Skip to main content

വിശപ്പ് (കഥ)

 ഉച്ചയൂണിന്ശേഷം വയലിൽ മൊയ്തീൻ കോയ ഹാജി തന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അല്പം മയങ്ങുന്നതിനിടയിൽ അദ്ദഹത്തെ തോണ്ടി വിളിച്ചു കൊണ്ട് ചോദിച്ചു. "ഉപ്പാ അല്പം ഊണ് തെര്വോ, വല്ലാതെ വിശക്കുന്നു ".
     അയാൾ കണ്ണുതുറന്നു. മുന്നിൽ വെളുത്ത് മെലിഞ്ഞ ഏകദേശം എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്നൊരു ബാലൻ!.ദയനീയ ഭാവം. മൊയ്തീൻ കോയ ഹാജിയുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. അയാളുടൻ ഭാര്യയെ വിളിച്ച് പയ്യന് ഊണ് കൊടുക്കാൻ പറഞ്ഞു. ഭാര്യ അവന് ഊൺ കൊടുത്തു. വയറ് നിറയെ ഊണ് കഴിച്ചയുടൻ 
അവനെഴുന്നേറ്റ് കൈകഴുകി. വീണ്ടും ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന ഹാജിയുടെ അടുത്ത് ചെന്ന് "ഉപ്പാ ഞാൻ പോട്ടെ". ചോറ് തന്നതിന് നന്ദിയെന്നും പറഞ്ഞ്  അപ്രതീക്ഷിതമായി അവനയാൾക്ക് നെറ്റിയിലൊരുമ്മയും കൊടുത്ത് പോകാൻ ഭാവിച്ചു.
   "നിൽക്ക് എവിടേക്കാണ് യാത്ര?"
   അയാൾ ചോദിച്ചു.
"അറിയില്ല, അടുത്ത വിശപ്പാകുമ്പോഴേക്കും മറ്റേതെങ്കിലും വീട്ടിലെത്തണം". അവൻ പറഞ്ഞു.
"മോന്റെ പേരെന്താ?."
സ്നേഹ പൂർവ്വമയാളാരാഞ്ഞു.
"ഇഖ്ബാൽ".
അവൻ പറഞ്ഞു.
"അച്ഛനുമമ്മയുമില്ലേ?"
മൊയ്തീൻ കോയ ഹാജി ചോദിച്ചു.
"അച്ഛനെക്കുറിച്ചറിയില്ല, ഉമ്മ  രോഗം പിടിപെട്ട് മ..... രിച്ചു. അതോടെ ഞാൻ തനിച്ചായി".
നിറ കണ്ണുകളോടെ അവൻ പറഞ്ഞു.
"ഉറ്റവരുമുടയവരുമില്ലേ?."
"എല്ലാവരുമുണ്ട്,എന്റെ നാട് ബിഹാറിലാണ്. ഞാൻ ജനിച്ചതിവിടെ. ഞാനിതുവരെയുമെന്റെ നാട് കണ്ടിട്ടില്ല. അത്കൊണ്ടെന്റെ ബന്ധുക്കളുടെ അടുത്ത് പോകാനറിയില്ല".
ഇഖ്‌ബാൽ പറഞ്ഞു.
"എന്റെ അനാഥാലയത്തിൽ ആണും പെണ്ണുമായി ആയിരത്തിൽപരം അനാഥ ബാലികാബാലന്മാരുണ്ട്. അവരിൽ ഒരാളായി നീയവിടെ നിന്നോളൂ.എനിമുതൽ നിനക്കൊരു നേരത്തെ ഭക്ഷണം മാത്രമല്ല നിന്റെ കഴിവനുസരിച്ച് പഠിക്കാനുള്ള അവസരങ്ങളുമുണ്ട്". താൻ കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ ഇഖ്‌ബാൽ പകച്ചു നിന്നു.
      അയാളകത്ത് ചെന്ന് ലാന്റ്ഫോണിന്റെ റസീവർ ഇടതു കൈയിൽ പിടിച്ച് ആരേയോ വിളിച്ച് എന്തെല്ലാമോ പറയുന്നത് ഇഖ്ബാൽ ശ്രദ്ധിച്ചു.ഫോണിൽ സംസാരിച്ച മൊയ്‌ദീൻ കോയഹാജി  തന്റെ ചാരുകസേരയിൽ പൂർവ്വസ്ഥതിയിൽ
വന്നിരുന്നു. അല്പ സമയത്തിനു ശേഷം 
നീണ്ട് തടിച്ച നല്ല പൊക്കമുള്ളൊരാൾ
 മൊയ്തീൻ കോയഹാജിയുടെ വീട്ടിൽ വന്നു."മൊയ്തീൻ കോയാക്കേ ഞാൻ പറഞ്ഞ ആളാണിത്".
മൊയ്തീൻ കോയഹാജി വന്നയാളോട് പറഞ്ഞു.
 മൊയ്തീൻ കോയാക്ക സ്നേഹപൂർവ്വ മവന്റെ കൈപിടിച്ച് യതീം ഖാനയുടെ ഓഫീസിലേക്ക്കൂട്ടി കൊണ്ടുപോയി. ഉപ്പാന്റെ വീടിന്റെ അടുത്ത് തന്നെ യതീംഖാന.ഇഖ്ബാൽ മനസ്സിൽ പറഞ്ഞു.ഓഫീസിന്റെ പ്രവേശന കവാടത്തിന്റെ ചുമരിൽ വെണ്ടക്കാക്ഷരത്തിലെഴുതിയത് ഇഖ്ബാൽ തപ്പിത്തടഞ്ഞ് വായിച്ചു.
'മുക്കം മുസ്ലിം അനാഥ ശാല.'

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...