Skip to main content

വിശപ്പ് (കഥ)

 ഉച്ചയൂണിന്ശേഷം വയലിൽ മൊയ്തീൻ കോയ ഹാജി തന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അല്പം മയങ്ങുന്നതിനിടയിൽ അദ്ദഹത്തെ തോണ്ടി വിളിച്ചു കൊണ്ട് ചോദിച്ചു. "ഉപ്പാ അല്പം ഊണ് തെര്വോ, വല്ലാതെ വിശക്കുന്നു ".
     അയാൾ കണ്ണുതുറന്നു. മുന്നിൽ വെളുത്ത് മെലിഞ്ഞ ഏകദേശം എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്നൊരു ബാലൻ!.ദയനീയ ഭാവം. മൊയ്തീൻ കോയ ഹാജിയുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. അയാളുടൻ ഭാര്യയെ വിളിച്ച് പയ്യന് ഊണ് കൊടുക്കാൻ പറഞ്ഞു. ഭാര്യ അവന് ഊൺ കൊടുത്തു. വയറ് നിറയെ ഊണ് കഴിച്ചയുടൻ 
അവനെഴുന്നേറ്റ് കൈകഴുകി. വീണ്ടും ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന ഹാജിയുടെ അടുത്ത് ചെന്ന് "ഉപ്പാ ഞാൻ പോട്ടെ". ചോറ് തന്നതിന് നന്ദിയെന്നും പറഞ്ഞ്  അപ്രതീക്ഷിതമായി അവനയാൾക്ക് നെറ്റിയിലൊരുമ്മയും കൊടുത്ത് പോകാൻ ഭാവിച്ചു.
   "നിൽക്ക് എവിടേക്കാണ് യാത്ര?"
   അയാൾ ചോദിച്ചു.
"അറിയില്ല, അടുത്ത വിശപ്പാകുമ്പോഴേക്കും മറ്റേതെങ്കിലും വീട്ടിലെത്തണം". അവൻ പറഞ്ഞു.
"മോന്റെ പേരെന്താ?."
സ്നേഹ പൂർവ്വമയാളാരാഞ്ഞു.
"ഇഖ്ബാൽ".
അവൻ പറഞ്ഞു.
"അച്ഛനുമമ്മയുമില്ലേ?"
മൊയ്തീൻ കോയ ഹാജി ചോദിച്ചു.
"അച്ഛനെക്കുറിച്ചറിയില്ല, ഉമ്മ  രോഗം പിടിപെട്ട് മ..... രിച്ചു. അതോടെ ഞാൻ തനിച്ചായി".
നിറ കണ്ണുകളോടെ അവൻ പറഞ്ഞു.
"ഉറ്റവരുമുടയവരുമില്ലേ?."
"എല്ലാവരുമുണ്ട്,എന്റെ നാട് ബിഹാറിലാണ്. ഞാൻ ജനിച്ചതിവിടെ. ഞാനിതുവരെയുമെന്റെ നാട് കണ്ടിട്ടില്ല. അത്കൊണ്ടെന്റെ ബന്ധുക്കളുടെ അടുത്ത് പോകാനറിയില്ല".
ഇഖ്‌ബാൽ പറഞ്ഞു.
"എന്റെ അനാഥാലയത്തിൽ ആണും പെണ്ണുമായി ആയിരത്തിൽപരം അനാഥ ബാലികാബാലന്മാരുണ്ട്. അവരിൽ ഒരാളായി നീയവിടെ നിന്നോളൂ.എനിമുതൽ നിനക്കൊരു നേരത്തെ ഭക്ഷണം മാത്രമല്ല നിന്റെ കഴിവനുസരിച്ച് പഠിക്കാനുള്ള അവസരങ്ങളുമുണ്ട്". താൻ കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ ഇഖ്‌ബാൽ പകച്ചു നിന്നു.
      അയാളകത്ത് ചെന്ന് ലാന്റ്ഫോണിന്റെ റസീവർ ഇടതു കൈയിൽ പിടിച്ച് ആരേയോ വിളിച്ച് എന്തെല്ലാമോ പറയുന്നത് ഇഖ്ബാൽ ശ്രദ്ധിച്ചു.ഫോണിൽ സംസാരിച്ച മൊയ്‌ദീൻ കോയഹാജി  തന്റെ ചാരുകസേരയിൽ പൂർവ്വസ്ഥതിയിൽ
വന്നിരുന്നു. അല്പ സമയത്തിനു ശേഷം 
നീണ്ട് തടിച്ച നല്ല പൊക്കമുള്ളൊരാൾ
 മൊയ്തീൻ കോയഹാജിയുടെ വീട്ടിൽ വന്നു."മൊയ്തീൻ കോയാക്കേ ഞാൻ പറഞ്ഞ ആളാണിത്".
മൊയ്തീൻ കോയഹാജി വന്നയാളോട് പറഞ്ഞു.
 മൊയ്തീൻ കോയാക്ക സ്നേഹപൂർവ്വ മവന്റെ കൈപിടിച്ച് യതീം ഖാനയുടെ ഓഫീസിലേക്ക്കൂട്ടി കൊണ്ടുപോയി. ഉപ്പാന്റെ വീടിന്റെ അടുത്ത് തന്നെ യതീംഖാന.ഇഖ്ബാൽ മനസ്സിൽ പറഞ്ഞു.ഓഫീസിന്റെ പ്രവേശന കവാടത്തിന്റെ ചുമരിൽ വെണ്ടക്കാക്ഷരത്തിലെഴുതിയത് ഇഖ്ബാൽ തപ്പിത്തടഞ്ഞ് വായിച്ചു.
'മുക്കം മുസ്ലിം അനാഥ ശാല.'

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...