Skip to main content

ഹജ്ജും,ഉംറയും ഒരു ലഘുപഠനം

ഇസ്ലാംകാര്യത്തിൽ അഞ്ചാമത്തേതാണ് ഹജ്ജ്.തടിയാലും,വഴിയാലും,മുതലാലും കഴിവുള്ളവർക്ക്ജീവിതത്തിലൊരിക്കൽ ഹജ്ജും,ഉംറയും നിർവ്വഹിക്കൽ നിർബന്ധമാണ്.ഹിജ്റ ആറാം വർഷത്തിലാണ് ഹജ്ജ്‌ നിർബന്ധമാക്കപ്പെട്ടത്.
ഹജ്ജും,ഉംറയും നിർബന്ധമാവാനുള്ള ഉപാധികൾ നാലാകുന്നു.
1:മുസ്ലിമാവുക.
2:മുകല്ലഫാവുക.
3:സ്വതന്ത്രനാവുക
4:കഴിവുണ്ടാവുക.
മുകല്ലഫ് എന്നതിൻറെ ഉദ്ദേശം,പ്രായപൂർത്തിയും ശുദ്ധിയും ബുദ്ധിയുമുള്ള മുസ്ലിമായ ആൾ എന്നാണ്.
കഴിവുണ്ടാവുക എന്നതിൻറെ ഉദ്ദേശം,നാലുക്കാര്യങ്ങളെ ആസ്പദമാക്കിയാണ്.ആ നാലുകാര്യങ്ങൾ:
1-പോയി വരുന്നതു വരെയുള്ള കാലത്തെ അവൻറെയും,അവൻ ചിലവിന് കൊടുക്കേണ്ടവരുടേയും ഭക്ഷണണവും മറ്റു ബാദ്ധ്യതകളും വഹിക്കാനുള്ള കഴിവു്‌.
മക്കയിൽ നിന്ന് സുമാർ 133(നൂറ്റി മുപ്പത്തിമൂന്ന് കിലോമീറ്റർ അകലെയുള്ളവനോ,നടക്കാൻ കഴിയാത്തവനോ ആണെൻകിൽ വാഹനം ഉണ്ടായിരിക്കുക.
3:പോകുന്ന വഴി സുരക്ഷിതമായിരിക്കുക.
4:പ്രയാസമില്ലാതെ വാഹന യാത്ര ചെയ്യാൻ കഴിവുള്ളവനാവുക.
എന്നാൽ ഇതിനെല്ലാം പുറമെ സ്ത്രീകൾക്ക്‌ ഹജ്ജും ഉംറയും നിർബന്ധമാവാൻ രണ്ട് നിബന്ധനകൾ കൂടിയുണ്ട്.
1:ഇദ്ദയിൽ അല്ലാതിരിക്കൽ,
2:അവളുടെ കൂടെ ഭർത്താവോ,മഹ്റമോ വിശ്വസ്ഥകളായ സ്ത്രീകളോ ഉണ്ടായിരിക്കുക.
ഫർള്വായ ഹജ്ജിന്നും ഉംറക്കും ഒരു വിശ്വസ്ഥയായ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാണെൻകിൽ സ്വന്തമായും പോകാവുന്നതാണ്.
ഹജ്ജ് നിർബ്ബന്ധമായവൻ മരണപ്പെട്ടാൽ അവൻറെ സ്വത്തിൽനിന്ന് ചിലവഴിച്ചു്‌, മറ്റൊരാളെ കൊണ്ട് അവന് വേണ്ടി ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്.സ്വത്തില്ലെൻകിൽ അവന് വേണ്ടി ഹജ്ജ് ചെയ്യൽ അവകാശികൾക്ക് സുന്നത്താണ്.
വാർദ്ധക്യം കൊണ്ടോ, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം കൊണ്ടോ ഹജ്ജ് ചെയ്യാൻ കഴിയാത്ത നൂറ്റിമുപ്പത്തിമൂന്ന് കിലോമീറ്റർ അകലെയുള്ളവൻ  പകരം ഹജ്ജ് ചെയ്യിപ്പിക്കൽ നിർബ്ബന്ധമാണ്.
നൂറ്റിമുപ്പത്തി മൂന്ന് കിലോമീറ്ററിന് ഉള്ളിലാണെൻകിൽ അവൻറെ മരണ ശേഷം മാത്രമേ ഹജ്ജ് ചെയ്യിപ്പിക്കാൻ പാടുള്ളൂ.
  മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.

  3: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  4: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
  5: ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്ന് രൂപങ്ങൾ.
  6: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
  7: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
  8:ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.



Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല