Skip to main content

ത്രാടകം

എന്താണ് ത്രാടകകം?
ഒരേ പോയിൻറിൽ മാത്രം ദൃഷ്ടികൾ ഉറപ്പിച്ച് നിശ്ചലമായിസ്ഥിതി ചെയ്യുന്നതാണ് ത്രാടകം.ഇത് തുടർച്ചയായി അഭ്യസിച്ചു കൊണ്ടിരുന്നാൽ,ഏകാഗ്രതയും,ഓർമ്മശക്തിയും,ദൃഢചിത്തതയും ക്രമേണവർദ്ധിക്കുമെന്നതിന് സംശയമില്ല.നമ്മളിൽ അന്തർലീനമായികിടക്കുന്ന പലശക്തികളും,കാര്യപ്രാപ്തിയും ഉണർന്നു ഊർജ്ജ്വസ്വലമാകുന്നതാണ്.
Short sight,Long sight  എന്നിവ ഇല്ലാതായി കണ്ണിനു നല്ല ആരോഗ്യവും,കാഴ്ചശക്തിയും സിദ്ധിക്കുന്നതാണ്.മാനസികമായ അസ്വസ്ഥതകൾ അകലുന്നു,ഉറക്കമില്ലായ്മ പരിഹരിക്കപ്പെടുന്നു.ഏകാഗ്രതയും, ബുദ്ധിശക്തിയും വർദ്ധിക്കുന്നു.ഉറച്ചമനസ്സും,ലക്ഷ്യബോധവും ഉണ്ടാകുന്നു.പ്രഷുബ്ധമായ ചിന്ത കാട്കയറുന്നു.ചിന്തകൾ നിയന്ത്രിക്കപ്പെടുന്നു.
വിദ്യാർത്ഥികൾക്ക് ഓർമ്മശക്തി യും,ഏകാഗ്രതയും ഉണ്ടാവാൻ ത്രാടകം അഭ്യസിച്ചാൽ മതിയാകുന്നതാണ്.ഇത് ഗുരുമുഖത്തു നിന്ന് അഭ്യസിക്കേണ്ടതാണ്. ത്രാടകം എങ്ങിനെയാണ് അഭ്യസിക്കേണ്ടത്?
:ശാന്തമായ ഒരുസ്ഥലത്ത് രാവിലെ ഉദയസൂര്യനഭിമുഖമായി പത്മാസനത്തിൽ ഇരിക്കുക.കണ്ണടക്കുക.കണ്ണുകൾ തുറന്നു ദൃഷ്ടികൾ സൂര്യനിൽ ഉറപ്പിക്കുക.തികഞ്ഞ ഏകാഗ്രതയോടുകൂടി സൂര്യനെ നോക്കിക്കൊണ്ടിരിക്കുക.കണ്ണ്കഴക്കുകയോ,കണ്ണിൽ നിന്ന് വെള്ളം വരാൻ ഭാവിക്കുകയോ ചെയ്യുമ്പോൾ കണ്ണടയ്ക്കുക.ശരീരം നിശ്ചലമായി തന്നെ സ്ഥിതിചെയ്യണം.കണ്ണടച്ചാണിരിക്കുന്നതെങ്കിലും സൂര്യന്റെ പ്രതിച്ഛായ മനസ്സിൽകാണും.ക്രമേണപ്രതിച്ഛായ മാഞ്ഞുപോകുന്നതായിരിക്കും.അങ്ങിനെഭാവിക്കുംബോൾവീണ്ടും കണ്ണുകൾ തുറന്ന്സൂര്യനിൽ ദൃഷ്ടികൾ ഉറപ്പിക്കുക.കഴിയുന്നത്രസമയം കണ്ണ് ചിമ്മാതിരിക്കാൻ ശ്രമിക്കുക.ഇപ്രകാരം ത്രാടകം കഴിയുന്നത്ര സമയംഅനുഷ്ടിക്കുക.കണ്ണിന് അധികം ക്ലേശം കൊടുക്കാതെ ത്രാടകത്തിന്റെ സമയം ദീർഘിപ്പിക്കുക.തുടക്കത്തിൽ അരമിനിറ്റു്‌ കണ്ണുതുറന്നിരിക്കാൻശ്രമിക്കുക.ക്രമേണസമയം നീട്ടുക.രണ്ടു മിനിറ്റുവരെ ദിവസവുംചെയ്തുകൊണ്ടിരുന്നാൽ ആർക്കും ഇത് സാധിക്കുന്നതാണ്.തുടക്കക്കാർക്ക് വിളക്കോ, മെഴുക്തിരിയോ ഉപയോഗിച്ചും ത്രാടകം അഭ്യസിക്കാവുന്നതാണ്.ഇതിന്റെ സമ്പൂർണ്ണ ഫലം സിദ്ധിക്കാൻ സൂര്യനഭിമുഖമായിരുന്ന് ചെയ്യലാണുത്തമം.ഈ ലേഖനം വായിച്ച് ആരും ത്രാടകം അഭ്യസിക്കരുത്.ഒരു യഥാർത്ഥ ഗുരുവിന്റെ മേൽനോട്ടത്തിൽ പരിശീലിക്കേണ്ടതാണ്.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...