Skip to main content

യൂസുഫ് നബി ചരിത്രം ((2)

യൂസുഫ് നബി അവരോട് ആ സ്വപ്നത്തിന്റെ ഫലം ഇന്നതാണെന്ന് പറഞ്ഞാൽ അത് അക്ഷരംപ്രതി പുലരുകതന്നെ ചെയ്യും.ഒരിക്കൽ തടവുകാരിൽ  രണ്ട് പേർ യൂസുഫ് നബിയെ സമീപിച്ചു.അവരിൽ ഒരാൾ പറഞ്ഞു."
"ഞാനിന്നലെ രാജാവിന് മദ്യം പകർന്ന് കൊടുക്കുന്നത് സ്വപ്നം കണ്ടു".രണ്ടാമൻ പറഞ്ഞു.
"ഞാൻ തലയിൽ റൊട്ടി ചുമന്നു നിൽക്കവെ പക്ഷികൾ അതിൽ നിന്നു കൊത്തി തിന്നുന്നത് സ്വപ്നം കണ്ടു". ഇതിന്റെ വ്യാഖ്യാനം ഞങ്ങൾക്ക് പറഞ്ഞു തന്നാലും.യൂസുഫ് പറഞ്ഞു.നിങ്ങളിലൊരാൾ രജാവിന് മദ്യം പകർന്നു കൊടുക്കുന്ന ആളാകും.രണ്ടാമനെ കുരിശിലേറ്റുകയും പക്ഷികൾ അവന്റെ തല കൊത്തിത്തിന്നുകയും ചെയ്യും. ഈ പ്രവചനം സംഭവിച്ചു. യൂസുഫ് നബി (അ)സ്വപ്ന വ്യാഖ്യനം പറയുന്നതിൽ പ്രശസ്തനായി.ഇക്കാര്യം ഈജിപ്തിന്റെ രാജാവായ റയ്യാനുബ്നു വലീദിന്റെ ചെവിയിലുമെത്തി.ഒരിക്കൽ രാജാവൊരു സ്വപ്നം കണ്ടു.ഏഴു തടിച്ചു കൊഴുത്ത പശുക്കക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നു. നിറയെ ധാന്യമുള്ള ഏഴു പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ ധാന്യം കുറഞ്ഞ കതിരുകളും. എന്താണിതിൻറെ ഫലം? 
യൂസുഫ് നബിയോട് രാജാവ് ചോദിച്ചു.
                    "മഹാരാജാവേ, അങ്ങയുടെ രാജ്യത്തിൽ വരാനിരിക്കുന്ന ആദ്യത്തെ ഏഴു വർഷം ക്ഷേമ കാലമാണ്.ഏഴ് തടിച്ചു കൊഴുത്ത പശുക്കളും, ഏഴ് നിറയെ ധാന്യമുള്ള പച്ചക്കതിരുകളും അതിനെയാണ് സൂചിപ്പിക്കുന്നത്.ശേഷം വരുന്ന ഏഴു വർഷം ക്ഷാമ കാലമാണ്.ഏഴ് മെലിഞ്ഞ പശുക്കളും, ധാന്യം കുറഞ്ഞ ഉണങ്ങിയ കതിരുകൾ ക്ഷാമ കാലത്തെയാണ് സൂചിപ്പിക്കുന്നത്.
             "ക്ഷാമ കാലത്തെ അതിജീവിക്കാൻ എന്താണ് ചെയ്യേണ്ടത്? രാജാവ് ചോദിച്ചു."
 "ക്ഷേമത്തിൻറെ ഏഴു വർഷ കാലയളവിൽ ഉൽപാദനം ഗണ്യമായി വർദ്ധിപ്പിച്ച് ചെലവ് ചുരുക്കി ക്ഷാമത്തിൻറെ ഏഴു വർഷ കാലത്തേക്ക് കരുതി വെക്കുകയാണ് വേണ്ടത്".യൂസുഫ് നബിയുടെ മറുപടി തൃപ്തിപ്പെട്ട രാജാവ് ഉടൻ തന്നെ അദ്ദേഹത്തെ ജയിൽ മോചിതനാക്കി.  ഈജിപ്തിന്റെ ഭക്ഷ്യകാര്യ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.ക്ഷേമത്തിന്റെ ആദ്യത്തെ ഏഴു വർഷത്തിൽ കൂടുതൽ ഉൽപാദിപ്പിച്ച് അടുത്ത ഏഴു വർഷത്തേക്കുള്ള  ഭക്ഷണ വിഭവങ്ങൾ കരുതി വെച്ചു.
              ഇതിനിടയിൽ ഒരു സംഭവമുണ്ടായി.മിസ്റിലെ സ്ത്രീകൾ സുലൈഖയെ യൂസുഫ് നബിയുമായുള്ള സംഭവത്തിന്റെ പേരിൽ കളിയാക്കി.ഇതിന്റ സത്യാവസ്ഥ അവരെ ബോധ്യപ്പെടുത്താൻ സുലൈഖ തീരുമാനിച്ചു.ഒരു  ദിവസം സുലൈഖ എല്ലാ സ്ത്രീകളേയും തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി.അവർക്ക് സദ്യ വിളമ്പി.സദ്യ കഴിച്ചതിന് ശേഷം അവർക്ക് ഓരോ പഴവും മൂർച്ചയേറിയ ഓരോ കത്തിയും നൽകി.അവരോട് പഴം ചെത്തി തിന്നാൻ  പറഞ്ഞു.സദസിന്റെ നടുവിലൂടെ യൂസുഫ് നബിയോട് നടക്കുവാൻ വേണ്ടി സുലൈഖ കല്പിച്ചു.യൂസുഫ് നബി സദസ്സിൻറ നടുവിലൂടെ സാകൂതം നടന്നുപോയി.യൂസുഫ് നബിയെ കണ്ടതും സ്ത്രീകളെല്ലാം സ്വയം മറന്ന് യൂസുഫ് നബിയെത്തന്നെ നോക്കിയിരുന്നു.എന്തോ ലഹരി ബാധിച്ചത് പോലെ.ഇദ്ദേഹം മനുഷ്യനല്ല ഒരു മാലാഖ തന്നെയാണ്. അരുടെ  കൈയിലുണ്ടായിരുന്ന 🗡️ കത്തികൊണ്ട് അവരുടെ കൈവിരലുകൾ ചെത്തിയതവരറഞ്ഞില്ല.യൂസുഫ് കടന്നു പോയതിനു ശേഷമാണ് അവർക്ക് പരിസരബോധമുണ്ടായത്.അവർ നോക്കുമ്പോൾ അവരുടെ കൈവിരൽ ചെത്തി രക്തം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.അപ്പോൾ അവരോട് സുലൈഖ പറഞ്ഞു.കണ്ടില്ലേ ഇങ്ങിനെ തന്നെയാണ് എനിക്കും സംഭവിച്ചത്.ഇതിന്റ പേരിൽ എനി നിങ്ങളെന്നെ കളിയാക്കരുത്.അപ്പോൾ സ്ത്രീകൾ പറഞ്ഞു യൂസുഫ് നിരപരാധിയാണ്.
                ഏഴ് ക്ഷാമത്തിന്റെ കാലമായി. വരൾച്ചയും പട്ടിണിയും മൂലം നാട് അരക്ഷിതാവസ്ഥയിലായി.ക്ഷേമകാലത്ത് കരുതി വെച്ചിരുന്ന ധാന്യങ്ങൾ വിതരണം ചെയ്യാൻ രാജാവ് തീരുമാനിച്ചു.അയൽ നാട്ടിൽ നിന്ന്പോലും റേഷൻ വാങ്ങാൻ പട്ടിണി പാവങ്ങൾ വന്നുതുടങ്ങി.ഇതിൻറെ ചുമതല യൂസുഫ് നബിക്കായിരുന്നു.
                 ധാന്യം വാങ്ങാൻ തൻ്റെ സഹോദരങ്ങൾ വരിനിൽക്കുന്നു.അന്ന് തന്നെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ച സഹോദരങ്ങൾ.വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും യൂസുഫ് നബി(അ) അവരെ തിരിച്ചറിഞ്ഞു.യൂസുഫ് നബി തന്റെ സഹോദരങ്ങളുടെ ഊഴമായപ്പോൾ ഒരു പണി ചെയ്തു.ധാന്യമളക്കുന്ന അളവു പാത്രം തൻറെ സഹോദരങ്ങളിൽ ഒരാളുടെ സഞ്ചിയിൽ അവരറിയാതെ ധാന്യത്തിന്റെ കൂടെ വെച്ചു കെട്ടി.അവർ ധാന്യ സഞ്ചിയുമായി പോകുമ്പോൾ അളവു പാത്രം കാണുന്നില്ല എന്ന് പറഞ്ഞ് എല്ലാവരേയും തടഞ്ഞു വെച്ച് പരിശോധനക്ക് വിധേയരാക്കി.അളവ് പാത്രം യൂസുഫ് നബിയുടെ സഹോദരങ്ങളിൽ ഒരാളുടെ  സഞ്ചിയിൽ നിന്നും കണ്ടെടുത്തു.യൂസുഫ് നബി അവരെ ചൊദ്യം ചെയ്തു.അവർ ഓരോരുത്തരായി അവരുടെ പേരു വിവരങ്ങൾ പറഞ്ഞു."നിങ്ങളുടെ പിതാവിൻറെ പേരെന്താണ്?"
"യഹ്കൂബ്" 
"നിങ്ങൾ എത്ര പേരുണ്ട്?"
"പതിനൊന്ന് ".
"പതിനൊന്ന് പോര.ഒരാൾ കൂടിയുണ്ട്".
"......................"
"അവന്റെ പേരെന്താണ്?"
  " യൂ.…..സു....ഫ്".
 
"നിങ്ങൾ അവനെ കൂട്ടിയില്ലേ?"
"അവനിപ്പോൾ ജീ...വി...ച്ചിരിപ്പില്ല".
"അവനെന്ത് സംഭവിച്ചു?"
"അവനെ നന്നേ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു".
" അവനിപ്പോൾ ജീവിച്ചിരിപ്പില്ലേ?"
"..................................."
    "അവനെ എനി നിങ്ങൾക്ക് തിരിച്ചു കിട്ടിയാൽ എന്ത് ചെയ്യും?"
".............."
                അവസാനം യൂസുഫ് നബി (അ) എല്ലാം വ്യക്തമാക്കി പറഞ്ഞു.തന്റെ പിതാവായ യഹ്ക്കൂബ് നബി (അ)നെ വിളിച്ചു വരുത്തി.താൻ അനുഭവിച്ച മനോവ്യഥ യൂസുഫ് നബിയോട് യഹ്കൂബ് നബി (അ) പറഞ്ഞു.അവരെല്ലാവരും സന്തോഷാശ്രുക്കൾ പൊഴിച്ചു.തന്റെ സഹോദരങ്ങൾക്ക് യൂസുഫ് നബി (അ) മാപ്പ് നൽകി.
      (അവസാനിച്ചു)





Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു