അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട് നടന്നു. അതിനിടയിൽ നിരത്തിന്റെ
വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ
കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന്
മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി
നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി,
കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന്
അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ എന്നവനാഗ്രഹിച്ചു..
അവൻ നടന്നുനടന്ന് താറിട്ട റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ തളർന്നവശനായിരിക്കുന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കടയിൽ, ഒരു കുട്ടനിറയെ പഴുത്ത് പാകമായ തക്കാളി 🍅 കണ്ടപ്പോൾ
അവൻ കടയിലേക്ക് ചെന്നു.കടക്കകത്ത് ആരേയും കണ്ടില്ല. കണ്ടതിൽ വെച്ച്
ഏറ്റവും വലിയ മൂത്ത്
പഴുത്ത് പാകമായൊരു തക്കാളിയെടുത്ത് അവൻ ഇറങ്ങി നടന്നു.ഏതാനും വാര നടന്നപ്പോൾ അവൻ തിരിഞ്ഞു നോക്കി.ഇല്ല, തന്നെ ആരും കണ്ടിട്ടില്ല.അവനാശ്വാസമായി.
അഫ്രീദ് തക്കാളി തിന്നുകൊണ്ട് നടത്തം തുടർന്നു.മുന്നോട്ടുപോകുന്തോറും റോഡിന്റെ ഇരു വശങ്ങളിലും കടകൾ അധികരിച്ചു വരുന്നു.താൻ അങ്ങാടിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന്
അവന്ന് മനസ്സിലായി.നടന്നു തളർന്ന
അഫ്രീദിന്റെ കാലുകൾക്ക് വേദന അനുഭവപ്പെട്ടു.അതൊന്നും കാര്യമാക്കാതെ അവൻ നടത്തം തുടർന്നു.അങ്ങ് ദൂരെ ആൾക്കൂട്ടവും വാഹനങ്ങളും കാണുന്നു.
വാഹനങ്ങളുടെ ഹോണടിക്കുന്ന ശബ്ദം കേട്ടപ്പോൾ ഏതാനും വാര അകലെയാണ്
അങ്ങാടിയെന്ന് അവന് മനസ്സിലായി. അഫ്രീദ് നടത്തത്തിന് ആക്കം കൂട്ടി. അവിടെ ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു.
അതൊരു ബസ്റ്റാൻറാണ്.അവൻ സ്റ്റാന്റിന്റെ അടുത്തെത്തി. ബസ്സുകൾ സ്റ്റാൻറിലേക്ക് വരുന്നു.അതിൽനിന്ന് യാത്രക്കാർ ഇറങ്ങി നാനാഭാഗത്തേക്കും ചിതറി നടക്കുന്നു.യാത്ര പുറപ്പെടാൻ
വേണ്ടി നിർത്തിയിട്ട ബസ്സിലേക്ക് യാത്രക്കാർ തിക്കിത്തിരക്കിക്കയറുന്നു.അവൻ വലിഞ്ഞുനടന്ന് ബസ്റ്റാൻറിന്റെ ഫ്ലാറ്റ്ഫോമിൽ കയറി.തന്നെ ആരും ശ്രദ്ധിക്കുന്നില്ല.ഈ ആൾക്കൂട്ടത്തിൽ താൻ മാത്രം തനിച്ചാണ്.
തന്നെ അറിയാവുന്ന ആരും ഇവിടെയില്ല.ഏതോ കാലത്ത് തന്റെ
ഉമ്മാന്റെ കൂടെ ബസ്സിറങ്ങിയ, നാട്ടിൽ നിന്നും പതിനഞ്ച് നാഴിക അകലെയുള്ള ബസ്സ്റ്റാൻറ്റാണിതെന്നവന് ഓർമ്മയായി.ഇപ്പോൾ തന്റെ പ്രായത്തിലുള്ളവർ മാതാപിതാക്കളുടെ കൈപിടിച്ച് ബസ്റ്റാൻറിലൂടെ നടക്കുന്നത് കാണുമ്പോൾ തന്റെ കൈപിടിക്കാനാരുമില്ലെന്നോർത്ത്
അവന്റെ മനസ്സിൽ സങ്കടം നുരഞ്ഞു.
വല്ലാത്ത വിശപ്പും തളർച്ചയും.അഫ്രീദ് അഹമ്മദ് സ്റ്റാൻറിന്റെ ഫ്ലാറ്റ്ഫോമിലൂടെ നടന്ന് എല്ലാം ചുറ്റിക്കണ്ടു.
ആൾപെരുമാറ്റം കുറഞ്ഞ
ഭാഗത്തുള്ള ഒരു സിമന്റ് ബെഞ്ചിൽ
അവൻ കയറിക്കിടന്നു.വിഷപ്പിന്റേയും,
നടത്തത്തിന്റേയും തളർച്ചയാൽ അഫ്രീദ് ഗാഢ നിദ്രയിലാണ്ടു.
ഉറങ്ങുന്നതിനിടയിൽ ആരോ ഒരാൾ അവനെ വിളിച്ചുണർത്തി.
"അഫ്രീദ് അഹമ്മദ് എഴുന്നേൽക്ക്".
സ്നേഹ പൂർവ്വം അയാൾ ആവശ്യപ്പെട്ടു.അഫ്രീദ് അയാളുടെ മുഖത്തേക്ക് നോക്കി!.മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരാൾ!!നല്ല സ്നേഹ ഭാവം!!! ഫേന്റും കുപ്പായവും ധരിച്ച കട്ടി മീശക്കാരൻ.
"നീ ഭക്ഷണം കഴിച്ചോ?"
സ്നേഹ പൂർവ്വം അയാൾ ചോദിച്ചു.
"ഇല്ല,ബല്ലാതെ ബെഷക്കുന്നു.തിന്നാനെന്തെങ്കിലും വാങ്ങി തെര്വോ?"
അവൻ ദയനീയമായി ചോദിച്ചു.
"ഭക്ഷണം വാങ്ങിത്തരാം".
അതു കേട്ടപ്പോൾ അഫ്രീദിന് സന്തോഷമായി.
"നിങ്ങൾ അല്ലാഹുവാണോ?"
വിസ്മയിപ്പിക്കുമാറ് അഫ്രീദിന്റെ അടുത്ത ചോദ്യം.
"നീയെന്താണ് അങ്ങിനെ ചോദിച്ചത്?"ചിരിച്ചുകൊണ്ടയാൾ ചോദിച്ചു.
"ഇവിടെ കയറി കിടക്കുമ്പോൾ അല്ലാഹുവേ വിഷപ്പടക്കാൻ വല്ലതും തരണേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു.
അത് കൊണ്ട് ചോദിച്ചതാ".
അഫ്രീദ് അഹമ്മദ് പറഞ്ഞു.
"എങ്കിൽ എന്നെ അല്ലാഹു അയച്ചതാവാം".അയാൾ പറഞ്ഞു.
ഉടൻതന്നെ അയാൾ അടുത്തുള്ള കടയിൽനിന്ന് ഒരു മുന്തിരി ജ്യൂസ് വാങ്ങി അഫ്രീദ് അഹമ്മദിന്ന് കൊടുത്തു.അവനത് വാങ്ങി ആർത്തിയോടെ കുടിച്ചു.അതോടെ നഷ്ടപ്പെട്ട ഉന്മേഷം വീണ്ടു കിട്ടി.അഫ്രീദ് അഹമ്മദിനെ അയാൾ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്തു.
"ങ്ങക്കെങ്ങനെ എന്റെ പേര് മനസ്സിലായി?".
ജിജ്ഞാസയോടെ അഫ്രീദ് ചോദിച്ചു.
"എനിക്ക് നിന്റെ പേര് മാത്രമല്ല,നീ വീടു വിട്ടിറങ്ങി ഇവിടെ എത്തിയതാണെന്നും എനിക്കറിയാം".
"അതെങ്ങിനെ?"അഫ്രീദ് ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു.
അയാൾ അഫ്രീദിനോട് കാര്യം വ്യക്തമാക്കി.
"മൂന്നാം ക്ലാസിൽ പഠിക്കുന്ന അഫ്രീദ് അഹമ്മതെന്ന നിന്നെ കാണാനില്ലെന്ന് ഇന്ന് പത്ത് മണിക്ക് നിന്റെ മാതാവ് മൈമൂന പോലീസ് സ്റ്റേഷനിൽ ഒരു പരാതി തന്നിരുന്നു.ഡ്യൂട്ടിയും കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ നീ ഇവിടെയെങ്ങാനുമുണ്ടാകുമോ എന്ന് ഞാനൊന്ന് നിരീക്ഷിച്ചപ്പോഴാണ് സിമന്റ് ബെഞ്ചിൽ കിടന്നുറങ്ങുന്ന നിന്നെ ഞാൻ കാണുന്നത്.അഫ്രീദ് അഹമ്മദ് എന്ന് ഞാൻ വിളിച്ചപ്പോൾ നീയത് ശരി വെക്കുകയായിരുന്നു".
അതിനിടയിൽ അയാൾ വാച്ചിലേക്കു നോക്കി.ഇപ്പോൾ സമയംരണ്ടു മണികഴിഞ്ഞ് മുപ്പത് മിനുട്ട്.
"വിഷപ്പും ദാഹവും തീർന്നില്ലേ?"
"ങാ......"
"എനി നമുക്ക് പോകാം ".
"എവിടേക്ക്?
"സ്റ്റേഷനിലേക്ക്".
"അയ്യോ എനിക്ക് പേടിയാകുന്നു". അവൻ കരയാൻ ഭാവിച്ചു ".
"നീഭയപ്പെടേണ്ട,നിന്നെകാണാനില്ലെന്ന്
നിന്റെ മാതാവിന്റെ
പരാതി പോലീസിൽ നല്കിയത് കൊണ്ട് നിന്നെ നാളെ കോടതിയിൽ ഹാജറാക്കണം.കോടതി നിന്നെ നിന്റെ മാതാവിന് ഏല്പിച്ചു കൊടുക്കും".
പോലീസ് അഫ്രീദിന്റെ കൈപിടിച്ച് ബസ്സിൽ കയറി.അവനെ സീറ്റിന്റെ അരികിലിരുത്തി.അറ്റത്ത് പോലീസുമിരുന്നു.
അയാൾ അവനോട് സൗമ്യമായി ചോദിച്ചു..
"നീയെന്തിനാണ് വീടുവിട്ടിറങ്ങിയത്?"
"പോലീസേ ഉമ്മയും ഞാനും ബെഷന്നാണ് കഴിയുന്നത്.
വീടുവിട്ടിറങ്ങിയാൽ അത്ഭുത വിളക്കിലെ ഭൂതത്തിനെയെങ്ങാനും കണ്ടുമുട്ടിയാൽ എനിക്കും ഉമ്മാക്കും ജീവിക്കാനാവശ്യമായതെല്ലാം ചോദിച്ചു വാങ്ങാമെന്നു വിചാരിച്ച് വീടു വിട്ടതാ".
ഇതു കേട്ടപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. അഫ്രീദിനോടയാൾ പറഞ്ഞു.
"അഫ്രീദ് അഹമ്മദ്, അതെല്ലാം മിഥ്യയാണ്.അതൊന്നും സംഭവിക്കുന്ന കാര്യമല്ല.നിനക്കാവശ്യമുള്ളതെല്ലാം നേടാവുന്ന ഒരു സ്ഥാപനത്തിൽ നിന്നെ ചേർക്കട്ടെ?.നിന്റെ ഉമ്മയുമായി സംസാരിച്ചാൽ നീയതിന് തയാറാകുമോ?".
അഫ്രീദ് അഹമ്മദ് സമ്മതഭാവത്തിൽ തലയാട്ടി.
"നീ എങ്ങനെയാണ് ഇവിടെ എത്തിയത്?".
"ചെമ്പങ്കുന്ന് താഴ്വരയിലൂടെ".
അഫ്രീദ് അഹമ്മദിനേയും കൊണ്ട് സ്റ്റേഷനിലെത്തിയ പൊലീസ് അവന്റെ ഉമ്മയെ വിവരമറിയിക്കാൻ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ ചുമതലപ്പെടുത്തി.
"നീ ഒന്നും ഭയപ്പെടേണ്ട.ഞാൻ നാളെ ഇവിടെവരും."
അയാൾ അഫ്രീദ് അഹമ്മദിനോട് പറഞ്ഞു. അങ്ങിനെ പോലീസുകാരൻ അയാളുടെ വീട്ടിലേക്കു പുറപ്പെട്ടു.
പിറ്റേന്ന് രാവിലെ ഒൻപത് മണിക്കയാൾ സ്റ്റേഷനിലെത്തി.
അഫ്രീദിനെ കണ്ടെത്തിയ വിവരം അവന്റെ മാതാവിനെ അറിയിച്ച കാര്യവും, ഉമ്മ അവനേയും പ്രതീക്ഷിച്ച് കോടതിയിൽ വരുന്നകാര്യവും പോലീസ് അവനോട് പറഞ്ഞു.പത്തരമണിക്ക് പൊലീസ് അഫ്രീദിനേയും കൊണ്ട് കോടതിയിലെത്തി.അഫ്രീദിനേയും പ്രതീക്ഷിച്ച് കരഞ്ഞു കലങ്ങിയ കണ്ണുമായി കോടതി വരാന്തയിൽ കാത്തു നിന്ന ഉമ്മ അവനെ കണ്ടപാടേ പൊട്ടിക്കരഞ്ഞു.
അപ്പോൾ പോലീസുകാരൻ അഫ്രീദിനോട് പറഞ്ഞു.
"നിന്റെ ഉമ്മ കരയുന്നതു കണ്ടോ?എനി നീ ഉമ്മാനെ കരയിക്കരുത്".
"ഇല്ല".
അഫ്രീദ് അഹമ്മദ് സമ്മതിച്ചു.
പോലീസുകാരൻ ഉമ്മാനോട് പറഞ്ഞു.
"നിങ്ങളുടെ മകൻ ഒളിച്ചോടാനുള്ള കാരണം വിഷപ്പാണ്.അവനെ ഒരു അനാഥാലയത്തിൽ ചേർത്താൽ വിഷപ്പടക്കാനുള്ള ഭക്ഷണവും,നല്ല വിദ്യാഭ്യാസവും കിട്ടും".
പോലീസുകാരൻ പറഞ്ഞത് നല്ല അഭിപ്രായമാണെന്നവൾക്കു തോന്നി.
"ശരി എങ്കിൽ അങ്ങിനെ ചെയ്യാം ".
അഫ്രീദിന്റെ ഉമ്മ സമ്മതിച്ചു.
അപ്പോൾ പോലീസുകാരൻ പറഞ്ഞു.ഞാൻ പഠിച്ചു വളർന്ന ഒരനാഥാലയമുണ്ട്.നമുക്കിവനെ അവിടെ ചേർക്കാം.ഒരാഴ്ചക്കുള്ളിൽ അഫ്രീദിനെ അനാഥാലയത്തിൽ ചേർക്കാനാവശ്യമായ അപേക്ഷാ ഫോറം നിങ്ങളുടെ കൈകളിലെത്തും.എല്ലാ സഹായവും ഞാൻ ചെയ്തു തരാം.
അഫ്രീദിനെ കോടതിയിൽ ഹാജരാക്കിയ ശേഷം അവന്റെ ഉമ്മ മകനെ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി.
പോലീസുകാരൻ അവരുടെ വിലാസം എഴുതി വാങ്ങിയ ശേഷം അവിടെനിന്നും സ്ഥലംവിട്ടു.
ഒരാഴ്ചക്കുള്ളിൽ അഫ്രീദ് അഹമ്മദിനെ അനാഥാലയത്തിൽ ചേർക്കാനാവശ്യമായ അപേക്ഷാ ഫോം തപാൽ മാർഗം അവരുടെ കൈകളിലെത്തി.അഫ്രീദിന്റെ ഉമ്മ പോലീസുകാരന്റെ സഹായത്തോടെ ഫോറം പൂരിപ്പിച്ചു.അങ്ങിനെ അവർ അഫ്രീദ് അഹമ്മദിനെ മുക്കം മുസ്ലിം അനാഥാലയത്തിൽ ചേർത്തു.
അനാഥാലയത്തിലെ പതിനഞ്ച് വർഷം നീണ്ട ചിട്ടയായ ജീവിതത്തിനു ശേഷം അഫ്രീദ് അഹമ്മദ് IASപാസ്സായി.അവനിപ്പോൾ കേരളത്തിനു പുറത്തുള്ളൊരു ജില്ലയിൽ ജില്ലാ കലക്ടറായി നിയമിക്കപ്പെട്ടിരിക്കുന്നു.
ഈ ധന്യ മുഹൂർത്തത്തിൽ വിശപ്പിന്റെ പ്രേരണയാൽ തെണ്ടിത്തിരിഞ്ഞ് അലപലാതിയായി ജീവിക്കേണ്ടിയിരുന്ന ഒരു അനാഥ ബാലനെ നല്ലൊരു പൗരനായി വാർത്തെടുത്ത് നാടിന് സമർപ്പിച്ചിരിക്കുകയാണ് മുക്കം മുസ്ലിം അനാഥശാല.അഫ്രീദിനെ തന്റെ ജോലിയിലേക്ക് യാത്രയയക്കുന്ന വേളയിൽ അവന്റെ മാതാവിന്റെ സാന്നിദ്ധ്യത്തിൽ തന്റെ മകന്റെ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരതമ്യം ചെയ്ത് കൂട്ടിവായിക്കാൻ വേണ്ടി അനാഥശാലാ സ്ഥാപകനായ വയലിൽ മൊയ്തീൻ കോയ ഹാജി അവന്റെ മാതാവിനെ ഈ ചടങ്ങിന് സാക്ഷിയാവാൻ വേണ്ടി ക്ഷണിച്ചിരിക്കയാണ്.ഈ യാത്രയയപ്പ് വേളയിൽ അവസാനമായി മറുപടി പറയാൻ വേണ്ടി അഫ്രീദ് അഹമ്മദ് ക്ഷണിക്കപ്പെട്ടു.സ്റ്റേജിൽ എഴുന്നേറ്റ് നിന്നുകൊണ്ട് അഫ്രീദ് അഹമ്മദ് തന്റെ സംസാരം ആരംഭിച്ചു.അഭിവന്ദ്യരായ ആദ്ധ്യക്ഷൻ അവർകളെ, എന്റെ പിതൃ തുല്ല്യനായ വയലിൽ മൊയ്തീൻ കോയ ഹാജി അവർകളെ.മുക്കം മുസ്ലിം അനാഥ ശാലാ ഭാരവഹികളേ,
ഞാനിവിടെ എഴുന്നേറ്റ് നിന്നത് നിങ്ങൾ ഇവിടെ സംഘടിപ്പിച്ച ഈ യാത്രയയപ്പ് വേളയിൽ എന്റെ ഗുണകാംഷികളായ അദ്ധ്യാപകർക്കും ഇവിടെ സന്നിഹിതരായ സദസ്സ്യർക്കും നന്ദി സൂചകമായ മറുപടി പ്രസംഗത്തിനു വേണ്ടിയാണ്.ബഹുമാന്യരെ അനാഥത്വം കൊണ്ട് കുടുമ്പത്തിലും സമൂഹത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ഒരു പറ്റം അനാഥ സഹോദരീ സഹോദരന്മാരാണ് ഈ അനാഥാലയത്തിലുള്ളത്.
ഞങ്ങളിലാർക്കും തന്നെ ജീവിതത്തിൽ യാതൊരു വിധ ശുഭ പ്രതീക്ഷകളുമുണ്ടായിരുന്നില്ല.
ഞങ്ങളല്ലാത്തവർ കൈവരിച്ച നേട്ടങ്ങളെല്ലാം തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം പകൽ കിനാക്കളായിരുന്നു.ഒരു നേരത്തെ ഭക്ഷണമാവട്ടെ,പാർപ്പിടമാവട്ടെ, വിദ്യാഭ്യാസമാവട്ടെ ഞങ്ങളെ സംബന്ധിച്ചിടത്തോളം അതെല്ലാം കിട്ടാക്കനികളുമായിരുന്നു.അതിപ്പോൾ ഈ അനാഥായം കാരണമായി പൂവണിഞ്ഞിരിക്കുന്നു.വരും നാളുകളിൽ എന്റെ ചിന്ത ഈ മഹത്തായ സ്ഥാപനത്തിന്റെ പുരോഗതിക്കാവശ്യമായ സാദ്ധ്യതകളെ കുറിച്ചായിരിക്കുമെന്ന് ഉണർത്തിക്കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.
അഫ്രീദ് അഹമ്മദ് എന്തിനായിരുന്നു വീടുവിട്ടിറങ്ങത്?
ReplyDelete