Skip to main content

പരിശുദ്ധ ഖുർആൻ

നബി(സ്വ:അ)തങ്ങളുടെ മഹത്തായ അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് ഖുർആൻ. ഇതു പോലുള്ള ഒരു ഗ്രന്ഥം ഇതിന് മുംബുള്ള പ്രവാചകൻമാർക്ക് ഇറക്കപ്പെട്ടിട്ടില്ല. നബി(സ്വ:അ)യുടെ സമുദായത്തെ ഖുർആനിന്റെ വാഹകരും,പാരായണക്കാരുമാക്കി മറ്റു സമുദായത്തേക്കാൾ ആദരിച്ചു.
ഖുർആൻ ചോദിക്കുന്നു "അവർ ഖുർആനിൽ വിചിന്തനം നടത്തുന്നില്ലയോ? .ഇത് അല്ലാഹു അവതരിപ്പിച്ചതല്ലെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു."
സംബൂർണ്ണമായ പരമോന്നത നിലവാരം,അതിമഹത്തായ പ്രത്യേക ഫലങ്ങൾ,അതിവിശിഷ്ടമായ മൃതുലശൈലി,പൊരുളുകളുടെ സംബൂർണ്ണത,മികച്ച പ്രയോജനങ്ങൾ,തേജസ്സാർന്ന പദവി ഇതെല്ലാം ഖുർആനിന്റെ മഹത്വങ്ങളാണ്.ഖുർആനിൽ ആകെ 114അദ്യായങ്ങളുണ്ട്. ഇതിൽ ഏറ്റവും മഹത്തരവും,പ്രാധാന്യമുള്ളതും ഫാതിഹയും,പിന്നെ ഇഖ്ലാസുമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ഖുർആനിൽ ആകെ 6666ആയത്തുകളുണ്ട്. ഏറ്റവും വലിയ സൗഭാഗ്യവും,പാപമോചനവും,സ്വർഗ്ഗം  നേടിത്തരുന്നതുമായ കർമ്മം ഖുർആൻ പാരായണമാണ്.ദിക്റുകളിൽ ഏറ്റവും വലുത് ഖുർആൻ പാരായണമാണ്.ഖുർആൻ ഇബാദത്തായി ഓതുന്നവർക്ക് അർത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പ്രതിഫലമുറപ്പാണ്.ദിക്റുകളും ദുആകളും അങ്ങനെയല്ല.അർത്ഥമറിയാത്തവർക്ക് അതിനുള്ള പ്രതിഫലമില്ല.
ഒരു ഹദീസിൽ കാണാം അല്ലാഹവുമായി സംഭാഷണം നടത്താൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അയാൾ ഖുർആൻ പാരായണം ചെയ്യട്ടെ.
ഇമാം ഗസ്സാലി(റ)പറയുന്നു ഒരാളിൽ നിന്നു മൂന്നു ഗുണങ്ങൾ സംഗമിച്ചിട്ടില്ലെങ്കിൽ അയാൾ അലാഹുവിനെ സ്നേഹിക്കുന്നവനല്ല.
മൂന്നു ഗുണങ്ങൾ:
1:അല്ലാഹുവിന്റെ വചനത്തെ സ്രിഷ്ടികളുടെ വചനത്തേക്കാൾ തെരെഞ്ഞെടുക്കുക,
2:സൃഷ്ടാവിന്റെ ദർശനത്തെ സൃഷ്ടികളുടെ ദർശനനത്തേക്കാൾ തെരഞ്ഞെടുക്കുക്ക.
3:സൃഷ്ടാവിനുള്ള സേവനത്തെ സൃഷ്ടി സേവയേക്കാൾ തെരെഞ്ഞടുക്കുക.എന്നിവയാണവ.
പ്രാർത്ഥിക്കാത്തവരോട് അല്ല്വാഹു കോപിക്കും,ഒരാൾധാരാളമായി ഖുർആൻ പാരായണം ചെയ്യും അയാൾ പ്രാർത്ഥിക്കുന്നില്ല.എങ്കിൽ പ്രാർത്ഥിച്ചവനു കൊടുക്കുന്നതിനേക്കാൾ ഉത്തമമായതിനെ പ്രാർത്ഥിക്കാതെ ഖുർആൻ പാരായണം ചെയ്തവനു്‌ അല്ല്വാഹു നൽകുന്നതാണു്‌.
                       വല്ലവനും തന്റെ സന്താനത്തിനു ഖുർആൻ പഠിപ്പിച്ചാൽ,പരിശുദ്ധ ഖുർആൻ അയാളുടെ ഖബറിൽ ഖിയാമം നാൾ വരെ തുണയുണ്ടാകും.അയാളുടെ നന്മയുടെ തുലാസിനു കനം കൂട്ടുകയും,സ്വിറാത്തുൽ മുസ്തഖീം കടക്കുമ്പോൾ സഹായിക്കാനെത്തുകയും ചെയ്യും.മിന്നൽ പ്രഭയുടെ വേഗത്തിൽ അയാൾ പാലം കടക്കും.അയാളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതു വരെ അയാളുടെ കൂടെയുണ്ടാകും.
           ഒരാൾ തന്റെ സന്താനത്തിനു ഒരായത്തു പഠിപ്പിച്ചാൽ അയാളെ സംബന്ധിച്ചിടത്തോളം  ആയിരം കൊല്ലം പകൽ മുഴുവൻ നോമ്പും, രാത്രി മുഴുവൻ നിസ്കാരവും നിർവ്വഹിക്കുന്ന തിനേക്കാളും ഫഖീറുകൾക്കും, മിസ്കീനുകൾക്കും ആയിരം ദീനാർ ദാനം ചെയ്യുന്നതിനേക്കാളും ഉത്തമമാണ്.
                 വല്ലവനും തന്റെ സന്തതിക്ക് ഖുർആൻ പഠിപ്പിച്ചാൽ അല്ല്വാഹു അയാളുടെ കഴുത്തിൽ ഒരു തേജസ്സിൻറെ ആഭരണം അണിയിക്കും.അതു കണ്ട് മുൻഗമികളും പിൻഗാമികളുമെല്ലാം അത്ഭുതം കൂറും.
           വല്ലവനും ഖുർആൻ പഠിച്ച് അതനുസരിച്ച് കർമ്മം ചെയ്താൽ അയാളുടെ പിതാവിനല്ല്വാഹു ഖിയാമം നാളിൽ ഒരു 👑 കിരീടമണിയിക്കും.അതു സൂര്യനേക്കാൾ വെട്ടിത്തിളങ്ങും.
        ഉള്ളിൽ അല്പവും ഖുർആനില്ലാത്തവൻ മുടിഞ്ഞ 🏠 വീടുപോലെ യാണ്.
           ഖുർആനിന്റെ പദങ്ങളേയോ,ആശയത്തേയോ, ഖുർആനിന്റെ ആളുകളേയോ മുസ്ഹഫിനേയോ നിന്ദിച്ചാൽ കാഫിറാകുന്നതാണ്.
               ഖുർആനിന്റെ ആളുകളെ ആദരിക്കുന്നത് പുണ്യകർമ്മവും,അനാദരിക്കുന്നത് പാപവുമാണ്.'വല്ലവനും അല്ല്വാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ചാൽ അത് ഖൽബുകളുടെ തഖ്വയിൽ പെടുന്നു (ഖു).
            ജാബിർ (റ) പറയുന്നു:'ഉഹ്ദിൽ ഈരണ്ടു രക്തസാക്ഷികളെ വീതം ഓരോ ഖബറിൽ മറവ് ചെയ്യുംബോൾ നബി (സ്വ) അന്വേഷിച്ചു കൊണ്ടിരിക്കുന്നു.ഇവരിൽ ആർക്കാണ് ഖുർആൻ കൂടുതൽ മനപ്പാഠമുള്ളത്?'തുടർന്നു അത് ചൂണ്ടിക്കാട്ടപ്പെടുമ്പോൾ, കൂടുതൽ മനപ്പാഠമുള്ളവരെ നബി (സ്വ)ആദ്യ മെടുത്ത് ഖബറിലേക്കിറക്കിക്കൊണ്ടിരുന്നു.
**************************************



Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അഫ്രീദ് അഹമ്മദ്  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അഫ്രീദ് അഹമ്മദ് നടന്നുനടന്നു  താറിട്ട ഒരു റോഡിലെത്തി.അവൻ റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ നടന്ന് തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു പച്ചക്കറിക്കട.പലതര

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാമേവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ടയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്നിറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദേഹത്തെ ആദ