Skip to main content

താങ്ങും തണലുമായ എളിയ

16-12-2021 വ്യഴായ്ച രാത്രി, അഥവാ വെള്ളിയാഴ്ച രാവ്,മേശപ്പുറത്ത് വെച്ച എന്റെ മൊബൈൽ ഫോൺ റിംങ് ചെയ്യുന്നു.എത്രയും പെട്ടെന്ന്‌ ഞാൻ ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്നു നോക്കി.എന്റെ  സഹോദരി പാത്തുമ്മച്ചാച്ചാന്റെ  മകൾ റംലയാണ്."ഹലോ..ഉപ്പാവ...മ..".
അവൾക്ക് തീർത്തു പറയാൻ കഴിഞ്ഞില്ല.അവൾ എന്താണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കി.എളിയ മരിച്ചു. 
എന്നെ സംബന്ധിച്ചിടത്തോളം എളിയ എന്റെ മൂത്ത സഹോദരി പാത്തുമ്മച്ചാച്ചാന്റെ  ഭർത്താവ് എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങുന്ന ആളല്ല.എളയ ഞങ്ങളുടെ എല്ലാമായിരുന്നു.അതി രാവിലെ 
മുയിപ്പോത്ത് നിന്ന് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള പയ്യോളിയിലേക്ക്,കാകോടിയും ചുമലിലേന്തി കാൽ നടയായി പോകും.
കാകോടിയെന്നാൽ നല്ല മൂപ്പുള്ള മുളകൊണ്ട് ചെത്തിയുണ്ടാക്കിയ വളരെ നീളമുള്ള ചുണ്ടൻ വള്ളത്തെ പോലെ തോന്നിക്കുന്ന ഒരു വടിയാണത്.അത്  ചുമലിൽ മലർത്തി വെച്ചു്‌,അതിന്റെ രണ്ടറ്റത്തും കയർ  കൊണ്ട് വരിഞ്ഞ് മടഞ്ഞ് തരപ്പെടുത്തിയ,മീൻ ഇടാനുള്ള രണ്ട് വലിയ കൂട്ടകൾ, കൊളുത്തി വെച്ചിട്ടുണ്ടാകും.അതുമായി വലിഞ്ഞു നടന്നു്‌,പന്ത്രണ്ട് കിലോമീറ്റർ അകലെ നിന്നും രണ്ട് കൂട്ടകൾ നിറയെ മീനുമായാണ് എളിയ തിരിച്ചുവരിക.തൊള്ളായിരത്തി അറുപതുകളിലെ കഥയാണിത്. അന്നു്‌ 25പൈസക്കാണ് മീൻ ചില്ലറ വിൽക്കുന്നത്. അന്ന് ഇരുപത്തിയഞ്ച് പൈസയുടെ നാട്ടു പേര്‌,കാവുറുപ്പികയെന്നാണ്.ഒരു രൂപയുടെ കാൽഭാഗം എന്നർത്ഥം.
അന്ന് പത്ത് പൈസക്ക് ഹോട്ടലിൽ നിന്ന് ചായകിട്ടിയിരുന്ന കാലം.ഇന്ന്  പത്ത് പൈസക്ക് എത്ര ചായ കിട്ടും?.ഇങ്ങിനെ ഊഹിച്ചാൽ മതി അന്നത്തെ ഇരുപത്തഞ്ച് പൈസയുടെ വിലമനസ്സിലാക്കാൻ.
ഞങ്ങളുടെ ഉപ്പ മരിച്ചതിന് ശേഷം,എളിയയാണ് ഞങ്ങൾക്ക് കറിവെക്കാനുള്ള മീൻ തന്നത്. ഞങ്ങൾക്ക്‌ മീൻ തരാൻ എളിയ ഇല്ലായിരുന്നെങ്കിൽ,മീൻ എന്നത് ഞങ്ങൾക്ക് കിട്ടാക്കനിയായിരുന്നു.
അതായിരുന്നു അന്നത്തെ അവസ്ഥ.
എളിയ മീൻ വിറ്റ് കഴിഞ്ഞാൽ, കുളിച്ച് വൃത്തിയായി എല്ലാ ദിവസവും, ഇശാ മഗ്രിബിന്റെ ഇടയിൽ ഞങ്ങളുടെ 'കരുവോത്ത് താഴ'എന്നവീട്ടിൽ വരും.ഞാനും, അനിയൻ സലാമും എളിയാന്റെ നേരെ കൈ നീട്ടി മത്സരിച്ച്‌ പൈസ ചോദിക്കും.ഒന്നും,രണ്ടും,അഞ്ചും,പത്തും നാണയത്തുട്ടുകൾ എളിയ ഞങ്ങൾക്ക് തരും. അപ്പോൾ ഞങ്ങളനുഭവിക്കുന്ന സന്തോഷം! അതൊന്നു വേറെതന്നെയാണ്.പിൻ കാലങ്ങളിൽ മിക്ക സമയങ്ങളിലും,പാതിരാവുകളിൽ ഉണർന്നിരുന്ന്, എളിയാക്കുവേണ്ടി ഞാൻ പ്രർതഥിക്കുമായിരുന്നു.
എളിയാക്കു വേണ്ടിയുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതായി ഞാൻ വിശ്വസിക്കുന്നു. കാരണം, ഒരു നബി വചനത്തിൽ തന്റെ സഹോദരനു വേണ്ടി അവന്റെ അഭാവത്തിൽ   ചെയ്യുന്ന പ്രാർത്ഥന പാഴായി പോകില്ലെന്ന് ഞാൻ കണ്ടിട്ടുണ്ട്. എളിയ ഞങ്ങൾക്ക് തന്ന ഉപകാരത്തിന് നന്ദി ചെയ്യാൻ കഴിഞ്ഞില്ല എന്ന കുററ ബോധം എനിക്കിപ്പോഴുമുണ്ട്. പരലോക ജീവിതം അനന്തമാണ്.ശാശ്വതമായ സുഖവും ദുഖവും സന്തോഷവും സമാധാനവും അവിടെമാത്രമാണ്.അവിടെ മാത്രം. എളിയാക്ക്  പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ല എന്ന പ്രത്യുപകാര സ്മരണയുമാണ്  എളിയാന്റെ മരണ ശേഷം അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് .യാ അല്ലാഹ് അന്ന് യതീമായിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നു തന്ന എന്റെ എളിയാനെ  ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിച്ച് നബി(സ്വ)യുടെ സമീപസ്ഥനായ നിലയിൽ എളിയാനെ കൺപാർക്കാൻ ഞങ്ങൾക്ക് നീ സൗഭാഗ്യം ചെയ്യേണമേ.ആമീൻ

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...