Skip to main content

സക്കാത്ത് നൽകാത്തവർക്കുള്ള മുന്നറിയിപ്പ്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബ്ബന്ധ ദാനം. ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചുകാര്യങ്ങളിലാണ്.അതിൽമൂന്നാമത്തെതാണ് സക്കാത്ത്.എന്നാൽ പണം വളർത്തണമെൻന ഉദ്ദേശത്തോടെ പലിശക്ക് കൊടുക്കുന്ന ധനം അല്ല്വാഹുവിന്റെയടുക്കൽ വളരുന്നില്ല. അല്വാഹുവിന്റെ പ്രീതി കാംഷിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകുന്ന സക്കാത്ത് അല്ല്വാഹുവിന്റെയടുക്കൽ വളരുന്നതുമാണ്.
          അനുവദനീയ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതിൽ നിന്നും ഒരു ഈത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്താൽ അല്ല്വാഹു തന്റെ വലതു കൈ കൊണ്ടത് സ്വീകരിക്കുകയും നിങ്ങൾ നിങ്ങളുടെ കുതിരക്കുട്ടികളെ വളർത്തുന്നത് പോലെ വളർത്തി ഒരുമലയോളം വലുപ്പത്തിലാക്കുകയും ചെയ്യും.
        അല്ല്വാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സമ്പത്തിൽ നിന്ന് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്കത്  വിനയായി മാറുന്നതാണ്. അവർ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യ നാളിൽ ഒരുമലയായി അവരുടെ കഴുത്തുകളിൽ ചാർത്തപ്പെടുന്നതാണ്.
         നബി(സ:അ)പറഞ്ഞതായി അബൂ ഹുറൈയിറ(റ:അ)റിപ്പോർട്ട് ചെയ്തു. ആർക്കെങ്കിലും അല്ല്വാഹു ധനം നൽകുകയും അയാളതിന്റ സകാത് നൽകാതിരിക്കുകയും ചെയ്താൽ അന്ത്യനാളിൽ ആ സമ്പത്ത് ഒരു കാള സർപ്പ രൂപം പ്രാപിക്കുകയും അയാളുടെ ശരീരത്തിൽ വരിഞ്ഞു മുറുക്കുകയും കവിളുകളിൽ കൊത്തിക്കൊണ്ട് നീ കൂമ്പാരമാക്കിവെച്ചിരുന്ന സമ്പാദ്യമാണ് താനെന്ന് പറയുകയും ചെയ്യും .
    സൂറതുതൗബയിൽ 34,35എന്നീ സൂക്തങ്ങളിലായി അല്വാഹു പറഞ്ഞത് സ്വർണ്ണവും വെള്ളിയും കൂമ്പാരമായി വെക്കുകയും അല്ല്വഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷയാണെന്ന് സന്തോഷ വാർത്ത അറിയിക്കാനാണ്. നരകത്തിലവ പഴുപ്പിച്ചെടുത്ത് അവരുടെ മുതുകുകളിലും പാർശ്വങ്ങളിലും നെറ്റികളിലും ചൂടുപിടിപ്പിക്കപ്പെടുന്ന ദിവസം അവരോട് ഇങ്ങിനെ പറയപ്പെടും. ഇതാണ് നിങ്ങൾ നിങ്ങൾക്ക് വേണ്ടി കൂമ്പാരമാക്കി വെച്ചിരുന്ന നിധി. നിങ്ങൾ കൂമ്പാരമാക്കി വെച്ചതിനെ നിങ്ങൾ തന്നെ ആസ്വദിച്ചു കൊള്ളുക.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല