Skip to main content

കാരുണ്യത്തിന്റെ ആഴം

അല്ല്വാഹു പൊറുക്കാത്തൊരു പാപം, അതാണ് ശിർക്ക്.അവനിൽ പങ്കുകാരെ ചേർക്കൽ  അവനൊരിക്കലും പൊറുക്കില്ല.പാപി ശിക്ഷ അനുഭവിച്ചേ മതിയാകൂ.
       ശിർക്കല്ലാത്ത ഏത് പാപവും പ്രായശ്ചിത്തം ചെയ്തവർക്ക് അല്ല്വാഹു പൊറുത്തു കൊടുക്കും.
        ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സന്താനങ്ങളോട് കരുണ കാണിക്കുന്നത് അല്ല്വാഹു അവയുടെ ഹൃദയത്തിൽ  സന്താനങ്ങളോടുള്ള
കരുണ ഇട്ടുകൊടുത്തത് കൊണ്ടാണ്.അവന്റെ കാരുണ്യത്തിൽ നിന്ന് ഒരു തുള്ളി മാത്രമേ ദുനിയാവിൽ അവൻ വർഷിച്ചിട്ടുള്ളൂ.ആ തുള്ളി എല്ലാത്തിനേയും മികച്ചു നിൽക്കുന്നു.അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അല്ല്വാഹുവിന്റെ കാരുണ്യം എത്ര വിശാലമായതാണെന്ന്.
       അല്ല്വാഹുവിന്റെ സൃഷ്ടികളായ നാം  ഒരിക്കലുമവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്.നാം എന്ത് തെറ്റ് ചെയ്താലും പശ്ചാതപിച്ചാൽ  അവൻ നമുക്ക് പൊറുത്ത് തരുന്നതാണ്.അല്ല്വാഹുവിന്റെ ക്രോധത്തെ അവന്റെ കരുണ മുൻകടന്നിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കരുണയുള്ളത് മാതാവിന് തന്റെ സന്താനങ്ങളോടാണ്.എന്നാൽ അതിനേക്കാൾ കരുണയുള്ളത് അല്ല്വാഹുവിന് തന്റെ ദാസൻമാരോടാണ്.
             ആദമിനേയും ഹവ്വയേയും അല്ല്വാഹു സ്വർഗ്ഗത്തിൽ സൃഷ്ടിച്ചു.എന്നിട്ടവരോട് പറഞ്ഞു.ആദമേ,നിങ്ങൾ രണ്ട് പേരും
ഈ സ്വർഗ്ഗത്തിൽ യഥേഷ്ടം ജീവിച്ചു കൊള്ളുക.ആ മരത്തിലെ ഖനി ഒഴികെ എല്ലാം നിങ്ങൾ ഭക്ഷിച്ചു കൊള്ളുക.ആ മരം കൊള്ളെ നിങ്ങൾ അടുത്ത് പോകരുത്.
                 ഒരു ദുർബല നിമിഷത്തിൽ ആദമും ഹവ്വയും ആ വിലക്കപ്പെട്ട കനി പറിച്ചു തിന്നു.അത് കാരണമായി അവർ രണ്ടുപേരും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു.അവരെ ശിക്ഷയുടെ ഭാഗമായി
ഭൂമിയിലേക്ക് മാറ്റി പാർപ്പിച്ചു.
          അപ്പോൾ ആദം (അ) അല്ല്വാഹുവിനോട് പശ്ചാതപിച്ചു."ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ ശരീരങ്ങളോട് അക്രമം പ്രവൃത്തിച്ചു.നീ ഞങ്ങൾക്ക് പൊറുത്ത് തന്നില്ലെന്ൽ ഞങ്ങളിരുവരും നഷ്ടക്കാരിൽ പെട്ടുപോകും.അങ്ങിനെ അല്ല്വാഹു അവരിരുവരുടേയും പശ്ചാതാപം സ്വീകരിച്ചു.
           പശ്ചാതപിക്കുന്നവരുടെ നേർക്ക് അല്ല്വാഹുവിന്റെ മാനസികാവസ്ഥയെ പറ്റി നബി (സ്വ)ഒരു ഉദാഹരണത്തിലൂടെ അനുയായികൾക്ക് പറഞ്ഞു കൊടുത്തു.
      യാത്ര മദ്ധ്യേ ഒരാൾ തന്റെ ഒട്ടകപ്പുറത്തുനിന്ന് മരുഭൂമിയിലൊരു മരച്ചുവട്ടിൽ വിശ്രമിക്കാനിറങ്ങി. നല്ല തണൽ,  കുളിരുള്ള കാറ്റ്. ആ മരച്ചുവട്ടിൽ അയാളറിയാതെയുറങ്ങിപ്പോയി. ഏറെനേരം കഴിഞ്ഞ്
അയാളുണർന്നപ്പോൾ തന്റെ
ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകത്തെ കാണാനില്ല.അതിനെ തെരഞ്ഞു് പിടിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാചയപ്പെട്ടു.നിരാശനായി അയാൾ ആ മരുഭൂമിയിലലഞ്ഞു തിരിയുമ്പോഴതാ  തന്റെ
ഒട്ടകം അങ്ങ്ദൂരെ  മേഞ്ഞ്
തിന്നുന്നതായി അയാളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോഴെന്തായിരിക്കുമയാളുടെ സന്തോഷം. അയാളൊട്ടകത്തിന്റെയടുത്ത് ഓടിച്ചന്ന്,  അതിന്റെ മൂക്കുകയർ പിടിച്ച് സന്തോഷാധിക്യത്താൽ വാക്കുകളുടെ ക്രമം തെറ്റി 
 "അല്ല്വാഹുവേ നീയെന്റെ അടിമയും, ഞാൻ നിന്റെ ഉടമയുമാണെന്ന്" അയാളറിയാതെ പറഞ്ഞു.
ഇങ്ങിനെ  മനപ്പൂർവ്വമല്ലാതെ ' അയാളല്ല്വാഹുവിന്റെ
ഉടമയാണെന്നും, അല്ലാഹു അയാളുടെ
അടിമാണെന്നും പറഞ്ഞതിന് അല്ല്വാഹു
അയാൾക്ക്
 പൊറുത്ത് കൊടുക്കും.
എന്നാൽ ഈ ഒട്ടകത്തെ തിരിച്ചു കിട്ടിയ യാത്രക്കാരനേക്കാൾ, തന്നിലേക്ക് പശ്ചാതപിച്ച് മടങ്ങിയ അടിമയുടെ കാര്യത്തിലല്ല്വാഹു സന്തുഷ്ടനായിരിക്കും.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവൻ വലതു വശത്തേക്കു തിരിഞ്ഞു നടന്ന...