Skip to main content

ഹജ്ജിന്റേയും ഉംറയുടേയും ശ്രേഷ്ഠതകൾ:

ഓരോ ഉംറയും അടുത്ത ഉംറവരെയുൾള തെറ്റുകൾക്ക് പരിഹാരമാണ്. പുണ്യമായ ഹജ്ജിന്ന് സ്വർഗ്ഗമൽല്ലാതെ മറ്റൊരു പ്രതിഫലവുമിൽല.  ഹജ്ജും ഉംറയും കൂടെ കൂടെ ചെയ്താൽ അവ മനുഷ്യനെ ദാരിദ്ര്യത്തിൽ നിൻനും തിന്മകളിൽ നിൻനും ശുദ്ധീകരിക്കുന്നതുമാണ്.
        അൽല്വാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ആരെങ്കിലും ഹജ്ജ് ചെയ്യുകയും അതിനിടയിൽ അശ്ലീല വാക്കുകളിൽ നിന്നും അധർമ്മങ്ങളിൽ നിന്നും വിട്ടുനില്ക്കുകയും ചെയ്താൽ അയാൾ തിരിച്ചു വരുന്നത് വരെ നവജാതു ശിശുവിനെപ്പോലെപാപവിമുക്തനായിരിക്കും.അൽല്വാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരും ഹജ്ജും ഉംറയും നിർവ്വഹിക്കാൻ പുറപ്പെട്ടവരും അല്ല്വാഹുവിന്റെ അഥിതികളാകുൻനു. അവർ അല്ല്വാഹുവിന്റെ വിളിക്കുത്തരം നൽകിയവരാണ്. ആയതിനാൽ അല്ല്വാഹു അവരുടെ പ്രാർത്ഥനക്കുത്തരം നൽകുന്നതുമാണ്.
     ജീവിതകാലത്ത് ഒരു പ്രാവശ്യം ഹജ്ജും ഉംറയും നിർവ്വഹിക്കൽ പ്രായ പൂർത്തിയും  ബുദ്ധിയും സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിം സ്ത്രീ പുരുഷന്മാർക്കുംനിർബ്ബന്ധമാണ്.
        ഒരിക്കൽ നബി(സ്വ)പ്രസംഗ വേളയിൽ സദസ്സ്യരോട് പറഞ്ഞു.ജനങ്ങളേ, അല്ല്വാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബ്ബന്ധമാക്കിയിരിക്കുന്നു. ആയതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക. അപ്പോൾ സദസ്സ്യരിൽ നിന്നൊരാൾ ചോദിച്ചു.
"എല്ലാവർഷവും ഹജ്ജ് നിർബ്ബന്ധമുണ്ടോ?"
മറുപടി പറയാതെ അവിടുന്ന് പറഞ്ഞിരുന്ന കാര്യം മൂന്ന് പ്രാവശ്യം ആവർത്തിച്ചു. പിന്നീട് പറഞ്ഞു.
"ഞാൻ നിങ്ങളെ വിടുന്ന വിഷയത്തിൽ നിങ്ങളെന്നേയും വിട്ടേക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന സമൂഹങ്ങളുടെ നാശഹേതുഅവരുടെ അധികരിച്ച ചോദ്യങ്ങളും അവരുടെ പ്രവാചകന്മാരോടുള്ള ഭിന്നതയുമായിരുന്നു.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...