Skip to main content

കുരങ്ങനും മുയലും (കഥ)

പണ്ട് പണ്ടൊരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു.
"ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം".
    അപ്പോൾ  മുയൽ പറഞ്ഞു.
"കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല.എനിക്ക് പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാൻ സാധിക്കില്ല".
               അപ്പോൾ കുരങ്ങ് പറഞ്ഞു.
"മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."
           കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട് പേരും കൂട്ടുകൂടി നടക്കാൻ തുടങ്ങി.ഒരു ദിവസം കുരങ്ങും മുയലും കൂട്ടുകൂടി നടക്കുന്നതിനിടയിൽ കുരങ്ങ് മുയലിനോട് പറഞ്ഞു.മുയലനിയാ ആകാണുന്ന മരം നിറെയ കായ് ഖനികളാണ്.നീയെന്റെ തോളിലിരുന്ന് എന്റെ കഴുത്തിൽ കെട്ടിപിടിക്കൂ.നമുക്ക് ആ കായ് ഖനികൾ പറച്ചു തിന്നാം.മുയൽ കുരങ്ങന്റെ തോളിൽ കയറിയിരുന്ന് കഴുത്തിൽ കെട്ടിപ്പിടിച്ചു.
                  കുരങ്ങും മുയലും ആ മരത്തിന്റെ മുകളിലെത്തി.അവർ രണ്ട് പേരും പഴങ്ങൾ തിന്നുന്നതിനിടക്ക് കുരങ്ങ് മുയലിനോട് പറഞ്ഞു.
        "മുയലനിയാ നീ താഴോട്ടു നോക്കൂ.ആരാണ് വരുന്നതെന്ന്."
         മുയൽ നോക്കുമ്പോഴതാ ഒരു കടുവ രണ്ട് പേരേയും ലക്ഷ്യമാക്കി മരം കയറി വരുന്നു.
     ഇതു കണ്ടപ്പോൾ മുയൽ പേടിച്ചു വിറച്ചു.
      " നീ ഭയപ്പെടേണ്ട.വഴിയുണ്ട്".നീയെന്റെ തോളിലേറിയിരിക്കൂ".
         അപ്പോഴേക്കും കടുവ മരത്തിന്റെ ഏതാണ്ട് മുകളിലെത്തി.
       "മുയലനിയാ എന്റെ കഴുത്തിൽ നല്ല വണ്ണം കെട്ടി പിടിച്ചോളൂ".
മുയൽ
        കുരങ്ങന്റെ കഴുത്തിൽ നല്ല വണ്ണം കെട്ടി പിടിച്ചു.
          കുരങ്ങ് മുയലിനേയും കൊണ്ട് അടുത്ത മരക്കൊമ്പിലേക്കൊരു ചാട്ടം.കടുവയുടെ നേരെ പല്ലിളിച്ചു കാട്ടി കുരങ്ങ് പറഞ്ഞു.
      "നിരപരാധികളുടെ രക്തത്തിന് കൊതിക്കുന്നത് അധർമ്മമാണ്."
ഇളുഭ്യനായ കടുവ മരത്തിൽനിന്ന് താഴെയിറങ്ങി.തലയും താഴ്ത്തി എങ്ങോട്ടോ നടന്നകന്നു.

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു