Skip to main content

പ്രാർത്ഥന

"എന്നോടു്‌ ചോദിക്കുക, ഞാൻ നിങ്ങൾക്കുത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്.
അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ  ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള   കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്. 
പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്‌.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?,
പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന്  നിസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി കണക്കാക്കുന്നകാര്യംപോലുംഅല്ല്വാഹുവിന്റെ സഹായം കൊണ്ട് മാത്രമാണ്  സാദ്ധ്യമാകുന്നത്.നബി(സ്വ,അ) പറഞ്ഞു
ആപത്തും ദുരിതവു മുണ്ടാകുംബോൾ അല്ലാഹു ദുആക്കുത്തരം നൽകുന്നത്‌ ആർക്കെങ്കിലും ഇഷ്ടമാണെങ്കിൽ, ആപത്തില്ലാത്ത നല്ല കാലത്ത്‌ തന്നെ അവൻ ധാരാളം ദുആ ചെയ്യട്ടെ.അതായത് മുൻകൂർ പ്രാർത്ഥന.
പ്രാർത്ഥന മുഅ്‌മിനിൻറെ ആയുധവും, ദീനിന്റെ തൂണും,ആകാശ ഭൂമികളുടെ തേജസ്സുമാണ്.
മറഞ്ഞവൻ മറഞ്ഞവനു വേണ്ടി ചെയ്യുന്ന പ്രാർത്ഥനക്കാണ് പെട്ടെന്ന് ഉത്തരം കിട്ടുക.തന്റെ സഹോദരന്നു വേണ്ടി അവൻറെ അഭാവത്തിൽ ചെയ്യുന്ന പ്രാർത്ഥന പാഴാകയില്ല.ദുആ ചെയ്യുന്നവൻറെ തലഭാഗത്ത്  ഏല്പ്പിക്കപ്പെട്ടൊരു മലക്കുണ്ട്.തൻറെ സഹോദരൻറെ അഭാവത്തിൽ അവന്റെ നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം ആമലക്ക് ആമീൻ പറയും.തുടർന്ന് ആ മലക്ക് പ്രാർത്ഥിച്ചവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും ."നിങ്ങൾക്കും തുല്യമായ പ്രതി ഫലം അല്ലാഹു നൽകട്ടെയെന്ന്.നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് വേണ്ടി പ്രാർത്ഥിച്ച കാര്യം നമുക്കും ഫലം ചെയ്യും.ഒരാളുടെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ നമുക്ക്  രോഗമുണ്ടെങ്കിൽ നമ്മുടെ രോഗവും ശിഫയാകും. രോഗം നമുക്ക് ഇല്ലായെങ്കിൽ  രോഗത്തിനെ തൊട്ട് നാം പ്രതിരോധിക്കപ്പെടുകയും ചെയ്യും.
         ഒരാൾക്ക് പ്രാർത്ഥനയുടെ വാതിൽ തുറന്നു കിട്ടിയാൽ അയാൾക്കുത്തരം കിട്ടുന്ന വാതിലും തുറന്നു കിട്ടും.നബി(സ്വ) പറഞ്ഞു "ശക്തി കൊണ്ട് പ്രതിരോധിക്കാനാവില്ല.എന്നാൽ പ്രാർത്ഥന കൊണ്ട് ആപത്തുകളെ തടുക്കാവുന്നതാണ്.വന്നതും വരാനിരിക്കുന്നതുമെല്ലാം ഇതിൽ പെടും.ആപത്തിറങ്ങുകയും അവസാന നാൾ വരെ ദുആ അതിനെ തടുത്തുകൊണ്ടേയിരിക്കുകയും ചെയ്യും.
              അല്ലാഹുവിന്റെ അടുക്കൽ ദുആയേക്കാൾ ആദരണീയമായ ഒന്നും തന്നെയില്ല.ഒരാൾ പ്രാർത്ഥിക്കുന്നില്ലായയെങ്കിൽ അല്ല്വാഹു അയാളോട് കോപിക്കുന്നതാണ്.പ്രവാചകർ പറഞ്ഞു പ്രാർത്ഥിക്കാൻ നിങ്ങൾ അശക്തരാവരുത്.പ്രാർത്ഥിച്ചവരാരും നാശത്തിലകപ്പെടുന്നില്ല.ആപത്തും ദുരിതവുമുണ്ടാകുമ്പോൾ പ്രാർത്ഥിക്കുന്നതിനു പകരം ആപത്തും ദുരിതവുംമുണ്ടാകുന്നതിന് മുംബേ പ്രാർത്ഥിക്കേണ്ടതാണ്.അതായത് മുൻകൂർ പ്രാർത്ഥന.മുസ്ലിങ്കളുടെ സദസ്സുകളിലെ പ്രാർത്ഥന സ്വീകാര്യമായിരിക്കും.ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് പ്രാർത്ഥിക്കേണ്ടത്.മുലയൂട്ടപ്പെടുന്ന ശിശുക്കളും, മേഞ്ഞു തിന്നുന്ന കാലികളും, പ്രാർത്ഥിക്കുന്ന ജനങ്ങളുമില്ലെന്കിൽ അല്ല്വാഹു നിങ്ങളിൽ ശിക്ഷ ചൊരിയുമായീരുന്നു.
            യൂനുസ് നബി (അ)ന്റെ പ്രാർത്ഥന പതിവാക്കിയാൽ എല്ലാ ആപത്തുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം. لاٰاِلٰاهَ اِلّاٰاَنْتَ سُبْحٰانَكَ اِنّـِي كُنْتُ مِنَ الظّٰلِّمِينُ"ഇതാണ് യൂനുസ് നബി (അ)ന്റെ പ്രാർത്ഥന.യൂനുസ് നബി മത്സ്യ വയറ്റിൽ നിന്ന് ചെയ്ത ദുആയാണിത്.ഇതിനെ സംബന്ധിച്ച് അല്ല്വാഹു ഖുർആനിൽ പറഞ്ഞത്"അന്ത കാരങ്ങളിൽ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ചു.അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം ചെയ്തു എന്നാണ് .അദ്ദേഹത്തെ ദ:ഖത്തിൽ നിന്നും മോചിപ്പിച്ചു".ഇതു പോലെയാണ് നാം വിശ്വാസികളെ മോചിപ്പിക്കുക.
        നബി(സ്വ)പറഞ്ഞു മേൽ പറഞ്ഞ ദുആ കൊണ്ട് വല്ലവനും പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല.  അസാദ്ധ്യമാണെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സാദ്ധ്യമാകും.അടഞ്ഞ വാതിലുകൾ തുറക്കപ്പെടും.
       ഈപ്രാർത്ഥനയുടെ പുണ്യം അപാരം.തിന്മകളെ തടുക്കാനും നന്മകൾ കൈവരിക്കാനും മേൽ പറഞ്ഞ ദുആ ഫലപ്രദമാണ്.ഏതൊരു മുസ്‌ലിമും
ഈ ദുആ ചൊല്ലിയാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.നബി(സ). പറഞ്ഞു.
മൂന്ന് പ്രാർത്ഥനകൾ പാഴായിപോകില്ല.
1: മാതാപിതാക്കൾ സന്താനങ്ങൾക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.
2:അക്രമിക്കപ്പെട്ടവൻ അക്രമിക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കും അല്ല്വാഹുവിന്നുമിടയിൽ യാതൊരുവിധ തടസ്ഥവുമില്ലെന്നാണ് നബി വചനം.തന്നെയുമല്ല അക്രമിക്ക പ്പെട്ടവന്റെ പ്രാർത്ഥനയെത്തൊട്ട് സൂക്ഷിക്കണമെന്ന് നബി (സ) മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ആരോടും അക്രമം ചെയ്യരുതെന്ന് സാരം.
3:തന്റെ സഹോദരന്റെ അഭാവത്തിൽ അവന് വേണ്ടി ചെയ്യുന്ന പ്രാർത്ഥന.ഇവ മൂന്നുമാണ് പാഴായി പോകാത്ത  പ്രാർത്ഥനകൾ.
       ഈ ലേഖനം നബി വചനങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ്.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല