Skip to main content

മോത്തിലാൽ നഹ്റുവിന്റ ജനനം




നെഹ്റുവിന്റെ പൂർവ്വികർ കാശ്മീരീ ബ്രാഹ്മണരായിരുന്നു.അവർ പണ്ഡിതന്മാരായിരുന്നതിനാൽ പണ്ഡിറ്റ് എന്ന സ്ഥാനപ്പേർ ചേർത്തു വിളിച്ചു.
         നഹ്റു കുടുമ്പത്തിന്റെ പൂർവ്വികനായിരുന്ന രാജ്കൗൾ സംസ്കൃതത്തിലും,പേർഷ്യനിലും അപാര പാണ്ഡിത്യമുള്ള ആളായിരുന്നു.1916-ൽ അന്നത്തെ മുഗൾചക്രവർത്തിയായിരുന്ന ബഹദൂർഷാ കാശ്മീർ സന്ദർശിച്ചപ്പോൾ രാജ്കൗളിനെ കാണാനിടയായി.കൗളിന്റെ വാക്ക് സാമർത്ഥ്യവും,പാണ്ഡിത്യവും മനസ്സിലാക്കിയ ചക്രവർത്തി രാജ്കൗളിനെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലേക്ക് ക്ഷണിച്ചു.ആ ക്ഷണം സ്വീകരിച്ച രാജ്കൗളും കുടുമ്പവും ഡൽഹിയിലേക്ക് പോയി.ഒരു നദീ തീരത്ത് വീടും സ്ഥലവും ചക്രവർത്തി അദ്ദേഹത്തിന് നൽകി.നദി എന്നതിന് പേർഷ്യൻ ഭാഷയിൽ നഹർ എന്നാണ് പറയുക.നഹ്റു എന്നാൽ നദിക്കരികിൽ താമസിക്കുന്നവൻ എന്നാണർത്ഥം.നദീതീരത്ത് താമസിക്കുന്ന രാജ്കൗളിന്റെകുടുമ്പക്കാരെ കൗൾ നഹ്റുമാർ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് കൗൾ എന്നപദം ഉപേക്ഷിച്ച് 'നഹ്റു'എന്ന് മാത്രം പ്രയോഗിച്ചു.
    ഡൽഹിയിലെത്തിയ ജവഹർലാൽ നെഹ്റുവിന്റെ പൂർവ്വികർക്ക് ഡൽഹിയിൽ മാന്യമായ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്.
    മുഗൾ ചക്രവർത്തിമാരുരുടെ അധികാരം ക്ഷയിക്കാൻ തുടങ്ങിയതോടെ നഹ്റു കുടുമ്പത്തിന്റെ കഷ്ടകാലം ആരംഭിക്കുകയായി.ഉപജീവനത്തിന് അവർക്ക് പുതിയ വഴികൾ തേടേണ്ടി വന്നു.
       ഒടുവിലത്തെ ചക്രവർത്തി ബഹദൂർഷാ ബ്രിട്ടീഷ് കാരുടെ പെൻഷൻ വാങ്ങുന്ന രാജാവ് മാത്രമായി.
     ലക്ഷ്മി നാരായണൻ നെഹ്റുവിന്റെ പുത്രൻ ഗംഗാധരൻ നഹ്റു ഡൽഹിയിൽ പോലീസ് ഇൻസ്പെക്ടറായി.1857ൽ ശിപായീലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ താമസിക്കാൻ രക്ഷയില്ലെന്ന് കണ്ട് ഗംഗാധരൻ നഹ്റവും കുടുമ്പവും ആഗ്രയിലേക്കു പോയി.അവിടെ വെച്ച് 1861ൽമെയ്6-ആം തീയതി മോത്തിലാൽ നഹ്റു ജനിച്ചു.മോത്തിലാൽ നഹ്റു ജനിക്കുന്നതിന് മൂന്ന് മാസങ്ങൾക്കു മുമ്പ് പിതാവായ ഗംഗാധരൻ നഹ്റു മരണമടഞ്ഞു.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...