Skip to main content

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തത്. ഇരുപത് ദിവസത്തേക്ക് പതിനാറ് രൂപ ശമ്പളം വകയിൽ എനിക്ക് കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി. പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന് ഉപയോഗിക്കാം. അങ്ങിനെ ഞാൻ കിട്ടിയ ശമ്പളവുമായി ഞാനൊരു വ്യായാഴ്ച
നാട്ടിൽ പോകാൻ തീരുമാനിച്ചു.
വ്യായാഴ്ചയാണ്
 മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോവുക.വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.
               അങ്ങിനെ ഒരു വ്യാഴായ്ച മറ്റുള്ളവരെ പോലെ ഞാനും നാട്ടിൽ പോയി.എന്നെ കണ്ടപ്പോൾ ഉമ്മാക്ക് വലിയ സന്തോഷം.
        "ഇഞ്ഞെന്തായ്നു ബെര്യാനിത്തിര ബൈക്യേത്?". ഉമ്മ ചോദിച്ചു. ശമ്പളം ക്ട്ടീറ്റ് ബെരാന്ന് ബിജാരിച്ച്". ഇത്രയും പറഞ്ഞു കൊണ്ട് കുപ്പായത്തിന്റെ കീശയിൽ നിന്ന് അഞ്ച് രൂപയെടുത്ത് ഞാൻ ഉമ്മാന്റെ നേരെ നീട്ടി. ഉമ്മ അത് സന്തോഷ പൂർവ്വം വാങ്ങി. 
      തുടർന്ന് ഞാൻ പറഞ്ഞു."എനക്ക് ജീവിതത്തിലെ ആദ്യ ശമ്പളം ക്ട്ട്യേതല്ലേ?". പതിനാറുറുപ്പ്യാന്നെന്റെ കൈഞ്ഞെ മാസത്തെ ശമ്പളം. ഐൽന്ന് അഞ്ചുറുപ്യ ങക്ക്. ഞാൻ പോമ്മം പോക്കർ മൗലവീനോട് ഇരുപത്തുഞ്ചുറുപ്യ മാങ്ങീക്കിലായ്നോ?, ആ ഇരുപത്തഞ്ചിൽ പത്തുറുപ്യ പോക്കർ മൗലവിക്ക്. ഒരുറുപ്യ എനക്ക്‌ നാളെ തിരിച്ച് ചൊക്ലി പോമ്മം ബസ്സിന് കോട്ക്കാൻ. അങ്ങനെ എന്റെ പതിനാറ് ഉർപ്യ ത്ർന്ന്".
കേട്ടത് പാതി കേൾക്കാത്തത് പാതി.ഉമ്മാക്ക് ഞാൻ കൊടുത്ത അഞ്ച് രൂപ തിരികെ എന്റെ നേർക്ക് നീട്ടക്കൊണ്ട് പറഞ്ഞു."ഇന്ന, ഇതൂം കൂടി അയാക്ക് കൊട്ത്തെ. ബാക്കി പത്തുറുപ്യ അടുത്ത മാസം തെരാന്ന് പറ". 
മാണ്ടുമ്മാ, ങളതാട ബെച്ചെ. എന്റെ ജീവിതത്തിലെ ആദ്യത്തെ ശമ്പളാത്. എന്റെ ഒരാഗ്രഹമല്ലേ?".
ഉമ്മാനോട് ഞാൻ പറഞ്ഞു.
"എനക്കിപ്പം മാണ്ട. പോക്കർ മൗലവിക്ക് ഇമ്മാസം പതിനഞ്ച് കൊടുത്തെ. ബാക്കി പത്തുറുപ്യ അടുത്ത മാസം തെരാന്ന് പറ".
ഉമ്മ എന്നോട് പറഞ്ഞു.
"ഉമ്മാ അടുത്ത മാസം ഞാന്ങ്ങക്ക് പൈസ തന്നാ എന്റെ ആദ്യത്തെ ശമ്പളാകൂലാലോ. അത് പിന്നേത്തെ ശമ്പളാല്ലെ". അത് കേട്ടപ്പോൾ ഉമ്മ  അഞ്ച് രൂപ ഉമ്മ സ്വീകരിച്ചു. ഉമ്മാന്റെ മനസ്സിൽ സന്തോഷം പൂത്തു. മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. ഞാൻ വൈകുന്നേരം തന്നെ നിടുമ്പ്രത്ത് പോക്കർ മൗലവിയുടെ ഇരുപത്തഞ്ച് രൂപയിൽ പത്ത് രൂപ കടം വീട്ടി. തിടുക്കമുണ്ടെങ്കിൽ പിന്നെ തന്നാൽ മതിയെന്ന് അയാൾ പറഞ്ഞെങ്കിലും "എപ്പോഴായാലും നിങ്ങളോട് വാങ്ങിയത് ഞാൻ തിരിച്ചു തരേണ്ടതല്ലേ?".
ഞാൻ ചോദിച്ചു.
അങ്ങിനെ അയാൾ പത്ത് രൂപ സ്വീകരിച്ചു.
     ഞാൻ കൊടുത്ത അഞ്ചു രൂപ തിരികെ തരാൻ ശ്രമിച്ച് പോക്കർ മൗലവിയുടെ കടം വീടിക്കൊ എന്ന്‌ പറയാൻ കാരണമണ്ട്. ഉമ്മാക്ക് കടമെന്നത് വലിയ പേടി സ്വപ്നമാണ്.അതിനൊരു കാരണമുണ്ട്. ഉമ്മാന്റെ ഉപ്പാക്ക് മുർച്ചാണ്ടീലെന്ന് പേരുള്ള രണ്ട് ഹെക്ടർ പറമ്പുണ്ടായിരുന്നു. ഉമ്മ എപ്പോഴും സങ്കട പൂർവ്വം ആ പറമ്പിന്റെ കഥ പറയും.
    "എന്റുപ്പാന്റെ മുർച്ചാണ്ടീലെ പറമ്പ് ഇപ്പണ്ടെങ്കില് എത്തിര തേങ്ങ പറിക്കായ്നു. ഉമ്മക്കോരോരുത്തർക്കും പൊരേണ്ടാക്കി പാർക്കാൻ സ്ഥലോം ഉണ്ടാകായ്നു". മനോവ്യഥയോടെ എല്ലാഴ്പോഴും ഉമ്മ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കും. ഉമ്മ പറയുന്നത് കേൾക്കുമ്പോൾ ഏതോ കാലത്തുള്ള ചരിത്രമായിട്ടാണ് എന്റെ കുഞ്ഞു മനസ്സിൽ ഉരുത്തിരിഞ്ഞത്. ഉമ്മാന്റെ ആവർത്തിച്ചുള്ള പ്രസ്താവന കേട്ട് മുർച്ചാണ്ടീലെ പറമ്പിനെ പറ്റി  എനിക്ക് അപബോധമുണ്ടായി. എന്നാലും മുർച്ചാണ്ടീലെ പറമ്പ് എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...