Skip to main content

ഓർമയിലെ നാളുകൾ|ആ മുഖം (1)


ഈ ആത്മ കഥയിലുടനീളമെന്റെ മുക്കം മുസ്ലിം അനാഥാലയ ജീവിതത്തിലെ അനുഭവങ്ങളുടെ ശരിപ്പകർപ്പാണ്. എന്നിരുന്നാലും മുക്കം മുസ്ലിം അനാഥ ശാലയുടെ ഉൽപ്പത്തി, അതിന്റെ സ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുമ്പ ചരിത്രം എന്നിവയൊന്നും ഉൾക്കൊള്ളിക്കാനെനിക്ക് കഴിഞ്ഞിട്ടില്ല. സ്വാഭാവികമായും അനുവാചകർക്ക തറിയാനുള്ള ജിജ്ഞാസയുണ്ടാകും. അതറിയിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാരനെന്ന നിലയിലെനിക്കുമുണ്ട്. അതുൾക്കൊള്ളിച്ചു കഴിഞ്ഞാൽ കഥയിൽ ചോദ്യമില്ലാതെയാകും. അപ്പൊഴാണ് കഥയിൽ ചോദ്യമില്ലെന്നുള്ളത് അന്വർത്ഥമാകുന്നത്.
കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്ററകലെ കിഴക്ക് സ്ഥിതി ചെയ്യുന്നൊരു മലയോര പ്രദേശമാണ് മുക്കം. വയലിൽ മോയി ഹാജിയുടെ സമ്പന്ന കുടുമ്പത്തിന്റെ സാന്നിദ്ധ്യംകൊണ്ടനുഗ്രഹീതമായിരുന്നു മുക്കം. പതിനായിരക്കണക്കിന് ഹെക്ടർ ഭൂസ്വത്തിന്റെ ഉടമകളായ ആ കുടുമ്പം റബ്ബർ, തെങ്ങ് തേക്ക്, എന്നീ കൃഷികളാൽ അതി സമ്പന്നരായിരുന്നു.അവർ തേക്ക് വ്യവസായികളുമായിരുന്നു.
         ജനാബ് വയലിൽ മോയിഹാജിയുടെ മകൻ ബീരാൻ കുട്ടിഹാജിയുടെ സീമന്ത പുത്രൻ മൊയ്തീൻ കോയ ഹാജിയാണ് മുക്കം മുസ്ലിം അനാഥ ശാലയുടെ സ്ഥാപകൻ. 1956ൽ22അനാഥ മക്കളെ ഏറ്റെടുത്ത് അദ്ദേഹം തന്റെ തൈയിലുള്ള വീട്ടിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു മുക്കം മുസ്ലിം അനാഥ ശാലക്ക് തുടക്കം കുറിച്ചത്. മത ഭൗതിക വിദ്യാഭ്യാസവും, ഭക്ഷണവും, പാർപ്പിടവും, ചികിത്സയും നൽകി ഭാരിച്ച ഉത്തര വാദിത്വമായിരുന്നു പ്രസ്തുത സ്ഥാപനത്തിന്.
       കേരളത്തിലനേകം അനാഥശാലകളന്നുമിന്നുമുണ്ടെങ്കിലും
വയലിൽ തറവാടിന്റെ
 കുടുമ്പ സ്വത്തിന്റെ പിൻബലത്തിൽ മാത്രം സ്ഥാപിതമായിരുന്നു മുക്കം മുസ്ലിം അനാഥ ശാല. ആരാന്റ കീശയിലെ കാശിനെ ആശ്രയിച്ചു കൊണ്ടായിരുന്നില്ല മുക്കം മുസ്ലിം അനാഥശാല സ്ഥാപിതമായത്. അത് തന്നെയാണ് മുക്കം മുസ്ലിം അനാഥ ശാലയും കേരളത്തിലെ മറ്റ് അനാഥ ശാലകളും തമ്മിലുള്ള മർമ്മപ്രധാനമായ വ്യത്യാസം. മൊയ്തീൻ കോയ ഹാജിയുടെ ഇരുപത്തി മൂന്നാം വയസ്സ് മുതൽ തന്റെ മരണം വരെ മുക്കം മുസ്ലിം അനാഥ ശാലയിലെ അനേകം അനാഥ ബാലികാ ബാലന്മാർക്ക് ഒരായുസ്കാലം മുഴുവനും താങ്ങും തണലും പ്രതീക്ഷയുമായിരുന്നു അദ്ദേഹം. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന് ജൂൺ മുപ്പതിനിന്
മൊയദീൻ കോയഹാജി
 ഇഹലോക വാസം വെടിഞ്ഞു. ജനാബ് മൊയ്‌ദീൻ കോയഹാജി ജനിച്ചത് ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിമൂന്നിൽ. അദ്ദേഹം അനാഥാലയം സ്ഥാപിച്ചത് ആയിരത്തിത്തൊള്ളായിരത്തി അൻപത്താറിൽ. അദ്ദേഹം തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് മുക്കം മുസ്ലിം അനാഥ ശാല സ്ഥാപിച്ചത്. ദൈവ നിയോഗം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
  തന്റെ പിതൃ സ്വത്ത് അനാഥത്വം കൊണ്ട് കുടുമ്പത്തിലും സമൂഹത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ഒരു കൂട്ടം അനാഥ ബാലികാ ബാലന്മാരുടെ ഉന്നമനത്തിനു വേണ്ടി സമർപ്പിക്കുകയായിരുന്നു അദ്ദേഹം തന്റെ ജീവിതം.
    (ശേഷം രണ്ടാമദ്ധ്യായത്തിൽ)

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല