Skip to main content

ഞാൻ (മിനി കഥ)

സമയം രാവിലെ പത്ത് മണികഴിഞ്ഞ് മുപ്പത് മിനിട്ട്.ഒരു മലയോര പ്രദേശത്തുള്ള ചെമ്മൺ പാതയിലൂടെ ഞാൻ നടന്നു പോവുകയായിരുന്നു.നല്ല വെയിൽ.എനിക്ക് വെള്ളം കുടിക്കണം.പാതയുടെ ഇരുവശങ്ങളിലും തെങ്ങിൻ തോപ്പുകൾ.തണൽ അശേഷം ഇല്ല.അടുത്തെങ്ങാനും വീടുകൾ ഉണ്ടോ എന്നു ഞാൻ നോക്കി.വല്ല 🏠 വീടും കാണുകയാണെങ്കിൽ അവിടെ കയറി വെള്ളം കുടിക്കാം.അതായിരുന്നു എന്റെ ചിന്ത.
എനിക്ക് ദാഹം മൂർച്ചിക്കുകയാണ്.പ്രതീക്ഷ. കൈവിടാതെ ഞാൻ നടന്നു.ദാഹിച്ചു വലഞ്ഞു ഞാൻ അവശനാവുകയാണ്.ഇല്ല പ്രശ്നമില്ല.നോംബ് നോറ്റ് വൈകുന്നേരം വരെ എത്ര നടന്നോ നാണ് ഞാൻ. എന്നിട്ടല്ലേ പത്തരയാകുംബോഴേക്കും ദാഹിച്ചു വലയുന്നത്.നോ പ്രോബ്ലം.ഞാൻ സ്വയം സമാധാനിച്ചു.എൻറെ കൂടെ എന്റെ നിഴലല്ലാതെ മറ്റാരുമില്ല.ഞാൻ പാതയുടെ ഇരു വശവും ശ്രദ്ധിക്കുന്നുണ്ട്.വല്ല ഉറവയും കാണുകയാണെങ്കിൽ വെള്ളം കുടിക്കാമല്ലോ.
അതാ കുറച്ചകലെ ഒരു കിണർ!. എന്തായാലും അതിന്റെ അടുത്ത് പോയ് നോക്കാം.ഞാൻ വലിഞ്ഞ് നടന്നു.അടുത്തെത്തിയപ്പോൾ കണ്ടത് ചെറിയൊരു കിണർ.അടിയിൽ പാറയാണ്.പാറയുടെ ഒരുഭാഗത്ത് തരക്കേടില്ലാത്ത ഒരു കുഴി.അതിൽ നിറയെ തെളിഞ്ഞ വെള്ളം.അത് മുക്കിയെടുക്കാനെന്തുണ്ട് വഴി.ഞാൻ ആലോചിച്ചു.കിണറിന്റെ തൊട്ടരികെ കുറേ കുട്ടക്കല്ലുകൾ കൂട്ടിയിട്ടത് എന്റെ ശ്രദ്ധയിൽ പെട്ടു.അപ്പോൾ എനിക്കൊരു കാക്കയുടെ കഥ ഓർമ്മ വന്നു.
ദാഹിച്ചു വലഞ്ഞ കാക്ക ഒരു മരക്കൊമ്പിലിരുന്ന് നോക്കിയപ്പോൾ, ഒരു കുടിലിന്റെ മുറ്റത്ത് ജാറിന്റെ അടിയിൽ കുറച്ചു വെള്ളം കണ്ട കഥ.ഞാൻ ഒട്ടും താമസിച്ചില്ല.കിണറിന്റെ അരികിൽ കൂട്ടിയിട്ടിരുന്ന കല്ലെടുത്ത് കിണറിലിട്ടു.കിണറിലെ ജലവിതാനം ഉയരാൻ തുടങ്ങി.എനിക്ക് കിണറിലിറങ്ങാവുന്ന പാകത്തിൽ കല്ലിട്ടപ്പോൾ ഞാൻ പതിയെ കിണറിലിറങ്ങി.വെള്ളം കുടിച്ചു.കരകയറിയ ഞാൻ ബുദ്ധിമാനായ തൻറെ കാക്ക ഗുരുവിന് ആശംസകൾ നേർന്നു കൊണ്ട്  നടത്തം തുടർന്നു.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ