Skip to main content

അവളൊരു പെണ്ണൊരുത്തി|കഥ

 റംള്വാൻ ഇരുപത്തൊന്നാം നാൾ. പകൽ സമയം പത്ത് മണി. ഞാൻ ടൗണിലേക്ക് പോകും വഴി തിരക്കുള്ള ഒരു കവലയിൽ എത്തിയപ്പോൾ പെട്ടെന്ന് എന്റെ കീശയിലെ മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ എന്റെ വാഹനം റോഡിന്റെ ഇടതു വശത്ത് കമ്പി വേലി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുള്ള ട്രാൻസ്ഫോർമറിന്റെ സമീപത്ത് നിർത്തി കീശയിൽ നിന്നും ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്ന് നോക്കി അറ്റന്റ് ചെയ്തു . ഞാൻ ഫോണിൽ സംസാരിക്കുന്നതിനിടയിൽ റോഡിന്റെ  എതിർ വശത്ത് നിന്ന്  ഫർദയണിഞ്ഞ 
ഒരു മങ്ക റോഡ്‌ മുറിച്ച് കടന്ന് എന്റെ അരികിലേക്ക് വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അത് ഗൗനിച്ചില്ല. ഒരു സ്ത്രീ ഏതോ ആവശ്യത്തിന് റോഡ് മുറിച്ചു കടക്കുയാണെന്നാണ് ഞാൻ വിചാരിച്ചത്. അവൾ എന്നെ സമീപിച്ചു
കൊണ്ട്  തന്റെ കൈയിൽ തൂക്കീപ്പിടിച്ച സഞ്ചിയിൽ നിന്നും ഒരു പേക്കറ്റ് വായക്കാ ചിപ്സെടുത്ത് എന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. "ഇക്കാ നിങ്ങളൊരു പേക്ക് ചിപ്സ് വാങ്ങ്. അറുപത് രൂപയാണ് വില". അവളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നല്ല കുലീനയായ ഒരു സുന്ദരി. റംള്വാൻ മാസം റോഡരികിൽ നിന്ന് ചിപ്സ്  വിൽക്കിന്നു.തന്റെ  ഭർത്താവിന്റെയോ,ബന്ധപ്പെട്ടവരുടേയോ സംരക്ഷണത്തണലിൽ നിർഭയയായി ജീവിക്കുന്നതിന് പകരം റോഡരികിൽ നിന്നും ചിപ്സ് വിൽക്കുന്ന 
  നിലയിലാവാൻ കാരണമെന്തായിരിക്കും?. 
ഞാൻ ഒന്നും അവളോടന്വേഷിച്ചില്ല.
   എന്റെ കൈവശം ആകെ നാല്പത് രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട്
"ചിപ്സ് എനിക്ക് വേണ്ട എന്ന് ഞാൻ അവളോട് പറഞ്ഞു.
പ്രതീക്ഷയോടെ എന്നെ സമീപിച്ച അവളുടെ മുഖത്ത് പെടുന്നനെ നിരാശയുടെ കരിനിഴൽ പരന്നു. അത് കണ്ടപ്പോൾ എനിക്കും  സങ്കടമായി. എന്റെ സഹായം പ്രതീക്ഷിച്ചു വന്ന അവളോട് ഞാൻ വെട്ടിത്തുറന്ന് നിരസിച്ചത് മഹാ ക്രൂരതയായിപ്പോയെന്ന് എനിക്ക് തോന്നി.ഞാൻ പെട്ടെന്ന് എന്റെ കീശയിലെ നാല്പത് രൂപയെടുത്ത് അവളുടെ നേരെ നീട്ടി.തന്റെ ചിപ്സിന്റെ വിലയായിരിക്കുമത് എന്ന് 
 കരുതി ആ പണം സ്വീകരിച്ചു കൊണ്ട് ഒരു പേക്കറ്റ്
ചിപ്സ് അവൾ എന്റെ നേർക്ക് നീട്ടി.അപ്പോൾ ഞാൻ അവളോട് പറഞ്ഞു.
"അത് അറുപത് രൂപയില്ല, നാല്പതാണുള്ളത്. ചിപ്സ് വേണ്ട നീയെടുത്തോളൂ".
ലജ്ജയോടെ "അയ്യേ ഇതെനിക്ക് വേണ്ട എന്ന്‌ പറഞ്ഞെങ്കിലും
എന്റെ നിർബ്ബന്ധത്തിന് വഴങ്ങി 
 മനസ്സില്ലാ മനസ്സോടെ എന്ന ഭാവേന
അവൾ ആ പണം സ്വീകരിച്ചുകോണ്ട് റോഡിന്റെ മറുവശത്തേക്ക് തന്നെ മുറിച്ചു കടന്നു. എന്ത്‌ കൊണ്ടാണവൾ ആ പണിക്ക് ഇറങ്ങിയതെന്ന് ചോദിക്കാമായിരുന്നിട്ടും ഒന്നും ചോദിക്കാതെ ഞാൻ നേരെ ടൗണിനെ ലക്ഷ്യമാക്കി ഞാൻ യാത്ര തുടർന്നു.

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. എനിക...

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്ങ്ങളും|1

ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി.  ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ ഹാജറാ ബീവിയിലുണ്ടായ ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു ഇസ്ഹാഖ് നബി. ആ രണ്ട് പുത്രന്മാരും  ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും  പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസ്, യഹ്ഖൂബ് എന്നീ ഇരട്ട സന്താനങ്ങൾ ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ  ദയാലുവായിരുന്നു.     യൗവനാരംഭത്തോട്  കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു.   ആട്മാടുകളേയും ഒട്ടകങ്ങളേയും  വളർത്തലായിരുന്നു അദ്ദേഹത്തിന്റെ ജീവിതോപാധി.  ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായാട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു.എന്നിരുന്നാലും  ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്...