അതി വിശിഷ്ടമായ കഥയെന്നാണ് യൂസുഫ് നബിയുടെ ചരിത്രത്തെക്കുറിച്ച് അല്ല്വാഹു വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത്. യൂസുഫ് നബിയുടേയും തന്റെ പിതാവായ യഹ്ഖൂബ് നബിയുടേയും സഹനത്തിന്റേയും,
ആത്മ നിയന്ത്രണത്തിന്റേയും
ക്ഷമയുടേയും സന്ദേശമുൾക്കൊള്ളുന്നത് കൊണ്ടായിരിക്കാം വിശിഷ്ടമായ കഥയെന്ന് വിശേഷിപ്പിക്കപ്പെടാൻ കാരണം. സൂറ:യൂസുഫ് എന്ന അദ്ധ്യായത്തിലാണ്, യൂസുഫ് കഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഖുർആനിൽ ലഘു വിവരണത്തോടെയാണ് യൂസുഫ് ചരിതം പ്രതിപാദിച്ചിരിക്കുന്നത്. ആയതിനാൽ
ഈ കഥ മറ്റ് ചരിത്ര രേഖകളേയും കൂടി ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.
യഹ്ഖൂബ് നബി കൻആ*നിൽ തിരിച്ച് വന്ന് താമസമാക്കിയപ്പോഴാണ്
അദ്ദേഹത്തിന്റെ ഭാര്യ റാഹീൽ ബുൻയാമീനെ
പ്രസവിച്ചത്.
ബുൻയാമീൻ ശിശുവും യൂസുഫ് നബി അഞ്ച് വയസ്സുള്ള ബാലനുമായിരുന്നപ്പോൾ അവരുടെ മാതാവായിരുന്ന
റാഹീൽ മരണപ്പെട്ടു. യഹ്ഖൂബ് നബിയുടെ പതിനൊന്ന് പുത്രന്മാരിൽ ഏറ്റവും സുന്ദരനായിരുന്നു യൂസുഫ് നബി. അദ്ദേഹത്തോടാണ് പിതാവിന് കൂടുതൽ സ്നേഹമുണ്ടായിരുന്നത്
==================================
കൻആൻ*:ഇന്നത്തെ ഇസ്രായേൽ, പലസ്തീൻ, ലെബനാൻ, ജോർദാൻ, എന്നീ രാജ്യങ്ങളിലെ ചിലഭാഗങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ഒരൂ പ്രദേശമായിരുന്നു. ബൈബിളിൽ ഇതിന് വാഗ്ദത്ത ഭൂമിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കൻആനെന്നത് ബൈബിളിൽ കനാൻ എന്നാണ്
==================================
ബുൻയാമീന്റെ മുലകുടി പ്രായത്തിൽ മാതാവ് മരണപ്പട്ടതിനാൽ അദ്ദേഹത്തേയും യൂസുഫ് നബിയേയും ലയ്യ പരിപാലിച്ച് വളർത്തി.
ഒരു ദിവസം യഹ്കൂബ് നബിയുടെ സഹോദരി നബിയുടെ മക്കളുടെ കൂട്ടത്തിൽ യൂസുഫ് നബിയുടെ നിസ്തുല്യമായ സൗന്ദര്യം കണ്ട് അത്ഭുത ഭരിതയായിക്കൊണ്ട് യഹ്ഖൂബ് നബിയോട് പറഞ്ഞു. നിങ്ങൾക്ക് ധാരാളം മക്കളുണ്ടല്ലോ. നിങ്ങളുടെ ഭാര്യക്ക് എല്ലാവരേയും നോക്കി സംരക്ഷിക്കാൻ പ്രയാസമായിരിക്കും. അത് കൊണ്ട് യൂസുഫിന്റെ സംരക്ഷണം ഞാനേറ്റെടുത്ത് കൊള്ളാം. അങ്ങിനെ യഹ്ക്കൂബ് നബി, യൂസുഫ് നബിയുടെ സംരക്ഷണ ചുമതല സഹോദരിക്ക് വിട്ട് കൊടുത്തു.
Comments
Post a Comment