Skip to main content

ദാനം ചെയ്താൽ ദാരിദ്ര്യം വരുന്ന വസ്തുക്കൾ

1: ചൂല്.ഇത് ഒരിക്കലും ദാനം ചെയ്യരുത് .നിങ്ങൾ മാർക്കറ്റിൽ പോയി രണ്ട് ചൂലുമായി വന്നു എന്ന് വിചാരിക്കുക.വീട്ടിലെത്തിയാൾ അധികമുള്ള ഒരു ചൂല് നിങ്ങളുടെ അടുത്ത ബന്ധുക്കളോ,അയൽവാസികളോ ചോദിച്ചാൽ ഒരിക്കലും അവർക്ക് ദാനമായി കൊടുക്കരുത്.അതിന് എന്തെന്കിലും വില നിർബന്ധമായും വാങ്ങണം.അല്ലാത്ത പക്ഷം നിങ്ങൾ ദാരിദ്ര്യം അനുഭവിക്കേണ്ടിവരും.ഇങ്ങിനെ ചൂല് ദാനം ചെയ്തിട്ട് ദാരിദ്ര്യം അനുഭവിച്ച ഒരു സ്ത്രീയെ എനിക്കറിയാം.അവരിപ്പോൾ ജീവിച്ചിരിപ്പില്ല.ഈ വിവരമറിഞ്ഞപ്പോഴാണ് ആ സ്ത്രീ അത്രക്ക് കഠിനമായ ദാരിദ്ര്യം അനുഭവിക്കാൻ കാരണമായത് അവരുടെ ചൂല് ദാനമായിരുന്നു എന്ന്  എനിക്ക്  മനസ്സിലായത്.
ആ സ്ത്രീ വീട്ടിൽ ധാരാളം ചൂല് ഉണ്ടാക്കി സൂക്ഷിച്ചു വെക്കും.അവളുടെ കുടുംബക്കാരും പരിചയമുള്ള മറ്റു സ്ത്രീകളും അവരോട് ചൂല് ചോദിക്കും.ദാനമായി അവർക്ക് ആ സ്ത്രീ ചൂല് കൊടുക്കും.കാലമങ്ങിനെ കഴിഞ്ഞു.ആ നാട്ടിലെ ചെറുപ്പക്കാരെല്ലാം ഗൾഫിൽ പോയി.ഈ സ്ത്രീയോട് ചൂല് ദാനമായി വാങ്ങിയവരുടെ മക്കളും ഗൾഫിൽ പോയി.പണക്കാരായി.ഈ സ്ത്രീയുടെ മക്കളും ഗൾഫിൽ പോകാൻ ശ്രമിച്ചു.പോകാൻ കഴിഞ്ഞില്ല.അവർ ദരിദ്രരായി തന്നെ ജീവിച്ചു.
2: മൂർച്ചയുള്ള വസ്തുക്കൾ. മൂർച്ചയുള്ള ആയുധങ്ങൾ ദാനം ചെയ്യരുത്.ഉദാഹരണമായി: ബ്ലേഡ്,നഖം വെട്ടി, കത്രിക,മഴു,കൈകോട്ട്,കത്തി മുതലായവ.നമ്മുടെ നാട്ടിൽ ഗൾഫിൽ നിന്നും വരുന്നവർ എന്തെല്ലാമാണ് സമ്മാനമായി നൽകുക.ബ്ലേഡ്, നഖം വെട്ടി,മുതലായവ.അല്ലേ?പിന്നെ അവൻ ഗൾഫിൽ തിരിച്ചുപോയി രണ്ടാഴ്ച കഴിഞ്ഞാൽ അവനെന്താണ് നാട്ടിൽ വിവരമറിയിക്കുക?ജോലി നഷ്ടപ്പെട്ടു എന്ന്.പാവത്തിന് മനസ്സിലായിട്ടുണ്ടാവില്ല മൂർച്ചയുള്ള ആയുധം ദാനം ചെയ്തതു കൊണ്ടാണ് അവന്റെ ജോലി നഷ്ടപ്പെട്ടതെന്ന്.
3:ദുശിച്ച ഭക്ഷണം.നമ്മുടെ വീടുകളിൽ കാടിവെള്ളം പഴയ ഒരു ബക്കറ്റിൽ ഒഴിച്ചു വെക്കും.അത് പുളിച്ചു വാസനിക്കുന്നുണ്ടാവും.പഴയ ഭക്ഷണാവശിഷ്ഠങ്ങളും എല്ലാം ആ പഴയ ബക്കറ്റിൽ നിക്ഷേപിക്കും.അയൽ വീട്ടിലെ പശു, ആട് മുതലായവയ്ക്ക് കൊടുക്കാൻ വേണ്ടി മൃഗങ്ങളെ വളർത്തുന്നവർ എടുത്തു കൊണ്ട് പോകും.ഒരിക്കലും ഇങ്ങിനെ ചെയ്യരുത്.ഇവ പഴകി ദുശിക്കുന്നതിന് മുമ്പ് തന്നെ ഇവ വിതരണം ചെയ്യണം.
4: പൊട്ടി പോകുന്ന വസ്തുക്കൾ.ഉദാഹരണമായി ഗ്ലാസ്, കണ്ണാടി,വീണാൽ ഉടഞ്ഞു പോകുന്ന മറ്റു വസ്തുക്കൾ.
                 ഒരിക്കൽ എന്റെ സഹോദരി എന്നോട് പറഞ്ഞു."നീ എനിക്ക് രണ്ട് ഗ്ലാസ് കൊണ്ടത്തരണം"
    ഞാൻ അവൾക്ക് ഏതാനും ഗ്ലാസ് കൊണ്ടക്കൊടുത്തു.അവൾ എനിക്കതിന്റെ വിലതന്നു.ഞാൻ വാങ്ങിയില്ല.ഇത് എന്റെ വക നിനക്കു തന്നു എന്ന് ഞാൻ പറഞ്ഞു.തുടർന്ന് എനിക്ക് തൊഴിൽ ചെയ്യുന്ന സ്ഥലത്ത് വലിയ പ്രതിസന്ധികൾ ഉടലെടുത്തു.അന്നെനിക്ക് അറിയില്ലായിരുന്നു പൊട്ടിപോകുന്ന വസ്തുക്കൾ ദാനം ചെയ്യരുതെന്ന്.അക്കാലത്ത് എനിക്ക് നല്ല പണിയും ഐശ്വര്യ വും ഉണ്ടായിരുന്നു.പിന്നീട് അതെല്ലാം എനിക്ക് നഷ്ടമായി.ഏറെകാലം കഴിഞ്ഞതിനു ശേഷമാണ് അന്നത്തെ പ്രതിസന്ധിക്കു കാരണം ആ ഗ്ലാസ് ദാനം ചെയ്തതു കൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.മറ്റാർക്കും എന്റെ അനുഭവം ഉണ്ടാവരുതെന്നു കരുതിയാണ് ഞാൻ ഈ സംഭവം ഇവിടെ പറഞ്ഞത്.
      കൊടുക്കാതിരുന്നാൽ ദാരിദ്ര്യം വരുന്ന വസ്തുക്കൾ.1: വെള്ളം ആർക്കും വെള്ളം കൊടുക്കാതിരിക്കരുത്. 2: ഉപ്പ് 3:തീ,തീ എന്നാൽ നാം ഭക്ഷണം പാകം ചെയ്യുന്ന തീ.അപ്പോൾ കരണ്ടോ? കരണ്ട് ചോദിച്ചാലും കൊടുക്കണം.എന്നാണെന്റെ അഭിപ്രായം.
   ഇതിന്റെയെല്ലാം ആധികാരികത എന്താണെന്ന് എനിക്കറിയില്ല.ഇത് ഞാൻ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്.ഈ പറഞ്ഞതെല്ലാം ശരിയാണെന്ന വിശ്വാസമുള്ളതു കൊണ്ടാണ് ഞാനിത് പ്രസിദ്ധീകരിച്ചത്.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ