Skip to main content

ജിൻനുള്ള പള്ളി

          കോഴിക്കോട് ജിൽലയിലെ പേരാമ്പ്രക്കടുത്ത് കൈപ്പുറം എൻനൊരു പ്രദേശമുണ്ട്. കൈപ്പുറം ജുമുഅത്ത് പൾളിയുടെ ഖബർ സ്ഥാനിലെ ഇടതൂർന്ന കാടിന്റെ മദ്ധ്യത്തിലാണ് കൈപ്പുറം ജുമാ മസ്ജിദ്. നട്ടുച്ചക്ക് പോലും പൾളിപ്പരിസരം സന്ധ്യാ സമയം പോലെ ഇരുൾ മുറ്റിയതാണ്.മേൽ പള്ളിയിലോ, പള്ളിപ്പരിസരത്തോ പകൽ സമയത്ത് പോലും ആരും തനിച്ച് പോകാൻ ധൈര്യപ്പെടാറില്ല. കാരണം ഭീതിപ്പെടുത്തുന്ന എന്തെങ്കിലും കാഴ്ചകളോ, അനുഭവങ്ങളോ ഉണ്ടാവാം. പള്ളിക്കുള്ളിൽനിന്നോ, പരിസരത്ത് നിന്നോ വളരെ ദൈർഘ്യമേറിയ പാമ്പുകൾ തലങ്ങും വിലങ്ങും ഓടുന്നത് കാണാം. അൽലെങ്കിൽ വളരെ ഉയരം കുടിയ അപരിചിതർ പള്ളിക്കുള്ളിൽ നിന്നും നിസ്കരിക്കുന്നത് കാണാം.
         ഒരിക്കൽ പ്രസ്തുത പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആൾ, ള്വുഹർ ബാങ്ക് വിളിക്കാൻ വേണ്ടി തനിച്ച്  പള്ളിയിൽ പോയി. അദ്ദേഹം മൈക്കിന്റെ സ്വിച്ചോൺചെയ്യാൻ വേണ്ടി മൈക്കിന്റടുത്ത് പോയതായിരുന്നു. അപ്പോഴുണ്ട് പള്ളിയിൽ വളരെ ഉയരമേറിയ ഒരാൾ. അയാൾ വേഗം മൈക്കോൺ ചൈയ്ത് ബഹളം വെച്ച്, നാട്ടുകാരെല്ലാം ഓടിവന്നു. അങ്ങിനെ ടിയാൻ ഭയമുക്തനായി.സാധാരണ ഇതുപോലുള്ള കഥപറയുമ്പോൾ പണ്ടെന്നോ ജിവിച്ചിരുന്നവരെ പറ്റിയാണ്  പറയാറ്. 2024 ഡിസമ്പർ 14നാണ് ഞാനിതെഴുതുന്നത്. അദ്ദേഹമിപ്പഴും ജീവിച്ചിരിപ്പുണ്ട്. പേര് മുഹമ്മദെൻനാണ്. എന്റെ ഒരുബന്ധുകൂടിയാണദ്ദേഹം.
          ഞാനിക്കഥ എന്റെ ഒരു അമുസ്ലിം സുഹൃത്തിനോട്പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരനുഭവം എന്നോട് പറഞ്ഞു. കൈപ്പുറം പള്ളിയുടെ ചാരത്തൊരു  റോഡുണ്ട്. റോഡിന്നപ്പുറം പുഴ. പള്ളിയിൽ വരുന്നവർക്ക് അംഗശുദ്ധിവരുത്താനായി പുഴയിലേക്കിറങ്ങാൻ കല്ല് കൊണ്ട് 
 പടവുകൾ പണിതിട്ടുണ്ട്. ജുമുഅ ദിവസം ജനങ്ങൾ പുഴയിൽ നിന്നും അംഗശുദ്ധി വരുത്തും. അക്കാര്യം പൊതുജനങ്ങൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. മേൽ പറയപ്പെട്ട അമുസ്ലിം സഹോദരൻ ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് പള്ളിയുടെ  അടുത്തുള്ള റോഡിലൂടെ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ധാരാളം ആളുകൾ വുള്വു ചെയ്യാൻ വേണ്ടി പുഴയിലേക്കിറങ്ങുന്നു. വുള്വു ചെയ്തവർ പുഴയിൽ നിന്നും പള്ളിയിലേക്ക് കയറി പോകുന്നു.റോഡ് ബ്ലോക്കായതിനാൽ അദ്ദേഹത്തിന് . പോകാൻ കഴിയുന്നില്ല. തിരക്കൊഴിഞ്ഞിട്ട് പോകാമെന്ന് കരുതി അയാൾ ഏറെ നേരം കാത്തു നിന്നു. തിരക്കൊഴിയാതിരുന്നപ്പോഴദ്ദേഹം സൈക്കിളിന്റെ ബെല്ലടിച്ചു. പിന്നെ ആരേയും കാണാനില്ല. അദ്ദേഹം യാത്ര തുടർന്നു.
         മറ്റൊരു സംഭവം. വർഷങ്ങൾക്ക് മുമ്പ് നടന്നതാണിത്. ആരും തനിച്ച് പോകാൻ ഭയപ്പെട്ടിരുന്ന കൈപ്പുറം പള്ളിയിൽ ഒരു മൊല്ലാക്ക ജോലി ചെയ്തിരുന്നു. നല്ല പ്രായമുള്ള ആൾ. അദ്ദേഹത്തിനൊട്ടും ഭയമിൽല. അദ്ദേഹം തനിച്ചായിരുന്നു പൾളിയിലുറങ്ങിയിരുൻനത്. അയാൾ ഭീതി ജനിപ്പിക്കുൻന പലതും കാണുകയും കേൾക്കുകകായും ചെയ്യും. അതൊൻനുമയാൾ കാര്യമാക്കിയിൽല. ഒരു ദിവസം പാതിരാവിൽ അദ്ദേഹത്തിന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടി വിളിച്ചു. മൊൽലാക്ക കതക് തുറന്നു. അപരിചിതനായൊരാൾ വാതിലിൻനരികിൽ നിൻന്കൊൺട് പറഞ്ഞു. ഒരു മയ്യിത്ത് കൊൺട് വൻനിട്ടുൺട്. നിസ്കാരം നിർവ്വഹിക്കാനാണ്. ആ മഹൽലിൽ ആരും മരണപ്പെട്ടതായി മൊൽലാക്കാക്ക് വിവരം കിട്ടിയിട്ടിൽല. പെട്ടെൻനൊരു മയ്യിത്ത്?. മൊൽലാക്ക റൂമിന്റെ പുറത്തിറങ്ങി. നാലഞ്ചു പേർ മയ്യിത്തിന്റെ കൂടെ വന്നു എന്ന വ്യാചേന പള്ളിയിലുണ്ട്.ആരാണ് മരിച്ചത്? എങ്ങിനെയാണ് മരിച്ചത്? എന്ന് ചോദിക്കാൻ തുനിയുമ്പോഴേക്കും മയ്യിത്തിന്റെ കൂടെയുണ്ടായിരുൻനവർ
മൊൽലാക്കാക്ക് ഒൻനും ചോദിക്കാനവസരം കൊടുക്കാതെ  പൾളിക്ക് പുറത്തിറങ്ങുൻനതിനിടയിൽ പറഞ്ഞു "ഖബർ കുഴിക്കുൻനതേയുൾളൂ എൻനിട്ട് നിസ്ക്കരിക്കാം"അത്രയും പറഞ്ഞു കൊണ്ടവർ
 സ്ഥലം വിട്ടു.
      മൊൽലാക്ക അവരെ ഏറെ നേരം കാത്തിരുൻനു. മൊൽലാക്കയും മയ്യിത്തും മാത്രമേ പൾളിയിലുണ്ടായിരുൻനുൾളൂ. ആരാണ് മരിച്ചതെൻന് നോക്കട്ടെ എൻനു കരുതി മൊൽലാക്ക മയ്യിത്തിന്റെ മുഖത്തുൾള കഫൻ പുടവ നീക്കിയപ്പോൾ അതി ഭീകരമായ കാഴ്ചയായിരുൻനു  കണ്ടത്.തീക്കൊൾളി പോലുൾള ചുവൻന കണ്ണുകളുള്ള ആ മയ്യിത്ത് ഇദ്ദേഹത്തെ തുറിച്ച് നോക്കുന്നു. നിർഭയനായി മൊൽലാക്ക മയ്യിത്തിനെ നോക്കുമ്പോൾ അതിന്റെ കണ്ണുകൾ രണ്ടും മുന്നോട്ട് നീണ്ട് വരുന്നു. അതിന്റെ മേലെ മുമ്പല്ലുകൾ നീണ്ടുവരുന്നു. എന്നിട്ടും മൊൽലാക്കാന്റെ ധൈര്യം ചോർന്നില്ല. അദ്ദേഹം തന്റ വലതു കാല് കൊണ്ട് "എന്നോടാണോ കളി"എന്നും ചോദിച്ച് മയ്യിത്തിനെ ഒറ്റച്ചവിട്ട്. മയ്യിത്ത് അപ്രതക്ഷ്യമായി. മൊല്ലാക്കാന്റെ കാല് മയ്യിത്ത് കട്ടിലിന്റെ അടിയിൽ തട്ടി മാരകമായി പരിക്കേറ്റു.എന്നിട്ടും അദ്ദേഹം ഭയപ്പെട്ടിട്ടില്ല.
     

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...