Skip to main content

താജ്മഹൽ ഇസ്ലാമിക പൈതൃകമോ?

  നബി(സ്വ)പറഞ്ഞൃ. എന്റെ ശിഷ്യന്മാർ നക്ഷത്ര തുല്യരാണ്, അവരിൽ നിന്നാരെ പിൻപറ്റിയാലും സന്മാർഗ്ഗം പ്രാപിക്കും.(നബിയെ വിശ്വസിച്ചുകൊണ്ട് നബിയുടെ കൂടെ സഹവസിച്ചവർക്കാണ് നബിയുടെ ശിക്ഷ്യൻ എന്ന് പറയുക).
   ഒന്നാം ഖലീഫ ഹസ്രത് അബൂബക്കർ(റ)ന്റെ വീട്ടിൽ രാത്രി സമയം ഒരതിഥി വന്നു. അപ്പോൾ ഖലീഫ വീട്ടിൽ നിന്ന് രാജ്യത്തിന്റെ കണക്കുകൾ എണ്ണവിളക്കിന്റെ വെട്ടത്തിൽ എഴുതുകയായിരുന്നു. സ്വഭാവികമായും അതിഥിയും ഖലീഫയും തമ്മിൽ വ്യക്തിപരമായ വിഷയങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഖലീഫ അബൂബക്കർ ഉടൻ തന്നെ വിളക്കണച്ചു.
 "നിങ്ങളെന്താണ് വിളക്കണച്ചത്? "
    അതിഥി ആരാഞ്ഞു.
 രാജ്യത്തെ ഖജനാവിലെ പണം കൊണ്ട്   രാജ്യ താല്പര്യത്തിനുപയോഗിക്കാൻ വേണ്ടി വാങ്ങിയ എണ്ണയും വിളക്കുമാണിത്. നാമിപ്പോൾ സംസാരിക്കുന്നത് നമ്മുടെ വ്യക്തി പരമായ വിഷയമായതിനാൽ ഇതു നമുക്കുപയോഗിക്കലനുവദനീയമല്ല.
   ഇതുപോലെ പൊതുമുതൽ ഉപയോഗ സംബന്ധമായമാതൃകാ പരമായ ഉദാഹരണങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ ധാരാളമുണ്ട്.
   എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.ലോകാത്ഭുതങ്ങളിലൊന്നായ
 താജ്മഹൽ ഷാജഹാൻ ചക്രവർത്തി പൊതുഖജനാവിലെ സമ്പത്തുപയോഗിച്ച് നിർമ്മിച്ചത് രാജ്യതാല്പര്യത്തിനു വേണ്ടിയായിരുന്നില്ല. സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയായിരുന്നു. ജനങ്ങൾക്ക് അൻനം നൽകേണ്ടിയിരുന്ന പണമുപയോഗിച്ച് നിർമ്മിച്ചത് തന്റെ ഭാര്യയുടെ ഓർമ്മ നിലനിർത്താനാവശ്യമായ ശവകുടീരമാണ്. പിൽകാല ഇന്ത്യയുടെ ഖജനാവിലേക്കിപ്പോൾ പണമൊഴുകുന്നുണ്ടെങ്കിലും, വർത്തമാന കാലത്തെ പട്ടിണി പാവങ്ങളുടെ അന്നം വാങ്ങാനുൾള പണം കൊണ്ടാണ് ഷാജഹാൻ ചക്രവർത്തി ഈ കടുങ്കൈ ചെയ്തത്. താജ്മഹൽ നിർമ്മിച്ചത് മുസൽമാനായ ഷാ
ജഹാൻ ചക്രവർത്തിയാണെന്ന് ദുരഭിമാനം കൊള്ളുന്നവർ തിരിച്ചറിയണം.
     ഔറംഗസീബിനെ പോലെയുള്ള ചക്രവർത്തിമാരുടെ വിയോഗാനന്തരമുള്ള മുഗൾ ഭരണാധികാരിളുടെ വഴിവിട്ട ജീവിത രീതിയാണ് മുഗൾ ഭരണത്തിന്റെ തകർച്ചക്ക് കാരണമായത്.
   മുസൽമാന്റെ മാതൃക പ്രവാചകരും, അനുയായികളുമാണ്.



Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവൻ വലതു വശത്തേക്കു തിരിഞ്ഞു നടന്ന...