Skip to main content

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.
1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.
     കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു.   ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോടൊരാൾ "അനാഥ മക്കളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ സ്വന്തം മക്കളുടെ കാര്യം ശ്രദ്ധിക്കേണ്ടേ?" എന്ന് ചോദിച്ചപ്പോൾ  എന്റെ മക്കളുടെ കാര്യം അല്ലാഹു നോക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
     ഒരു  വചനമുണ്ട് അനാഥകളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ തലോടരുത് എന്ന്.അങ്ങിനെ ചെയ്താൽ അത് കാണുന്ന അനാഥ മക്കൾക്ക് തങ്ങളെ തലോടാൻ ഒരു നാഥനില്ലാതെ പോയല്ലോ എന്നോർത്ത് സങ്കടമുണ്ടാകും. ഈ വചനം പാലിക്കുന്നതിൽ വളരെ കർകശ നിലപാടു കാരനായിരുന്നു  മൊയ്തീൻ കോയ ഹാജി.
ഒരിക്കൽ അദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും ഇളയവനായ ജലീൽ തന്റെ കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങി.ഇത്  ഹാജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ജലീലിനോട് അദ്ദേഹം ചോദിച്ചു. 
"മോനേ ജലീൽ നിനക്കെവിടെ നിന്നാണ് ഈ വണ്ടി കിട്ടിയത്?"
   ജലീൽ പറഞ്ഞു "ഉപ്പാ  ഞാനിത് പണം കൊടുത്ത് വാങ്ങിയതാണ്."
" എങ്കിൽ നീ ഈ വണ്ടി വേഗം അവിടെ തന്നെ  കൊടുത്ത് ഇതിന്റെ വില  തിരിച്ചു വാങ്ങണം.നീ വണ്ടി ഉപയോഗിക്കുന്നതു് എന്റെ അനാഥാലയത്തിലെ മക്കൾ കണ്ടാൽ  ഇതുപോലുള്ളൊരു വണ്ടി ഞങ്ങൾക്കില്ലല്ലോ  എന്നോർത്ത് അവർക്ക് ദുഃഖമുണ്ടാകും".
മൊയ്തീൻ കോയ ഹാജിയുടെ വീടിന്റെ കോമ്പൗണ്ടിനും യതീം ഖാനയുടെ കോമ്പൗണ്ടിനും ഒരു മതിലിന്റെ വേർതിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹത്തിന്റെ വീടിന്റെ ഗെയ്റ്റ് കടന്നാൽ യതീം ഖാനയുടെ കോംബൗണ്ടിലാണ് പ്രവേശിക്കുക.യതീം ഖാനയും ആ വീടും അത്രയും സമീപസ്ഥമായിരുന്നു.ജലീലിന് സൈക്കിളിൽ കയറി യതീംഖാനയുടെ കോംബൗണ്ടിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ യതീം മക്കൾക്ക് പ്രയാസമുണ്ടാകുന്നത് മൊയ്തീൻ കോയ ഹാജിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
    അങ്ങിനെ പിറ്റേ ദിവസം തന്നെ ജലീൽ വാങ്ങിയതിലും ചെറിയ വിലയ്ക്ക് വണ്ടി തിരികെ കൊടുത്തു.ജനാബ് മൊയ്തീൻ കോയ ഹാജി
1967മുതൽ1983വരെ കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ പദവിയും വഹിച്ചു.
      കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്ററകലെ കിഴക്ക് സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമായ മുക്കം.വയലിൽ തറവാടെന്ന സമ്പന്ന കുടുംബത്തിന്റ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ മുക്കം.അവിടെ വയലിൽ മോയിഹാജിയുടെ മകൻ ബീരാൻകുട്ടി ഹാജിയുടെ സീമന്ത പുത്രൻ മൊയ്ദീൻ കോയഹാജി.അനേകം അനാഥ മക്കളുടെ വളർത്തച്ഛൻ. 1956ലാണ് മുക്കം മുസ്ലിം അനാഥ ശാല സ്ഥാപിച്ചത്.22 അനാഥ മക്കളെ ഏറ്റെടുത്ത് മൊയ്ദീൻ കോയ ഹാജിയുടെ തൈയിൽ ഉള്ള വീട്ടിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു അനാഥാലയത്തിന്റെ തുടക്കം.
        1933ൽ ജനിച്ച് മുക്കം മുസ്ലിം അനാഥ ശാലയിലെ അനേകം അനാഥ ബാലികാ ബാലന്മാർക്ക് ഒരായുസ് കാലം മുഴുവൻ താങ്ങും തണലും പ്രതീക്ഷയുമായിരുന്ന മൊയ്ദീൻ കോയ ഹാജി 1983ൽജൂൺ 30ന് ഇഹലോക വാസം വെടിഞ്ഞു.ഇന്നാ ലില്ലാഹി......റാജിഊൻ.
       എന്നിരുന്നാലും വയലിൽ മൊയ്തീൻ കോയ ഹാജി നട്ടുവളർത്തിയ മുക്കം മുസ്ലിം അനാഥാലയമെന്ന തണൽമരം ഇപ്പോഴും ധാരാളം അനാഥ മക്കൾക്ക് അഭയം നൽകി വരുന്നു,കട പുഴകാതെ.
അദ്ദേഹത്തിന്റെ സ്മരണക്കായി2017-ൽ മൊയതീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് സ്ഥാപിക്കപ്പെട്ടു.
...........
ചാനൽ ഫോളോ ചെയ്യാൻ.
സെർച്ച് ബട്ടൺന്റെ വലത് വശത്തുള്ള മൂന്ന് നീല വരകൾ ഓപ്പൺ ചെയ്താൽ നീല നിറത്തിൽ ഫോളോബട്ടൺ കാണാം. അത് ടച്ച് ചെയ്ത് ഫോളോ ചെയ്താൽ കുങ്കുമ വർണ്ണത്തിലുള്ള് വെരിഫിക്കേഷൻ ബട്ടൺ കാണാം. അത് ടച്ച് ചെയ്താൽ ഫോളോ ആക്ടിവേഷൻ പൂർത്തിയായി.
          
         
  

Comments

  1. വയലിൽ മൊയ്തീൻ കോയ ഹാജിയെ പോലൊരാളെ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ

    ReplyDelete

Post a Comment

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...