Skip to main content

ഖുർആൻ പാരായണം

മനുഷ്യന് അല്ലാഹു നൽകിയ ഒരു ആദരവും അംഗീകാരവുമാണ് ഖുർആൻ പാരായണ കൽപ്പന.മലക്കുകൾക്കല്ല്വാഹു ഈ ബഹുമതി നൽകിയിട്ടില്ല.മലക്കുകൾ ഇത് മനുഷ്യരിൽ നിന്ന് കേൾക്കാൻ കാതോർത്തു നിൽക്കുന്നു.ഇമാം നവവി(റ) പറയുന്നു.'ഖുർആനോതാൻ ഏറ്റവും ഉത്തമമായ സമയം നിസ്കാരത്തിലാണ്.
         നിസ്കാരസമയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വിലപിടിച്ചത് രാത്രി ഖുർആൻ പാരായണ സമയമാണ്.ഖുർആൻ ഏതു സമയത്തും ഓതാം ഓത്ത് കറാഹത്തായ സമയമില്ല.
            ഖുർആൻ പാരായണം തുടങ്ങാൻ ഏറ്റവും നല്ലതു് വെള്ളിയാഴ്ച രാവും,അവസാനിപ്പിക്കുന്നതിനുത്തമം വ്യാഴാഴ്ച രാവുമാണ്.ഉസ്മാൻ(റ) അങ്ങിനെയാണ് ചെയ്തിരുന്നത്.
ഖുർആൻ ഖതം തീർക്കുംബോൾ  ദുആക്ക് ഉത്തരം കിട്ടും.
        ഖുർആനോതാൻ വുളൂഅ് സുന്നത്താണ്.ആർത്തവമോ,ജനാബത്തോ ഉള്ളവൻ ഓതൽ ഹറാം.പക്ഷേ നാവു കൊണ്ട് ഉച്ചരിക്കാൻ പാടില്ല എന്നേ ഉള്ളൂ.മുസ്ഹഫിലേക്കു നോക്കി മനസ്സു കൊണ്ട് ഓതാം.
         വർത്തമാനം പറയാൻ വേണ്ടി ഓത്തു നിറുത്തൽ കറാഹത്താണ്.അതിനു കാരണം, അല്ല്വാഹുവിൻറെ വചനത്തേക്കാൾ സൃഷ്ടികളുടെ വചനത്തെ തെരഞ്ഞെടുക്കലാണത്.അത് ബുദ്ധിയുള്ളവർ ചെയ്യില്ല. മനപ്പാഠമുള്ളതാണെൻകിലും മുസ്ഹഫിൽ നോക്കി ഓതുന്നതാണു കൂടുതൽ നല്ലത്.കാരണം മുസ്ഹഫിലേക്കു നോക്കുന്നത് കണ്ണിൻറെ ഇബാദത്താണ്.ഒരു ഹദീസിൽ കാണാം.മുസ്ഹഫിൽ നോക്കാതെ ഓതുന്നതിന്നു ആയിരം ദറജകളുണ്ട്.നോക്കി ഓതിയാൽ അതിന്റെ ഇരട്ടിയുണ്ട്.
            ഖുർആൻ ധൃതിയിൽ ഓതാതെ നിറുത്തി, നിറുത്തി ഓതണം.ഇതു സുന്നത്താണ്.അല്ല്വാഹു അരുളുന്നു 'ഖുർആനിനെ നീ നിറുത്തി നിറുത്തി ഓതുക'
           'ആശയം ഗ്രഹിച്ച് ചിന്തിച്ചു കൊണ്ട് ഓതലും സുന്നത്താണ്.അതാണ് ഓതുന്നതിൻറെ പ്രധാന ലക്ഷ്യം.മനസ്സിനു ശാന്തിയും, തേജസ്സും ലഭിക്കാൻ അർത്ഥം ചിന്തിച്ചു ഓതൽ ആവശ്യം.'നിനക്കു നാം അവതരിപ്പിച്ചു തന്ന വേദമാണിത്.അനുഗ്രഹീത വേദം!അവർ ഇതിലെ ആയത്തുകളിൽ ചിന്തിക്കാൻ വേണ്ടി (ഖു).
             ഖുർആൻ ഓതൽ കൂലിപ്പണിയാക്കി മാററൽ കറാഹത്താണ്.നബിയരുളി' വല്ലവനും ഖുർആൻ ഓതിയാൽ പിന്നെ അതിനെ മുൻനിർത്തി  ആവശ്യമുള്ളതെല്ലാം അല്ല്വാഹുവിനോടു ചോദിച്ചു കൊള്ളട്ടെ.ഒരു കാലം വരാനിരിക്കുന്നു.അന്നുള്ളവർ ഖുർആൻ ഓതിയാണ് ജനങ്ങളോട് യാചിക്കുക.'
     ഉമർ (റ) പറഞ്ഞു.'ഓത്തുകാരെ, നിങ്ങൾ തല ഉയർത്തി പിടിക്കുവീൻ.നിങ്ങളുടെ വഴി വളരെ വ്യക്തം.നന്മകളിലേക്കു മുന്നേറുവീൻ.നിങ്ങൾ ജനങ്ങളെ ആശ്രയിക്കാതിരിക്കുവീൻ.
   നബി(സ്വ) അരുളി.ഒരക്രമിയുടെ സേവക്കു വേണ്ടി അയാൾക്കു മുംബിൽ ഒരാൾ ഖുർആൻ ഓതിയാൽ ഓരോ അക്ഷരത്തിനും പത്തു വീതം ശാപം അയാൾക്കുണ്ടാകും.
         നബി (സ്വ) അരുളി.'ജനങ്ങളിൽ നിന്ന് അന്നം കിട്ടാൻ വേണ്ടി വല്ലവനും ഖുർആൻ ഓതിയാൽ പുനരുത്ഥാന നാളിൽ അയാൾ എഴുന്നേററു വരിക മുഖത്തു എല്ലു മാത്രമുള്ള അവസ്ഥയിലാണ്.ഒരു തുണ്ടം മാംസം പോലും അയാളിലുണ്ടാവില്ല.
             ഖുർആൻ പാരായണം ചെയ്യുമ്പോൾ നബി (സ്വ) യുടെ പേരുകേട്ടാൽ സ്വലാത്ത് ചൊല്ലൽ അനിവാര്യമല്ല.കാരണം, അവിടെ ഖുർആൻ ഇടവിടാതെ പാരായണം ചെയ്യലാണ് സ്വലാത്തു ചൊല്ലുന്നതിനേക്കാൾ ഉത്തമം.
          സ്വഹാബികളിൽ ഭൂരിപക്ഷവും ആഴ്ചയിലൊരു ഖത്തം തീർക്കുന്നവരായിരുന്നു.അക്കൂട്ടത്തിൽ ഉസ്മാനിബ്നി അഫ്ഫാൻ(റ),സൈദുബ്നി സാബിത് (റ), ഇബ്നു മസ്ഊദ്(റ), ഉബയ്യിബ്നു കഹ്ബ് ( റ), തുടങ്ങിയവരൊക്കെയുണ്ട്.
         നബി (സ്വ) ഇബ്നു ഉമർ (റ)നോട് അരുളി:നീ ഏഴു ദിവസം കൊണ്ട് ഒരു ഖത്തം തീർക്കുക.അതിൽ കൂടുതൽ ദിവസമെടുക്കരുത്.
        നബി (സ്വ) അരുളി 'ഒരാൾ ഖുർആൻ ഓതിത്തീർത്താൽ,സമാപനഘട്ടത്തിൽ അറുപതിനായിരം മലക്കുകൾ അയാൾക്കു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും.
        ഏറ്റവും കുറഞ്ഞത് കൊല്ലത്തിൽ ഒരു ഖത്തമെൻകിലും ഓതണം.ഖുർആൻ പാരായണമെന്നാൽ അവനവൻ കേൾക്കുന്ന വിധത്തിൽ അക്ഷര ശുദ്ധിയോടെയുള്ള പാരായണമാണ്.ഓതുന്ന ആളെൻകിലും കേൾക്കണം.അല്ലാത്തപക്ഷം അത് പാരായണമല്ല.അത് വെറും നാവിൻറെ ചലനമാണ്.അതിനു ഓത്തെന്നു പറയാനാവില്ല.കേട്ടു ഗ്രഹിക്കാൻ കഴിയുന്നതേ പാരായണമാവൂ.
          ഒരു ഹദീസിൽ നബി ( സ്വ) പറഞ്ഞു.വല്ലവനും ഖുർആനോതുന്നതിൽ മുഴുകുക മൂലം അല്ലാഹുവിനെ ഓർക്കാനും, അവനോട് യാചിക്കാനും നേരം കിട്ടാതെ വന്നാൽ,ചോദിച്ചവർക്കു കൊടുക്കുന്നതിനേക്കാൾ അധികം അയാൾക്കു കൊടുക്കും.അല്ലാഹുവിൻറെ വചനത്തിനു ഇതര വചനങ്ങളേക്കാൾ ഉള്ള മഹത്വം,സൃഷ്ടാവിനു സൃഷ്ടികളേക്കാൾ മഹത്വമുള്ളതുപോലെയാകുന്നു.മറ്റു ദിക്റുകളിൽ മുഴുകി അള്ള്വാഹുവിനോടു ചോദിക്കാൻ സമയം കിട്ടാതെ വന്നാലും ചോദിച്ചവർക്കു കൊടുക്കുന്നതിനേക്കാൾ അയാൾക്കു അല്ല്വാഹു നൽകുന്നതാണ്.ശത്രുവിൻറെ നാട്ടിലേക്കു ഖുർആനുമായി പോകരുത്.രാവും പകലും ഖുർആൻ പാരായണം പതിവാക്കാൻ നബി ( സ്വ) കൽപ്പിച്ചു.ദിവസേന രാത്രിയോ,പകലോ ഇരുന്നൂറ് ആയത്തെൻകിലും ഓതാത്തവൻ അല്ല്വാഹുവിനെ ധിക്കരിക്കുന്നു.നബി(സ്വ) അരുളി.ഖുർആൻ ഉയർത്തപ്പെടുംമുംബ് അത് ഓതുവീൻ.ഖുർആൻ ഉയർത്തപ്പെട്ട ശേഷമല്ലാതെ ഖിയാമം നാൾ ഉണ്ടാവുകയില്ല.
       ഖിയാമം നാളിനു മുംബായി ഖുർആൻ അവതരിച്ച സ്ഥലത്തേക്ക് തിരിച്ചു പോകും.അർശിനു ചുറ്റും അതൊരു തേനീച്ചയുടെ ശബ്ദം പോലോത്തശബ്ദ മുണ്ടാക്കും. അല്ലാഹു ചോദിക്കും.നിനക്കെന്തു വേണം?.ഖുർആൻ പറയും.റബ്ബേ കർമ്മപഥത്തിൽ വരുത്താതെ അവരെന്നെ പാരായണം ചെയ്യുന്നു.ഖുർആൻ ഓതുന്നതോടൊപ്പ അത് ജീവിതത്തിൽ പകർത്തണമെന്ന ഉപാധിയുമുണ്ട്.കർമ്മമില്ലാത്ത വായന നിഷ്ഫലം.ഓതുകയെന്നാൽ നിരന്തരമുള്ള വായനയാണ്.അക്ഷരം പഠിപ്പിക്കലും, കുട്ടികൾക്ക് ഖുർആൻ വായിക്കാൻ ബാലപാഠങ്ങളഭ്യസിക്കലും ഓത്തിൽ പെടില്ല.
            നബി( സ്വ) അരുളി:-സൗഭാഗ്യവാൻമാരായി ജീവിക്കാനും,രക്ത സാക്ഷികളായി മരിക്കാനും,മഹ്ശറയിൽ രക്ഷപ്പെടാനും,അത്യുഷ്ണത്തിൽ കുളിരു അനുഭവിക്കാനും,വഴിതെററുംബോൾ തിരുത്തി നേർവഴി പ്രാപിക്കാനും ആഗ്രഹിക്കുന്നവർ ഖുർആൻ പഠിച്ചു കൊള്ളട്ടെ.അത് റഹ്മാനായ തംബുരാൻറെ വചനവും,പിശാചിൽ നിന്നുള്ള മോചനവും തുലാസിലെ മുൻതൂക്കവുമാണ്.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ