Skip to main content

നീലേശ്വരം നഗരസഭയുടെ കീഴിൽ ഒരു വയോജന പരിപാലന കേന്ദ്രം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് നഗരസഭക്കും,ചെറുവത്തൂർ പഞ്ചായത്തിനുമിടയിലുള്ള ഒരു നഗരസഭയാണ് നീലേശ്വരം.നീലേശ്വരം നഗരസഭയിലെ സർക്കാർ ഹോമിയോ ആശുപത്രി നമ്മുടെ രാജ്യത്തിനു തന്നെ മികച്ച മാതൃകയായി  ആതുരസേവന രംഗത്ത് മികച്ച നിലവാരം പുലർത്തുകയാണ്.
ആധുനിക സംവിധാനങ്ങളോടെയുള്ള ഫിസിയോതെറാപ്പി, ആധുനിക ഉപകരണങ്ങളോടു കൂടിയ ലബോറട്ടറി സംവിധാനം, കിടത്തി ചികിത്സാ സംവിധാനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.നീലേശ്വരം നഗരസഭയുടെ കീഴിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവൃത്തിച്ചു വരുന്ന വയോജന പരിപാലന കേന്ദ്രം അറുപതു കഴിഞ്ഞവരുടെ ആശാ കേന്ദ്രമാണ്.
വയോജനങ്ങളെ പരിപാലിക്കുവാനും,പരിചരിക്കുവാനും ജെറിയാട്രിക് കെയർ നഴ്സസ്, ഫിസിയോതെറാപ്പിസ്റ്റ്,എന്നിവരുടെ സേവനം ലഭ്യമാണ്.
സാമൂഹികവും,കുടുംബപരവുമായ അന്തരീക്ഷത്തിലെ മാറ്റങ്ങൾ മൂലം അവശതയനുഭവിക്കുന്ന രോഗാതുരരായ വയോജനങ്ങൾക്ക് ഒരു കൈതാങ്ങാണ് ഈ പദ്ധതി.ജീവിത സാഹചര്യത്തിലുണ്ടായ  മാറ്റങ്ങൾ, ആയുർ ദൈർഘ്യത്തിലുണ്ടായ വർധനവ് എന്നിവ കാരണം സമൂഹത്തിൽ പ്രായം ചെന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.കേരളത്തിൽ ഇന്ന് നിലവിലുള്ള ആയുർദൈർഘ്യം എഴുപതു വയസ്സാണ്.ഇതെഴുതുംബോൾ(12-02-2022) കേരളത്തിലെ ജനസംഖ്യ മൂന്നു കോടി എൺപതുലക്ഷമാണ്.ജനസംഖ്യയുടെ പതിനൊന്നു ശതമാനം അറുപതു വയസ്സിനു മുകളിലുള്ള വരാണ്.രണ്ടായിരത്തി ഇരുപത്തിയാറ് ആകുംബോഴേക്കും ഇത് പതിനെട്ട് ശതമാനത്തിനുമുകളിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
:എന്താണ് നമ്മുടെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ?
ചലനശേഷിക്കുറവ്, സന്ധികളുടെ ബലക്ഷയം, കേൾവിക്കുറവ്, കാഴ്ചക്കുറവ്,തുടങ്ങി സാധാരണയായി വൃദ്ധ ജനവിഭാഗങ്ങൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും, മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പാർശ്വ ഫലങ്ങളാണ് പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയുടെ വ്യാപനതോതിലുള്ള വർദ്ധനവും, മാറിവരുന്ന കുടുംബ, സാമൂഹിക, സാംസ്കാരിക കാഴ്ചപ്പാടുകളും ഇവരെ മാനസിക അസന്തുലിതാവസ്ഥയിലേക്കും, സാമൂഹിക ഒറ്റപ്പെടുത്തലുകളിലേക്കും, ഭൗതിക, സാമ്പത്തിക അസ്ഥിരതയിലേക്കും തള്ളിവിടുന്നു.
കൂടാതെ ദീർഘകാല ഔഷധ പ്രയോഗം ഏൽപ്പിക്കുന്ന സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ വേറേയും.
കേവലം രോഗങ്ങളേയും,രോഗലക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്താതെ ഒരു രോഗിയിലെ മറ്റു ശാരീരിക മാനസിക അവസ്ഥകൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നൽകുന്നത്.ഇതു വഴി രോഗ ശമനത്തോടൊപ്പം തന്നെ രോഗിയുടെ ആകെയുള്ള രോഗാവസ്ഥയിൽ ഗുണപരമായ മാറ്റവും ലക്ഷ്യമിടുന്നു.
പാർശ്വ ഫലരഹിതവും, ചികിത്സാ ചെലവ് കുറഞ്ഞതുമായ ഹോമിയോ ചികിത്സാ സമ്പ്രദായത്തിന് പ്രാധാന്യം നൽകി ഉൾപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹിക, സാംബത്തിക ചുറ്റുപാടുകൾക്ക് അത്യന്താപേക്ഷിതമാണ്.
:എന്തൊക്കെയാണ് വയോജന പരിപാലന കേന്ദ്രത്തിൻറെ ലക്ഷ്യങ്ങൾ?
1:സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാക്കുക.
2: പാർശ്വ ഫല രഹിതവും ലളിതവും ചെലവ് കുറഞ്ഞതുമായ ഹോമിയോ പ്പതിയിലൂടെ അവരിലെ രോഗപ്രതിരോധ ശേഷി നിലനിർത്തുകയും, രോഗാതുര കുറക്കുകയും ചെയ്യുക.
3: മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന വർക്കും, ശുശ്രൂഷിക്കുന്നവർക്കും, ആവശ്യമായ ബോധവൽക്കരണം, നിർദ്ദേശങ്ങൾ, മാനസിക പിന്തുണ മുതലായവ നൽകുക.
4: പക്ഷാഘാതം, സന്ധികളുടെ ബലക്ഷയം, തേയ്മാനം മൂലമുള്ള വേദന, നാഡി കളുടെ ബലഹീനത മുതലായ രോഗാവസ്ഥയിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രയോഗത്തിനു പുറമേ ഫിസിയോ തെറാപ്പിസ്റ്റിൻറെ സേവനം കൂടി ജെറിയാട്രിക് യൂണിറ്റിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുക.
5: തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക.
എന്നിവയാണ് ലക്ഷ്യങ്ങൾ.
ആശുപത്രിയുടെ പരിസരപ്രദേശങ്ങളിലും,സമീപ പഞ്ചായത്തുകളിലും അധിവസിക്കുന്ന അറുപതു വയസ്സിനു മുകളിലുള്ളവരാണ് ഗുണഭോക്താക്കൾ.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ