Skip to main content

ഇന്നു ഞാൻ,നാളെ നീ

അങ്ങിനെ ഞങ്ങളെല്ലാവരും പത്താംക്ലാസ് കഴിഞ്ഞു. കുറച്ചുപേർ ടി.ടി.സിക്ക് അർഹമായ വിജയം.ഞങ്ങൾ പത്തുപേർ വിജയിച്ചെൻകിലും ടി.ടിസി ക്ക് അർഹരായില്ല.1:ഞാൻ2:സലാം, കെ.ടി.3:റഹീം. പി4:മലയമ്മ അസീസ്&സലാം5:മലപ്പുറക്കാരൻ പി.ബഷീർ6:വി.പി മുഹമ്മത്7:ഹൈദർ അലി രണ്ടാളുടെപേർ എനിക്കോർമ്മയില്ല.പ്രീ ഡിഗ്രിക്ക് ഞാൻ ഇംഗ്ലീഷിനാണ് പൊട്ടിയത്.രണ്ടാം വർഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് വീണ്ടും പൊട്ടി.ആയതിനാൽ ഞാൻ ടി.ടി.സിക്ക് അർഹനല്ലാതായി.
ഞാൻ യതീംഖാനയിൽ നിന്ന്,മത വിദ്യാഭ്യാസവും നേടിയിരുന്നു.അങ്ങിനെയാണ് ഞാൻ മദ്രസ്സാ അദ്ധ്യാപകനായി ജോലി ആരംഭിച്ചത്‌.കൊടിയത്തൂരുള്ള പി.റഹീംസർക്കാർ തലത്തിൽ അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി.റഹീമിനെ പറ്റി ഞാൻ വീണ്ടും അറിയുന്നത്‌ MOC whatsapp group നിലവിൽ വന്നതോടെയാണ്.
അന്ന് എം.ഒ.സി യുടെ ഒരോ ബാച്ച് പാഴെ ഓല മേഞ്ഞ ഷെഡ്ഢിലും, മറ്റൊരു ബാച്ച് ടി.ടി.സി ബിൽഡിംങിൻറെ ഇങ്ങേ അറ്റത്തെ ഒരു ക്ലാസ്സ് മുറിയിലു മായിരുന്നു.ക്ലാസ് മുറിയുടെ ഒരോ മൂലയിലായിരുന്നു എം.ഒ.സിയുടെ ഓഫീസ് നില കൊണ്ടത്‌.
ഒന്നാം വർഷ പ്രീ_ഡിഗ്രിക്ക് രാധാകൃഷ്ണൻ എന്ന സുഹൃത്തിന് എപ്പോഴും വയർ വേദനയാണ്.മുക്കം ഹെൽത്ത് സെൻറ,റിൽ പോയി ഡോക്ടറെ കാണിക്കും.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെന്ന് ഓപ്പറേഷൻ ചെയ്യണമെന്ന്‌ ഡോക്ടർ പറയും.കാര്യത്തിൻറെ ഗൗരവം,രാധാകൃഷ്ണനോ ഞങ്ങൾക്കോ മനസ്സിലായില്ല.അങ്ങിനെ ഒന്നാം വർഷ പ്രീ-ഡിഗ്രിയുടെ സ്റ്റഡീ ടൈമിൽ കിട്ടിയ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.ഞങ്ങളുടെ രാധാകൃഷ്ണൻ മരണപ്പെട്ടു.
പ്രിയ രാധാകൃഷ്ണൻ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് നമ്മെ നോക്കി പറയുന്നുണ്ടാവും.ഇല്ല,നിങ്ങൾക്കിനി അധികമൊന്നും ഭൂമിയിൽ സമയമില്ല.എൻറെ വഴിയേ നിങ്ങളും യാത്രയാകാറായി.ഇന്നു ഞാൻ,നാളെ നീ.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല