Skip to main content

പരിശുദ്ധ ഖുർആൻ

നബി(സ്വ:അ)തങ്ങളുടെ മഹത്തായ അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് ഖുർആൻ. ഇതു പോലുള്ളൊരു ഗ്രന്ഥം ഇതിന് മുമ്പുള്ള പ്രവാചകന്മാർക്ക് ഇറക്കപ്പെട്ടിട്ടില്ല. നബി(സ്വ:അ)യുടെ സമുദായത്തെ ഖുർആനിന്റെ വാഹകരും,പാരായണക്കാരുമാക്കി മറ്റു സമുദായത്തേക്കാൾ ആദരിച്ചു.
ഖുർആൻ ചോദിക്കുന്നു "അവർ ഖുർആനിൽ വിചിന്തനം നടത്തുന്നില്ലയോ? .ഇത് അല്ലാഹു അവതരിപ്പിച്ചതല്ലെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു."
സംബൂർണ്ണമായ പരമോന്നത നിലവാരം,അതിമഹത്തായ പ്രത്യേകഫലങ്ങൾ,അതിവിശിഷ്ടമായ മൃതുലശൈലി,പൊരുളുകളുടെ സംബൂർണ്ണത,മികച്ച പ്രയോജനങ്ങൾ,തേജസ്സാർന്ന പദവി ഇതെല്ലാം ഖുർആനിന്റെ മഹത്വങ്ങളാണ്.ഖുർആനിൽ ആകെ 114അദ്യായങ്ങളാണുൾളത്. ഇതിൽ ഏറ്റവും മഹത്തരവും,പ്രാധാന്യമുള്ളതും ഫാതിഹയും,പിന്നെ ഇഖ്ലാസുമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ഖുർആനിൽ ആകെ 6666ആയത്തുകളുണ്ട്. ഏറ്റവും വലിയ സൗഭാഗ്യവും,പാപമോചനവും,സ്വർഗ്ഗം  നേടിത്തരുന്നതുമായ കർമ്മം ഖുർആൻ പാരായണമാണ്.ദിക്റുകളിൽ ഏറ്റവും വലുത് ഖുർആൻ പാരായണമാണ്.ഖുർആൻ ഇബാദത്തായി ഓതുന്നവർക്ക് അർത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പ്രതിഫലമുറപ്പാണ്.ദിക്റുകളും ദുആകളും അങ്ങനെയല്ല.അർത്ഥമറിയാത്തവർക്ക് അതിനുള്ള പ്രതിഫലമില്ല.
ഒരു ഹദീസിൽ കാണാം അല്ലാഹവുമായി സംഭാഷണം നടത്താൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അയാൾ ഖുർആൻ പാരായണം ചെയ്യട്ടെ.
ഇമാം ഗസ്സാലി(റ)പറയുന്നു ഒരാളിൽ നിന്നു മൂന്നു ഗുണങ്ങൾ സംഗമിച്ചിട്ടില്ലെങ്കിൽ അയാൾ അലാഹുവിനെ സ്നേഹിക്കുന്നവനല്ല.
മൂന്നു ഗുണങ്ങൾ:
1:അല്ലാഹുവിന്റെ വചനത്തെ സ്രിഷ്ടികളുടെ വചനത്തേക്കാൾ തെരെഞ്ഞെടുക്കുക,
2:സൃഷ്ടാവിന്റെ ദർശനത്തെ സൃഷ്ടികളുടെ ദർശനനത്തേക്കാൾ തെരഞ്ഞെടുക്കുക.
3:സൃഷ്ടാവിനുള്ള സേവനത്തെ സൃഷ്ടി സേവയേക്കാൾ തെരെഞ്ഞടുക്കുക.എന്നിവയാണവ.
പ്രാർത്ഥിക്കാത്തവരോട് അല്ല്വാഹു കോപിക്കും,ഒരാൾധാരാളമായി ഖുർആൻ പാരായണം ചെയ്യും അയാൾ പ്രാർത്ഥിക്കുന്നില്ല.എങ്കിൽ പ്രാർത്ഥിച്ചവനു കൊടുക്കുന്നതിനേക്കാൾ ഉത്തമമായതിനെ പ്രാർത്ഥിക്കാതെ ഖുർആൻ പാരായണം ചെയ്തവനു്‌ അല്ല്വാഹു നൽകുന്നതാണു്‌.
                       വല്ലവനും തന്റെ സന്താനത്തിനു ഖുർആൻ പഠിപ്പിച്ചാൽ,പരിശുദ്ധ ഖുർആൻ അയാളുടെ ഖബറിൽ ഖിയാമം നാൾ വരെ തുണയുണ്ടാകും.അയാളുടെ നന്മയുടെ തുലാസിനു കനം കൂട്ടുകയും,സ്വിറാത്തുൽ മുസ്തഖീം കടക്കുമ്പോൾ സഹായിക്കാനെത്തുകയും ചെയ്യും.മിന്നൽ പ്രഭയുടെ വേഗത്തിൽ അയാൾ പാലം കടക്കും.അയാളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതു വരെ അയാളുടെ കൂടെയുണ്ടാകും.
           ഒരാൾ തന്റെ സന്താനത്തിനു ഒരായത്തു പഠിപ്പിച്ചാൽ അയാളെ സംബന്ധിച്ചിടത്തോളം  ആയിരം കൊല്ലം പകൽ മുഴുവൻ നോമ്പും, രാത്രി മുഴുവൻ നിസ്കാരവും നിർവ്വഹിക്കുന്ന തിനേക്കാളും ഫഖീറുകൾക്കും, മിസ്കീനുകൾക്കും ആയിരം ദീനാർ ദാനം ചെയ്യുന്നതിനേക്കാളും ഉത്തമമാണ്.
                 വല്ലവനും തന്റെ സന്തതിക്ക് ഖുർആൻ പഠിപ്പിച്ചാൽ അല്ല്വാഹു അയാളുടെ കഴുത്തിൽ ഒരു തേജസ്സിൻറെ ആഭരണം അണിയിക്കുന്നതാണ്.അതു കണ്ട് മുൻഗമികളും പിൻഗാമികളുമെല്ലാം അത്ഭുതം കൂറുന്നതുമാണ്.
           വല്ലവനും ഖുർആൻ പഠിച്ച് അതനുസരിച്ച് കർമ്മം ചെയ്താൽ അയാളുടെ പിതാവിനല്ല്വാഹു ഖിയാമം നാളിൽ ഒരു 👑 കിരീടമണിയിക്കും.അതു സൂര്യനേക്കാൾ വെട്ടിത്തിളങ്ങും.
        ഉള്ളിൽ അല്പവും ഖുർആനില്ലാത്തവൻ മുടിഞ്ഞ 🏠 വീടുപോലെ യാണ്.
           ഖുർആനിന്റെ പദങ്ങളേയോ,ആശയത്തേയോ, ഖുർആനിന്റെ ആളുകളേയോ മുസ്ഹഫിനേയോ നിന്ദിച്ചാൽ കാഫിറാകുന്നതാണ്.
               ഖുർആനിന്റെ ആളുകളെ ആദരിക്കുന്നത് പുണ്യകർമ്മവും,അനാദരിക്കുന്നത് പാപവുമാണ്.'വല്ലവനും അല്ല്വാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ചാൽ അത് ഖൽബുകളുടെ തഖ്വയിൽ പെടുന്നു (ഖു).
            ജാബിർ (റ) പറയുന്നു:'ഉഹ്ദിൽ ഈരണ്ടു രക്തസാക്ഷികളെ വീതം ഓരോ ഖബറിൽ മറവ് ചെയ്യുംബോൾ നബി (സ്വ) അന്വേഷിച്ചു കൊണ്ടിരിന്നു.ഇവരിൽ ആർക്കാണ് ഖുർആൻ കൂടുതൽ മനപ്പാഠമുള്ളതെന്ന?'തുടർന്നു അത് ചൂണ്ടിക്കാട്ടപ്പെടുമ്പോൾ, കൂടുതൽ മനപ്പാഠമുള്ളവരെ നബി (സ്വ)ആദ്യ മെടുത്ത് ഖബറിലേക്കിറക്കിക്കൊണ്ടിരുന്നു.
**************************************



Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...