്പ സ്വത്തിന്റെ പിൻബലത്തിൽ മാത്രം സ്ഥാപിതമായിരുന്നു മുക്കം മുസ്ലിം അനാഥ ശാല. ആരാന്റ കീശയിലെ കാശിനെ ആശ്രയിച്ചു കൊണ്ടായിരുന്നില്ല മുക്കം മുസ്ലിം അനാഥശാല സ്ഥാപിതമായത്. അത് തന്നെയാണ് മുക്കം മുസ്ലിം അനാഥ ശാലയും കേരളത്തിലെ മറ്റ് അനാഥ ശാലകളും തമ്മിലുള്ള മർമ്മപ്രധാനമായ വ്യത്യാസം. മൊയ്തീൻ കോയ ഹാജിയുടെ ഇരുപത്തി മൂന്നാം വയസ്സ് മുതൽ തന്റെ മരണം വരെ മുക്കം മുസ്ലിം അനാഥ ശാലയിലെ അനേകം അനാഥ ബാലികാ ബാലന്മാർക്ക് ഒരായുസ്കാലം മുഴുവനും താങ്ങും തണലും പ്രതീക്ഷയുമായിരുന്നു അദ്ദേഹം. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന് ജൂൺ മുപ്പതിനിന്
മൊയദീൻ കോയഹാജി
ഇഹലോക വാസം വെടിഞ്ഞു. ജനാബ് മൊയ്‌ദീൻ കോയഹാജി ജനിച്ചത് ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിമൂന്നിൽ. അദ്ദേഹം അനാഥാലയം സ്ഥാപിച്ചത് ആയിരത്തിത്തൊള്ളായിരത്തി അൻപത്താറിൽ. അദ്ദേഹം തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് മുക്കം മുസ്ലിം അനാഥ ശാല സ്ഥാപിച്ചത്. ദൈവ നിയോഗം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
തന്റെ പിതൃ സ്വത്ത് അനാഥത്വം കൊണ്ട് കുടുമ്പത്തിലും സമൂഹത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ഒരു കൂട്ടം അനാഥ ബാലികാ ബാലന്മാരുടെ ഉന്നമനത്തിനു വേണ്ടി സമർപ്പിക്കുകയായിരുന്നു അദ്ദേഹം തന്റെ ജീവിതം.
(ശേഷം രണ്ടാമദ്ധ്യായത്തിൽ)
Comments
Post a Comment