Skip to main content

ഇന്നു ഞാൻ,നാളെ നീ

അങ്ങിനെ ഞങ്ങളെല്ലാവരും പത്താംക്ലാസ് കഴിഞ്ഞു. കുറച്ചുപേർ ടി.ടി.സിക്ക് അർഹമായ വിജയം നേടി.ഞങ്ങൾ പത്തുപേർ വിജയിച്ചെൻകിലും ടി.ടിസി ക്ക് അർഹരായില്ല.1:ഞാൻ2:എന്റെ അനിയൻ സലാം.കെ.ടി.3:കൊടുത്തൂർ സ്വദേശി അബ്ദുൽ റഹീം.പി.4:മലയമ്മ
സ്വദേശികളായ 
 അസീസ്&5:സലാം6:മലപ്പുറക്കാരൻ പി.ബഷീർ7:വി.പി മുഹമ്മത്8:ഹൈദർ അലി കോഴിക്കോട് ജില്ലയിലെ ആവള സ്വദേശിയായ 9: വി. സി. മൊയ്തു.ഒരാളുടെ പേർ എനിക്കോർമ്മയില്ല.പ്രീ- ഡിഗ്രി ഒന്നാം വർഷം ഞാൻ ഇംഗ്ലീഷിനാണ് പൊട്ടിയത്.രണ്ടാം വർഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് വീണ്ടും പൊട്ടി.ഇംഗ്ലീഷ്‌ പരീക്ഷക്ക് ഞാൻ വീണ്ടും എഴുതി. അതിലും പരാജയപ്പെട്ടതോടെ
  ടി.ടി.സിക്ക് അർഹനല്ലാതായി. യതീംഖാനയിൽ നിന്ന്,മത വിദ്യാഭ്യാസവും നേടിയിരുന്നതിനാൽ
 ഞാൻ മദ്രസ്സാ അദ്ധ്യാപകനായി ജോലി ആരംഭിച്ചു.കൊടിയത്തൂരുള്ള പി.റഹീം
പ്രി-ഡിഗ്രിക്ക് പരാജയപ്പട്ടെങ്കിലും അവൻ അറബിക് പരീക്ഷ എഴുതി
 സർക്കാർ തലത്തിൽ
അറബിക്
 അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി.
അന്ന് എം.ഒ.സി യിലെ ഒന്നാം വർഷ പ്രി-ഡിഗ്രി ബാച്ച് പഴയ ഓല മേഞ്ഞ ഷെഡ്ഢിലും, രണ്ടാം വർഷ ബാച്ച് ടി.ടി.സി ബിൽഡിംങിൻറെ  അറ്റത്തുള്ള ഒരു ക്ലാസ്സ് മുറിയിലുമായിരുന്നു.ക്ലാസ് മുറിയുടെ ഒരു മൂലയിലായിരുന്നു എം.ഒ.സിയുടെ ഓഫീസ് നില കൊണ്ടത്‌.
ഞങ്ങളുടെ കൂടെ ഒന്നാം വർഷ 
പ്രീ_ഡിഗ്രിക്ക് രാധാകൃഷ്ണൻ എന്ന സുഹൃത്തുണ്ടായിരുന്നു.അവനെപ്പോഴും വയർ വേദനയാണ്.മുക്കം ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറെ കാണിക്കും.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെന്ന് ഓപ്പറേഷൻ ചെയ്യണമെന്ന്‌ ഡോക്ടർ നിർദ്ദേശിക്കും.കാര്യത്തിൻറെ ഗൗരവം,രാധാകൃഷ്ണനോ ഞങ്ങൾക്കോ മനസ്സിലായിരുന്നില്ല.രാധാകൃഷ്ണന് അപ്പൻഡിസ് ആയിരുന്നു രോഗം.  
അങ്ങിനെ ഒന്നാം വർഷ പ്രീ-ഡിഗ്രിയുടെ സ്റ്റഡീ ടൈമിൽ കിട്ടിയ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.ഞങ്ങളുടെ രാധാകൃഷ്ണൻ എന്നന്നേക്കുമായി യാത്രയായി. ആരേയും കാത്തു നിൽക്കാതെ.മടക്കമില്ലാത്ത യാത്ര.
നീലാകാശത്തിലെ
 നക്ഷത്രങ്ങൾക്കിടയിൽ നിന്ന് രാധാകൃഷ്ണൻ
നമ്മെ നോക്കി വിളിച്ചു പറയുന്നുണ്ടാവും.
ഹേയ് കൂട്ടുകാരേ നിങ്ങൾക്കിനി ഭൂമിയിൽ അധികമൊന്നും  സമയമില്ല.എൻറെ വഴിയേ നിങ്ങളും വരും.പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത 
ലോകത്തേക്ക്.
ഇന്നു ഞാൻ,നാളെ നീ.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...