Skip to main content

മോത്തിലാൽ നഹ്റുവിന്റ ജനനം




നെഹ്റുവിന്റെ പൂർവ്വികർ കാശ്മീരീ ബ്രാഹ്മണരായിരുന്നു.അവർ പണ്ഡിതന്മാരായിരുന്നതിനാൽ പണ്ഡിറ്റ് എന്ന സ്ഥാനപ്പേർ ചേർത്തു വിളിച്ചു.
         നഹ്റു കുടുമ്പത്തിന്റെ പൂർവ്വികനായിരുന്ന രാജ്കൗൾ സംസ്കൃതത്തിലും,പേർഷ്യനിലും അപാര പാണ്ഡിത്യമുള്ള ആളായിരുന്നു.1916-ൽ അന്നത്തെ മുഗൾചക്രവർത്തിയായിരുന്ന ബഹദൂർഷാ കാശ്മീർ സന്ദർശിച്ചപ്പോൾ രാജ്കൗളിനെ കാണാനിടയായി.കൗളിന്റെ വാക്ക് സാമർത്ഥ്യവും,പാണ്ഡിത്യവും മനസ്സിലാക്കിയ ചക്രവർത്തി രാജ്കൗളിനെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലേക്ക് ക്ഷണിച്ചു.ആ ക്ഷണം സ്വീകരിച്ച രാജ്കൗളും കുടുമ്പവും ഡൽഹിയിലേക്ക് പോയി.ഒരു നദീ തീരത്ത് വീടും സ്ഥലവും ചക്രവർത്തി അദ്ദേഹത്തിന് നൽകി.നദി എന്നതിന് പേർഷ്യൻ ഭാഷയിൽ നഹർ എന്നാണ് പറയുക.നഹ്റു എന്നാൽ നദിക്കരികിൽ താമസിക്കുന്നവൻ എന്നാണർത്ഥം.നദീതീരത്ത് താമസിക്കുന്ന രാജ്കൗളിന്റെകുടുമ്പക്കാരെ കൗൾ നഹ്റുമാർ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് കൗൾ എന്നപദം ഉപേക്ഷിച്ച് 'നഹ്റു'എന്ന് മാത്രം പ്രയോഗിച്ചു.
    ഡൽഹിയിലെത്തിയ ജവഹർലാൽ നെഹ്റുവിന്റെ പൂർവ്വികർക്ക് ഡൽഹിയിൽ മാന്യമായ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്.
    മുഗൾ ചക്രവർത്തിമാരുരുടെ അധികാരം ക്ഷയിക്കാൻ തുടങ്ങിയതോടെ നഹ്റു കുടുമ്പത്തിന്റെ കഷ്ടകാലം ആരംഭിക്കുകയായി.ഉപജീവനത്തിന് അവർക്ക് പുതിയ വഴികൾ തേടേണ്ടി വന്നു.
       ഒടുവിലത്തെ ചക്രവർത്തി ബഹദൂർഷാ ബ്രിട്ടീഷ് കാരുടെ പെൻഷൻ വാങ്ങുന്ന രാജാവ് മാത്രമായി.
     ലക്ഷ്മി നാരായണൻ നെഹ്റുവിന്റെ പുത്രൻ ഗംഗാധരൻ നഹ്റു ഡൽഹിയിൽ പോലീസ് ഇൻസ്പെക്ടറായി.1857ൽ ശിപായീലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ താമസിക്കാൻ രക്ഷയില്ലെന്ന് കണ്ട് ഗംഗാധരൻ നഹ്റവും കുടുമ്പവും ആഗ്രയിലേക്കു പോയി.അവിടെ വെച്ച് 1861ൽമെയ്6-ആം തീയതി മോത്തിലാൽ നഹ്റു ജനിച്ചു.മോത്തിലാൽ നഹ്റു ജനിക്കുന്നതിന് മൂന്ന് മാസങ്ങൾക്കു മുമ്പ് പിതാവായ ഗംഗാധരൻ നഹ്റു മരണമടഞ്ഞു.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല