Skip to main content

കുരങ്ങനും മുയലും (കഥ)

  ഒരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു.
"ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം".
    അപ്പോൾ  മുയൽ പറഞ്ഞു.
"കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല. പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാനും സാധിക്കില്ല".
               അപ്പോൾ കുരങ്ങ് പറഞ്ഞു.
"മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."
           കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട് പേരും കൂട്ടുകൂടി നടക്കാൻ തുടങ്ങി.ഒരു ദിവസം കുരങ്ങും മുയലും കൂട്ടുകൂടി നടക്കുന്നതിനിടയിൽ കുരങ്ങ് മുയലിനോട് പറഞ്ഞു.മുയലനിയാ ആകാണുന്ന മരം നിറെയ കായ് ഖനികളാണ്.നീയെന്റെ തോളിലിരുന്ന് എന്റെ കഴുത്തിൽ കെട്ടിപിടിക്കൂ.നമുക്ക് ആ കായ് ഖനികൾ പറച്ചു തിന്നാം.മുയൽ കുരങ്ങന്റെ തോളിൽ കയറിയിരുന്ന് കഴുത്തിൽ കെട്ടിപ്പിടിച്ചു.
                  കുരങ്ങും മുയലും ആ മരത്തിന്റെ മുകളിലെത്തി.അവർ രണ്ട് പേരും പഴങ്ങൾ തിന്നുന്നതിനിടക്ക് കുരങ്ങ് മുയലിനോട് പറഞ്ഞു.
        "മുയലനിയാ നീ താഴോട്ടു നോക്കൂ.ആരാണ് വരുന്നതെന്ന്."
         മുയൽ നോക്കുമ്പോഴതാ ഒരു കടുവ രണ്ട് പേരേയും ലക്ഷ്യമാക്കി മരം കയറി വരുന്നു.
     ഇതു കണ്ടപ്പോൾ മുയൽ പേടിച്ചു വിറച്ചു.
      " നീ ഭയപ്പെടേണ്ട.വഴിയുണ്ട്".നീയെന്റെ തോളിലേറിയിരിക്കൂ".
         അപ്പോഴേക്കും കടുവ മരത്തിന്റെ ഏതാണ്ട് മുകളിലെത്തി.
       "മുയലനിയാ എന്റെ കഴുത്തിൽ നല്ല വണ്ണം കെട്ടി പിടിച്ചോളൂ".
മുയൽ
        കുരങ്ങന്റെ കഴുത്തിൽ നല്ല വണ്ണം കെട്ടി പിടിച്ചു.
          കുരങ്ങ് മുയലിനേയും കൊണ്ട് അടുത്ത മരക്കൊമ്പിലേക്കൊരു ചാട്ടം.കടുവയുടെ നേരെ പല്ലിളിച്ചു കാട്ടി കുരങ്ങ് പറഞ്ഞു.
      "നിരപരാധികളുടെ രക്തത്തിന് കൊതിക്കുന്നത് അധർമ്മമാണ്."
ഇളുഭ്യനായ കടുവ മരത്തിൽനിന്ന് താഴെയിറങ്ങി.തലയും താഴ്ത്തി എങ്ങോട്ടോ നടന്നകന്നു.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല